Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ശിവകാശി എന്നും ഇങ്ങിനെയൊക്കെയാണ്...
പൂരത്തിന്റെയും വെടിക്കെട്ടിന്റെയും നാട്ടിൽ നിന്ന് പടക്കങ്ങളുടെ നാട്ടിലേക്കു വണ്ടി കയറുമ്പോൾ ദീപാവലിക്ക് ദിവസങ്ങൾ ഇനിയും ബാക്കിയുണ്ടായിരുന്നു. തമിഴ്നാട്ടിലെ വിരുദനഗർ ജില്ലയിലേക്ക് തമിഴ്നാട് കോർപറേഷന്റെ ബസ് പ്രവേശിക്കുമ്പോൾ മനസിൽ ശിവകാശിയായിരുന്നു. ശിവകാശി മാത്രം. തമിഴ്നാട് മുഴുവൻ ദീപാവലിക്ക് പടക്കം പൊട്ടിച്ചും കമ്പിത്തിരിയും മത്താപ്പും പൂത്തിരിയും കത്തിക്കുമ്പോൾ ഒരു കച്ചവടക്കാലത്തിന്റെ ആഘോഷത്തിമർപ്പിൽ ആർമാദിക്കുന്ന ശിവകാശിയിലേക്കാണ് യാത്ര. ദീപാവലിക്ക് മുമ്പ് ശിവകാശിയിലേക്ക് പോയാലേ കാഴ്ചകൾ കാണാൻ കഴിയൂവെന്ന് പറഞ്ഞത് തമിഴ്നാട്ടിലെ ഒരു സുഹൃത്താണ്. ദീപാവലിക്കുള്ള പടക്കക്കച്ചവടത്തിന്റെ കാഴ്ചകളാണ് കാണേണ്ടതെങ്കിൽ ദീപാവലിക്കു മുന്നേ ശിവകാശിയിലേക്കെത്തണം.
ശിവകാശിയിൽ വണ്ടിയിറങ്ങുമ്പോൾ വെറുതെ മണം പിടിച്ചുനോക്കി.. ഒരുപാട് കേട്ടിട്ടുണ്ട് ശിവകാശിയിലെ കാറ്റിന് വെടിമരുന്നിന്റെ ഗന്ധമാണെന്ന്...പതിവ് തമിഴ്നാട് ഗന്ധങ്ങൾക്കിടയിൽ വെടിമരുന്നിന്റെ മണം കനത്തു കെട്ടിക്കിടക്കുന്നതായി അറിഞ്ഞു. ആകാശത്തിനു ചാരനിറം പോലെ തോന്നി. ചൂടു കാറ്റാണ് വീശുന്നത്. ചുറ്റിനും വെടിക്കോപ്പുകൾ. മധ്യേ നിൽക്കുന്ന നേരത്ത് പെട്ടന്ന് പേടി തോന്നി. കൂടെ കൂട്ടിന് വന്ന സുഹൃത്തിനൊപ്പം തെരുവുകളിലൂടെ നടക്കുമ്പോൾ ചുറ്റിനും ചെറിയ ചെറിയ കുടിലുകൾ കണ്ടു.
ഓരോന്നും ഓരോ അഗ്നിപർവതമാണ്. വെടിക്കോപ്പുകൾ ഉള്ളിലൊളിപ്പിച്ച അഗ്നിപർവതങ്ങൾ – സുഹൃത്ത് പാതിയിലേറെ കാര്യമായും ബാക്കി തമാശരൂപേണയും പറഞ്ഞു.
വിദേശികളായ സഞ്ചാരികൾ ശിവകാശിയിലെത്തിയിട്ടുണ്ട്. അവർ ഫ്ളാഷ് ഉപയോഗിക്കാതെ ക്യാമറ പ്രവർത്തിപ്പിക്കുന്നു. വളരെ സൂക്ഷിച്ച്. ഫ്ളാഷ് ഒരുപക്ഷേ ഒരു വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് ദ്വിഭാഷി പറഞ്ഞുകൊടുക്കുന്നു. മുറി ഇംഗ്ലീഷിൽ ശിവകാശിക്കാരൻ സായിപ്പിനോട് പറയുന്നത് കേട്ടു – ദി ഈസ് ശിവകാശി..ഫയർവർക്സ് ക്യാപിറ്റൽ ഓഫ് ഇന്ത്യ – അതെ ഇന്ത്യയുടെ പടക്കനിർമാണത്തിന്റെ തലസ്ഥാനം. അതാണ് ശിവകാശി.
മലയാളി വിഷുവും തമിഴ്നാട്ടുകാർ ദീപാവലിയും ആഘോഷിക്കുമ്പോൾ കച്ചവടം പൊടിപൊടിക്കുന്ന ശിവകാശി. ചെറുതും വലതുമായി എണ്ണായിരത്തോളം ഫാക്ടറികൾ പ്രവർത്തിക്കുന്ന ശിവകാശി. ഇന്ത്യയിൽ ഉപയോഗിക്കുന്ന പടക്കങ്ങളുടെ 90 ശതമാനവും ശിവകാശിയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നതെന്ന് ലാത്തിരിക്ക് വർണക്കടലാസ് പൊതിയുന്നതിനിടെ തങ്കവേലുവെന്നയാൾ പറഞ്ഞു.
ചൈനീസ് പടക്കങ്ങൾ വലിയ പ്രശ്നമാണെന്നും മാർക്കറ്റിൽ അവരെത്തിയതോടെ കടുത്ത മത്സരമാണെന്നും തങ്കവേലു ആശങ്ക പ്രകടിപ്പിച്ചു. തങ്കവേലുവിന്റെ ചുറ്റിനും പച്ചനിറമുള്ള നൂലുകൾ വാരിവിതറിയിട്ട പോലെ കിടന്നിരുന്നു. ചെറിയ ഗുണ്ടുകൾക്ക് മേലെ ചുറ്റാനുള്ളതാണെന്ന് മനസിലായി.
അധികനേരം ആ കൊച്ചുമുറിക്കുള്ളിൽ നിൽക്കാൻ തോന്നിയില്ല. പതുക്കെ പുറത്തിറങ്ങുമ്പോൾ വെയിൽ മൂക്കാൻ തുടങ്ങിയിരുന്നു.
നിഴലിൽ പടക്കങ്ങൾ ഉണക്കുന്നത് കണ്ടു. വെയിലത്തുണക്കാതെ നിഴലിലാണ് പടക്കങ്ങൾ ഉണക്കുന്നത്.
വർണക്കടലാസുകൾ, പല നിറത്തിലുള്ള സ്റ്റിക്കറുകൾ, സുന്ദരികളായ യുവതികളുടെയും കുട്ടികളുടേയും സിനിമാതാരങ്ങളുടെയും വർണചിത്രങ്ങളുള്ള പാക്കിംഗ് കേയ്സുകൾ എന്നിവ മിക്ക വീട്ടിലും അടുക്കിയിട്ടുണ്ട്. ഇവ മിക്കതും പ്രിന്റു ചെയ്യുന്നതും ശിവകാശിയിൽ തന്നെയാണെന്ന് സുഹൃത്ത് പറഞ്ഞുതന്നു. പുതുവർഷമാകുമ്പോൾ ഡയറികളും കലണ്ടറുകളും പ്രിന്റു ചെയ്യുന്നതിനും മറ്റുമായി കേരളത്തിൽ നിന്ന് ഇവിടേക്ക് വണ്ടികയറുന്നവർ ഏറെയാണത്രെ.
കുട്ടികൾക്കാണ് പടക്കങ്ങൾ ഏറെയിഷ്ടം. പക്ഷെ ശിവകാശിയിൽ പടക്കങ്ങൾ ഉണ്ടാക്കുന്നതിലധികവും കുട്ടികളായിരുന്നു. അവർ ഹരിശ്രീ കുറിക്കുന്നത് കരിമരുന്നിലാണെന്ന് തോന്നി. പഠിക്കാൻ പോകുന്നവർ വളരെ കുറവ്. പ്രാഥമിക വിദ്യാഭ്യാസം നേടിയവരുമുണ്ട് കൂട്ടത്തിൽ. പെൺകുട്ടികളും പടക്കനിർമാണത്തിലേർപ്പെടുന്നു. ദീപാവലിക്ക് പുത്തൻ ഉടുപ്പുകൾ വാങ്ങാനും മധുരപലഹാരം വാങ്ങാനും സിനിമ കാണാനും വേണ്ടി തിമർത്തുപണിയെടുക്കുന്ന കുട്ടികളേയും കണ്ടു.
നമ്മുടെ വിഷുവും ഇവരുടെ ദീപാവലിയും ഇല്ലെങ്കിൽ ഇവരുടെ കാര്യം പ്രശ്നത്തിലാകുമെന്ന് ഒപ്പം വന്ന സുഹൃത്ത് പറഞ്ഞു. വിഷുവിന് കേരളത്തിലേക്കും ദീപാവലിക്ക് തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും കോടിക്കണക്കിന് രൂപയുടെ പടക്കങ്ങളാണ് ശിവകാശിയിൽ നിന്നും പോകുന്നത്. ചൈനീസ് പടക്കങ്ങൾ വിപണിയിൽ പുതിയ ഭീഷണിയായി മാറുന്നുണ്ടെങ്കിലും ശിവകാശിയുടെ പടക്കങ്ങൾക്ക് ഡിമാന്റേറെയാണ്. അപകടങ്ങളും ദുരന്തങ്ങളുമൊക്കെ ഏറെയുണ്ടായിട്ടും, പ്രിയപ്പെട്ടവർ ഒരൊറ്റ നിമിഷത്തെ അശ്രദ്ധകൊണ്ട് ഇല്ലാതാകുന്നത് കൺമുന്നിൽ കണ്ടിട്ടും, കത്തിക്കരിഞ്ഞ പ്രിയപ്പെട്ടവരെ മറക്കാൻ സാധിക്കാതെ വന്നിട്ടും ഇന്നും ശിവകാശിക്കാർ കരിമരുന്നിൽ കവിതകളെഴുതുന്നു. ലാത്തിരിയായും പൂത്തിരിയായും അവ വിരിയുന്നു...
ഇപ്പോൾ വളരെയധികം സുരക്ഷ ക്രമീകരണങ്ങളുടെ നടുവിലാണ് പടക്കനിർമാണം നടക്കുന്നതെന്ന് പോലീസും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും പറയുന്നുണ്ടെങ്കിലും അപകടം എവിടെയൊക്കെയൊ ഒളിച്ചിരിക്കുന്നതായി തോന്നാം. പക്ഷേ ശിവകാശിക്കാർക്ക് ആ ചിന്തയില്ല. അപകടത്തെക്കുറിച്ചും മരണത്തെക്കുറിച്ചും വേവലാതിപ്പെട്ടാൽ അവർക്ക് ജീവിക്കാൻ കഴിയില്ലെന്ന് ഓരോരുത്തർക്കുമറിയാം. പടക്കനിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ഒരു കൈ നഷ്ടപ്പെട്ട പഴനിസ്വാമിയേയും കാൽവിരലുകൾ കരിഞ്ഞുപോയ വേലായുധനേയും ശിവകാശിയിൽ കണ്ടു. ജീവിതം തിരിച്ചുകിട്ടിയതിൽ സന്തോഷിച്ച് അവർ അവരാൽ കഴിയുന്ന പടക്കനിർമാണങ്ങളുമായി കഴിയുന്നു.
അപകടം ഈ തൊഴിലിന്റെ ഭാഗമാണ്. നിങ്ങളുടെ നാട്ടിൽ ആനപാപ്പാൻമാരുടെ ജീവിതം അപകടം പിടിച്ചതല്ലേ, വെടിക്കെട്ടുകാരുടെ ജീവിതം അപകടം പിടിച്ചതല്ലേ, എന്തിന് ബസോടിക്കുന്ന ഡ്രൈവറുടെ ജീവിതം അപകടം പിടിച്ചതല്ലേ...ഏതാണ് സാർ അപകടമില്ലാത്ത ജീവിതം...? പഴനിസ്വാമി ചെറുചിരിയോടെ ചോദിച്ചു.
ലൈസൻസില്ലാത്ത അനധികൃത പടക്കനിർമാണ ശാലകൾ ഏറെയുണ്ടായിരുന്നു ശിവകാശിയിൽ. ഇപ്പോഴതിന് കുറച്ചൊക്കെ നിയന്ത്രണം വന്നിട്ടുണ്ടെങ്കിലും പൂർണമായും അതൊന്നും ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല. അനുവദിച്ചതിലുമധികം വെടിമരുന്ന് സ്റ്റോക്ക് ചെയ്യുന്നവരും ലൈസൻസില്ലാതെ പടക്കനിർമാണം നടത്തുന്നവരും ശിവകാശിയിലുണ്ട്.
പടക്കനിർമാണത്തിൽ ഏർപ്പെട്ടവരിൽ സ്ത്രീകളും ഏറെയുണ്ടായിരുന്നു. ഓരോരുത്തരും ഓരോ പണികൾ ചെയ്യുന്നു. കറന്റ് കണക്ഷൻ ഇല്ലാത്ത പണിശാലകളാണിവിടെ. കറന്റുണ്ടെങ്കിൽ ഷോർട്ട് സർക്യൂട്ടിന് സാധ്യതയുള്ളതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ കറന്റ് കണക്ഷനില്ലാത്ത പണിശാലകളിൽ ഉഷ്ണച്ചൂടിൽ ഉരുകിയൊലിച്ച് അവർ പണിയെടുക്കുന്നു. മൊബൈൽ ഫോണിലേക്ക് വരുന്ന ഒരു കോൾ പോലും ഒരുപക്ഷെ അപകടത്തിലേക്കുള്ള കോൾ ആയി മാറാമെന്ന് ചെറിയ മുറിയിലേക്ക് കടക്കും മുമ്പ് രാമണ്ണയെന്നയാൾ പറഞ്ഞപ്പോൾ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഒരു ടൈംബോംബ് പോലെ തോന്നി.
ഓരോ മുറിയുടെ വാതിലിലും അവിടെ പണിയെടുക്കാവുന്ന തൊഴിലാളികളുടെ എണ്ണവും സൂക്ഷിക്കാവുന്ന രാസവസ്തുക്കളുടെ അളവും രേഖപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായുള്ള നിർദ്ദേശങ്ങൾ വേറെയുമുണ്ട്. പണിശാലയിൽ ഇരുമ്പിന്റെ ഒരായുധവും പാടില്ല, ആയുധങ്ങൾ അലുമിനിയത്തിൽ വേണം. നിലത്ത് റബർ ഷീറ്റ് നിർബന്ധമാണ്. ഘർഷണം മൂലമുള്ള തീപ്പൊരി ഒഴിവാക്കാനാണിതെന്ന് രാമണ്ണ വിശദീകരിച്ചു.
പണിയെടുക്കുന്നവരുടെ കൂട്ടത്തിൽ അപകടവും മരണവും ദുരന്തങ്ങളുമുണ്ട്..വളരെയടുത്ത്.. പണിക്കാരുടെ കൂലിയെപറ്റി ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം കിട്ടിയില്ല. കോടികളുടെ ബിസിനസ് ശിവകാശിയിൽ നടക്കുന്നുണ്ടെങ്കിലും സാധാരണ തൊഴിലാളികളുടെ ജീവിതം കഷ്ടത്തിലാണെന്ന് തെരുവുകളിലൂടെ നടന്നപ്പോൾ ബോധ്യപ്പെട്ടു. മിക്കവരും നിരക്ഷരരാണ്. ബാലവേല വ്യാപകം. അവർക്ക് അധികമൊന്നും കൂലി കൊടുക്കേണ്ട.
ബനാന അലവൻസ് എന്നൊരു കാര്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. അതെക്കുറിച്ച് ചോദിച്ചപ്പോൾ രാമണ്ണനെന്ന പടക്കനിർമാണ തൊഴിലാളി ആദ്യം ചിരിച്ചു. പിന്നെ ബനാന അലവൻസിനെക്കുറിച്ച് പറഞ്ഞു തന്നു –
കൂലി കൂടാതെ ആഴ്ചയിൽ ഓരോ തൊഴിലാളിക്കും ലഭിക്കുന്ന രൂപയാണ് ബനാന അലവൻസ്. പഴം വാങ്ങാനുള്ള തുകയാണിത്. പടക്കനിർമാണത്തിന് ഉപയോഗിക്കുന്ന അലുമിനിയം പോലുള്ള വസ്തുക്കൾ തൊഴിലാളികളുടെ ശരീരത്തിൽ ഏൽപ്പിക്കുന്ന ആഘാതം നേരിടാനും പ്രതിരോധിക്കാനും പഴം കഴിക്കുന്നത് നല്ലതാണത്രെ. ആ പഴം വാങ്ങാനുള്ള തുകയാണ് ബനാന അലവൻസ്. 35–50 രൂപ വരെ ബനാന അലവൻസുണ്ട്.
പടക്കം പെട്ടന്ന് കത്തിത്തീരും പോലെ ഞങ്ങളും പെട്ടന്ന് കത്തിത്തീരുമെന്ന് കറുപ്പയ്യ എന്ന തൊഴിലാളി പറഞ്ഞത്് രണ്ടു കൈകളിലേയും മഞ്ഞനിറം കാണിച്ചുകൊണ്ടാണ്. പടക്കനിർമാണത്തിലെ രാസവസ്തുക്കളാണിത്. ശ്വസിക്കുന്നതും കഴിക്കുന്നതും കുടിക്കുന്നതുമൊക്കെ ഈ രാസവസ്തുക്കൾ കലർന്നതാകുമ്പോൾ ആയുസും ആരോഗ്യവുമൊക്കെ ഒരു പൂത്തിരിയുടെ ആയുസിലേക്ക് ഒതുങ്ങിപ്പോകുന്നു.
ചുവപ്പു നിറമുള്ള ഒറ്റക്കൊറ്റക്കുള്ള പടക്കങ്ങൾ മാലപ്പടക്കമാക്കി മാറ്റുന്ന സ്ത്രീകളെ കണ്ടു. മുല്ലപ്പൂ കോർക്കുന്ന വൈഭവത്തോടെ ട്വൈൻ നൂലിൽ അവർ ഒറ്റപ്പടക്കങ്ങൾ കോർത്തെടുക്കുന്നു. ഇവിടെ മിക്ക ദിവസവും പണിയുണ്ട്. ദീപാവലിയും വിഷുവും അടുക്കുമ്പോൾ മൂന്നുമാസങ്ങൾക്ക് മുമ്പേ പണി തുടങ്ങും. തെരഞ്ഞെടുപ്പ് കാലവും ഇവർക്ക് നല്ല സീസണാണ്. പടക്കനിർമാതാക്കൾക്കും ഇടത്തട്ടുകാർക്കും കിട്ടുന്ന ലാഭത്തിന്റെ നേട്ടം അവർക്ക് മാത്രമാണെന്ന് മനസിലായി. എന്നാലും പണിയും കുറവാണെങ്കിലും കൂലിയും കിട്ടുന്നുണ്ടല്ലോ അതുമതിയെന്നാണ് ഇവിടത്തെ പണിക്കാരുടെ ആശ്വാസം. നിയമങ്ങളും നിയന്ത്രണങ്ങളും വരുമ്പോൾ ഇവരുടെ ചങ്കിടിക്കും. പണിയില്ലാത്ത നാളുകളെക്കുറിച്ച് ഇവർക്ക്് ചിന്തിക്കാൻ പോലും കഴിയുന്നില്ല.
ശിവകാശി പടക്കങ്ങൾ ഇപ്പോൾ ഓൺലൈൻ വഴി ഓർഡർ ചെയ്യാൻ പറ്റുമെന്നും ഇത് കച്ചവടം കൂട്ടിയിട്ടുണ്ടെന്നും മുരുകേശൻ എന്ന കച്ചവടക്കാരൻ പറഞ്ഞു. ദീപാവലിയായതോടെ പല ഓൺലൈൻ സൈറ്റുകളും പടക്കവിൽപ്പനയിൽ മത്സരിക്കുകയാണത്രെ. പടക്കം പൊട്ടുന്നതിന്റെ വിഷ്വലുകളും വിലയും പടക്കത്തെക്കുറിച്ചുള്ള വിശദവിവരങ്ങളും സൈറ്റുകളിലുണ്ട്.
ദീപാവലിക്കുള്ള പടക്കങ്ങൾ കെട്ടുകെട്ടായി ലോറികളിലും മറ്റു വാഹനങ്ങളിലും നിറയ്ക്കുന്നു. ഏജന്റുമാർ പണം നിറച്ച ബാഗുകളും കണക്കുകളുമായി ഓടിനടക്കുന്നു. തലച്ചുമടായും കൈവണ്ടികളിലും പടക്കങ്ങൾ എത്തുന്നു. ശിവകാശിയിലാകെ തിരക്കാണ്. മറ്റുള്ളവരെ ദീപാവലി ആഘോഷിപ്പിക്കാനുള്ള തിരക്ക്.
ശിവകാശിയിൽ നിന്ന് മടങ്ങുമ്പോൾ പണിപ്പുരകളിൽ നിന്ന് വീടുകളിലേക്ക് പോകുന്ന സ്ത്രീകളേയും കുട്ടികളേയും കണ്ടു. പടക്കങ്ങൾ കയറ്റിയ ലോറികൾ അവർക്കരികിലൂടെ കടന്നുപോയി. വിരുദജില്ലയുടെ അതിർത്തി കടക്കുമ്പോൾ വെറുതെ തിരിഞ്ഞുനോക്കി..പിന്നിൽ കരിമരുന്നിൽ ഇന്ദ്രജാലങ്ങൾ ഒളിപ്പിച്ചുവെച്ച ശിവകാശിയെ..കാറ്റിൽ കരിമരുന്നിന്റെ ഗന്ധം പടർത്തുന്ന ശിവകാശിയെ...മരണം ഒളിച്ചുകളിക്കുന്ന ശിവകാശിയെ...നമുക്ക് സന്തോഷിക്കാനായി സ്വയം ഉഷ്ണിച്ചുരുകിത്തീരുന്ന ശിവകാശിയെ....
–ഋഷി
കാന്താ ഞാനും വരാം.. തൃശിവപേരൂർ പൂരം.. കാണാൻ...
വെള്ളിയാഴ്ചയാണ് തൃശൂർ പൂരമെങ്കിലും തൃശൂരിൽ പൂരക്കാഴ്ചകൾ വിരിഞ്ഞുവിടർന്നു ക
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
കലിഫോർണിയ: ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണു വാക്വിറ്റ. ശരീരത്തിനു ചാരനിറ
ചൂടൻ ഡ്രൈവിംഗ്
വേനല്‍ച്ചൂട് കനത്തതോടെ ഡ്രൈവിംഗില്‍ കരുതല്‍ വേണമെന്ന മുന്നറിയിപ്പുമായി എത്തി
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അ
വൈറലായ ആ സൊമാറ്റോക്കാരന്‍
കൊച്ചി: "ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനി
വയനാട്ടിൽ വന്യമൃഗങ്ങൾ മാത്രമല്ല അപൂർവ പക്ഷികളുമുണ്ട്...
കല്‍പ്പറ്റ: കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള
പട്ടായയെ വിറപ്പിച്ച് സിംഹക്കുട്ടിയുടെ കാർ യാത്ര; വെട്ടിലായി ഇന്ത്യൻ ഉടമ
പട്ടായ: പട്ടായ നഗരത്തെ അന്പരപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറു
മോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തി
30 വർഷം മുന്‍പ് മോഷണം പോയ ബാഗ് തിരികെ കിട്ടി
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്‍
ലോട്ടറിയടിച്ചു; വീട്ടമ്മ ബോധംകെട്ടു!
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആ
"പ്രിയ സാന്താ, അസുഖമായതിനാൽ ഇത്തവണ വരില്ല അല്ലേ...'; ഹൃദയത്തിൽ തൊട്ട് 10 വയസുകാരിയുടെ കത്ത്
ലണ്ടൻ: ക്രിസ്മസിനു സമ്മാനവുമായി സാന്താക്ലോസ് എത്തുമെന്നു കരുതുന്നവരാണു കുട്ടി
‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി; എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോ
ലോകത്ത സുന്ദരന്‍ മരം പ്രായം 800
സോൾ: ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മ
ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
ന്യൂയോർക്ക്: 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ
ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കു
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോംഗ്ജിയാംഗ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേ
19.97 രൂപയുടെ സ്റ്റാന്പ് വിറ്റത് 16.65 കോടിക്ക്!
ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ
കൈയടി നേടി "ഓട്ടോറിക്ഷാ റേസ്'
കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇ
ഏതു പട്ടിക്കും ഒരു ദിവസമുണ്ട്..! തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ
കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ്
ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ
കരുതിയതുപോലെയല്ല അന്പിളി അമ്മാവന്റെ പ്രായം..!
ഷിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്
ഇന്ത്യക്കാരുടെ "ഗാർലിക് നാൻ' അടിപൊളിയെന്നു സായിപ്പ്
ന്യൂയോർക്ക്: ലോകത്തിലെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്
ഇനി എഐ കാലം; ബ്രിട്ടനിലെ സ്കൂളിൽ “എഐ ഹെഡ്മാഷ്’
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്ന
അന്നദാതാവിന്റെ മരണം: കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നി
ഈ മീനിന് വെള്ളം വേണ്ട...!
വെള്ളമില്ലാതെ മത്സ്യത്തിനു ജീവിക്കാൻ കഴിയുമോ..? ഇതിനു മറുപടിയായി ഒരു അദ്ഭുതമ
പൂക്കളിൽ ഇവൻ ഭീമൻ..! നാറ്റം മൂലം അടുത്തു ചെല്ലാൻ വയ്യ
തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ല
തട്ടുകട വിഭവം ഹിറ്റ്..!
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ
"എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...'! 92കാരി യുപി സ്കൂൾ വിദ്യാർഥിനി
ലഖ്നോ: പ്രായം വെറുമൊരു സംഖ്യയാണ് എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ
എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!
വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്ക
വിമാനത്തിൽ പട്ടിശല്യം! ദന്പതികൾക്ക് ടിക്കറ്റ് ചാർജ് മടക്കി നൽകി
സിംഗപ്പുർ: പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതി
"എഐ' ക്രിമിനലുമാകും!
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇ
ഭർത്താവിന് 42 കോടി ബംപർ, ഭാര്യയ്ക്ക് തണ്ണിമത്തൻ!
കൊളറാഡോ: എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി
വീണ്ടും മാസ്ക് അണിയും കാലം...
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച
കുടിയന്മാർ മൂക്കുമുട്ടെ തിന്നു; പണം ചോദിച്ചപ്പോൾ ഇടിയോടിടി
നോയിഡ: നോയിഡയിലെ ഒരു ഹോട്ടലിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മ
ചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്പോഴാണു വീടിനു മുന്‍
നേപ്പാളില്‍ നിന്നൊരു അനൂപ് മേനോന്
കുറ്റവാളികള്‍ രണ്ടു തരത്തിലുണ്ടെന്ന് പറയാറുണ്ട്. ഒന്ന് എന്തെങ്കിലുമൊരു സാഹചര
ട്രെയിനിൽ ടിക്കറ്റ് എടുത്ത് ആടിന്റെ യാത്ര! ഉടമയ്ക്കു കൈയടി
ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞദിവസമുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറ
സുന്ദരൻ ഞാനും..! കണ്ണാടി നോക്കുന്ന കുതിര വൈറൽ
ചിന്താശേഷിയുള്ള മൃഗങ്ങൾ ഉണ്ടെങ്കിലും സൗന്ദര്യബോധമുള്ള മൃഗങ്ങളെപ്പറ്റി അധികം
അന്പന്പോ... 39 അടി ഉയരം 82 അടി നീളം!
ലിസ്ബൺ: പോർച്ചുഗലിലെ പോന്പലിൽ ഒരു വീടിന്റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്
ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ..!
നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതി
തക്കാളിയിൽ കുളിച്ച് ചുവന്ന് സ്പെയിൻ; ആഘോഷമാക്കി ലാ ടൊമാറ്റിന ഫെസ്റ്റിവൽ
ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും അവിടുത്തെ എല്ലാത്തരം ഉത്സവങ്ങളും ആഘോഷങ്ങളും ന
മലയാളിക്കു പൂവിടാൻ തമിഴ്നാട്ടിൽ ഒരുക്കം
കർക്കടക മാസം കഴിഞ്ഞാൽ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികൾ കടക്കും. പൂക്
കഷണ്ടി മറച്ചു കല്യാണം കഴിക്കാനെത്തി തല്ലുകൊണ്ടതു മിച്ചം!
പട്ന: കഷണ്ടി വിഗ് വച്ച് മറച്ചു വിവാഹം കഴിക്കാനെത്തിയയാൾ വധുവിന്റെ ബന്ധുക്കളു
അപൂര്‍വ നീരാളിയെ കണ്ടെത്തി!
പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലിൽ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ ക
"എഗ് പാനിപ്പൂരി' സൂപ്പർ
ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കു
മരിക്കും മുൻപ് നാൻസി എഴുതി സ്വത്ത് മുഴുവൻ എന്റെ പൂച്ചകൾക്ക്!
വളര്‍ത്തുമൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരെക്കുറിച്ചുള്ള കഥകൾ ഒരുപാട് ക
കോടീശ്വരൻ എന്നു പറഞ്ഞിട്ട് എന്താ കാര്യം? 27-ാം തവണയും ലിയാങ് ഷി പരീക്ഷയിൽ തോറ്റു
ബീജിംഗ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് "ഗാവോ
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച..! റോസി @ 32
ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നി
ഭൂമിക്ക് സന്തോഷിക്കാം! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി
പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുക
വിവാഹം ബഹിരാകാശത്ത്, ഒരാൾക്ക് ഒരു കോടി
വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടു
ശനിയുടെ ഉപഗ്രഹം തേടി നാസയുടെ "പാമ്പ്'
വാഷിംഗ്ടണ്‍ ഡിസി: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിന
വരുന്നു "എല്‍ നിനോ'; വര്‍ഷാവസാനം ചൂട് റിക്കാര്‍ഡില്‍ എത്തും
ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്
ലങ്ക കടന്ന് വാനരപ്പട ചൈനയിലേക്ക്
രാമായണത്തിൽ സീതയെ രക്ഷിക്കാനായി വാനരപ്പട ലങ്കയിലേക്ക് ആണ് കടന്നതെങ്കിൽ ഇപ
ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..!
യുഎസ്: സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ
നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു, 122 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! "P 7' എന്ന ഈ നന്പ
ലണ്ടനിലെ ഭിക്ഷാടകർക്ക് ആഡംബര ജീവിതം!
ലണ്ടൻ: ലണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചറിഞ്ഞാൽ ആരും അതിശയിച്ചുപോകും! നഗരത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല
ബള്‍ഗേറിയയിലെ ബര്ഗാസില്നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്
Latest News
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top