Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വെയിലത്തു വാടാത്ത പാട്ട്!
സിൽക്ക് സ്മിതയ്ക്കുവേണ്ടി പാടുക– ഒരു പതിമൂന്നുകാരി പെൺകുട്ടിക്ക് സിനിമയിൽ കിട്ടിയ ആദ്യ അവസരം. ഒന്നുകിൽ പാടിത്തെളിയാം, അല്ലെങ്കിൽ നാണിച്ചു വേണ്ടെന്നുവയ്ക്കാം. സഹപാഠികളും അധ്യാപകരും ഉൾപ്പെടെയുള്ളവരിൽനിന്ന് ഉണ്ടായേക്കാവുന്ന കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഓർത്താൽ അന്നത്തെ കാലത്ത് ഏതു പെൺകുട്ടിയും അങ്ങനെയൊരവസരം രണ്ടാമതൊന്നാലോചിക്കാതെ വേണ്ടെന്നുവയ്ക്കാനാണു സാധ്യത. സോണി സായി എന്ന ഏഴാംക്ലാസുകാരിക്കു പക്ഷേ അങ്ങനെ പേടിച്ചു പിൻവാങ്ങാൻ കഴിയില്ലായിരുന്നു. അങ്ങനെ അവൾ സുഖവാസം എന്ന ചിത്രത്തിൽ പാടി– മോഹൻ സിതാരയ്ക്കൊപ്പം ബങ്കാര ബങ്കാര എന്നുതുടങ്ങുന്ന പാട്ട്. അന്നത് വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയോ ടൈറ്റിലുകളിൽ പേരു വരികയോ ചെയ്തില്ല.
വർഷങ്ങൾ കടന്നുപോയി. അടുത്തകാലത്ത് ഓണവെയിൽ ഓളങ്ങളിൽ.. എന്നൊരു സുന്ദരഗാനം ഹിറ്റാവുകയും ഒട്ടേറെപ്പേർ ഏറ്റുപാടുകയും ചെയ്തു. ബോംബെ മാർച്ച് 12 എന്ന സിനിമയിലെ ഈ പാട്ടിന്റെ വരികൾ റഫീഖ് അഹമ്മദാണ് എഴുതിയത്. സംഗീതം അഫ്സൽ യൂസഫ്. പാട്ടിലെ എം.ജി. ശ്രീകുമാറിന്റെ ശബ്ദം കേൾവിക്കാർ തിരിച്ചറിയും. ഒപ്പംപാടിയ പെൺസ്വരം ആരുടേതെന്ന് ഒരുപക്ഷേ അധികമാർക്കും അറിയാൻ വഴിയില്ല. അത് സോണിയുടേതാണ്. പതിമൂന്നാം വയസിൽ സിനിമയിൽ പാടിത്തുടങ്ങി പിന്നീട് അഥീന, കനൽക്കണ്ണാടി, ഭരതൻ, ധീര, നിദ്ര തുടങ്ങിയ വിവിധ ചിത്രങ്ങളിലൂടെ ശബ്ദസാന്നിധ്യമറിയിച്ചു വളർന്ന അതേ സോണി സായിയുടേത്.
ഓണവെയിൽപ്പാട്ടിലെ ശബ്ദം സോണിയുടേതാണെന്ന് അധികംപേരും തിരിച്ചറിയാതിരുന്നതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരോണക്കാലത്തിനു തൊട്ടുമുമ്പ് പുറത്തിറങ്ങിയ ഈ പാട്ട് ഒരു പ്രമുഖ മലയാളം ചാനലിന്റെ അക്കൊല്ലത്തെ ദുബായ് ഓണം ഷോയുടെ ഭാഗമായ ഗാനമേളയിലെ ആദ്യഗാനമായിരുന്നു. പാട്ടിലെ പുരുഷ ശബ്ദമായ എം.ജി. ശ്രീകുമാറിനെക്കൊണ്ടുതന്നെ ഷോയിൽ പാടിച്ചെങ്കിലും സോണിക്ക് ആ അവസരം ചാനൽ നൽകിയില്ല. പകരം ചാനലിന്റെ റിയാലിറ്റി ഷോയിലെ താരമായ പെൺകുട്ടിയാണ് ഷോയിൽ പാടിയത്. ചാനലിൽ നിരവധിതവണ സംപ്രേഷണം ചെയ്യപ്പെട്ടതോടെ പാട്ട് സിനിമയിൽ പാടിയതും ആ പെൺകുട്ടിയാണെന്ന ധാരണ പലർക്കുമുണ്ടായി. സോണി തിരിച്ചറിയപ്പെടാതെ പോകുകയും ചെയ്തു. ആ ഷോ ടിവിയിൽ കണ്ട് കണ്ണുനിറഞ്ഞത് സോണിക്ക് ഇന്നും നൊമ്പരപ്പെടുത്തുന്ന ഓർമയാണ്.
കണ്ണുനീരിനു പക്ഷേ ജീവിതത്തിൽ ഒരിക്കലും സോണിയെ തോൽപ്പിക്കാനായിട്ടില്ല. പ്രതിസന്ധികളോടു പൊരുതിജയിച്ച ഈണമാണ് സോണിയുടെ പാട്ടിന്. സ്കൂൾ പഠനകാലം മുതൽക്കുതന്നെ ഒരു വീടിനെ ഒറ്റയ്ക്കു ചുമലിലേറ്റിയത് സോണിയുടെ ശബ്ദമാണ്. തന്റെയും അനുജത്തിയുടെയും വിദ്യാഭ്യാസം, ചേച്ചിയുടെ ചികിത്സ, വീട്ടിലെ മറ്റു ചെലവുകൾ... ഇതിനെല്ലാം സോണി വഴികണ്ടെത്തിയത് ഗാനമേള വേദികളിലൂടെയാണ്. ഉഷ ഉതുപ്പിന്റെയും അലിഷ ചിനോയിയുടെയും ശുഭ മുദ്ഗലിന്റെയും പാട്ടുകൾ സോണിയുടെ ശബ്ദത്തിൽ സംഗീതപ്രേമികളെ ഹരംകൊള്ളിച്ചു. പരീക്ഷകളുടെ തലേരാത്രികളിൽപ്പോലും മൂന്നും നാലും വേദികളിൽ പാടി. കിട്ടുന്ന പ്രതിഫലത്തിൽനിന്ന് സഹപാഠികളുടെ ദുരിതങ്ങൾ പരിഹരിക്കാനും കുഞ്ഞു തുകകൾ കണ്ടെത്തി.., വേദനകളെ സന്തോഷമാക്കി മാറ്റി.
തിരുവനന്തപുരം മണക്കാട് ഹരിറാം പ്രസാദിന്റെയും ഹരിപ്പാട് സ്വദേശി അംബികാ ബായിയുടേയും മകളാണ് സോണി. അമ്മയിൽനിന്നാണ് പാട്ടിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. സ്കൂൾ പഠനത്തിനും സംഗീതത്തിനും അച്ഛന്റെ ഭാഗത്തുനിന്ന് കാര്യമായ പിന്തുണയില്ലായിരുന്നു. എല്ലാത്തരം സങ്കടങ്ങൾക്കിടയിലും സംഗീതത്തെ ഒരു പാഷനായി സോണി നെഞ്ചോടുചേർത്തു. കരമന എൻഎസ്എസ് കോളജിൽനിന്ന് സംഗീതത്തിൽ ബിരുദം നേടി. ആര്യനാട് എച്ച് രാജുവിൽത്തുടങ്ങി ഒട്ടേറെ ഗുരുക്കന്മാരുടെ കീഴിൽ കർണാടക സംഗീതം പഠിച്ചു. ബംഗാളിൽനിന്നുള്ള ഗുരുവിനെ കണ്ടെത്തി ഹിന്ദുസ്ഥാനി അഭ്യസിച്ചു. വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകളിൽ പാടി.., പാട്ടെഴുതി.., സംഗീതമൊരുക്കി...
പ്രശസ്ത ഗായകൻ സോനു നിഗം മലയാളത്തിൽ ആദ്യമായി പാടിയ യുഗ്മഗാനത്തിൽ ഒപ്പമുള്ളത് സോണിയുടെ സ്വരമാണ്. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലെതന്നെ ചക്കരമാവിൻകൊമ്പത്ത് എന്ന ഗാനമാണത്. ഇന്ത്യൻ ഐഡൽ എന്ന ആദ്യകാല റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന കാലംമുതൽ സോനു നിഗമിന് സോണിയുടെ പാട്ടിന്റെ നന്മയറിയാം. വിധികർത്താക്കളിലൊരാളായിരുന്നു സോനു. അദ്ദേഹം അന്നു നൽകിയ പിന്തുണയും നിർദേശങ്ങളും സോണി നന്ദിയോടെ ഓർക്കുന്നു. മുംബൈയിൽ താമസിച്ച് ഷോയിൽ പങ്കെടുക്കാൻ അന്നത്തെ സാമ്പത്തിക സ്ഥിതി അനുവദിക്കാഞ്ഞതിനാൽ അതിൽനിന്ന് സ്വയം പിൻവാങ്ങുകയായിരുന്നു. പിന്നീടൊരിക്കൽ തിരുവനന്തപുരത്ത് ഒരു സംഗീത വേദിയിൽ മുഖ്യാതിഥിയായി എത്തിയ സോനു നിരവധി കലാകാരന്മാർക്കൊപ്പംനിന്ന തന്നെക്കണ്ട് തിരിച്ചറിഞ്ഞതും സംസാരിച്ചതും വലിയ ഭാഗ്യമായി കരുതുകയാണ് സോണി. മലയാളത്തിലെ പാട്ടിൽ ഒപ്പം പാടിയത് താനാണെന്ന് സോനു തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് സോണിക്കു നിശ്ചയംപോരാ.
മുതിർന്നവർ ഉൾപ്പെടെ ഇരുപതോളം പേരെ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിപ്പിക്കുകയാണ് സോണി ഇപ്പോൾ. ഒപ്പം സ്റ്റേജ് ഷോകളും പാട്ടെഴുത്തും സംഗീതസംവിധാനവുമുണ്ട്. എറണാകുളം മുപ്പത്തടത്ത് എരമത്താണ് സ്വയം പണിയിച്ച വീട്. കൂനമ്മാവിലെ അപ്പാർട്മെന്റിൽ മക്കളായ സായ് ശരൺ, ശിവാ ശരൺ എന്നിവർക്കൊപ്പം താമസം. അമ്മയും സഹോദരിയും ഒപ്പമുണ്ട്. മക്കൾ രണ്ടുപേരും പാടും. തമിഴിൽ കത്താടി എന്ന ചിത്രത്തിനുവേണ്ടി സോണി ചിട്ടപ്പെടുത്തിയ പാട്ടുകളിൽ ഒരെണ്ണം ആറാം ക്ലാസുകാരനായ ശിവയാണ് പാടിയത്. സംഗീതംചെയ്ത പുതിയ ഭക്തിഗാന ആൽബം ഈമാസം 11ന് പ്രകാശനം ചെയ്യുകയാണ്. കഴിവുണ്ടായിട്ടും അവസരങ്ങൾ കിട്ടാത്ത പുതുതലമുറയിലെ ഗായകരെക്കൊണ്ടാണ് പാട്ടുകൾ പാടിച്ചിരിക്കുന്നത്. മൂന്നു പാട്ടുകൾ എഴുതുകയും ചെയ്തു.
ചിത്രയേയും സുജാതയേയും ശ്രേയാ ഘോഷാലിനെയും എസ്. ജാനകിയേയും പി. സുശീലയേയും ഒരുപോലെ ഇഷ്ടപ്പെടുന്ന സോണിക്ക് സിനിമയിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതിൽ തെല്ലും പരിഭവമില്ല. മനസിൽതങ്ങിനിൽക്കുന്ന പാട്ടുകൾ പുതിയ സിനിമകളിൽ ഇല്ലാത്തിടത്തോളം എന്തിനു വിഷമിക്കണം എന്നാണ് സോണിയുടെ ചോദ്യം.
സ്്റ്റേജ് ഷോകളുടെ എണ്ണം അയ്യായിരത്തോളം ആകുമ്പോഴും ഒരിക്കൽപോലും കരോക്കെ ഗാനമേള ചെയ്തിട്ടില്ലെന്ന് സോണി അഭിമാനത്തോടെ പറയുന്നു. സെൽഫ് മാർക്കറ്റിംഗിനും ഇതുവരെ പോയിട്ടില്ല. ‘സാമ്പത്തിക ലാഭത്തിനു വേണ്ടിയല്ല, ജീവിതത്തിലെ ആനന്ദമായാണ് സംഗീതത്തെ കാണുന്നത്. സംഗീതോപകരണങ്ങൾ വായിക്കുന്നവരുടെ അഭിമാനത്തിനും ജീവിതത്തിനും വിലകൊടുക്കണം’– സോണിക്ക് ഉറച്ച നിലപാടുണ്ട്. അതുകൊണ്ടുതന്നെയാണ് ഓണവെയിൽപ്പാട്ട് നൽകിയ വലിയ സങ്കടത്തിലും അവർ വാടാതെ നിന്നത്. തീയിൽ കുരുത്തതു തന്നെയാവണം ആ സംഗീതം.
<യ> –ഹരിപ്രസാദ്
ഇന്ന് ആര്‍ത്തവശുചിത്വ ദിനം; ആരോഗ്യകരമാകണം ആര്‍ത്തവകാലം
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യത്തിനും മനുഷ്യവംശത്തിന്റെ തന്നെ നിലനില്‍പ്പിനും ആരോഗ്യകരമാ
സ്ത്രീകൾക്ക് ഈസ്ട്രജൻ എന്തിന്?
നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹേ
സീതപ്പഴം ഗർഭിണികളുടെ ആരോഗ്യത്തിനു മികച്ചത്
സീതപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയ ഇരുന്പ് വിളർച്ച തടയുന്നു. ഗർഭിണികളുടെയ
ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാം
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയിലൂടെ പല മാരകരോഗങ്ങളെയും നിയന്ത്രിക്
ആർത്തവപ്രശ്നങ്ങൾക്ക് ആയുർവേദത്തിലൂടെ പരിഹാരം നേടാം
ആയുർവേദശാസ്ത്രത്തിലെ വിവിധ വിഭാഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രശാഖയാണ
സ്ത്രീകൾ ഈന്തപ്പഴം കഴിക്കേണ്ടതിന്റെ ആവശ്യകത എന്ത്?
സ്ത്രീകളുടെ, പ്രത്യേകിച്ചു ഗർഭിണികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം ഗുണപ്രദം. ഈന്ത
സ്ത്രീകൾക്ക് ഈസ്ട്രജൻ ഭക്ഷണം എന്തിന്?
നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹേ
കൗമാരത്തിലെ പെണ്‍കുട്ടികള്‍: പ്രശ്നങ്ങളും പരിഹാരങ്ങളും
കൗമാരം അഥവാ ടീനേജ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടംതന്നെയാണ്. കൗമാരത്തിലേക്കു പ്രവേശിച്ച പെണ്
നഖങ്ങളിലെ പൂപ്പൽബാധ
നമ്മുടെ വിരലുകൾക്കു സംരക്ഷണവും ഭംഗിയും നൽകുന്ന ഭാഗങ്ങളാണ് നഖങ്ങൾ. കൊരാറ്റി
മുഖക്കുരു; തെറ്റിദ്ധാരണകൾ ഒഴിവാക്കാം
1. മുഖക്കുരു ഉണ്ടാവാനുള്ള കാരണം എന്താണ്?
നമ്മുടെ മുഖചർമത്തിനു സ്വാഭാവികമാ
വിളർച്ച തടയാൻ നെല്ലിക്ക
വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്
പപ്പായ കഴിച്ചാൽ പലതാണു ഗുണം!
നമ്മുടെ പറന്പിൽ ലഭ്യമായ ഏറ്റവും ഗുണമുളള പച്ചക്കറികളിലൊന്നാണു പപ്പായ. പഴുത്താലോ ഒന്
പാദം വിണ്ടുകീറൽ - ശ്രദ്ധിക്കുക
പാദങ്ങൾ വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം ചർമത്തിന്റെ വരൾച്ചയാണ്. ഇതിനോട
കനകകാന്തിക്ക് കസ്തൂരിമഞ്ഞള്‍
സ്ത്രീകള്‍ സൗന്ദര്യവര്‍ധനവിനായി കസ്തൂരിമഞ്ഞളെന്ന പേരില്‍ വിപണിയില്‍ നിന്ന് വാങ്ങുന്ന കടും മഞ്ഞനിറത്ത
കരിമംഗല്യത്തിനു ചികിത്സയുണ്ടോ ?
മധ്യവയസ്കരായ സ്ത്രീ-പുരുഷന്മാരെ ബാധിക്കുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മെലാസ്മ അഥ
താരന് ഷാംപൂ ഉപയോഗിക്കുന്പോൾ
ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ
വിഷാദമൊരു രോഗമാവാം
ജീവിതത്തിലൊരിക്കലെങ്കിലും വിഷാദശരമേല്ക്കാത്തവരുണ്ടാവില്ല. അവ ജീവിതത്തിൽ സ
കഥപറച്ചിലിന്റെ പെണ്‍സ്വരം
കഥാപ്രസംഗം എന്ന് കേട്ടാല്‍ ആദ്യം മനസില്‍ വരുന്ന പേര് വി. സാംബശിവന്‍േറതാണ്. കഥപറച്ചിലിന്റെ പുതുഭാവങ്ങ
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇരുന്പ്് എന്നിവ വൈറസ് അണുബാധയിൽ ന
നഖം മിനുക്കാം
നഖങ്ങളെയും കാൽനഖങ്ങളെയും അതിമനോഹരമായി അലങ്കരിക്കുന്ന നെയിൽ ആർട്ട് പുതിയ തലമുറയുടെ ഹരമാവുകയാണ്. മൈലാ
ട്രെൻഡിയാവാൻ വട്ടപ്പൊട്ട്
പെണ്‍കുട്ടികളുടെ നെറ്റിയിൽ ഇപ്പോൾ മിന്നിത്തിളങ്ങുന്നത് വപ്പൊട്ടാണ്. അടുത്തിടെവരെ പൊട്ടുകുത്താതിരു
പുതുവർഷത്തിലെ താരം റോ കോസ്റ്റ് തീം
ഫാഷൻ ഇൻഡ്രസ്ട്രിയിൽ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ച് വർഷം പിറകിലാണെന്നായിരുന്നു കഴിഞ്ഞ ഏതാന
ട്രെൻഡി ഹെയർസ്റ്റൈൽസ്
വെളിച്ചെണ്ണയുടെ സുഗന്ധമുള്ള തുമ്പുകെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി നടന്നിരുന്ന പെണ്ണ് ഇന്ന് കവിതകളിൽ
മേബലൈൻ ഫാഷൻ വീക്ക് ശേഖരം
മേബലൈൻ ന്യൂയോർക്ക് പുതിയ വിവിഡ് മേക്കപ്പ് ശേഖരം, ബോൾഡ് ആൻഡ് സെക്സി ട്രെൻഡ്സ് വിപണിയിലെത്തിച്ചു. കുലീ
ലക്ഷ്മി സ്പീക്കിംഗ്
അൽപം വില്ലത്തരങ്ങളൊക്കെ ഇടയ്ക്കുണ്ടെങ്കിലും പരസ്പരം സീരിയലിലെ സ്മൃതിയെ പ്രേക്ഷകർക്ക് ഇഷ്ടമാണ്. സ്മൃത
ആഘോഷവേളകളിൽ അഴകേകാൻ സൗസിക
ഒരുപാട് ജനശ്രദ്ധ നേടിയ ഏതാനും ചില ബ്രാൻഡുകളിൽ ഒന്നാണ് ഇന്ന് സൗസിക. സൗസിക എന്നു കേൾക്കുമ്പോൾ ഏതു ഭാഷ
സൈബർ കുറ്റകൃത്യങ്ങളുടെ കുരുക്കഴിച്ച് ധന്യ മേനോൻ
എറണാകുളത്തെ പ്രശസ്തമായ ഒരു സ്കൂളിലെ വിദ്യാർഥിനിയുടെ മൊബൈൽ ഫോണിലേക്ക് ഒരു മിസ്ഡ് കോൾ വന്നു. കൗതുകം കൊ
മലയാളക്കരയുടെ സ്വന്തം ഗസൽഗായിക
ശബ്ദത്തിന്റെ ലയവിന്യാസം അറിഞ്ഞു പാടുക എന്നത് ഒരാളുടെ സിദ്ധിയാണ്. ഗാനവീചികളുടെ വശ്യത ശ്രോതാക്കളിൽ സൃഷ
പിരിയില്ലൊരിക്കലും...
രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ കുട്ടികൾ ആദ്യമായി കണ്ടുമുട്ടിയത്. കൃഷ്ണപക്ഷക്കിളികൾ എന്ന സിനിമയിൽ ക
ഷൈനിംഗ് സ്റ്റാർ ഷൈൻ ബനവൻ
ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണത്തിലൂടെ തെക്കേ ഇന്ത്യയെ മുഴുവൻ തന്റെ സാന്നിധ്യം കൊണ്ട് അമ്പര
സൗന്ദര്യത്തിനു കൽപ്പനയുടെ സംരക്ഷണം
എഴുപതുകളുടെ തുടക്കം. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കേരളത്തിലെ സ്ത്രീകൾ എത്തിത്തുടങ്ങുന്നതേയുള്ളു.
വെഡിംഗ് ഗൗണുകളുടെ ഷൈനിംഗ് സ്റ്റാർ
വിവാഹദിനത്തിൽ ഏറ്റവും സുന്ദരിയായിരിക്കാനാണ് ഓരോ പെൺമനവും കൊതിക്കുന്നത്. മണവാട്ടിമാരുടെ ഉള്ളറിഞ്ഞ് അവ
പൂക്കൾപോലെ പ്ലാറ്റിനം ആഭരണങ്ങൾ
സ്വർണാഭരണങ്ങളെപ്പോലെതന്നെ പ്ലാറ്റിനം ആഭരണങ്ങളും മലയാളികൾക്കു പ്രിയങ്കരമായിട്ട് അധികനാളായിട്ടില്ല. അട
മാടമ്പിയിൽ തുടക്കംകുറിച്ച പാട്ടുകാരി
ഗായിക രൂപാ രേവതിക്ക് പിന്നണി ഗാനത്തിന് ആദ്യമായി അവസരം നൽകിയത് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. അതും മോ
വരൂ, സുന്ദരിയാകാം
എഴുപതുകളുടെ തുടക്കം... ചേർത്തലയിലെ പ്രമുഖ കോളജിലെ ഹോസ്റ്റലിലാണ് സംഭവം... ക്ലാസിലേക്കു പോകാനായി തയാറെ
പത്തരമാറ്റിൻ തിളക്കവുമായി ഗായത്രി
അഭിനയത്തോടൊപ്പം ആഭരണ ഡിസൈൻ രംഗത്തും കഴിവു തെളിയിച്ചിരിക്കുകയാണ് ഗായത്രി. കഴിഞ്ഞ 20 വർഷമായി സിനിമ–സീര
ആദ്യമായിട്ടൊന്നുമല്ല ആദ്യ
വെറുതെ ഒരു രസത്തിന് 8–ാം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശനു വേണ്ടി ‘‘സൂപ്പർ ഹിറ്റ് സോംഗ്സ്’’ അവതരിപ്പിച്ച
മുഗൾ രാജവംശത്തിന്റെ പ്രൗഢിയിൽ ലാച്ച
യുവതികൾക്ക് നിശ്ചയത്തിനും വിവാഹത്തിനും ഒരുപോലെ ഉപയോഗിക്കുന്ന വിവാഹവസ്ത്രമാണ് ലാച്ച. സാധാരണയായി മുസ്്
മാലാഖയെ പോലെ...
ക്രിസ്ത്യൻ ബ്രൈഡിനു മിഴിവേകാൻ വൈറ്റ്, ഓഫ് വൈറ്റ്, ഗോൾഡൻ കളറുകളിലെ ഗൗണുകൾ വിപണിയിൽ.
സ്ലീവ്ലെസ
ഫ്ളോറൽ കളക്ഷൻസ്
വേനലിൽ അല്പം കൂളാകാൻ യൂത്ത് തെരഞ്ഞെടുക്കുന്നത് ഫ്ളോറൽ കളക്ഷൻസാണ്. ധരിക്കുന്നവർക്കും കാണുന്നവർക്കും ക
എമ്പോറിയോ അർമാനി സ്പ്രിംഗ് വാച്ച് ശേഖരം
എമ്പോറിയോ അർമാനിയുടെ പുരുഷന്മാർക്കും വനിതകൾക്കുമായുള്ള സ്പ്രിംഗ് വാച്ച് ശേഖരം വിപണിയിലെത്തി. ക്ലാസ്
കാമ്പസ് ട്രെൻഡുമായി ഈവാ ഹവായി
പുതുതായി ആരംഭിക്കുന്ന വിവിധ മോഡലുകളിലുള്ള സാൻഡൽ സ്, ഷൂസ്, ഫാൻസി ചപ്പൽസ്, കളർ ഹവായികൾ എന്നിവയുടെ വൻ ശ
മൊയ്തീൻ തരംഗം നിലയ്ക്കുന്നില്ല; ‘എന്ന് നിന്റെ മൊയ്തീൻ‘ ചെരുപ്പിലും
കേരളത്തിലെ തിയറ്ററുകളിൽ തകർത്തോടുന്ന ‘എന്ന് നിന്റെ മൊയ്തീൻ’ തരംഗം ഫാഷൻ രംഗത്തേക്കും വ്യാപിക്കുന്നു.
ഒറ്റക്കാലിൽ അണിയാം ഫാൻസി പാദസരം
അമ്പലപ്പറമ്പിലെ ആൽമരച്ചുവട്ടിൽ അവളുടെ വരവും കാത്ത് അവനിരുന്നു. വയൽവരമ്പുകൾക്കിടയിലൂടെ വെള്ളിക്കൊലുസു
ആത്മവിശ്വാസം വെളിച്ചമാക്കി ജിബി
കാലിക്കട്ട് വാഴ്സിറ്റിയുടെ എംഎ പരീക്ഷയിൽ ജിബി എന്ന പെൺകുട്ടി റാങ്ക് നേടിയപ്പോൾ വീട്ടുകാർക്കും നാട്ടു
മേനിയഴകിന് ഒമേഗ 3 ഫാറ്റി ആസിഡുകൾ
ഒമേഗ 3 ഫാറ്റി ആസിഡുകൾ ചർമത്തിന്റെ ആരോഗ്യത്തിനു ഗുണപ്രദം. അതു ചർമത്തിനു സംരക്ഷണം നല്കുന്നു. ഈർപ്പം നി
തരംഗമായി ടോ റിങ്ങ്
കാൽവിരലുകൾക്ക് അഴകു നൽകുന്ന മിഞ്ചി(ടോ റിങ്ങ്) ഇന്നു പെൺകുട്ടികൾക്കിടയിൽ സർവസാധാരണമാണ്. പ്ലാസ്റ്റിക്ക
മുടിയഴകിന്
1. അഴകുളള മുടിക്ക്്് അടിസ്ഥാനം പോഷകസമൃദ്ധമായ ഭക്ഷണം തന്നെ. ഇലക്കറികൾ, പഴച്ചാറുകൾ, പാൽ എന്നിവ ഉത്തമം
ദാവണിയിൽ തിളങ്ങാൻ
ഫാഷന്റെ കാര്യത്തിൽ എന്നും അപ്റ്റുഡേറ്റ് ആണ് ന്യൂജെൻ ഗാൽസ്. ഏതു സ്റ്റൈലും ട്രൈ ചെയ്യാൻ അവർ ഒകെ. പക്ഷേ
മലർ വീണ്ടും വിരിയുന്നു
ഷിജീഷ് യു.കെ.
അടുത്ത കാലത്തൊന്നും മലയാളി ഇത്രമേൽ ഒരു ചലച്ചിത്ര നായികയിൽ ആകൃഷ്ടനായിട്
സൂപ്പർ ലുക്കു തരും മാലകൾ
പാലയ്ക്കാ മാല, നാഗപടത്താലി, മാങ്ങാമാല, പൂത്താലി, ഇളക്കത്താലി ഇവയ്ക്കാണ് ട്രഡീഷണൽ ആഭരണങ്ങളിൽ എന്നും ഡ
അച്ഛന്റെ മകൾ
ഒരു കാലഘട്ടത്തിൽ നമ്മുടെ മനസ്സിൽ കുടിയേറിയ പൂച്ചക്കണ്ണുള്ള നായകൻ പിന്നീട് വില്ലനായപ്പോഴും ആ സ്നേഹം ന
പ്രിയമേറും ജിമുക്കി
കമ്മലുകളുടെ വിഭാഗത്തിൽ എന്നും പ്രിയം ജിമുക്കിക്കുതന്നെയാണ്. വലുതും ചെറുതുമായും കല്ലുപിടിപ്പിച്ചതും മ
ഈ റാങ്ക് കുടുംബത്തിനു കിട്ടിയത്
വിവാഹത്തിന്റെ ആദ്യനാളുകളിൽ കരിയറിനെ കുറിച്ചു വേവലാതിപ്പെട്ട ഡോക്ടറായ ഭാര്യക്ക്, സഹപാഠി കൂടിയായിരുന്ന
സൗമ്യം, സുന്ദരം; കബനി എന്ന നിഖില
സത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവതയിലുള്ളപ്പോഴാണു ബാലേച്ചിയുമായി(ശ്രീബാല കെ. മേനോൻ) പരിചയത്തിലായത്. ഏറെ
ഫാഷൻ ചാർട്ടിൽ കളിമൺ ആഭരണങ്ങൾ
നിന്റെ തലയിലെന്താ, കളിമണ്ണാണോ’യെന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണ
സ്റ്റൈലാകാൻ ബെൽറ്റ്
ഒരുകാലത്ത് പുരുഷന്മാരുടെ കുത്തകയായ ബെൽറ്റിൽ സ്ത്രീകളും കൈവച്ചു തുടങ്ങിയിരിക്കുന്നു. മുമ്പൊക്കെ പാന്റ
ചിരിക്കാനാവാതെ അവൾ...
ബാംഗളൂരിലെ പ്രസിദ്ധമായ ഒരു ദന്തൽ കോളജിൽ വിദ്യാർഥിനിയായിരുന്ന പ്രിയയെ മാതാപിതാക്കൾ ഒരുമിച്ചാണ് എന്റെ
ആർത്തവ വിരാമം:കരുതിയിരിക്കാം
ജീവിതത്തിലെ സുപ്രധാന കാലമാണ് ആർത്തവവിരാമ കാലം. 45–55 വയസിനിടെയാണ് സ്ത്രീകളിൽ ആർത്തവം നിലയ്ക്കുന്നത്.
സീതാലയം– സ്ത്രീകൾക്ക് ഒരു സാന്ത്വനസ്പർശം
അടുത്തറിയാം ഹോമിയോപ്പതിയെ –6
കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾ ഏറെ ചൂഷണങ്ങൾക്കു വിധേയാകുന
Latest News
രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; കോണ്‍ഗ്രസ് തെര. കമ്മീഷന് പരാതി നല്കി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ കോൺഗ്രസ്; പ്രകടനപത്രിക കൂട്ടത്തോടെ മോദിക്കയച്ചു
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
Latest News
രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; കോണ്‍ഗ്രസ് തെര. കമ്മീഷന് പരാതി നല്കി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ കോൺഗ്രസ്; പ്രകടനപത്രിക കൂട്ടത്തോടെ മോദിക്കയച്ചു
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top