Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ഒരു അഭിഭാഷകന്റെ കൊലക്കേസ് ഡയറി
ശ്രീജിത് കൃഷ്ണന്
സദാശിവന്. കര്‍ണാടകയിലെ നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനായ മലയാളി. ബംഗളൂരുവിലെ രാജീവ്ഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, സര് എം. വിശ്വേശ്വരയ്യ എഡ്യുക്കേഷന്‍ ട്രസ്റ്റ്, കൊല്ലത്തെ ടാഗോര്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്മാന്. കൊല്ലം ഏഴുകോണ് സ്വദേശി. നിരവധി പുസ്തകങ്ങളുടെ രചയിതാവ്. കഴിഞ്ഞ ഏപ്രില്‍ 19 ന് തന്റെ 87-ാം വയസില്‍ കൊല്ലത്തുവച്ച് അന്തരിച്ചു.
ആര്.എല്‍. ജാലപ്പ. ജനതാദളിലും കോണ്‍ഗ്രസിലുമായി ഉന്നത സ്ഥാനങ്ങളിലെത്തിയ നേതാവ്. 1996-98 കാലയളവില്‍ ദേവഗൗഡ, ഗുജ്റാള്‍ മന്ത്രിസഭകളില്‍ കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി. അതിനുമുമ്പ് 1983-87 കാലത്ത് കര്‍ണാടകയില്‍ രാമകൃഷ്ണ ഹെഗ്ഡെയുടെ ജനതാ മന്ത്രിസഭയിലെ ശക്തനായ ആഭ്യന്തരമന്ത്രി. ഇപ്പോള്‍ കെജിഎഫിലൂടെ പ്രശസ്തമായ കോലാറിലെ ദേവരാജ് അരശ് സ്വാശ്രയ മെഡിക്കല്‍ കോളജിന്റെ സ്ഥാപകന്‍. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 17 ന് തന്റെ 96-ാം വയസില്‍ അന്തരിച്ചു.
കേവലം നാലു മാസത്തിന്റെ ഇടവേളയില്‍ ഇവര്‍ രണ്ടുപേരും ചരിത്രത്തിലേക്ക് മറയുമ്പോള്‍ കാലത്തിന് ഓര്‍ത്തെടുക്കാന്‍ മറ്റൊരു പേര് കൂടിയുണ്ട്. പത്തനംതിട്ടക്കാരനായ അഡ്വ. എം.എ. റഷീദ്. 1987 ഓഗസ്റ്റ് 18 ന് ഇനിയും കൃത്യമായി തെളിയിക്കപ്പെടാത്ത സാഹചര്യങ്ങളില്‍ സേലത്തിന് സമീപം ധനുഷ്പേട്ടയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി അഭിഭാഷകന്.
1980 കളുടെ അവസാന പകുതിയില്‍ കര്‍ണാടകയില്‍നിന്നും കേരളത്തിലേക്കും ദേശീയതലത്തിലേക്കും വരെ കത്തിപ്പടര്‍ന്ന വിവാദമായിരുന്നു അഡ്വ. റഷീദിന്റെ മരണം. ആഭ്യന്തര മന്ത്രിയായ ജാലപ്പയുടെ നിര്‍ദേശപ്രകാരം പോലീസ് കസ്റ്റഡിയില്‍ വച്ചാണ് റഷീദ് കൊലചെയ്യപ്പെട്ടതെന്ന ആരോപണം കര്‍ണാടകയിലെ ജനതാ സര്‍ക്കാരിനെവരെ പിടിച്ചുലച്ചു. കേസ് സിബിഐ അന്വേഷണത്തിന് വിട്ടതിനു പിന്നാലെ ജാലപ്പയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു.
ആരോപണവിധേയരായ ഏഴ് കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചെങ്കിലും പിന്നീട് മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. രാജ്യത്തെ കുറ്റാന്വേഷണ ചരിത്രത്തില്‍ ഇന്നും തെളിയിക്കപ്പെടാത്ത ദുരൂഹതകളിലൊന്നായി റഷീദിന്റെ കൊലപാതകം അവശേഷിക്കുന്നു.
ഏജന്റായി ബംഗളൂരുവിലേക്ക്
1970 കളില്‍ കേരളത്തിലെ സമാന്തര വിദ്യാഭ്യാസമേഖലയില്‍ പയറ്റിത്തെളിഞ്ഞ പി. സദാശിവന് അക്കാലത്ത് ഇവിടെ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് കര്‍ണാടകയിലെത്തിയത്. 1980 ല്‍ ബംഗളൂരുവില്‍ സഞ്ജയ്ഗാന്ധി കോളജ് ഓഫ് എഡ്യുക്കേഷന്‍ എന്ന പേരിലുള്ള ബിഎഡ് കോളജാണ് ആദ്യം തുടങ്ങിയത്. രണ്ടുമൂന്നു വര്‍ഷങ്ങള്‍ കൊണ്ടുതന്നെ ഈ സ്ഥാപനം നല്ല നിലയില്‍ വളര്‍ച്ച നേടിയതോടെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജ് എന്നതായി അടുത്ത സ്വപ്നം.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമുണ്ടായിരുന്ന കേരളത്തില്‍ നിന്നും സീറ്റുകിട്ടാതെ വരുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കര്‍ണാടകയിലും തമിഴ്നാട്ടിലുമൊക്കെ അന്നാട്ടുകാര്‍ തന്നെ സ്വകാര്യ മെഡിക്കല്‍, എന്‍ജിനിയറിംഗ്, ബിഎഡ് കോളജുകള്‍ തുടങ്ങുന്ന കാലമായിരുന്നു.
ഇവിടങ്ങളിലേക്ക് കേരളത്തില്‍നിന്നും വിദ്യാര്‍ഥികളെ എത്തിക്കാന്‍ ഏജന്റുമാരും ഉണ്ടായിരുന്നു. ഈ രീതിയില്‍ സദാശിവന്റെ ബിഎഡ് കോളജിലേക്ക് കേരളത്തില്‍ നിന്നും വിദ്യാര്‍ഥികളെ എത്തിച്ചിരുന്ന ഏജന്റുമാരിലൊരാളായിരുന്നു റഷീദ്. അഭിഭാഷകനെന്ന നിലയിലും കഴിവ് തെളിയിച്ചിരുന്നതിനാല്‍ കോളജുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളും നോക്കി നടത്തിയിരുന്നു.
കര്‍ണാടകയില്‍ ഏറ്റവുമധികം ആദരിക്കപ്പെടുന്ന ആദ്യകാല സിവില്‍ എന്‍ജിനിയറിംഗ് വിദഗ്ധനും കൃഷ്ണരാജസാഗര്‍ അണക്കെട്ടിന്റെ മുഖ്യശിൽപിയും മൈസൂര്‍ ദിവാനുമായിരുന്ന സര് എം. വിശ്വേശ്വരയ്യയുടെ പേരില്‍ രൂപം നല്കിയ ട്രസ്റ്റിനു കീഴില്‍ കോലാറില്‍ ഒരു മെഡിക്കല്‍ കോളജ് തുടങ്ങുന്നതിനായി സദാശിവന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. സ്ഥാപനത്തിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ഉണ്ടായിരുന്ന നല്ല ബന്ധവും ഇക്കാര്യത്തില്‍ സദാശിവന് തുണയായിരുന്നു.
അതേസമയം കേരളത്തില്‍നിന്ന് വന്ന ഒരാള്‍ കര്‍ണാടകയുടെ മണ്ണില്‍ പുതിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി വളര്‍ച്ച നേടുന്നതില്‍ അസഹിഷ്ണുതയുള്ള ഒരു വിഭാഗവും മെല്ലെ ശക്തിപ്രാപിക്കുകയായിരുന്നു. മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി സദാശിവന്റെ സ്ഥാപനങ്ങളെ തളര്‍ത്തുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമം നടന്നു. കര്‍ണാടകയിലെ അന്നത്തെ ജനതാ സര്‍ക്കാരില്‍ ഉയര്‍ന്ന സ്വാധീനമുള്ള ആളുകള്‍തന്നെ അതിന് ചൂട്ടുപിടിച്ചുകൊടുത്തു. ഒരുപക്ഷേ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളും അതിന് കാരണമായിരുന്നു.
പൊടുന്നനേ 1984 ല്‍ ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ടതോടെ മെഡിക്കല്‍ കോളജ് നേടിയെടുക്കുന്നതിനായുള്ള സദാശിവന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു. ഇതേസമയം കോലാര്‍ തന്നെ കേന്ദ്രീകരിച്ച് മുന്‍ മുഖ്യമന്ത്രി ദേവരാജ് അരശിന്റെ പേരില്‍ ഒരു മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് ആഭ്യന്തരമന്ത്രി ജാലപ്പ ചെയര്‍മാനായി മറ്റൊരു ട്രസ്റ്റും ശ്രമം തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ലോഭമായ പിന്തുണയുള്ളതിനാല്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. മെഡിക്കല്‍ കോളജിനുള്ള അനുമതി ഈ ട്രസ്റ്റ് നേടിയെടുത്തതോടെ സദാശിവന് തത്കാലത്തേക്കെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോയി.
എന്നാല്‍, ഈ വിജയംകൊണ്ടും ജാലപ്പ തൃപ്തനായില്ല. സഞ്ജയ്ഗാന്ധി ബിഎഡ് കോളജിന്റെ തലപ്പത്തുനിന്നുകൂടി സദാശിവനെ പുകച്ചുപുറത്താക്കാനായി അടുത്ത ശ്രമം. അതിനായി കോളജിന്റെ മാനേജിംഗ് ട്രസ്റ്റിലെ കര്‍ണാടകക്കാരായ ഒരുവിഭാഗം അംഗങ്ങളെ ചാക്കിട്ടുപിടിച്ചു. ഇതോടെ കോളജിന്റെ നിയന്ത്രണം ഇവരുടെ കൈയിലായി. സദാശിവന്റെ ഏജന്റുമാര്‍ കൊണ്ടുവന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കോളജില്‍ പ്രവേശനം പോലും ലഭിക്കാത്ത സ്ഥിതിയായി.
ഇന്റർനെറ്റില്ലാത്ത കാലം
താന്‍ മുഖേന ബംഗളൂരുവിലെത്തി ഫീസടച്ച വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന് ശരിയാകാത്ത കാര്യം അന്വേഷിക്കുന്നതിനും സംസ്ഥാന സര്‍ക്കാരുമായും കോളജ് ട്രസ്റ്റുമായും ബന്ധപ്പെട്ട നിയമപ്രശ്നങ്ങളില്‍ സദാശിവനെ സഹായിക്കുന്നതിനുമായാണ് റഷീദ് ബംഗളൂരുവിലെത്തിയതെന്ന് പറയപ്പെടുന്നു. ഇന്നത്തെപ്പോലെ മൊബൈലോ ഇന്റര്‍നെറ്റോ ഒന്നുമില്ലാത്ത കാലമാണെന്ന് ഓര്‍ക്കണം.
വിവരമറിയാന്‍ ആകെ ചെയ്യാവുന്നത് എസ്ടിഡി ബൂത്തില്‍ കയറി ലാന്ഡ്ഫോണില് വിളിക്കുക മാത്രമാണ്. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും സ്വകാര്യ കോളജ് ലോബികള്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്നതിനും ഫീസ് പിഴിഞ്ഞുവാങ്ങുന്നതിനും എതിരാളികളെ ചെറുത്തുനിൽക്കാനുമായി ഗുണ്ടാസംഘങ്ങളെ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്നതും പതിവായിരുന്നു.
കേരളത്തില്‍ നിന്നും താന്‍ പറഞ്ഞയച്ച വിദ്യാര്‍ഥികളോട് അന്നത്തെ നിരക്കില്‍ ഭീമമായ ഫീസ് വാങ്ങിയിട്ടും അവര്‍ക്ക് അഡ്മിഷന് ശരിയാകാത്ത കാര്യം അന്വേഷിക്കുന്നതിനായി സദാശിവനെ കാണാന്‍ ബിഎഡ് കോളജിലെത്തിയ റഷീദിന് നേരിടേണ്ടിവന്നത് ഇത്തരത്തിലുള്ള ഗുണ്ടാസംഘങ്ങളെയാണ്. കോളജിന്റെ നിയന്ത്രണം സദാശിവനില്‍നിന്നും ഏറെക്കുറെ നഷ്ടമായ നിലയായിരുന്നല്ലോ. റഷീദിന് ക്രൂരമായ മര്‍ദനമേൽക്കുകയും കോളജില്‍ അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തിയെന്ന കുറ്റം ചുമത്തി പോലീസിലേൽപിക്കുകയും ചെയ്തു.
1987 ഓഗസ്റ്റ് 14 നായിരുന്നു ഈ സംഭവം. പിന്നീട് റഷീദിനെ നേരത്തേ പരിചയമുണ്ടായിരുന്ന ബംഗളൂരുവിലെ ചില അഭിഭാഷകര്‍ പോലീസ് സ്റ്റേഷനിലെത്തി അദ്ദേഹത്തെ ജാമ്യത്തിലിറക്കുകയായിരുന്നു.
സദാശിവനോടുള്ള വിരോധം തീര്‍ക്കാന്‍വേണ്ടി തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ആഭ്യന്തരമന്ത്രി ജാലപ്പയുടെ ഒത്താശയോടെ പോലീസ് ശ്രമിക്കുകയാണെന്നു കാണിച്ച് റഷീദ് തൊട്ടടുത്ത ദിവസം, ഓഗസ്റ്റ് 15 ന് ബാര്‍ അസോസിയേഷന് പ്രസിഡന്റ് എ.ജെ. സദാശിവയ്ക്ക് പരാതി നല്കി.
ഈ സംഭവത്തിന് ദിവസങ്ങള്‍ക്കുമുമ്പു തന്നെ റഷീദ് ബംഗളൂരുവില്‍ എത്തിയതായിരുന്നു. സദാശിവന് സ്ഥിരമായി താമസിക്കാറുള്ള സന്ധ്യ ലോഡ്ജില്‍ തന്നെയാണ് റഷീദും മുറിയെടുത്തിരുന്നത്. അതേസമയം ഓഗസ്റ്റ് 11 ന് അക്ഷയ എന്ന മറ്റൊരു ലോഡ്ജിലെത്തി ഏഴു മണിക്കൂര്‍ താമസിക്കുകയും ഈ സമയത്തിനുള്ളില്‍ അവിടുത്തെ എസ്ടിഡി ബൂത്തില്‍ നിന്നും 35 ഫോണ്‍കോളുകള്‍ വിളിക്കുകയും ചെയ്തിരുന്നതായും പിന്നീട് കണ്ടെത്തിയിരുന്നു. സന്ധ്യ ലോഡ്ജില്‍ തന്നെ എസ്ടിഡി സംവിധാനം ഉണ്ടെന്നിരിക്കേ മറ്റൊരിടത്തെത്തി ഇത്രയും കോളുകള്‍ വിളിച്ചത് സദാശിവനും റഷീദിനുമിടയിലും അവിശ്വാസം രൂപപ്പെട്ടിരുന്നതിന്റെ സൂചനയാണ്.
പ്രവേശനം ലഭിക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ അടച്ച ഫീസ് തിരികെ കിട്ടുന്നതിനായാണ് റഷീദ് ശ്രമങ്ങള്‍ നടത്തിയതെന്നും പറയപ്പെടുന്നു. ഇതിനായി മറ്റെല്ലാ വഴികളും നോക്കി പരാജയപ്പെട്ടപ്പോഴാണ് 14 ന് ബിഎഡ് കോളജിലേക്ക് നേരിട്ട് കയറിച്ചെല്ലാന്‍ തീരുമാനിച്ചത്. അവിടെ നേരിടേണ്ടിവന്നതാകട്ടെ ഗുണ്ടാസംഘങ്ങളെയായിരുന്നു. കോളജിലേക്ക് കയറിച്ചെല്ലുന്നതിന് തൊട്ടുമുമ്പ് റഷീദ് തന്റെ ബ്രീഫ്കേസ് പരിചയക്കാരനും ടിവിഎസ് ഇലക്ട്രോണിക്സിലെ വാച്ച്മാനുമായ പ്രസാദ് ബാബുവിന്റെ പക്കല്‍ ഏൽപിച്ചിരുന്നു.
ഇത് തനിക്കുനേരെ ആക്രമണമുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടിരുന്നതിന്റെ സൂചനയാണ്. ബ്രീഫ്കേസിലെ രേഖകള്‍ പിടിച്ചെടുക്കാന്‍ കോളജ് അധികൃതര്‍ ശ്രമിച്ചേക്കുമെന്ന സംശയം മൂലമാകാം അത് മറ്റൊരിടത്ത് സുരക്ഷിതമായി ഏൽപിച്ചത്.
ബാര്‍ അസോസിയേഷന് പരാതി നൽകിയതിനു പിന്നാലെ ജാലപ്പയ്ക്കും പോലീസിനുമെതിരായ ആരോപണങ്ങളുമായി റഷീദ് കേന്ദ്രമന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ടെലിഗ്രാമുകള്‍ അയച്ചു. ഇതും ഓഗസ്റ്റ് 15 നായിരുന്നു. ഇവയിലെല്ലാം തന്റെ ബ്രീഫ്കേസ് പോലീസ് പിടിച്ചെടുത്തതായാണ് ആരോപണം ഉന്നയിക്കുന്നത്.
റഷീദ് തന്റെ ബ്രീഫ്കേസ് ടിവിഎസില്‍ ഏൽപിച്ചിരുന്നതിന്റേയും പിന്നീട് 16 ന് അത് അവിടെനിന്നും തിരികെ വാങ്ങിയതിന്റേയും തെളിവുകള്‍ പിന്നീട് സിബിഐ അന്വേഷണത്തില്‍ ലഭിച്ചിരുന്നു. ഈ തെളിവുകള്‍ ബന്ധപ്പെട്ടവര്‍ കൃത്രിമമായി ഉണ്ടാക്കിയതാണോ എന്നതും വ്യക്തമല്ല. റഷീദിന്റെ മരണത്തിനുശേഷം ഈ ബ്രീഫ്കേസ് എവിടെ പോയെന്നതിനെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചതുമില്ല.
(തുടരും)
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
റഷീദിനെ പിന്തുടർന്ന സംഘങ്ങൾ
ഓഗസ്റ്റ് 16. രാവിലെ എട്ടുമണി. ബംഗളൂരുവിലെ രേണുകാചാര്യ കോളജിനു മുന്നില്‍ എന്സ
സാജുവിന്റെ സൈക്കിള്‍ യാത്ര തുടരുകയാണ്
കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വ്യായാമത്തിനായി തുടങ്ങിയ സൈക്കിള്‍ സവാരി പോലീസ് ഉദ്യേ
സ്വാതി ഹൃദയം പാടുന്നു
ഇളം കറുപ്പ് നിറമുള്ള പിടയുന്ന കണ്ണുകളുള്ള സുഗന്ധവല്ലി എന്ന നർത്തകി സ്വാതി മഹാ
മധുരവസന്തത്തിന്റെ നാദം
മലയാള സിനിമാ ലോകത്ത് മറ്റ് ഗായികമാരുമായിച്ചേര്ന്ന് യുഗ്മഗാനങ്ങള്‍ പാടി അന
നൂറടി ഉയരം, 200 ഇഞ്ച് വണ്ണം; അപൂർവ വൃക്ഷരാജനെ പരിചയപ്പെടാം
നൂറടിയോളം ഉയരത്തിൽ ഒരു മാവ്. ആകാശം മുട്ടെ നില്ക്കുന്ന മാവിന് ഇടയ്ക്കൊന്നും ശിഖരങ
എന്റെ ചെലവിനുള്ള കാശ് ഞാന്‍ ഉണ്ടാക്കിക്കോളാം
അതേ, എനിക്ക് ചെലവിന് തരാന്‍ ആരും കഷ്ടപ്പെടേണ്ടട്ടോ. എനിക്കുള്ളത് ഞാന്‍ സമ്പാദി
ആനത്താവളത്തിലെ കുറുന്പൻ കണ്ണൻ
കോന്നി : കുറുമ്പും കാട്ടിയും കാണികളിൽ കൗതുകം ഉണർത്തിയും ആനത്താവളത്തിൽ കണ്ണന്
ത്രെഡ് ആർട്ടിൽ വിരിയുന്ന മലയാളത്തിന്റെ സ്വന്തം നിത്യഹരിതനായകൻ
ചങ്ങനാശേരി: മലയാള സിനിമയിലെ നിത്യഹരിത നായകനും പൂർവവിദ്യാ
മലിനജലം ഉപയോഗിച്ച് കന്നച്ചെടികൾ വളർത്തി മാതൃകയായി
മലിനജലം സംസ്കരിക്കുന്നതിന് നൂതന മാതൃക കണ്ടെത്തിയിരിക്കുകയാണ് മിണാലൂരിൽ പ
നീർപ്പക്ഷി സർവേയിൽ 16,634 പക്ഷികൾ
ഏഷ്യൻ വാട്ടർ ബേഡ് സെൻസസിന്റെ ഭാഗമായുള്ള നീർപ്പക്ഷിസർവേ, തൃശൂർ - പൊന്നാനി കോ
ഇരുമുടിക്കെട്ടുമായി സ്കേറ്റിംഗ് ചെയ്ത് താരങ്ങൾ
ഇരുമുടിക്കെട്ടുമായി കൊല്ലത്ത് നിന്നും സ്കേറ്റിംഗ് ചെയ്ത് റോളർ സ്കേറ്റിംഗ് താര
കാൽനടയായി ഭാരതപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
കാൽനടയായി ഭാരത്യപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
വീണ്ടും കുറ്റം നിഷേധിച്ച് ഇന്ദ്രാണി
താൻ ചെയ്ത കുറ്റം മറച്ചുപിടിക്കാൻ വേണ്ടി ഇന്ദ്രാണി പരമാവധി ശ്രമങ്ങൾ നടത്തി. മക
കുരുക്കായി ഡ്രൈവറുടെ മൊഴി
അക്കാലത്തു പീറ്റർ സ്റ്റാർ ഇന്ത്യയുടെ സിഇഒ സ്ഥാനം രാജിവച്ച് ഐഎൻഎക്സ് മീഡിയ എന്ന
ചുരുളഴിയുന്നു
മുംബൈയിലെ ഒരു പുറമ്പോക്ക്ഭൂമിയാണ് റായ്ഗഡ്. മാലിന്യമടക്കം ആർക്കും എന്തും കൊണ്ടു
ഷീന ബോറ ജീവനോടെയുണ്ടോ?
കൊല്ലപ്പെട്ടെന്നു പറയുന്ന ഷീന ബോറ ഇപ്പോഴും ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമാ
കാഴ്ചയുടെ വസന്തമൊരുക്കി മണിമുല്ല
കാഴ്ചയുടെ വസന്തമൊരുക്കി വഴിയന്പലത്ത് മണിമുല്ല പൂത്തു. ചിത്രകാരനായ വഴിയന്പ
ജയനെ മറക്കാൻ എങ്ങനെ കഴിയും ?
1980 നവംബർ 16ന് മലയാള സിനിമയെ കണ്ണീരിലാഴ്ത്തി ജയൻ എന്ന അതുല്യപ്രതിഭ കളമൊഴി
ലാലേ....കുനി.....!
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കിലുക്കം. എത്ര കണ്ടാലും ഈ
സെറ്റ് മുഴുവൻ നിലവിളിച്ചുപോയി...
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വേറിട്ടൊരു ചിത്രമാണ് ബിഗ്ബി. രൂപത്തിലും ഭാവത
ദൈവമുണ്ടെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു - ജോൺ ഏബ്രഹാം
സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രമാണ് "ഷൂട്ടൗട്ട് അറ്റ് വഡാല’. 2013 ൽ ജോണ്‍ ഏബ്ര
അക്ഷയ്കുമാർ ഒരിക്കലും വിചാരിച്ചില്ല; അങ്ങനെ സംഭവിക്കുമെന്ന്
പ്രഭുദേവ സംവിധാനം ചെയ്ത ചിത്രമാണ് സിംഗ് ഈസ് ബ്ലിയിംഗ്. അക്ഷയ്കുമാറാണ് നായകൻ. ഈ
അനുപം ഖേർ കാലുയർത്തി, ഷാരൂഖ് പെട്ടു
ബോളിവുഡ് സിനിമയിൽ ഷാരൂഖ് ഖാൻ കിംഗ് ഖാൻ ആണ്. അദ്ദേഹത്തിനും ഷൂട്ടിംഗിനിടെ പരിക്
കജോളിന്റെ ഓർമ പോയി
ബോളിവുഡിലെ സൂപ്പർ സുന്ദരിമാരിൽ ഒരാളാണ് കജോൾ. ഒരു കാലത്ത് ബോളിവുഡ് സിനിമ അട
ഓരോ ദിവസവും മൂന്നു കുട്ടികൾ!
കുട്ടികളുടെ സംരക്ഷണത്തിനായി നിയമങ്ങളും കാവലുകളും ശക്തമാവുമ്പോഴും കാണാതാകു
പിന്നിൽ പലവിധ മാഫിയകൾ....
കൊല്ലത്ത് ദേവനന്ദന എന്ന പെൺകുട്ടിയെ കാണാതായപ്പോൾ ഇതുവരെ കേരളത്തിൽ ഉണ്ടാകാത
ഇന്നും ഞെട്ടലിൽ...
ഏകദേശം 35 വർഷങ്ങൾക്കു മുന്‍പു നടന്നൊരു സംഭവമാണിത്. തമിഴ്നാട്ടിൽനിന്നു കേരളത
Latest News
യുപിയിൽ കനാലിൽ കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
മഹാരാഷ്ട്രയിൽ തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചുകയറി; അഞ്ച് പേർ മരിച്ചു
സിംബാബ്വെയില് വിമാനാപകടം; ഇന്ത്യൻ വ്യവസായിയും മകനും മരിച്ചു
ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടി; മൂന്നുപേർ പിടിയിൽ
സന്നാഹമത്സരങ്ങളില്‍ ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും വിജയം
Latest News
യുപിയിൽ കനാലിൽ കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
മഹാരാഷ്ട്രയിൽ തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചുകയറി; അഞ്ച് പേർ മരിച്ചു
സിംബാബ്വെയില് വിമാനാപകടം; ഇന്ത്യൻ വ്യവസായിയും മകനും മരിച്ചു
ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടി; മൂന്നുപേർ പിടിയിൽ
സന്നാഹമത്സരങ്ങളില്‍ ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും വിജയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top