ടോള്‍ പ്ലാസകളില്‍ സ്വകാര്യ- വാണിജ്യേതര വാഹന ഉടമകള്‍ക്കുള്ള ടോള്‍ പിരിവ് ലഘൂകരിക്കുന്നതിനായി പുതിയ വാര്‍ഷിക ഫാസ് ടാഗ് പാസ് പുറത്തിറക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം.

എന്തെല്ലാമാണ് ഇതിന്‍റെ ഗുണങ്ങള്‍? ദേശീയ പാതയിലൂടെ പറ പറക്കുന്നതിനൊപ്പം കീശയും കാലിയാകുമോ? ഒരുപാട് സംശയങ്ങളാണ് ജനങ്ങള്‍ക്കുള്ളത്.

3,000 രൂപ വിലയുള്ള പുതിയ ഫാസ് ടാഗ് പാസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം സാമൂഹികമാധ്യമമായ എക്സിലൂടെ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്.

വരുന്ന സ്വാതന്ത്ര്യദിനം മുതല്‍ വാര്‍ഷിക പാസ് പ്രാബല്യത്തില്‍ വരും. നിലവില്‍ ഈ പാസ് - വാണിജ്യേതര സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രം ലഭ്യമാണ്.

രാജ്യത്തെ എല്ലാ ഹൈവേകളിലെയും ടോള്‍ പിരിവ് കേന്ദ്രങ്ങളിലൂടെ വാഹനങ്ങളുടെ കടന്നുപോകല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ 2019 ഡിസംബറിലാണ് ആണ് രാജ്യമെമ്പാടും വണ്‍ നേഷന്‍ വണ്‍ ടാഗ്- ഫാസ് ടാഗ് പദ്ധതി ആരംഭിക്കുന്നത്.

പണരഹിത സമ്പദ് വ്യവസ്ഥയ്ക്ക് ഒരു പ്രോത്സാഹനമായും ഇത് കാണപ്പെട്ടു. പ്രായമോ വര്‍ഗീകരണമോ പരിഗണിക്കാതെ ഇന്ത്യയിലെ എല്ലാ വാഹനങ്ങള്‍ക്കും ഫാസ് ടാഗ് നിര്‍ബന്ധമാണ്.

ടോള്‍ പ്ലാസകളിലൂടെയുള്ള റോഡ് യാത്രയുടെ വേഗത വര്‍ധിപ്പിക്കാനും സുതാര്യത മെച്ചപ്പെടുത്താനും കളക്ഷന്‍ കണക്കുകള്‍ വര്‍ധിപ്പിക്കാനും ഇത് സഹായിച്ചിട്ടുണ്ട്.

നിലവിലുള്ള ഫാസ് ടാഗ് വാര്‍ഷികമാക്കാം

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴിയും വാര്‍ഷിക പാസ് ലഭ്യമാകും.

നിലവിലുള്ള ഫാസ് ടാഗില്‍ വാര്‍ഷിക പാസ് സജീവമാക്കാവുന്നതാണ്. ഉപയോക്താക്കള്‍ പുതിയൊരു ഫാസ് ടാഗ് വാങ്ങേണ്ടതില്ല. നാഷണല്‍ ഹൈവേ, നാഷണല്‍ എക്‌സ്പ്രസ് വേ എന്നിവിടങ്ങളിലാണ് വാര്‍ഷിക ഫാസ് ടാഗിന് സാധുതയുള്ളത്.


സംസ്ഥാന സര്‍ക്കാരുകളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നിയന്ത്രിക്കുന്ന എക്‌സ്പ്രസ് വേകളിലെയും സംസ്ഥാന ഹൈവേകളിലെയും ഇവ സാധാരണ ഫാസ് ടാഗായി പ്രവര്‍ത്തിക്കുകയും ചെയ്യും.

ആര്‍ക്കൊക്കപ്രയോജനകരം?

കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ വാണിജ്യേതര വാഹനങ്ങള്‍ക്ക് മാത്രമെ ഈ വാര്‍ഷിക ഫാസ് ടാഗ് പാസ് ബാധകമാകൂ.

ദേശീയ പാതകളില്‍ 200 യാത്രകള്‍ വരെ ഒരു വര്‍ഷം സൗജന്യമായി നടത്താന്‍ കഴിയും.

ആക്ടിവേഷന്‍

രാജ്മാര്‍ഗ് യാത്ര ആപ്പിലും എന്‍എച്ച്എഐ, കേന്ദ്ര ഗതാഗത-ഹൈവേമന്ത്രാലയും എന്നിവയുടെ വെബ്സൈറ്റുകളിലും ആക്ടിവേഷനും പുതുക്കലിനുമുള്ള ലിങ്ക് ലഭ്യമാണ്.

ഈ പാസ് ലഭ്യമാകുന്നതോടെ ടോള്‍ പ്ലാസകളിലെ ഗതാഗത കുരുക്കും കാത്തിരിക്കുന്ന സമയവും കുറയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 60 കിലോമീറ്റര്‍ ചുറ്റളവിലുള്ള ടോള്‍ പ്ലാസകളുമായി ബന്ധപ്പെട്ട ദീര്‍ഘകാല പ്രശ്നങ്ങള്‍ ഒറ്റത്തവണ മുന്‍കൂറായി പണമടയ്ക്കുന്നതിലൂടെ പരിഹരിക്കാനും ഇത് ലക്ഷ്യമിടുന്നു.

തടസമില്ലാത്ത ഇടപാടുകള്‍ ഉറപ്പാക്കാനും പിഴകള്‍ ഒഴിവാക്കാനുമായി ഫാസ്ടാഗ് ഉപയോക്താക്കള്‍ ടോള്‍ പ്ലാസകളില്‍ എത്തുന്നതിന് മുമ്പ് അക്കൗണ്ടുകളില്‍ മതിയായ ബാലന്‍സ് നിലനിര്‍ത്തണം.

ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നത് തടയാന്‍ കെവൈസി വിശദാംശങ്ങള്‍ പതിവായി അപ്ഡേറ്റ് ചെയ്യണം. ദീര്‍ഘദൂര യാത്രകള്‍ക്ക് മുമ്പ് ഫാസ് ടാഗിന്‍റെ തത്‌സ്ഥി പരിശോധിക്കുകയും വേണം.

നാഷണല്‍ പേയ്‌മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ഫാസ് ടാഗിന്‍റെ തത്‌സ്ഥിതി അറിയാന്‍ സാധിക്കും.