പമ്പയിലെ നാശനഷ്ടം ലോകബാങ്ക് സംഘം വിലയിരുത്തി; തിങ്കളാഴ്ച മുതൽ തീർഥാടകരെത്തും
പമ്പയിലെ നാശനഷ്ടം ലോകബാങ്ക് സംഘം വിലയിരുത്തി; തിങ്കളാഴ്ച മുതൽ തീർഥാടകരെത്തും
മഹാപ്രളയത്തിനുശേഷം തീർഥാടകർ ഇതാദ്യമായി തിങ്കളാഴ്ച പമ്പയിലെത്തും. പമ്പയിലേക്കു വാഹനങ്ങളുടെ യാത്ര നിരോധിച്ചതിനാൽ തീർഥാടക വാഹനങ്ങൾ നിലയ്ക്കലിൽ പാർക്കു ചെയ്യാനാണു നിർദേശം.

ശബരിമലയിൽ കന്നിമാസ പൂജയ്ക്കായി നടതുറക്കുന്ന സാഹചര്യത്തിൽ തീർഥാടകർക്കാവശ്യമായ ക്രമീകരണം പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാർ പറഞ്ഞു.

പന്പയിലെ നാശനഷ്ടങ്ങൾ ശനിയാഴ്ച ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക് പ്രതിനിധികൾ പരിശോധിച്ചു. ലോകബാങ്കിന്‍റെ ഡിസാസ്റ്റർ മാനേജ്മെന്‍റ് സ്പെഷലിസ്റ്റ് ദീപക് സിംഗിന്‍റെയും എഡിബിയുടെ നഗരവികസനവും ജലവും സംബന്ധിച്ച കണ്‍സൾട്ടന്‍റ് അനിൽദാസിന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയത്.

ബേസ് ക്യാന്പെന്ന നിലയിൽ എല്ലാ സ്വകാര്യ വാഹനങ്ങളും നിലയ്ക്കലിൽ പാർക്ക് ചെയ്ത ശേഷം തീർഥാടകരെ കെഎസ്ആർടിസി ബസുകളിൽ പന്പയിൽ എത്തിക്കും. പ്രളയത്തിൽ മണ്ണാറക്കുളഞ്ഞി മുതൽ പന്പ വരെയുള്ള ഭാഗങ്ങളിൽ റോഡുകൾക്കു നാശനഷ്ടം സംഭവിച്ചിട്ടുള്ളതിനാൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ പോലീസിന്‍റെയും മോട്ടോർ വാഹന വകുപ്പിന്‍റെയും ആഭിമുഖ്യത്തിൽ പെരുനാട്, വടശേരിക്കര, മാടമണ്‍ എന്നിവിടങ്ങളിലും മണ്ണാറക്കുളഞ്ഞി മുതൽ നിലയ്ക്കൽ വരെയുള്ള ഭാഗങ്ങളിലും കൂടുതൽ സുരക്ഷാ പരിശോധന ഉണ്ടാകും.


പന്പയിലെ ആശുപത്രിയുടെ ഒരുനില മണ്ണുമൂടിപ്പോയതു നീക്കംചെയ്ത് ഉടൻ അണുവിമുക്തമാക്കി പ്രവർത്തനം തുടങ്ങും. താത്കാലികമായി രണ്ടാമത്തെ നിലയിൽ ഒപി സംവിധാനങ്ങളും ആശുപത്രിയും ക്രമീകരിച്ചിട്ടണ്ട്. ശബരിമലയിലെ വൈദ്യുതി വിതരണ സംവിധാനം പൂർണമായും പുനഃസ്ഥാപിച്ചതായും പ്രസിഡന്‍റ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.