കരിക്കിന്‍ വെള്ളം; ഹൃദയത്തിനും കിഡ്‌നിക്കും അത്യുത്തമം...
കരിക്കിന്‍ വെള്ളം; ഹൃദയത്തിനും കിഡ്‌നിക്കും അത്യുത്തമം...
തേങ്ങ വെള്ളത്തിനും കരിക്കിന്‍ വെള്ളത്തിനും നമ്മുടെ ആരോഗ്യത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഹൃദയാരോഗ്യം മുതല്‍ കിഡ്‌നി പ്രശ്‌നങ്ങള്‍ക്കുവരെ തേങ്ങ വെള്ളവും കരിക്കിന്‍ വെള്ളവും അത്യുത്തമമാണ്. വേനല്‍ക്കാലത്തില്‍ മാത്രമല്ല, ഏത് കാലാവസ്ഥയിലും തേങ്ങാ വെള്ളവും കരിക്കിന്‍ വെള്ളവും നമ്മുടെ ശരീരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു.

വേനല്‍ക്കാലത്തെ നിര്‍ജലീകരണം ഉള്‍പ്പെടെ തടയാന്‍ തേങ്ങ/കരിക്കിന്‍ വെള്ളത്തിനു സാധിക്കും. തേങ്ങ/കരിക്കിന്‍ വെള്ളത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്...

ഇലക്ട്രോലൈറ്റുകള്‍ നല്‍കുന്നു

തേങ്ങ/കരിക്കിന്‍ വെള്ളത്തില്‍ ഇലക്ട്രോലൈറ്റുകള്‍ ധാരളമുണ്ട്. വ്യായാമം അല്ലെങ്കില്‍ എന്തെങ്കിലും കഠിന ജോലി ചെയ്തതിന് ശേഷം സ്‌പോര്‍ട്‌സ് ഡ്രിങ്കുകള്‍ക്ക് പകരം തേങ്ങ/കരിക്കിന്‍ വെള്ളം കുടിക്കുന്നത് ഉത്തമമാണ്.

ശരീരത്തെ റീഹൈഡ്രേറ്റ് ചെയ്യാന്‍ ഏറ്റവും ലഘുവും സൈഡ് ഇഫക്ടുകള്‍ ഇല്ലാത്തതുമായ പാനിയമാണ് തേങ്ങ/കരിക്കിന്‍ വെള്ളം.

കുറഞ്ഞ കലോറി ജലാംശം

തേങ്ങ/കരിക്കിന്‍ വെള്ളത്തില്‍ കലോറി കുറവാണ്. അതേസമയം, ലഘു പാനിയങ്ങളായി നമുക്കു മുന്നിലെത്തുന്ന മറ്റുള്ളവയില്‍ അധിക കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകും.

തേങ്ങ/കരിക്കിന്‍ വെള്ളം രുചിയുള്ളതും കുറവ് മാത്രം കലോറി അടങ്ങിയതും ആണ്. അനാവശ്യമായി കലോറി ഉപഭോഗം വര്‍ധിപ്പിക്കാതെ ജലാംശം നിലനിര്‍ത്താനുള്ള എളുപ്പ മാര്‍ഗമാണ് തേങ്ങ/കരിക്കിന്‍ വെള്ളം.

ഹൃദയാരോഗ്യം മെച്ചപ്പെടും

ഫ്രീ റാഡിക്കലുകള്‍ക്കെതിരേ പോരാടാന്‍ സഹായിക്കുന്ന ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമാണ് തേങ്ങ/കരിക്കിന്‍ വെള്ളം. രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കുന്ന പൊട്ടാസ്യത്തിന്‍റെ നല്ല ഉറവിടം കൂടിയാണിത്.

പൊട്ടാസ്യത്തിനൊപ്പം മഗ്‌നീഷ്യം, കാല്‍സ്യം എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങളും തെങ്ങ/കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.

പ്രമേഹം, വൃക്ക സംരക്ഷണം

പ്രമേഹരോഗികള്‍ക്ക് മറ്റ് ഏതൊരു പാനിയങ്ങളേക്കാളും സുരക്ഷിതമാണ് തേങ്ങ/കരിക്ക് വെള്ളം. കാരണം, തേങ്ങ/കരിക്കിന്‍ വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും.

മാത്രമല്ല, തേങ്ങാവെള്ളം കുടിക്കുന്നത് വൃക്കകളില്‍ ക്രിസ്റ്റലിന്‍റെ രൂപീകരണം കുറയ്ക്കും. വൃക്കയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും തേങ്ങ/കരിക്കിന്‍ വെള്ളം സഹായകമാണ്.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നതിലൂടെ വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു.