Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അവര്‍ക്ക് എന്തു സംഭവിച്ചു?
അവർ നിലവിളിച്ചു കൊണ്ടേയിരിക്കുന്നു. വിശപ്പോ ദാഹമോ കാരണമല്ല, തങ്ങളുടെ പ്രിയപ്പെട്ട മക്കൾക്ക് എന്തു സംഭവിച്ചുവെന്നറിയാതെ. കോളജിലേക്ക് പഠനത്തിന് പോയ അവർ ഇപ്പോൾ എവിടെയാണെന്നോ ഏത് അവസ്ഥയിലാണെന്നോ ഈ മാതാപിതാക്കൾക്ക് യാതൊരു അറിവുമില്ല. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി അവർ പല വാതിലുകളിലും മുട്ടി. രാജ്യത്തെ പ്രധാനമന്ത്രിയെ വരെ നേരിൽ കണ്ടു. സുരക്ഷിതരായി കുട്ടികളെ തിരിച്ചെത്തിക്കുമെന്ന ആശ്വാസവചനത്തിൽ നിന്നും നിസഹായത കലർന്ന മൗനമാണ് ഇപ്പോൾ അവർക്ക് ലഭിക്കുന്ന പ്രതികരണം.
ഡിസംബർ നാല്, 2019
ഏത്യോപ്യയിലെ ഡംബി ഡോളോ യൂണിവേഴ്സിറ്റിയിലെ 17 വിദ്യാർഥികളുടെ തിരോധാനമാണ് രാജ്യത്തെ നിരന്തരമായ പ്രതിഷേധങ്ങൾക്കും അധികൃതർക്കു നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള മൂർച്ചയുള്ള ആക്രമണത്തിനും ഇടയാക്കിയിരിക്കുന്നത്.
ഡംബി ഡോളോ യൂണിവേഴ്സിറ്റിയിൽ നിന്നും വീടുകളിലേക്ക് മടങ്ങുകയായിരുന്നു ആ പതിനെട്ടു പേർ- 14 പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും. വിദ്യാർഥികളിലധികവും ഏത്യോപ്യയിലെ അംഹാര നിവാസികളാണ്. ബസിൽ വേറെയും യാത്രക്കാരുണ്ട്. ഗന്പേല നഗരത്തിനു സമീപത്തെ സുഡിയിലെത്തിയപ്പോൾ വാഹനം ചില അജ്ഞാതർ തടഞ്ഞു. ഈ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. വിവരം അറിഞ്ഞ വിദ്യാർഥികളുടെ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും മറ്റു കൂട്ടുകാരുടെയുമൊക്കെ നെഞ്ചു പിടഞ്ഞു. ഒരു നിമിഷം പോലും എനിക്കെന്റെ മകളെക്കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ലായെന്ന് മാരേ അബീബി എന്ന അമ്മ ഉറക്കെ കരഞ്ഞു വിളിച്ചു. ഡംബി ഡോളോ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ സാന്പത്തികശാസ്ത്ര ബിരുദ വിദ്യാർഥിനിയായ ബെലായ്നേഷ് മെക്കോനൻ എന്ന പെണ്‍കുട്ടിയുടെ മാതാവാണ് മാരേ അബീബി. എന്റെ മകൻ ജീവനോടെയുണ്ടോ എന്ന ചോദ്യത്തിനു പോലും ഉത്തരം പറയാൻ അധികൃതർക്ക് കഴിയുന്നില്ല- മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥി ഗ്രിമ ഹബ്തേയുടെ പിതാവ് ഹബ്തേ ഡഗ്ന്യൂ നിറകണ്ണുകളോടെ ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോകലിന്റെ മൂന്നാം ദിവസം തികച്ചും അപരിചിതമായ ഒരു നന്പരിൽ നിന്നും ഹബ്തേയെ മകൻ ഫോണ്‍ ചെയ്തു. അച്ഛനും അമ്മയുമൊന്നും പേടിക്കേണ്ടായെന്ന അവന്റെ വാക്കുകളിലും പരിഭ്രമമാണ് നിഴലിച്ചിരുന്നതെന്ന് ഹബ്തേ ഓർക്കുന്നു. തനിക്കും കൂട്ടുകാർക്കും വേണ്ടി പ്രാർഥിക്കണമെന്നും അവൻ പറഞ്ഞു. പിന്നീട് മകന്റെ ശബ്ദം കേട്ടിട്ടില്ലായെന്ന് ഹബ്തേ പൊട്ടിക്കരഞ്ഞു. ഇതേ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ സൈക്കോളജി വിദ്യാർഥിനിയായ മുലു സെവ്ദുവിന്റെ മാതാപിതാക്കൾ തളർച്ചയിൽ നിന്ന് കരകയറിയിട്ടില്ല. ബന്ധുക്കളൊക്കെ ദിവസവും മകളെ അന്വേഷിക്കുന്പോൾ കരയാനല്ലാതെ മറ്റൊന്നിനും തങ്ങൾക്കാവുന്നില്ലായെന്ന് അവരുടെ വിലാപം. തങ്ങളെല്ലാം കർഷകരാണ്. ഇപ്പോൾ കൃഷി ചെയ്യേണ്ട സമയമാണ്. പക്ഷെ, പാടത്തിറങ്ങാനാവുന്നില്ലായെന്നും ചില വിദ്യാർഥികളുടെ രക്ഷിതാക്കൾ സങ്കടപ്പെട്ടു. പ്രധാനമന്ത്രി അബി അഹമ്മദ് അലി ഇക്കഴിഞ്ഞ ജനുവരിയിൽ ഈ വിദ്യാർഥികളുടെ കുടുംബാംഗങ്ങളെ കാണുകയും സത്വര നടപടി സ്വീകരിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.
രക്ഷപ്പെട്ടു, പക്ഷെ...
അക്കൂട്ടത്തിൽ അസ്മിര ഷുമിയേ എന്ന വിദ്യാർഥിനി രക്ഷപ്പെട്ടത് സാഹസികമായാണ്. ഒരു കൂട്ടം യുവാക്കളാണ് മാരകായുധങ്ങളുമായി ബസ് തടഞ്ഞതെന്ന് അസ്മിര പറഞ്ഞു. കണ്ടാൽ കൊള്ളക്കാരെന്ന് തന്നെ തോന്നും. അവർ സംസാരിച്ചിരുന്നത് അഫാൻ ഒരോമോ ഭാഷയിലാണ്. വാഹനത്തിനുള്ളിൽ കയറിയ അവർ ആദ്യം എല്ലാ യാത്രക്കാരെയും നോക്കി. പിന്നീട് വിദ്യാർഥികളോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. അനുസരിക്കാൻ കൂട്ടാക്കാതിരുന്നവരെ ബലം പ്രയോഗിച്ച് എഴുന്നേൽപ്പിച്ചു. ബസിനു പുറത്തെത്തിച്ചപ്പോൾ ഈ വിദ്യാർഥികളെ വെറുതെ വിടണമെന്ന് അപേക്ഷിച്ച് ഒരു യാത്രക്കാരൻ കൊള്ളക്കാരുടെ കാലുപിടിച്ചു. പക്ഷെ, അതൊന്നും അവർ മുഖവിലയ്ക്കെടുത്തില്ല. തങ്ങൾക്ക് ഈ വിദ്യാർഥികളുമായി യാതൊരു ശത്രുതയുമില്ലെന്നും തങ്ങളുടെ പ്രശ്നം സർക്കാരുമായിട്ടാണെന്നും അതിലൊരാൾ പിറുപിറുത്തതായും അസ്മിര പറഞ്ഞു.
വനത്തിനുള്ളിലൂടെയായിരുന്നു അവർ തങ്ങളെ കൊണ്ടുപോയത്. ചിലർ നന്നേ ക്ഷീണിതരായി. നടക്കാൻ പോലുമാവാതെ തളർന്നുവീണവരെ അവർ താങ്ങി. പതിയെ നടക്കാൻ സഹായിച്ചു. അതിനിടയിലാണ് താൻ ഓടിയത്. സർവശക്തിയുമെടുത്തുള്ള ഓട്ടമായിരുന്നു. ഭാഗ്യത്തിന് അവരാരും ശ്രദ്ധിച്ചില്ലെന്ന് വേണം കരുതാൻ. ആരും പിന്തുടർന്നുമില്ല. എന്നാൽ വനത്തിലാദ്യമായാണ്. വഴിയും അറിയില്ല. വന്യമൃഗങ്ങളുണ്ടോ എന്ന ഭയവും കൊള്ളക്കാർ തന്നെ കണ്ടെത്തുമോ എന്ന ആശങ്കയും മനസ് നിറയെ. രണ്ടു രാത്രിയും പകലും വനത്തിൽ കഴിച്ചുകൂട്ടേണ്ടിവന്നു. ഒടുവിൽ എങ്ങനെയൊക്കെയോ നടന്ന് പ്രധാന പാതയിലെത്തിയപ്പോഴാണ് ശ്വാസം നേരെയായത്. റോഡിലൊരു വൃദ്ധനെ കണ്ടുമുട്ടി. ഈ പരിസരത്ത് എങ്ങനെയെത്തി എന്ന് അദ്ദേഹം ചോദിച്ചു. അസ്മിര വിവരങ്ങളൊക്കെ വിശദീകരിച്ചു. ഫെഡറൽ പോലീസിനെ വിവരം അറിയിക്കാൻ അസ്മിര അദ്ദേഹത്തോട് അപേക്ഷിച്ചു. അദ്ദേഹം തന്റെ ജാക്കറ്റ് അസ്മിരയ്ക്ക് നൽകി. എന്നിട്ട് ഒരു മരത്തിന്റെ പിറകിലിരുത്തി. കുഞ്ഞേ, നിന്നെ ആ കൊള്ളക്കാർ ഇനി കണ്ടാൽ കൊന്നുകളയുമെന്ന് പതിയെ പറഞ്ഞ അദ്ദേഹം തുടർന്ന് അസ്മിരയ്ക്ക് പോകാനായി ഒരു കാർ തരപ്പെടുത്തി. നഗരത്തിലെത്തിയ അസ്മിര നേരെ ചെന്നത് ഫെഡറൽ പോലീസിന്റെ അരികിലാണ്.
കണ്ണീർ തോരാതെ....
ഏത്യോപ്യയിലെ, പ്രത്യേകിച്ചും ഒറോമിയയിലെ വംശീയ പ്രശ്നത്തിന്റെ പേരിലാണ് ഈ തട്ടിക്കൊണ്ടുപോകൽ അരങ്ങേറിയിരിക്കുന്നതെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. ഏത്യോപ്യയിലെ എണ്‍പതിലധികം വരുന്ന വംശീയ കൂട്ടായ്മകളിൽ വലുതാണ് ഒറോണോ വിഭാഗം. സർക്കാരിന്റെ വിവേചന നയത്തിനെതിരേ ഒറോമ വിഭാഗം ആരോപണങ്ങൾ നിരത്തിയിട്ടുണ്ട്. മാത്രമല്ല. ഈ പ്രദേശത്തെ മറ്റു വംശക്കാരുമായി ഏറ്റുമുട്ടലുകളും പതിവാണ്. പരസ്പരം വിശ്വസിക്കുകയും സഹായിക്കുകയും ഒരുമിച്ച് മുറിവുകൾ ഉണക്കുകയും വേണമെന്ന് പ്രഖ്യാപിച്ച നോബൽ സമ്മാനജേതാവായ പ്രധാനമന്ത്രി അബി അഹമ്മദ് അലി ഈ വിഷയത്തിൽ പ്രതികരിച്ചത് ഇങ്ങനെ: ബോകോ ഹറം ആളുകളെ തട്ടിക്കൊണ്ടുപോകുന്പോൾ, അത് തങ്ങളാണെന്ന ഉത്തരവാദിത്വം പുറത്തറിയിക്കാറുണ്ട്. പക്ഷെ, വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു വിഭാഗവും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അതായത്, അക്രമികൾ അജ്ഞാതരാണ്. പക്ഷെ, ആ കുട്ടികൾക്ക് അഹിതം സംഭവിക്കുന്ന വിധത്തിൽ ഒന്നും പറയുകില്ലെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പാർലമെന്റിൽ പ്രസംഗിക്കവെ കൂട്ടിച്ചേർത്തു.
അതിനിടയിൽ വിദ്യാർഥികളെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ യാതൊരു പുരോഗതിയുമുണ്ടായില്ലെന്നത് രാജ്യത്ത് കടുത്ത അമർഷത്തിന് കാരണമായിരിക്കുന്നു. ആ 17 വിദ്യാർഥികളുടെ കുടുംബാംഗങ്ങൾ അധികൃതരോട് വിവരങ്ങൾ ആവർത്തിച്ചു ചോദിക്കുന്നുവെങ്കിലും ആശ്വാസകരമായ മറുപടിയല്ല നിലവിൽ കിട്ടുന്നത്.
ഗിരീഷ് പരുത്തിമഠം
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
Latest News
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top