കൂടെ നിൽക്കാം, ആത്മവിശ്വാസം വളർത്താം
Wednesday, September 5, 2018 2:15 PM IST
ദേഹോപദ്രവം പാടില്ല

ഹോംവർക്ക് ചെയ്യാനുള്ള നിർദേശങ്ങൾ നല്കിയിട്ടും കുട്ടി അനുസരിച്ചില്ലെങ്കിൽ ബഹുഭൂരിപക്ഷം രക്ഷിതാക്കളും ആദ്യം ചെയ്യാറുള്ളതു ശാരീരികമായി ഉപദ്രവിക്കുക, അടിക്കുക എന്നതാണ്. ഓർക്കുക, ശാരീരിക മർദനം എന്നതു പഠിക്കാതിരിക്കുന്നതിനു പോംവഴിയല്ല. അതുകൊണ്ടു പ്രത്യേകിച്ചു മെച്ചമൊന്നും ഉണ്ടാവില്ല. പഠിക്കുന്നില്ലെങ്കിൽ കുട്ടി യഥേഷ്ടം അനുഭവിച്ചുവന്ന ചില സൗകര്യങ്ങൾ തടസപ്പെടുത്താം.

പഠിച്ചില്ലെങ്കിൽ അന്നേദിവസം ടിവി വച്ചു കൊടുക്കാതിരിക്കാം. ഇഷ്ടഭക്ഷണം പഠിച്ചു കഴിഞ്ഞേ തരൂ എന്നു പറയാം. ഇതു കൂടി പഠിച്ചാൽ അര മണിക്കൂർ കൂടി ഇന്നു ടിവി കാണിക്കാം എന്നൊക്കെ പറയാം. ഇതു പഠിച്ചാൽ ഐസ്്ക്രീം വാങ്ങിത്തരാം എന്നിങ്ങനെ ഓഫറുകൾ നല്കുന്നതിൽ തെറ്റില്ല. ചില കാര്യങ്ങൾ സ്വയം തോന്നി ചെയ്യാതിരിക്കുന്പോൾ ബാഹ്യ പ്രേരണകൾ കണ്ടു ചെയ്താലും നല്ലതു തന്നെ. വല്ലപ്പോഴും അത്തരത്തിലുള്ള വാഗ്ദാനങ്ങൾ കൊടുക്കുകയും അതു നല്ല കാര്യങ്ങൾക്കു പ്രേരണയാവുകയും ചെയ്യുന്നതിൽ തെറ്റില്ല.



പഠനത്തിൽ താരതമ്യം വേണ്ട

പഠിക്കുന്ന കാര്യത്തിൽ മറ്റൊരാളിന്‍റെ കാര്യം പറഞ്ഞ് അവനെ കണ്ടു പഠിക്ക് എന്ന തരത്തിലുള്ള താരതമ്യം ഒഴിവാക്കണം. കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടാനും അപകർഷബോധം വളരാനും അതിടയാക്കും. അതേസമയം നല്ല പെരുമാറ്റമുള്ളവരെക്കുറിച്ച് എത്ര നല്ല പെരുമാറ്റമാണ്, സ്വഭാവമാണ്, അതുപോലെ പെരുമാറാൻ പഠിക്കണം.. എന്നൊക്കെ പറയുന്നതിൽ തെറ്റില്ല. പഠനപരമായ കഴിവുകളുടെ അടിസ്ഥാനത്തിലുള്ള താരതമ്യം ഉചിതമല്ല.

സ്കൂളിൽ വേണ്ട അന്തിമ വിലയിരുത്തൽ

10-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്‍റെ നിലവാരമല്ല വാസ്തവത്തിൽ ഒരാളിന്‍റെ യോഗ്യതകൾ നിർണയിക്കുന്നത്. അതുവരെ പഠനകാര്യങ്ങളിൽ മികവു കാട്ടാത്ത എത്രയോപേർ പിന്നീടു പഠിച്ചു ജീവിതവിജയം നേടുന്നു. അതുവരെ ഉയർന്ന മാർക്ക് കിട്ടിയവർ പിന്നീടു പഠിക്കാതെ പോകുന്നു. അതുകൊണ്ട് സ്കൂൾ ക്ലാസുകളിലെ പഠിത്തത്തിന്‍റെ അടിസ്ഥാനത്തിൽ ഒരു കുട്ടിയെക്കുറിച്ച് അന്തിമ വിലയിരുത്തൽ നടത്തരുത്. ഏതു സമയത്തു വേണമെങ്കിലും കുട്ടിക്കു താത്പര്യങ്ങളുണ്ടാവാം, താത്പര്യങ്ങൾ നഷ്ടപ്പെടാം. കൂടെനിന്നു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുക എന്നതു മാത്രമാണു രക്ഷിതാക്കളുടെ ധർമം.



ആത്മവിശ്വാസം നിലനിർത്താം

മാർക്കു കിട്ടായാലുടൻ വലിയ മിടുക്കനാണെന്നും മാർക്ക് കുറഞ്ഞാൽ വിഡ്ഢിയാണെന്നുമുള്ള വിലയിരുത്തലുകൾ ഒരിക്കലും ശരിയല്ല. ഏതു സമയത്തും കുട്ടിയുടെ ആവിശ്വാസം നഷ്ടമാകാതെ സൂക്ഷിക്കുക എന്നതാണു രക്ഷിതാക്കൾക്കു ചെയ്യാനുള്ളത്. നല്ല മാർക്കു കിട്ടിയാൽ അത് ആവിശ്വാസം കൂട്ടും. പക്ഷേ മാർക്കു കുറയുന്ന ഒരാളെ അതിന്‍റെ പേരിൽ ആത്മവിശ്വാസം ഇല്ലാതാക്കരുത്.

ഏറ്റവും പ്രധാന ഘടകം ആത്മവിശ്വാസമാണ്. അതുണ്ടെങ്കിൽ ജീവിതത്തിന്‍റെ ഏതു സമയത്തും നമുക്കു രക്ഷപ്പെടാം. സാരമില്ല, അടുത്ത തവണ പഠിച്ചു നമുക്കു നേടാം, നിനക്കതിനു കഴിവുണ്ട്. അതുപയോഗിക്കണം... എന്നിങ്ങനെയാവണം മാർക്കു കുറയുന്പോൾ രക്ഷിതാവ് കുട്ടിക്ക് ആത്മവിശ്വാസം കൊടുക്കേണ്ടത്.

കൂടെയുണ്ടെന്ന ധൈര്യം

കൂടെയിരുത്തി പഠിപ്പിക്കുന്നതും ഹോം വർക്ക് ചെയ്യിപ്പിക്കുന്നതുമൊക്കെ വാസ്തവത്തിൽ ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനുവേണ്ടിയാണ്. ഹോം വർക്ക് ചെയ്യാനാകാത്തതു മൂലം കുട്ടിക്കുണ്ടാകുന്ന ടെൻഷൻ ഒഴിവാക്കി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുന്നതിനുള്ള സഹായമാണ് രക്ഷാകർത്താക്കൾ ചെയ്യുന്നത്. കുട്ടിക്ക് മനോധൈര്യം പകരുന്നതിനും വൈകാരികമായ പിന്തുണ നല്കുന്നതിനുമാണ് കൂടെയിരിക്കുന്നത്. നമ്മുടെ സപ്പോർട്ട് കൂടെയുണ്ടെന്ന തോന്നൽ കുട്ടിക്കു കൊടുക്കാൻ വേണ്ടിയുമാണ് കൂടെയിരിക്കുന്നത്. പല കുഴപ്പങ്ങൾ ഉണ്ടെങ്കിൽ പോലും ഞങ്ങൾ കൂടെയുണ്ട്, വേണ്ട സഹായങ്ങൾ ചെയ്തുതന്നോളാം. മുന്പോട്ടു പോകണം എന്ന ഒരു പ്രേരണ മാതാപിതാക്കൾ കൊടുക്കണം.




കഴിവുകൾ തിരിച്ചറിയാം, പ്രോത്സാഹിപ്പിക്കാം

കുട്ടിക്ക് അല്പം മാർക്ക് കുറഞ്ഞാൽ മതി അമ്മമാർക്കൊക്കെ വലിയ ടെൻഷനാണ്. ‘എനിക്കോർക്കാൻ കൂടി വയ്യേ, അവന്‍റെ ഭാവി എന്തായിത്തീരും..’ എന്നിങ്ങനെ കുട്ടിയുടെ അടുത്തു സദാ പറഞ്ഞുകൊണ്ടിരുന്നാൽ അതുതന്നെ അവന്‍റെ ഭാവി അപകടത്തിലാക്കും.

എഴാം ക്ലാസു മുതൽ എൻട്രൻസ്, സിവിൽ സർവീസസ് എന്നിവയുടെയൊക്കെ ഫൗണ്ടേഷൻ കോഴ്സുകൾ പല സ്വകാര്യ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. കുറച്ചു കുട്ടികൾ അവിടെ പോകും. പോകാതിരിക്കുന്ന കുട്ടികളുടെ അമ്മമാർ അതുകണ്ടു വെപ്രാളം പിടിക്കും. അതിന്‍റെയൊന്നും ആവശ്യമില്ല. ഒരേസമയം പലകാര്യങ്ങൾ ചെയ്യാൻ ബൗദ്ധികശേഷിയുള്ള കുട്ടികൾക്ക് അതു പറ്റുമായിരിക്കാം. താനേ അതു തോന്നണം. അവൻ/ അവൾ എൻജിനിയർ ആകുന്നതിനുപകരം സിനിമാനടനോ /നടിയോ പത്രപ്രവർത്തകനോ വക്കീലോ രാഷ്്ട്രീയ നേതാവോ ഒക്കെ ആയെന്നിരിക്കും.

ഓരോരുത്തർക്കും വ്യത്യസ്തമായ കഴിവുകളാണു ള്ളതെന്നു തിരിച്ചറിയണം. ഗാർഡ്നറുടെ ‘മൾട്ടിപ്പിൾ ഇന്‍റലിജൻസ് തിയറി’ പ്രകാരം ബുദ്ധി എന്നതു പല ഘടകങ്ങൾ ചേർന്നതാണ്. ചില കുട്ടികൾക്കു ഭാഷയിൽ നല്ല പ്രാവീണ്യം കാണും എന്നാൽ കണക്കു പോലെ ചില വിഷയങ്ങളിൽ ബുദ്ധിമുട്ടുണ്ടാവും.

ചില കുട്ടികളാവട്ടെ കണക്കിൽ മിടുക്കരായിരിക്കും, പക്ഷേ ഒന്നു രണ്ടു പാരഗ്രാഫ് എഴുതാൻ മടിയായിരിക്കും; എഴുതാനുള്ള ഭാഷ കാണില്ല. ചിലർക്ക് ഇതു രണ്ടിലും താത്പര്യം കാണില്ല. നൃത്തത്തിലും സ്പോർട്സിലുമായിരിക്കും താത്പര്യം.

ചിലർക്കു പ്രകൃതിയിലേക്ക് ഇറങ്ങിച്ചെന്ന് കൃഷി, പരിസ്ഥിതിപ്രവർത്തനം, മണ്ണ്, വെള്ളം.. അതിനോടൊക്കെയാവും താത്പര്യം. അവരുടെ ബൗദ്ധികശേഷിയാണ് അതു കാണിക്കുന്നത്. ഓരോ കുട്ടിയുടെയും ബൗദ്ധികശേഷികളിലുള്ള വ്യത്യസ്തതകൾ മനസിലാക്കി അവരെ ആ വഴിക്കു നയിക്കുന്പോഴാണ് അവർക്ക് താത്പര്യത്തോടുകൂടി ആ രംഗത്തു വിജയിക്കാനാകുന്നത്.



അഭിരുചികൾ അടുത്തറിയാം

‌ഒരാൾ മഹദ് വ്യക്തിയാകുന്നത് അയാൾ എല്ലാ കാര്യങ്ങളിലും നൈപുണ്യമുള്ളതുകൊണ്ടല്ല. ഒരു പ്രത്യേക ഫീൽഡിൽ നിപുണത കാട്ടുന്ന വ്യക്തിയാണ് മഹാൻ. എവിടെയാണു കഴിവുള്ളത് ആ വഴിക്കാണ് കുട്ടിയെ നയിക്കേണ്ടത്. ഓരോരുത്തർക്ക് ഓരോതരത്തിലുള്ള പ്രത്യേക സിദ്ധികളാണ്. അതു മനസിലാക്കി അതിനുവേണ്ട നിർദേശങ്ങളും സഹായങ്ങളും കൊടുക്കുകയാണ് അമ്മയുടെയും മറ്റും ജോലി. നമ്മുടെ കുഞ്ഞുങ്ങളെ കൂടുതലറിയാവുന്നതു നമുക്കല്ലേ. എവിടെയാണു കുഴപ്പം, എവിടെയാണു മേന്മഎന്നു തിരിച്ചറിഞ്ഞ് ആ രംഗത്തു പ്രോത്സാഹനം കൊടുക്കണം.

നാലഞ്ചു ക്ലാസുവരെ എല്ലാ വിഷയങ്ങളും അടുത്തിരുത്തി പഠിപ്പിക്കുന്ന ഒരമ്മയ്ക്കു തിരിച്ചറിയാനാവും ഏതു വിഷയത്തിലാണു കുട്ടിക്ക് അഭിരുചിയുള്ളതെന്ന്. അതു മനസിലാക്കി അതിനു കൂടുതൽ പ്രോത്സാഹനം കൊടുക്കാം. 10 -ാം ക്ലാസ് കഴിയുന്പോഴേക്കും ആ രീതിയിലേക്ക് അവനെ നയിക്കാം. ഹോംവർക്ക് ചെയ്യിപ്പിക്കുന്പോൾ അത്തരത്തിലുള്ള ശ്രദ്ധ മാതാപിതാക്കൾക്ക് ഉണ്ടായിരിക്കണം.

ഡോ. റോസമ്മ ഫിലിപ്പ് (കരിക്കുലം എക്സ്പർട്ട്)
അസോസിയേറ്റ് പ്രഫസർ,
മൗണ്ട് താബോർ ട്രെയിനിംഗ് കോളജ്,
പത്തനാപുരം

തയാറാക്കിയത് - ടി.ജി. ബൈജുനാഥ്