സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി നടൻ സൂര്യയുടെയും നടി ജ്യോതികയുടെയും മകൾ ദിയ. മകളുടെ ഗ്രാജുവേഷൻ ആഘോഷത്തിന്‍റെ ചിത്രങ്ങൾ ജ്യോതികയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മുംബൈ അസെൻഡ് ഇന്‍റർനാഷ്ണൽ സ്കൂളിലെ വിദ്യാർഥിയായിരുന്നു ദിയ.

ദിയയെ പഠിപ്പിച്ച അധ്യാപിക, വീട്ടുകാര്യങ്ങളിൽ സഹായിച്ച ജോലിക്കാരിയായ ദേവി അങ്ങനെ എല്ലാവരുടെയും പേരു പറഞ്ഞും ജ്യോതിക നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

സൂര്യയുടെയും ജ്യോതികയുടെയും അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ദിയയുടെ കുട്ടിക്കാലത്തെ ഫോട്ടോകളും ഇപ്പോഴത്തെ ചിത്രങ്ങളും ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിയയുടെ ഉപരി പഠനം വിദേശത്താകുമെന്ന് സൂര്യ നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയിലാണ് താരപുത്രി ഇനി തുടർപഠനത്തിന് ചേരുക.

‘‘ഒരു നല്ല അധ്യാപിക മറ്റുള്ളവര്‍ക്കായി സ്വയം തീ കൊളുത്തി ഉരുകുന്ന ഒരു മെഴുകുതിരി പോലെയാണ്’’–ദിയയുടെ അധ്യാപികയുടെ ചിത്രം പങ്കുവച്ച് ജ്യോതിക കുറിച്ചു. തന്‍റെ മകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം പായ്ക്ക് ചെയ്തതിന് അവര്‍ തന്‍റെ സ്റ്റാഫ് ദേവിക്കും നന്ദി പറഞ്ഞു, അവരെ പകരം വയ്ക്കാന്‍ കഴിയാത്തവരെന്നാണ് ജ്യോതിക വിളിച്ചത്.



കഴിഞ്ഞ രണ്ട് വർഷമായി സൂര്യയും ജ്യോതികയും മക്കളും മുംബൈയിലാണ് താമസം. ജ്യോതികയുടെ അച്ഛനമ്മമാരുടെ അടുത്ത് കൂടുതൽ സമയം ചെലവിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം എന്ന് ജ്യോതിക അഭിമുഖത്തിൽ പറഞ്ഞിരുന്നു.



സൂര്യയും ജ്യോതികയുടെ ഈ തീരുമാനത്തെ പിന്തുണയ്ക്കുക ഉണ്ടായി. മക്കളുടെ വിദ്യാഭ്യാസം കൂടി കണക്കിലെടുത്താണ് താമസം മാറിയതെന്നും പിന്നീട് ജ്യോതിക പറഞ്ഞിരുന്നു.

മാതാപിതാക്കളെപ്പോലെ തന്നെ വിനോദരംഗത്തേക്കും ദിയ ചുവടുവച്ചിരുന്നു. ലീഡിംഗ് ലൈറ്റ്—ദ് അൺടോൾഡ് സ്റ്റോറീസ് ഓഫ് വിമൻ ബിഹൈൻഡ് ദ് സീൻസ് എന്ന പേരിൽ ഒരു ഫീച്ചർ ഡോക്യുമെന്‍ററി ചിത്രം ദിയ സംവിധാനം ചെയ്തിട്ടുണ്ട്. വിനോദ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശനങ്ങളാണ് ഡോക്യുമെന്‍ററി ചർച്ച ചെയ്യുന്നത്.