Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തോക്കിനെ തോൽപിച്ച വിദ്യാമന്ത്രം
മാവോയിസ്റ്റ് യൂണിഫോമണിഞ്ഞ് തങ്ങൾക്കു നേരേ തോക്കു ചൂണ്ടി നിൽക്കുന്ന ഒമ്പതു വയസുകാരിയെക്കണ്ട് പോലീസുകാർ സ്തബ്ധരായി. എന്തു ചെയ്യണമെന്ന് അവർ എന്നോടു സാറ്റലൈറ്റ് ഫോണിലൂടെ ചോദിച്ചു. കൊന്നുകളഞ്ഞേക്കാനുള്ള അനുവാദമായിരുന്നു അവർ പ്രതീക്ഷിച്ചിരുന്നത്. ഞാൻ പറഞ്ഞു, അരുത,് അവളെ സുരക്ഷിതയായി കൂട്ടിക്കൊണ്ടു വരിക. രജനി മൊത മാഞ്ചി എന്ന ആ പെൺകുട്ടിയാണ് മാവോയിസ്റ്റ് വേട്ടയുടെ തന്ത്രം മാറ്റാൻ എന്നെ പ്രേരിപ്പിച്ചത്.‘ ഒഡീഷയിൽ മാവോയിസ്റ്റുകളുടെ അടിവേരറുക്കുന്നതിന് അശ്രാന്തപരിശ്രമം നടത്തുന്ന മലയാളിയായ ഐപിഎസ് ഓഫീസർ അനൂപ് കൃഷ്ണ ഇതു പറയുമ്പോൾ കൂടുതൽ വികാരാധീനനായി. തോക്കുകൾ തോറ്റിടത്ത് സ്നേഹവും വിദ്യാഭ്യാസവും വിജയംവരിക്കുന്നതിന്റെ അനുഭവ സാക്ഷ്യം അദ്ദേഹം രാഷ്ട്രദീപികയുമായി പങ്കുവച്ചു. ഇപ്പോൾ ഒഡീഷയിലെ മാവോയിസ്റ്റ് വിരുദ്ധസേനയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പി(എസ്ഒജി) ന്റെ കമൻഡാന്റാണ് കൊല്ലം സ്വദേശിയായ അനൂപ് കൃഷ്ണ.
ഒഡീഷയെ മാവോയിസ്റ്റ്വിമുക്ത സംസ്ഥാനമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലേക്ക് എത്തുന്നുവെന്നാണ് അദ്ദേഹം ഭുവനേശ്വറിലെ ട്രൈഡന്റ് ഹോട്ടലിൽ വച്ചു രാഷ്ട്രദീപികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്. മാവോയിസ്റ്റുകൾക്കെതിരേ റെയ്ഡ്, അറസ്റ്റ്, വെടിവയ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ മാത്രമല്ല തങ്ങൾ ചെയ്യുന്നത്. അവരുടെ കെണിയിൽ അകപ്പെടാതെ ആദിവാസികളടക്കമുള്ള ഗ്രാമീണരെ രക്ഷിക്കുകയെന്നതും ഇപ്പോൾ തങ്ങളുടെ പ്രധാന ദൗത്യമാണ്. പോലീസും സർക്കാർ സംവിധാനങ്ങളുമാണ് മിത്രങ്ങളെന്നും മാവോയിസ്റ്റുകൾ നിങ്ങളെ നശിപ്പിക്കുന്ന ശത്രുക്കളാണെന്നും ഗ്രാമീണരേയും ഗോത്രവർഗക്കാരേയും ബോധ്യപ്പെടുത്തുന്നതിനു ഞങ്ങൾ വലിയ പ്രചാരം നൽകുന്നു. വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മാവോയിസത്തിലേക്ക് ആദിവാസികളെ ആകർഷിക്കുന്നതിലെ മുഖ്യഘടകം. 2010ൽ റായ്ഗഡ ജില്ലാ പോലീസ് മേധാവിയായിരുന്ന കാലത്തുണ്ടായ അനുഭവം ഇതിന് അടിവരയിടുന്നതാണെന്ന് അനൂപ് കൃഷ്ണ പറഞ്ഞു. അക്കാലത്ത് മാവോയിസ്റ്റുകൾ പിടിമുറുക്കിയ പ്രദേശമായിരുന്നു ആന്ധ്രപ്രദേശിനോടു ചേർന്നു കിടക്കുന്ന റായ്ഗഡ ജില്ല. ഒരിക്കൽ സേനാംഗങ്ങൾ ഒരു ഗ്രാമത്തിൽ മാവോയിസ്റ്റുകളെ നേരിട്ടു. കുറച്ചുപേർ കൊല്ലപ്പെട്ടു. ചിലർ ഓടി രക്ഷപ്പെട്ടു. ഒടുവിൽ ഒൻപതു വയസുള്ള രജനി മൊത മാഞ്ചി മാത്രം ഒറ്റപ്പെട്ടു. തന്റെ നിർദേശപ്രകാരം പോലീസ് ക്യാമ്പിലെത്തിച്ച അവളെ വനിതാ കോൺസ്റ്റബിൾമാരുടെ സഹായത്തോടെ മൂന്നുദിവസം ചോദ്യം ചെയ്തു. എങ്ങനെയാണ് മാവോയിസ്റ്റ് സംഘത്തിൽ ഉൾപ്പെട്ടതെന്ന് അവൾ വിശദമായി പറഞ്ഞു. അവളുടെ വിവരണം എന്നെ ഞെട്ടിച്ചു. മാവോയിസ്റ്റുകളുടെ ഡാൻസും പാട്ടും മറ്റുകലാപരിപാടികളുമാണ് അവളെ ആകർഷിച്ചതെന്നാണ് അവൾ പറഞ്ഞത്. അവളുടെ കാഴ്ചപ്പാടിൽ
ാവോയിസ്റ്റുകളെന്നാൽ കലാകാരന്മാരാണ്.
കൾച്ചറൽ വിംഗ് ഉണ്ടാക്കിയാണ് മാവോയിസ്റ്റുകൾ നിഷ്കളങ്കരായ കുട്ടികളെ ആകർഷിക്കുന്നതെന്നു ഞങ്ങൾക്കു വ്യക്തമായി. ഒരിക്കൽ അകപ്പെട്ടാൽ പിന്നെ മോചനമില്ലാത്തതാണ് മാവോയിസം. അഞ്ചാംദിവസവും അവളുടെ അറസ്റ്റ് രേഖപ്പെടുത്താതെ ഞാൻ ചോദിച്ചു നിന്റെ ആഗ്രഹമെന്താണ്. അവൾ പറഞ്ഞു എനിക്കു പഠിക്കണം. ഞാൻ അവളെ റായ്ഗഡയിൽത്തന്നെ വിദൂരമായ മറ്റൊരു പ്രദേശത്ത് ക്രിസ്ത്യൻ മിഷനറി സ്കൂളിൽ കൊണ്ടുചെന്നാക്കി. ഒക്ടോബറിലായിരുന്നു ഈ സംഭവം. പിന്നീട് മാർച്ചിൽ സ്കൂൾ അവധി തുടങ്ങിക്കഴിഞ്ഞപ്പോഴാണ് താൻ അവളെക്കുറിച്ച് ഓർത്തത്. പോലീസുകാരെ വിട്ട് സ്കൂളിൽ അന്വേഷിപ്പിച്ചു. അവധി തുടങ്ങിയപ്പോൾ അവൾ വീട്ടിൽപ്പോയെന്നാണ് സ്കൂൾ അധികൃതർ പറഞ്ഞത്. രണ്ടുദിവസമെങ്കിലും യാത്ര ചെയ്താലേ അവളുടെ ഗ്രാമത്തിലെത്താൻ കഴിയൂ. അവൾ മാവോയിസ്റ്റുകളുടെ കൂടെ ചേർന്നുകാണുമെന്നാണ് ഞങ്ങൾ കരുതിയത്. പിന്നീട് രജനിയെക്കുറിച്ച് വിവരമൊന്നും കിട്ടിയില്ല. എന്നാൽ അവധികഴിഞ്ഞു സ്കൂൾ തുറന്നപ്പോൾ ആദ്യം സ്കൂളിലെത്തിയ കുട്ടി അവളായിരുന്നുവെന്നു ഞാൻ അറിഞ്ഞു. ഇപ്പോഴും നല്ല നിലയിൽ വിദ്യാഭ്യാസം തുടരുന്ന രജനി തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അനൂപ് കൃഷ്ണ പറഞ്ഞു. ഒരുപാടു പാഠങ്ങൾ നൽകിയ അനുഭവമായിരുന്നു അത്.
പുതിയ മനസും പുതിയ സ്വപ്നങ്ങളും
ഇളം തലമുറയെ രക്ഷിച്ചാൽ മാത്രമേ ഒഡീഷയിൽ മാവോയിസത്തിന്റെ അടിവേരറുക്കാൻ കഴിയു എന്നു മനസിലാക്കിത്തന്ന സംഭവമായിരുന്നു റായ്ഗഡയിലേതെന്ന് അനൂപ് കൃഷ്ണ പറഞ്ഞു. ഇതോടെ ഗ്രാമങ്ങളിൽ വ്യാപകമായ പ്രചാരണങ്ങൾ നടത്താൻ ഞാൻ തീരുമാനിച്ചു. മുമ്പൊരിക്കൽ മാവോയിസ്റ്റുകൾ പിടിമുറുക്കിയ ഒരു ഗ്രാമം സന്ദർശിച്ച ഒരു എസ്പിയുടെ ദുരനുഭവം എനിക്കറിയാമായിരുന്നു. അന്ന് ഗ്രാമീണർ എസ്പിയെ ബന്ദിയാക്കി അപമാനിച്ച് പീഡിപ്പിച്ചിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണ് ഞാൻ ഗ്രാമങ്ങളിലേക്കു കടന്നുചെന്നത്. കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്നതിനുള്ള വഴികളാണ് ഞാൻ ആലോചിച്ചത്. അങ്ങനെ ഭുവനേശ്വറിലുള്ള കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസുമായി(കിസ്) ബന്ധപ്പെട്ടു. കിസ് ഡയറക്ടർ ഡോ. അച്യുത സാമന്ത ഇരുകൈയും നീട്ടി ഞങ്ങളെ സ്വീകരിച്ചു.
ഗ്രാമീണരെ ബോധവത്കരിക്കാൻ ’പുതിയമനസും പുതിയ സ്വപ്നവും’ എന്ന പേരിൽ ഒരു വീഡിയോ ഫിലം തയാറാക്കിയാണു ഗ്രാമങ്ങളിലേക്കു ഞങ്ങൾ പോയത്. ആദ്യവർഷം ഗ്രാമമുഖ്യന്മാരേയും മറ്റും സമീപിച്ച് 250 കുട്ടികളെ സംഘടിപ്പിച്ച് കിസിൽ എത്തിച്ചു. പിന്നീട് ഓരോവർഷവും ആയിരത്തിലധികംപേർ എന്റെ ഓഫീസിനു മുന്നിൽ ക്യൂ നിൽക്കുന്ന കാഴ്ചയാണ് കണ്ടത്.കിസിൽ പഠനം തുടങ്ങിയ കുട്ടികൾ അവധിക്കു വീടുകളിലെത്തുമ്പോൾ ആ ഗ്രാമമാകെ വിദ്യാഭ്യാസത്തിന്റെ മഹത്വം തിരിച്ചറിയുന്നതായി എനിക്കു ബോധ്യമായിട്ടുണ്ട്. കുട്ടികൾ പറയുന്ന ചെറിയ ഇംഗ്ലീഷ് വാക്കുകൾപോലും രക്ഷിതാക്കളേയും കുടുംബാംഗങ്ങളേയും പുളകിതരാക്കുന്നതായും ഞാൻ മനസിലാക്കി. ഇപ്പോൾ വർഷംതോറും ആയിരക്കണക്കിന് അപേക്ഷകരാണ് എത്തുന്നത്. എന്നാൽ മാവോയിസ്റ്റുകളും അവരെ അനുകൂലിക്കുന്നവരും തങ്ങൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന തരത്തിൽ ദുഷ്പ്രചാരണം നടത്തി. അതിനെയെല്ലാം അതിജീവിക്കാനുള്ള പിന്തുണ വിദ്യാഭ്യാസം നേടിത്തുടങ്ങിയ കുട്ടികളുടെ കുടുംബാംഗങ്ങൾ ഞങ്ങൾക്കു തന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ പുതുതലമുറയെ രക്ഷിക്കാനും മാവോയിസ്റ്റുകളുടെ ശക്തി ക്ഷയിപ്പിക്കാനും കഴിയൂ എന്ന യാഥാർഥ്യം സംസ്ഥാന സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിനും ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. ഒഡീഷയിൽ വിദൂര ഗ്രാമങ്ങളിലുള്ള സർക്കാർ സ്കൂളുകളുടെ സ്ഥിതി ദയനീയമാണ.് കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഉണ്ടെങ്കിലും അധ്യാപകരില്ലാത്തതാണ് പ്രധാന പ്രശ്നം. മുന്നൂറു കുട്ടികൾക്കു വരെ ചിലപ്പോൾ ഒരു അധ്യാപികയേ ഉണ്ടാവുകയുള്ളു. ഒന്നും രണ്ടും അധ്യാപകർ മാത്രമുള്ള സ്കൂളുകളാണ് ഏറെയും. ഇതുമൂലം ആദിവാസികൾക്കും ദരിദ്രർക്കും സർക്കാർ സ്കൂളുകൾ പ്രയോജനരഹിതമായി മാറുന്നു. ഇതു മനസിലാക്കി ആദിവാസികുട്ടികളെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകളിൽ പഠിപ്പിക്കുന്നതിനുള്ള പദ്ധതി ഒഡീഷ സർക്കാർ അംഗീകരിച്ചു നടപ്പിലാക്കി. അതിനുള്ള ചെലവുകൾ സർക്കാർ വഹിക്കും. ഇതുവഴി നൂറുകണക്കിനു കുട്ടികളെ രക്ഷിക്കാൻ കഴിയുന്നുണ്ട്. ഞാൻ റായ്ഗഡയിൽ ചെല്ലുമ്പോൾ മാവോയിസ്റ്റ് ആക്രമണങ്ങളിൽ രാജ്യത്തെ എട്ടാമത്തെ ജില്ലയായിരുന്നു റായ്ഗഡ. എന്നാൽ ഇപ്പോൾ ആദ്യത്തെ 100 ജില്ലകളിൽ പോലും റായ്ഗഡ ഉൾപ്പെടുന്നില്ലെന്നും അനൂപ് കൃഷ്ണ അഭിമാനത്തോടെ പറയുന്നു.
2006 ഐപിഎസ് ബാച്ചുകാരനായ അനൂപ് കൊല്ലം പികെഎം കോളജിലാണ് വിദ്യാഭ്യാസം നേടിയത്. ഒഡീഷ കേഡറിൽ എത്തിയശേഷം റായ്ഗഡയ്ക്കു പുറമേ ബർഗഡ്, മയൂർഭൻജ് ജില്ലകളിലും എസ്പിയായി പ്രവർത്തിച്ചു. പിന്നീട് ഈ വർഷം ജനുവരിയിലാണ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് കമൻഡാന്റായി ചുമതലയേറ്റത്. കണ്ണൂർ തളാപ്പ് സ്വദേശിനി ശുഭശ്രീയാണ് ഭാര്യ.
കീഴടങ്ങൽ കൂടി, ആക്രമണങ്ങൾ കുറഞ്ഞു
നിരക്ഷരരും ദരിദ്രരുമായ ആദിവാസികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഒഡീഷയിൽ മാവോയിസ്റ്റുകൾ പിടിമുറുക്കിയത്. പോലീസുകാരേയും ബിഎസ്എഫ് ജവാന്മാരേയും കൊലപ്പെടുത്തിയും സർക്കാർ സംവിധാനങ്ങളെ അട്ടിമറിച്ചും തഴച്ചുവളർന്ന മാവോയിസം ഒഡീഷയെ ദരിദ്ര സംസ്ഥാനമാക്കി മാറ്റുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. പ്രകൃതി വിഭവങ്ങളുടെ സമ്പന്നതയും അനന്തമായ ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്താനാവാതെയും വ്യവസായവത്കരണത്തിലൂടെ മുന്നേറാനാവാതെയും ഒഡീഷ മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ പിന്നോക്കം പോയി. സ്ഥിരതയുള്ള ഭരണമുണ്ടായിട്ടും സംസ്ഥാനത്തിനു സാമ്പത്തിക പുരോഗതി കൈവരിക്കാനാവാത്തതിനു പിന്നിൽ മാവോയിസ്റ്റുകൾക്കും നക്സലൈറ്റുകൾക്കും പ്രധാന പങ്കുണ്ട്. സേനയുടെ ബഹുമുഖ പോരാട്ടത്തിലൂടെ സംസ്ഥാനത്തു മാവോയിസ്റ്റുകളുടെ പ്രവർത്തനം ദുർബലപ്പെട്ടു വരുന്നതായി മുഖ്യമന്ത്രി നവീൻ പട്നായിക് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. മൽക്കൻഗിരി, കൊറാപുട്, നൗപഡ, കലഹന്ദി, ബൊലാൻഗിർ ജില്ലകളിലാണ് ഇപ്പോൾ മാവോയിസ്റ്റുകളുടെ സാന്നിധ്യം കൂടുതലുള്ളത്. ഇവിടങ്ങളിലും നിരവധിപ്പേർ മാവോയിസം ഉപേക്ഷിക്കാൻ തയാറാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയരുന്നു.
ഇക്കഴിഞ്ഞ ജൂലൈയിൽ 150 കേസുകളിൽ പ്രതികളായ മാവോയിസ്റ്റ് ദമ്പതികൾ പോലീസിനു കീഴടങ്ങി. മൽക്കൻഗിരിയിലാണ് ഇവർ കീഴടങ്ങിയത്. രണ്ടുലക്ഷം രൂപ തലയ്ക്കു വില പ്രഖ്യാപിക്കപ്പെട്ടിരുന്ന രണ്ടുപേരാണ് ഇക്കഴിഞ്ഞ സെപ്റ്റംബർ പത്തിനു കീഴടങ്ങിയത്. സെപ്റ്റംബർ 24ന് ആറുപേർ കീഴടങ്ങി. ഇക്കഴിഞ്ഞ മാർച്ചിൽ 117 പേരാണ് കീഴടങ്ങിയത്. ഇവരിൽ 34 പേർ സ്ത്രീകളായിരുന്നു. മൽക്കൻഗിരിയിലായിരുന്നു ഈ കൂട്ടക്കീഴടങ്ങൽ. കൂടാതെ ദാരവ ഡിവിഷനിൽ 19 പേരും കലിമെലയിൽ 57 പേരും കീഴടങ്ങുകയുണ്ടായി.
മാവോയിസ്റ്റുകൾ കീഴടങ്ങുന്നതു വ്യാപകമായതോടെ ആക്രമണങ്ങൾ കുറഞ്ഞുതുടങ്ങി. കഴിഞ്ഞ 12 വർഷത്തിനിടെ 919 സംഭവങ്ങളിലായി 184 സൈനികരും 259 തദ്ദേശവാസികളും 152 മാവോയിസ്റ്റുകളുമാണ് സംസ്ഥാനത്തു കൊല്ലപ്പെട്ടത്. 2009–10 കാലഘട്ടത്തിലായിരുന്നു കൂടുതൽ അക്രമങ്ങൾ. 2009ൽ 148 ആക്രമണങ്ങളാണ് ഉണ്ടായത്. എന്നാൽ 2013, 20014, 20015 വർഷങ്ങളിൽ ആക്രമണങ്ങൾ 70–80 എന്ന നിലയിലേക്കു കുറഞ്ഞു. 2016 ജനുവരിയിൽ കൊറാപുട് ജില്ലയിലെ കലൈഞ്ജുല വനമേഖലയിൽ കുഴിബോംബ് പൊട്ടി രണ്ടു ബിഎസ്എഫ് ജവാൻമാർ കൊല്ലപ്പെട്ടതൊഴിച്ചാൽ പിന്നീട് വലിയ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഏതാനും വർഷങ്ങൾ മുമ്പുവരെ ആയുധമേന്തി ആക്രമണങ്ങൾക്കു നേതൃത്വം നൽകുന്ന ആയിരത്തിലധികം മാവോയിസ്റ്റ് കമാൻഡോകൾ ഉണ്ടായിരുന്ന ഒഡീഷയിൽ ഇപ്പോൾ അത്തരക്കാരുടെ എണ്ണം മുന്നൂറിനടുത്തായി ചുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. ആദിവാസികളുടെ പിന്തുണ നഷ്ടപ്പെട്ടാൽ മാവോയിസ്റ്റുകൾക്കു പിടിച്ചുനിൽക്കാനാവില്ല.
അതിനാൽ വിദ്യാഭ്യാസം, ആതുരസേവനം, പോഷകാഹാരം, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തുടങ്ങിയവ ഉറപ്പാക്കി ആദിവാസികളെ മുഖ്യധാരയിലേക്കു കൊണ്ടുവന്ന് മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഉന്മൂലനം ചെയ്യണമെന്നാണ് അനൂപ് കൃഷ്ണയെപ്പോലുള്ളവർ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും.
–സി.കെ. കുര്യാച്ചൻ
കാന്താ ഞാനും വരാം.. തൃശിവപേരൂർ പൂരം.. കാണാൻ...
വെള്ളിയാഴ്ചയാണ് തൃശൂർ പൂരമെങ്കിലും തൃശൂരിൽ പൂരക്കാഴ്ചകൾ വിരിഞ്ഞുവിടർന്നു ക
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
കലിഫോർണിയ: ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണു വാക്വിറ്റ. ശരീരത്തിനു ചാരനിറ
ചൂടൻ ഡ്രൈവിംഗ്
വേനല്‍ച്ചൂട് കനത്തതോടെ ഡ്രൈവിംഗില്‍ കരുതല്‍ വേണമെന്ന മുന്നറിയിപ്പുമായി എത്തി
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അ
വൈറലായ ആ സൊമാറ്റോക്കാരന്‍
കൊച്ചി: "ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനി
വയനാട്ടിൽ വന്യമൃഗങ്ങൾ മാത്രമല്ല അപൂർവ പക്ഷികളുമുണ്ട്...
കല്‍പ്പറ്റ: കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള
പട്ടായയെ വിറപ്പിച്ച് സിംഹക്കുട്ടിയുടെ കാർ യാത്ര; വെട്ടിലായി ഇന്ത്യൻ ഉടമ
പട്ടായ: പട്ടായ നഗരത്തെ അന്പരപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറു
മോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തി
30 വർഷം മുന്‍പ് മോഷണം പോയ ബാഗ് തിരികെ കിട്ടി
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്‍
ലോട്ടറിയടിച്ചു; വീട്ടമ്മ ബോധംകെട്ടു!
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആ
"പ്രിയ സാന്താ, അസുഖമായതിനാൽ ഇത്തവണ വരില്ല അല്ലേ...'; ഹൃദയത്തിൽ തൊട്ട് 10 വയസുകാരിയുടെ കത്ത്
ലണ്ടൻ: ക്രിസ്മസിനു സമ്മാനവുമായി സാന്താക്ലോസ് എത്തുമെന്നു കരുതുന്നവരാണു കുട്ടി
‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി; എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോ
ലോകത്ത സുന്ദരന്‍ മരം പ്രായം 800
സോൾ: ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മ
ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
ന്യൂയോർക്ക്: 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ
ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കു
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോംഗ്ജിയാംഗ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേ
19.97 രൂപയുടെ സ്റ്റാന്പ് വിറ്റത് 16.65 കോടിക്ക്!
ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ
കൈയടി നേടി "ഓട്ടോറിക്ഷാ റേസ്'
കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇ
ഏതു പട്ടിക്കും ഒരു ദിവസമുണ്ട്..! തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ
കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ്
ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ
കരുതിയതുപോലെയല്ല അന്പിളി അമ്മാവന്റെ പ്രായം..!
ഷിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്
ഇന്ത്യക്കാരുടെ "ഗാർലിക് നാൻ' അടിപൊളിയെന്നു സായിപ്പ്
ന്യൂയോർക്ക്: ലോകത്തിലെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്
ഇനി എഐ കാലം; ബ്രിട്ടനിലെ സ്കൂളിൽ “എഐ ഹെഡ്മാഷ്’
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്ന
അന്നദാതാവിന്റെ മരണം: കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നി
ഈ മീനിന് വെള്ളം വേണ്ട...!
വെള്ളമില്ലാതെ മത്സ്യത്തിനു ജീവിക്കാൻ കഴിയുമോ..? ഇതിനു മറുപടിയായി ഒരു അദ്ഭുതമ
പൂക്കളിൽ ഇവൻ ഭീമൻ..! നാറ്റം മൂലം അടുത്തു ചെല്ലാൻ വയ്യ
തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ല
തട്ടുകട വിഭവം ഹിറ്റ്..!
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ
"എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...'! 92കാരി യുപി സ്കൂൾ വിദ്യാർഥിനി
ലഖ്നോ: പ്രായം വെറുമൊരു സംഖ്യയാണ് എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ
എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!
വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്ക
വിമാനത്തിൽ പട്ടിശല്യം! ദന്പതികൾക്ക് ടിക്കറ്റ് ചാർജ് മടക്കി നൽകി
സിംഗപ്പുർ: പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതി
"എഐ' ക്രിമിനലുമാകും!
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇ
ഭർത്താവിന് 42 കോടി ബംപർ, ഭാര്യയ്ക്ക് തണ്ണിമത്തൻ!
കൊളറാഡോ: എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി
വീണ്ടും മാസ്ക് അണിയും കാലം...
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച
കുടിയന്മാർ മൂക്കുമുട്ടെ തിന്നു; പണം ചോദിച്ചപ്പോൾ ഇടിയോടിടി
നോയിഡ: നോയിഡയിലെ ഒരു ഹോട്ടലിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മ
ചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്പോഴാണു വീടിനു മുന്‍
നേപ്പാളില്‍ നിന്നൊരു അനൂപ് മേനോന്
കുറ്റവാളികള്‍ രണ്ടു തരത്തിലുണ്ടെന്ന് പറയാറുണ്ട്. ഒന്ന് എന്തെങ്കിലുമൊരു സാഹചര
ട്രെയിനിൽ ടിക്കറ്റ് എടുത്ത് ആടിന്റെ യാത്ര! ഉടമയ്ക്കു കൈയടി
ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞദിവസമുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറ
സുന്ദരൻ ഞാനും..! കണ്ണാടി നോക്കുന്ന കുതിര വൈറൽ
ചിന്താശേഷിയുള്ള മൃഗങ്ങൾ ഉണ്ടെങ്കിലും സൗന്ദര്യബോധമുള്ള മൃഗങ്ങളെപ്പറ്റി അധികം
അന്പന്പോ... 39 അടി ഉയരം 82 അടി നീളം!
ലിസ്ബൺ: പോർച്ചുഗലിലെ പോന്പലിൽ ഒരു വീടിന്റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്
ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ..!
നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതി
തക്കാളിയിൽ കുളിച്ച് ചുവന്ന് സ്പെയിൻ; ആഘോഷമാക്കി ലാ ടൊമാറ്റിന ഫെസ്റ്റിവൽ
ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും അവിടുത്തെ എല്ലാത്തരം ഉത്സവങ്ങളും ആഘോഷങ്ങളും ന
മലയാളിക്കു പൂവിടാൻ തമിഴ്നാട്ടിൽ ഒരുക്കം
കർക്കടക മാസം കഴിഞ്ഞാൽ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികൾ കടക്കും. പൂക്
കഷണ്ടി മറച്ചു കല്യാണം കഴിക്കാനെത്തി തല്ലുകൊണ്ടതു മിച്ചം!
പട്ന: കഷണ്ടി വിഗ് വച്ച് മറച്ചു വിവാഹം കഴിക്കാനെത്തിയയാൾ വധുവിന്റെ ബന്ധുക്കളു
അപൂര്‍വ നീരാളിയെ കണ്ടെത്തി!
പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലിൽ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ ക
"എഗ് പാനിപ്പൂരി' സൂപ്പർ
ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കു
മരിക്കും മുൻപ് നാൻസി എഴുതി സ്വത്ത് മുഴുവൻ എന്റെ പൂച്ചകൾക്ക്!
വളര്‍ത്തുമൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരെക്കുറിച്ചുള്ള കഥകൾ ഒരുപാട് ക
കോടീശ്വരൻ എന്നു പറഞ്ഞിട്ട് എന്താ കാര്യം? 27-ാം തവണയും ലിയാങ് ഷി പരീക്ഷയിൽ തോറ്റു
ബീജിംഗ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് "ഗാവോ
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച..! റോസി @ 32
ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നി
ഭൂമിക്ക് സന്തോഷിക്കാം! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി
പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുക
വിവാഹം ബഹിരാകാശത്ത്, ഒരാൾക്ക് ഒരു കോടി
വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടു
ശനിയുടെ ഉപഗ്രഹം തേടി നാസയുടെ "പാമ്പ്'
വാഷിംഗ്ടണ്‍ ഡിസി: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിന
വരുന്നു "എല്‍ നിനോ'; വര്‍ഷാവസാനം ചൂട് റിക്കാര്‍ഡില്‍ എത്തും
ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്
ലങ്ക കടന്ന് വാനരപ്പട ചൈനയിലേക്ക്
രാമായണത്തിൽ സീതയെ രക്ഷിക്കാനായി വാനരപ്പട ലങ്കയിലേക്ക് ആണ് കടന്നതെങ്കിൽ ഇപ
ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..!
യുഎസ്: സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ
നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു, 122 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! "P 7' എന്ന ഈ നന്പ
ലണ്ടനിലെ ഭിക്ഷാടകർക്ക് ആഡംബര ജീവിതം!
ലണ്ടൻ: ലണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചറിഞ്ഞാൽ ആരും അതിശയിച്ചുപോകും! നഗരത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല
ബള്‍ഗേറിയയിലെ ബര്ഗാസില്നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്
Latest News
ഇന്നും വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത
മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്; അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
Latest News
ഇന്നും വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത
മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്; അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top