മനുഷ്യ-മൃഗസമ്പർക്കവും ക്ഷയരോഗ വ്യാപനവും
Wednesday, February 7, 2024 12:11 PM IST
റെജി ജോസഫ്
മൃഗശാലകളിൽ ബന്ധിതരായ വന്യജീവികൾക്ക് ക്ഷയരോഗം ബാധിക്കുന്നത് മനുഷ്യരിൽനിന്നോ, മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് ക്ഷയം പടരുമോ എന്നതിലൊക്കെ പഠനം അനിവാര്യമായിരിക്കുന്നു. തിരുവനന്തപുരം സർക്കാർ മൃഗശാലയിലെ 166 പുള്ളിമാനുകളും 54 കൃഷ്ണമൃഗങ്ങളും ചത്തൊടുങ്ങിയത് ക്ഷയബാധമൂലമാണെന്ന കണ്ടെത്തൽ ഗൗരവപഠനങ്ങൾക്ക് വഴിതെളിക്കുന്നു.

മൈക്കോ ബാക്ടീരിയം ബോവിസ് ബാക്ടീരിയയാണ് മൃഗശാലയിലെ ക്ഷയരോഗ വ്യാപനത്തിന് കാരണമെന്നാണ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസിന്‍റെ കണ്ടെത്തൽ. പാന്പുകളും പക്ഷികളും നിരവധി മൃഗങ്ങളും മുൻകാലങ്ങളിൽ ചത്തൊടുങ്ങിയത് ക്ഷയം മൂലമാണെന്ന സംശയം ബാക്കി നിൽക്കുന്നു. തൃശൂർ സർക്കാർ മൃഗശാലയിൽ മൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങിയതിനു പിന്നിലെ കാരണം ഇപ്പോഴും അവ്യക്തമാണ്.

കേരളത്തിലെ രണ്ടു മൃഗശാലകളിലായി രണ്ടായിരത്തോളം ജീവനക്കാരുണ്ട്. ദിവസേന ശരാശരി അയ്യായിരത്തിലേറെ സന്ദർശകരും മൃഗശാലകൾ സന്ദർശിക്കുന്നു. രോഗം മനുഷ്യരിൽനിന്ന് ജീവികൾക്കും ജീവികളിൽനിന്ന് മനുഷ്യർക്കും പടർന്നുപിടിക്കാനുള്ള സാഹചര്യം ഏറെയാണ്. ഇത്തരത്തിൽ ടിബി പടരാതിരിക്കാനുള്ള ജാഗ്രത പാലിക്കപ്പെടുന്നില്ല.

ക്ഷയരോഗം അനിയന്ത്രിതമായി തുടരുകയാണെങ്കിൽ മൃഗശാലയിൽ കള്ളിംഗ് നടത്തി എണ്ണം കുറയ്ക്കാനാണ് വിദഗ്ധ സംഘത്തിന്‍റെ നിർദേശം. തിരുവനന്തപുരം മൃഗശാലയിലെ മാനുകളെയും കൃഷ്ണമൃഗങ്ങളെയും പൂർണമായി കൊന്ന് അവയുടെ കൂടുകൾ ആറു മാസം ഒഴിച്ചിട്ട് രോഗനിയന്ത്രണം നടത്താനും നിർദേശമുണ്ടായിരുന്നു.

ക്ഷയലക്ഷണമുള്ള മൃഗങ്ങളെ മാറ്റിപ്പാർപ്പിച്ച് മരണം വരെ സംരക്ഷിക്കുക അല്ലെങ്കിൽ ദയാവധം നടത്തുക എന്നതിനൊപ്പം രോഗമില്ലാത്ത മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കുക തുടങ്ങി നിർദേശങ്ങളുമുണ്ട്. ക്ഷയവ്യാപനത്തിൽനിന്നു സുരക്ഷിതരാകാൻ മൃഗപാലകർക്കും മറ്റ് ജീവനക്കാർക്കും ഗ്ലൗസ്, മാസ്ക്, ഷൂ തുടങ്ങിയവ നൽകിയതുകൊണ്ടുമാത്രം രോഗവ്യാപന സാധ്യത ഇല്ലാതാകുന്നില്ല. ഇവർക്ക് വേണ്ടവിധം മെഡിക്കൽ പരിശോധനകൾ തുടർച്ചയായി നടക്കുന്നില്ല.

സന്ദർശകർക്ക് ഉൾപ്പെടെ മാസ്ക് നിർബന്ധമാക്കണമെന്ന നിർദേശവും പാലിക്കപ്പെടുന്നില്ല. മാനുകൾ ചാകുന്നതിനു മുൻപുതന്നെ മൃഗശാലയിൽ ക്ഷയരോഗം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അധികൃതർ മറച്ചുവച്ചതാണ് രോഗവ്യാപനത്തിന് കാരണമായതെന്നാണ് വിമർശനം. ജീവനക്കാരോടും പരിപാലകരോടും രോഗത്തെപ്പറ്റി അധികൃതർ പറഞ്ഞതുമില്ല.


കാട്ടുപോത്ത്, കാണ്ടാമൃഗം, ബൈസണ്‍, നീർക്കുതിര തുടങ്ങി ടിബി ബാധിച്ച മൃഗങ്ങളുടെ കൂടുകളോടു ചേർന്നു സംരക്ഷിക്കപ്പെടുന്ന മൃഗങ്ങൾക്ക് രോഗം പകർന്നിട്ടുണ്ടോ എന്നതിൽ പരിശോധനകൾ നടന്നില്ല. ഇതിനുള്ള സംവിധാനങ്ങൾ പരിമിതമാണ്.

പരിശോധനയ്ക്ക് ജീവനക്കാരുടെ കഫം ശേഖരിച്ചെങ്കിലും അടുത്ത ദിവസമാണ് ലാബിലേയ്ക്ക് അയച്ചത്. സമയക്രമം തെറ്റിച്ച് പരിശോധിക്കുന്നത് രോഗനിർണയത്തിന് വെല്ലുവിളിയാകുമെന്ന് ആക്ഷേപങ്ങളുണ്ട്. വിദേശങ്ങളിൽനിന്ന് മൃഗങ്ങളെ എത്തിക്കുന്നതിലും ജാഗ്രത അനിവാര്യമാണ്.

പാന്പുകളിലെ ആകർഷക ഇനമായ ശ്രീലങ്കയിൽനിന്നെത്തിച്ച അനക്കോണ്ടകളിൽ അഞ്ചെണ്ണമാണ് ചത്തത്. ഏഴെണ്ണം ഉണ്ടായിരുന്നത് രണ്ടായി ചുരുങ്ങി. ആഫ്രിക്കയിൽനിന്ന് ജിറാഫ്, സിംഹം, സീബ്ര തുടങ്ങിയവയെ എത്തിക്കാനുള്ള തീരുമാനം വേണ്ടെന്നുവച്ചതും രോഗഭീതികൊണ്ടാണ്.

തിരുവനന്തപുരം മൃഗശാലയിൽ മൃഗങ്ങൾ കൂട്ടത്തോടെ ചാകാൻ തുടങ്ങിയതോടെയാണ് സാന്പിളുകൾ പാലോട്ടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസിൽ (സിയാദ്) പരിശോധനയ്ക്ക് അയച്ചതും ക്ഷയരോഗം സ്ഥിരീകരിച്ചതും.

മനുഷ്യരിലേക്ക് പകരാൻ ഇടയുള്ളതിനാൽ അതീവ ശ്രദ്ധയോടെ നടപടികൾ കൈക്കൊള്ളണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ മൃഗശാലയിൽ സാധാരണ കാണുന്ന രോഗമാണെന്ന് പറഞ്ഞ് അധികൃതർ റിപ്പോർട്ട് തള്ളിക്കളഞ്ഞു. രോഗമുള്ള മാനുകളുടെയും കൃഷ്ണമൃഗങ്ങളുടെയും കുഞ്ഞുങ്ങൾക്ക് ക്ഷയം ബാധിച്ചത് തള്ളയുടെ പാലിലൂടെയാണെന്ന് വിദഗ്ധർ സംശയിക്കുന്നു.

മൃഗങ്ങളെ കുളിപ്പിക്കുകയും ശുചീകരണം നടത്തുകയും തീറ്റ നൽകുകയും ചെയ്യുന്നവരിൽ രോഗം പടരാനുള്ള സാധ്യതയേറെയാണ്. മാസ്കും പാദരക്ഷകളുമില്ലാതെ വരുന്ന സന്ദർശകരും പൂർണസുരക്ഷിതരാവില്ല.