Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
പ്രണയത്തിന്റ പിച്ചിപ്പൂക്കൾ
എസ്.മഞ്ജുളാദേവി
തിരുവനന്തപുരത്തെ മുടവൻമുകളിലെ ലക്ഷ്മി നിലയത്തിൽ നിറയെ പിച്ചിപ്പൂവിന്റെ ഗന്ധമാണ്. മലയാള സാഹിത്യത്തിൽ അഗ്നിപോൽ ജ്വലിച്ച പി.കേശവദേവിന്റെ സഹധർമിണി സീതാലക്ഷ്മി ദേവിന്റെ ഓർമകളിൽ ഇന്നും പിച്ചിപ്പൂവിന്റെ സുഗന്ധമാണ്.
മുടിയിൽ പിച്ചിപ്പൂക്കൾ ചൂടിയെത്തിയ സീതാലക്ഷ്മി എന്ന പെൺകുട്ടിയോട് ഒരിക്കൽ ദേവ് ചോദിച്ചു- ""ദിവസവും ഈ പൂക്കൾ എവിടുന്നാണ് കിട്ടുന്നത്?'' പിച്ചിപ്പൂക്കളെ സ്നേഹിച്ച എഴുത്തുകാരനെ ആരാധിച്ച സീത എന്ന പെൺകുട്ടി പിന്നെ ദിവസവും പിച്ചിപ്പൂക്കൾ എഴുത്തുകാരന്റെ മുറിയിലേക്ക് ജനാല വഴി എറിഞ്ഞു തുടങ്ങി. മുറിയിലാകെ ആ പൂക്കൾ വീണു ചിതറും..
കേശവദേവിന്റെ എഴുത്തു മേശയിൽ, കട്ടിലിൽ, കസേരയിൽ, പുസ്തകങ്ങളിൽ എല്ലാം പിച്ചിപ്പൂക്കൾ മുത്തമിട്ടു. കേശവദേവ് യാത്രയായിക്കഴിഞ്ഞുള്ള നീണ്ട പതിറ്റാണ്ടുകൾ എന്നും പുലർച്ചെ കുളിച്ചൊരുങ്ങി അലക്കിത്തേച്ച കസവ് മുണ്ടും നേര്യതും അണിഞ്ഞ് പൊട്ടുതൊട്ട് ഒരു കുടന്ന പിച്ചിപ്പൂക്കളുമായി സീതാലക്ഷ്മി കേശവദേവിന്റെ മുറിയിൽ എത്തിയിരുന്നു. പിന്നെ മുറി മുഴുവൻ പിച്ചിപ്പൂവ് വിതറും. ദേവിന്റെ വലിയ ഫോട്ടോയിൽ പിച്ചിപ്പൂമാല ചാർത്തും. ദേവിന്റെ പുസ്തകങ്ങളിലും പേനയിലും വസ്ത്രത്തിലും കട്ടിലിലുമെല്ലാം പിച്ചിപ്പൂ വാരിത്തൂകും.
കേശവദേവിന്റെ ജീവിതത്തിലേക്കു പിച്ചിപ്പൂവിന്റെ സുഗന്ധവുമായി കടന്നു കയറുന്പോൾ സീതാലക്ഷ്മി ഫിഫ്ത് ഫോമിൽ പഠിക്കുകയാണ്. ദേവിനു പ്രായം 55 കഴിയും. "ഓടയിൽ നിന്ന്' എന്ന നോവൽ എഴുതിയ എഴുത്തുകാരനോടുള്ള ആരാധനയിൽ നിന്നു, ധിക്കാരിയായ പപ്പു എന്ന കഥാപാത്രത്തോടുള്ള കടുത്ത ആരാധനയിൽ നിന്നാണ് ഇന്നും തളിരിട്ടു നിൽക്കുന്ന അത്യപൂർവമായ ആ പ്രണയത്തിന്റെ തുടക്കം.
കിളിമാനൂർ രാജാരവിവർമ ഹൈസ്കൂളിൽ ഫോർത് ഫോമിൽ പഠിക്കുന്ന പാവാടക്കാരി ഓടയിൽ നിന്ന് ഉറക്കെ വായിച്ചത് കത്തിച്ച നിലവിളക്കിൻ തിരിയുടെ വെട്ടത്തിലിരുന്നാണ്. നോവൽ എഴുതിയ കേശവദേവിനെ കാണുവാനുള്ള മോഹം അന്നേ ഉള്ളിൽ ഉദിച്ചതാണ്.
തിരുവനന്തപുരം നഗരത്തിലെ തൈക്കാട് ആശുപത്രിയിൽ മിഡ്വൈഫ് ആയിരുന്നു സീതാലക്ഷ്മിയുടെ അമ്മ. ചിറയിൻകീഴിൽ നിന്നും തൈക്കാടുള്ള വാടക വീട്ടിലേക്കു കുടുംബം താമസം മാറ്റിയത് അമ്മയുടെ ജോലിയുടെ സൗകര്യാർഥം ആയിരുന്നു. തൊട്ടടുത്തുള്ള വീട്ടിൽ താമസിക്കുന്നത് കേശവദേവാണെന്നു സീതയോടു ആദ്യം പറയുന്നത് മൂത്ത സഹോദരനാണ്.
തന്റെ ആരാധനാ മൂർത്തിയെ അടുത്ത് കാണുവാൻ, നൂറു നൂറു ചോദ്യങ്ങൾ ചോദിക്കുവാൻ വെന്പി നടക്കുകയായിരുന്നു പെൺകുട്ടി. ദൂരെ എവിടെയോ പ്രസംഗിക്കുവാൻ പോയിരുന്ന കേശവദേവ് രണ്ടു ദിവസം കഴിഞ്ഞ മടങ്ങിയെത്തി. സ്കൂളിൽ പോകാൻ തയാറായി ഇറങ്ങിയ ഒരു പ്രഭാതത്തിലാണ് തന്റെ വീടിന്റെ മുറ്റത്ത് നിന്നിരുന്ന ദേവിനെ സീതാലക്ഷ്മി ആദ്യം കണ്ടത്. അന്നു സീത അനുജത്തിമാരോടു പറഞ്ഞത്- ""കേശവദേവിന്റെ കഷണ്ടിത്തല കണ്ടോ, ഞാൻ വിചാരിച്ചത് സുന്ദരനായിരിക്കുമെന്നാണ്. നെറ്റി കണ്ടോ, എന്ത് കണക്കിരിക്കുന്നു..ഒട്ടും കൊള്ളില്ല.''
സീതാലക്ഷ്മി തന്നെ പറയുന്നതുപോലെ ""കേശവദേവ് സുന്ദരനല്ല, ചെറുപ്പക്കാരനല്ല, പണക്കാരനല്ല... എങ്കിലും എന്റെ ഹൃദയത്തിൽ അവ്യക്തമായ എന്തോ വികാരം... അദ്ദേഹത്തോട് ഒരടുപ്പം തോന്നിയതുപോലെ...''
എന്നും തന്നെ നോക്കി ചിരിക്കുന്ന പെൺകുട്ടിയെക്കുറിച്ച് ദേവ് ആദ്യം സീതാലക്ഷ്മിയുടെ അനുജത്തിമാരോട് ചോദിച്ചത്- ""ആ ചിരിയുടെ പേരെന്താ?''എന്നായിരുന്നു. ഭാര്യയിൽ നിന്നുമകന്നു ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു അന്ന് കേശവദേവ്. കുട്ടിക്കാലം മുതൽ പുസ്തകങ്ങളെ സ്നേഹിച്ചിരുന്നു സീതാലക്ഷ്മി. സീതയ്ക്ക് വായിക്കുവാൻ ദേവ് ധാരാളം പുസ്തകങ്ങൾ നൽകിത്തുടങ്ങി. സീതാലക്ഷ്മി കുറിക്കുന്നത് പോലെ(കേശവദേവ് എന്റെ നിത്യകാമുകൻ) -""വേദനിക്കുന്ന ഒരു മനുഷ്യാത്മാവിന്റെ നിസഹായമായ സ്നേഹമാണ് അദ്ദേഹം എന്നോട് കാട്ടുന്നതെന്ന് തോന്നി.''
തന്റെ കുടുംബജീവിതത്തിന്റെ രസക്കേടുകളും പ്രശ്നങ്ങളുമെല്ലാം കേശവദേവ് പങ്കിട്ടിരുന്നു. തന്റെ ഭാര്യയുമൊത്ത് ഒരു ദിവസം പോലും സമാധാനമായ കുടുംബജീവിതം നയിച്ചിരുന്നില്ലായെന്നും തങ്ങളുടെ വീട്ടിലിരുന്നു എഴുതുകയോ വായിക്കുകയോ ചെയ്തിട്ടില്ല എന്നും ദേവ് വേദനയോടെ പറഞ്ഞു. "ഓടയിൽ നിന്ന്' എഴുതിയത് കൊല്ലത്ത് ട്രേഡ് യൂണിയൻ ഓഫീസിൽ ഇരുന്നാണ് എന്നും.
പിന്നീട് എന്നോ പാട്ടുകാരിയും കുസൃതിക്കാരിയും വായാടിയുമായ ആ പാവാടക്കാരി ദേവിന്റെ ജീവിതത്തിലേക്കു പടർന്നു കയറുകയായിരുന്നു. തന്റെ പുതിയ കൃതികളെക്കുറിച്ചും ആകാശവാണിയിൽ ലഭിച്ച ഡ്രാമാ പ്രൊഡ്യൂസർ എന്ന ഉദ്യോഗത്തെക്കുറിച്ചുമെല്ലാം കേശവദേവ് ആദ്യം പറഞ്ഞത് സീതാലക്ഷ്മിയോടാണ്.
ഒരിക്കൽ അകന്നു കഴിഞ്ഞിരുന്ന ഭാര്യ ദേവിന്റെ വാടക വീട്ടിൽ വന്ന് പ്രശ്നം ഉണ്ടാക്കിയപ്പോൾ കടുത്ത മാനസിക സംഘർഷത്തോടെ ദേവ് പറഞ്ഞത്- ""അവരും ഞാനുമായി ഒരു നിമിഷം പോലും ഒരുമിച്ച് ജീവിക്കുക സാധ്യമല്ല, എനിക്ക് സ്വസ്ഥത വേണം, ഏകാന്തത വേണം'' എന്നാണ്. ഒരു സന്ധ്യയ്ക്ക് കേശവദേവ് ഒരു തുണ്ട് കടലാസ് സീതാലക്ഷ്മിക്കു കൊടുത്തു- ""എന്റെ സീതേ, എനിക്ക് പിരിയുവാനും പിണങ്ങാനും കഴിയുന്നില്ല.
ഞാനെന്തു വേണം? മറുപടി തരണം'' എന്ന് അതിൽ എഴുതിയിരുന്നു. സീതാലക്ഷ്മി എന്ന സ്കൂൾ കുട്ടി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലുമായി. ദേവിൽ നിന്ന് ഒഴിഞ്ഞുമാറി ജീവിക്കുവാനും തുടങ്ങി. ഇതിനിടെ കേശവദേവ് വീടുമാറാൻ തീരുമാനിച്ചു. ദേവിനോടുള്ള വികാരം പ്രണയമാണോ എന്ന് തിരിച്ചറിയുവാൻ പോലും കഴിയാതെയായി സീതാലക്ഷ്മിക്ക്. എങ്കിലും ആ വേർപാടിന്റെ വാർത്ത താങ്ങുവാൻ കഴിയുമായിരുന്നില്ല. നോട്ടുബുക്കിലെ ഒരു കടലാസ് കീറിയെടുത്ത് സീതാലക്ഷ്മി എഴുതി- "സാർ വീടു മാറരുത്- സീത'.
അങ്ങനെ ആ വീടുമാറൽ അധ്യായം അവസാനിച്ചു. എതിർപ്പുകളുടെ മഹാസാഹിത്യകാരൻ എന്നും തന്റെ മുന്നിൽ ഒരു മാൻപേടയെപ്പോലെ ശാന്തനായിരുന്നുവെന്നും സീതാലക്ഷ്മി പറയും.
വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും എതിർപ്പുകൾ നേരിട്ടപ്പോൾ സീതാലക്ഷ്മിക്കു ധൈര്യമേകിയതും ദേവ് തന്നെ.
"ഏറ്റവും വലിയ എതിർപ്പിന്റെ മുന്നിൽ ഏറ്റവും കൂടുതൽ സ്നേഹം പ്രകടിപ്പിക്കാൻ തയാറാകണം. വാടരുത്, തളരാതെ ധീരതയോടെ എന്നോടൊപ്പം നിൽക്കണം.'
കൗമാരക്കാരിയായ മകൾക്ക് ഏറെ മുതിർന്ന എഴുത്തുകാരനോട് തോന്നുന്ന ആരാധന അതിരു കവിയുന്നത് തിരിച്ചറിഞ്ഞ സീതാലക്ഷ്മിയുടെ അമ്മ ഈ പ്രണയത്തെ കർശനമായി നേരിട്ടിരുന്നു. ഈ കോളിളക്കത്തിനിടയിലാണ് സഹോദരന്റെ പിന്തുണയോടെ കേശവദേവും സീതാലക്ഷ്മിയും വിവാഹിതരാകുന്നത്.
പ്രായപൂർത്തിയാകാത്ത മകളെ കേശവദേവ് തട്ടിക്കൊണ്ടുപോയി എന്നുള്ള അമ്മയുടെ പരാതിയും ഇരുവരുടേയും അറസ്റ്റും ഇതിനിടയിൽ നടന്നു. പോലീസ് ജീപ്പിൽ രണ്ടുപേരെയും കൊണ്ടുപോവുകയും ജനക്കൂട്ടത്തിനിടയിലൂടെ നടത്തിച്ച് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കേശവദേവ് ആദ്യഭാര്യയെ ഉപേക്ഷിച്ചു എന്നുള്ള പത്രവാർത്തകളും വന്നു. തുടർന്ന് റേഡിയോ സ്റ്റേഷനിലെ ഉദ്യോഗവും നഷ്ടമായി. അപ്പോഴൊക്കെ കേശവദേവ് പറഞ്ഞിരുന്നത്- ""നീ വാടരുത്..നീ വാടിയാൽ ഞാൻ തളരും എന്നാണ്. '' സീതാലക്ഷ്മിയുടെ വാക്കുകളിലേക്ക്- ""ദേവിൽ നിന്ന് എനിക്ക് സ്നേഹം മാത്രമല്ല വാത്സല്യവും ആവോളം ലഭിച്ചു.
ആദ്യം ഞങ്ങളുടെ ബന്ധത്തെ വിമർശിച്ചിരുന്നവർ പലരും ഞങ്ങളുടെ ദാന്പത്യം കണ്ട് അസൂയപ്പെട്ടിട്ടുണ്ട്.'' കേശവദേവിന്റെ എഴുത്തിന്റെ, ജീവന്റെ, ഊർജമായി സ്പന്ദനമായി സീതാലക്ഷ്മി മാറി. കേശവദേവും തന്റെ മോൻകുട്ടി(ഏകമകനും പ്രമേഹരോഗ വിദഗ്ധനുമായ ഡോ. ജ്യോതിദേവ് കേശവദേവ്) അടങ്ങുന്ന സ്നേഹ ജീവിതത്തിൽ നിന്നും 1983ൽ വിട പറഞ്ഞിരുന്നു കേശവദേവ്. സീതാലക്ഷ്മി ദേവ് ഇന്ന് വിശ്രമജീവിതത്തിലുമാണ്. എങ്കിലും ലക്ഷ്മി നിലയത്തിൽ ഇന്നും ഓർമകൾക്കു പിച്ചിപ്പൂക്കളുടെ സുഗന്ധം.
എസ്.മഞ്ജുളാദേവി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
കണ്ടുപഠിക്കാം ഈ കാറ്റാടിപ്പാടത്തെ
കോട്ടൂർ സുനിൽ
കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയെ അറിയാത്ത മലയാളികൾ ഇ
വാനന്പാടി അറുപതിൽ
മലയാളത്തിന്റെ വാനന്പാടിയായ കെ.എസ്. ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ. പിറന്
ഇനി ഇത്തിരി വലിയ ‘അപ്പോത്തിക്കാര്യം’
രോഗങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമുള്ള അറിവുകൾ നിങ്ങളുടെ വിരൽ
യുലിൻ ലിച്ചി & ഡോഗ് മീറ്റ് ഫെസ്റ്റിവൽ! നായ്ക്കളെ കൊന്നൊടുക്കി തിന്നുന്ന ഉത്സവം
ചൈനക്കാരുടെ ഭക്ഷണരീതി പലപ്പോഴും പ്രാകൃതമാണെന്ന് തോന്നാറുണ്ട്. അതൊരു തോന്നലല്
ചരിത്രമുറങ്ങുന്ന പോംപെ നഗരം
ഇറ്റലിയിലെ കന്പാനിയ പ്രവിശ്യയിലാണ് ചരിത്രപ്രസിദ്ധമായ പോംപെ നഗരം സ്ഥിതി ചെയ്യ
സൗദി മരുഭൂമിയിൽ രണ്ടായിരം വർഷം പഴക്കമുള്ള റോമൻ സൈനികത്താവളം!
രണ്ടായിരം വര്‍ഷം പഴക്കമുള്ള റോമന്‍ സൈനികത്താവളം സൗദി അറേബ്യന്‍ മരുഭൂമിയില്‍
നദിക്കു മുകളിലൂടെ സ്ത്രീ നടന്നു..! "നർമദാദേവി' എന്നു ജനങ്ങൾ, സംഭവിച്ചത് എന്ത്?
ഇന്ത്യയിലെ പ്രധാനപ്പെട്ട നദികളിലൊന്നാണ് നർമദ. മധ്യപ്രദേശിലെ മെയ്കല മലയിൽ
മമത പറക്കുന്നു... ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്ക്...
വിലക്കുകളും നിയന്ത്രണങ്ങളും ഏറെയുണ്ടായിരുന്ന രാജസ്ഥാനിലെ ഒരു ഗ്രാമം. ആ ഗ്രാമ
വിഷപ്പുകയിൽ ശ്വാസംമുട്ടി നഗരം; കൊച്ചിക്ക് സംഭവിച്ചത്...
കൊച്ചി നഗരം കഴിഞ്ഞ 2 ദിനങ്ങളായി വിഷപ്പുകയിൽ മുങ്ങി നിൽക്കുകയാണ്. കൊച്ചി നഗരത്തിൽ നിന്നും വളരെ യേറെ ക
അപൂർവ സുന്ദര സ്വാതി ചിത്രം
തിരുവനന്തപുരത്തെ ശ്രീ സ്വാതി തിരുനാൾ സംഗീതകോളജിൽ കഴിഞ്ഞ ദിവസം പ്രശസ്ത ശിൽപ
ആയിരം സർഗപൗർണമികൾ
""കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതി നാ
സ്ത്രീകൾക്കായി പുരുഷ മസാജർമാർ!
നെക്ക് പെയിൻ റിലീഫ് മസാജ്
എറണാകുളം പള്ളിമുക്ക് ജംഗ്ഷനിൽ സിഗ്നൽ കാത്
മറ്റു മാർഗമില്ലാതെ എത്തിപ്പെട്ടവർ...
ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ആ യുവതികൾ സംസാരിക്കാമെന്നു സമ്മതിച്ചത്. ത
സർ പോന്നോളൂ, ഇവിടെ എല്ലാമുണ്ട്...
കുവൈറ്റിൽ ഷിപ്പിംഗ് കന്പനി ഉദ്യോഗസ്ഥനായ മനു അടുത്തിടെ അവധിക്കു നാട്ടിലെത്തിയ
പഞ്ചാബി പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ
കൊച്ചി നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകളിലും മസാജിംഗ് സെന്ററ
ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാം: ഭക്ഷണക്രമത്തിൽ പയറുവർഗങ്ങൾ ഉൾപ്പെടുത്തണം
അധികമായ വിശ്രമമുള്ളവർക്കും മെലിഞ്ഞിരിക്കുന്നവർക്കും അധ്വാനത്തിന് അനുസരിച്ച
അടച്ചിട്ട മുറികളിൽ നടക്കുന്നത്..!
ഭക്ഷണം കഴിക്കാനായി നവ്യയുമായി നിഥിന് നഗരത്തിലൂടെ കറങ്ങി. ഇടപ്പള്ളിയില്നി
കേരളത്തിന്റെ തായ്ലന്ഡ് ആയി കൊച്ചി
കൊച്ചി കേരളത്തിന്റെ തായ്ലന്ഡ് ആയി മാറുകയാണോ? പ്രധാന ജംഗ്ഷനുകളിലും യുവതീ യു
കവിയുടെ കൈ പിടിച്ച്....
ചെന്നൈയിലെ പി.ഭാസ്കരന്റെ വീട്ടിൽ അച്ഛൻ ആഗസ്റ്റിൻ ജോസഫിനൊപ്പം വന്ന് താമസിച്ചി
കാടിന്റെ താളം കാൽപന്ത് കളിയിലേക്ക്...
ഫുട്ബോൾ കളിക്ക് അതിന്റേതായ ഒരു താളമുണ്ട്. കാലുകൊണ്ട് അടിച്ചു തെറിപ്പിക്കുന്നത
സേവനം ഹൃദയവാക്യം...
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കടുത്ത കാല് വേദനയുമായി എത്തിയതാണ്
അമ്മത്തണലിൽ....
""അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം. കണ്ണൂരിലെ കക്കാട് എന്ന ഗ്രാ
നിയമപാലകന്റെ കസ്റ്റഡിയിൽ കഥകളും
ഔദ്യോഗിക ജീവിതത്തിന്റെ അകത്തും പുറത്തും ദിനവും കാണുന്ന ജീവിത യാഥാർഥ്യങ്ങളെ ത
വയനാട്ടിൽ വർണോത്സവം
വയനാട്ടിലെ അന്പലവയൽ മേഖല കാർഷിക ഗവേഷണകേന്ദ്രത്തിൽ കേരള കാർഷിക സർലകലാശാല
അതിശയിപ്പിക്കും അഗോഡ കോട്ട
സഞ്ചാരികളുടെ മനംമയക്കുന്ന സ്വപ്നസുന്ദരി....ഗോവ! രാജ്യത്തെ മറ്റു വിനോദസഞ്ചാരക
ഇരട്ടകളെന്നറിയാതെ 30 വര്‍ഷം; ഒടുവില്‍...!
ജനിച്ചുവീണ് വൈകാതെ അനാഥാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട ഇരട്ടപ്പെണ്‍കുട്ടികള്‍. അ
Latest News
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പോളച്ചിറയിലെ ഫാമില്‍ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു
മലപ്പുറത്ത് വിദ്യാര്‍ഥി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു
കനലോര്‍മ്മയായി കാനം; പ്രിയനേതാവിന് വിട നല്കി രാഷ്ട്രീയ കേരളം
ഗവര്‍ണറുടെ ക്രിസ്മസ് വിരുന്ന് ഇന്ന് രാജ്ഭവനിൽ; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണം
യുപിയില്‍ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; കുട്ടിയുള്‍പ്പെടെ എട്ട് പേര് മരിച്ചു
Latest News
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പോളച്ചിറയിലെ ഫാമില്‍ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു
മലപ്പുറത്ത് വിദ്യാര്‍ഥി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു
കനലോര്‍മ്മയായി കാനം; പ്രിയനേതാവിന് വിട നല്കി രാഷ്ട്രീയ കേരളം
ഗവര്‍ണറുടെ ക്രിസ്മസ് വിരുന്ന് ഇന്ന് രാജ്ഭവനിൽ; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണം
യുപിയില്‍ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; കുട്ടിയുള്‍പ്പെടെ എട്ട് പേര് മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top