ആവേശത്തോടെ ആരാധകർ കാത്തിരുന്ന രാമായണത്തിലെ രൺബീർ കപൂറിന്‍റെയും യാഷിന്‍റെയും ഒന്നിച്ചുള്ള രംഗങ്ങളുടെ ദൈർഘ്യം കുറയുമെന്ന് റിപ്പോർട്ടുകൾ. പ്രശസ്ത നിർമാതാവായ നമിത് മൽഹോത്ര അണിയിച്ചൊരുക്കുന്ന രാമായണം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.

ചിത്രത്തിൽ രൺബീർ കപൂർ ശ്രീ രാമനായും, യാഷ് രാവണനായുമാണ് എത്തുന്നത്. ഇവരുടെ ഒന്നിച്ചുള്ള സീനുകൾ വളരെ കുറവായിരിക്കുമെന്നാണ് സൂചനകൾ. സിനിമയ്ക്ക് ചിലവാകുന്ന ബജറ്റ് കുറയ്ക്കാനാകും ഇവർ തമ്മിലുള്ള കോമ്പിനേഷൻ സീനുകളുടെ എണ്ണം കുറക്കുന്നതെന്നും ബോളിവുഡിൽ സംസാരമുണ്ട്.

സീതയെ അപഹരിച്ച ശേഷം ലങ്കയിലെ യുദ്ധക്കളത്തിൽ വെച്ച് അവർ ഏറ്റുമുട്ടുന്നതുവരെ ഇരുവരും പരസ്പരം കണ്ടുമുട്ടുന്നില്ല. ഇക്കാര്യങ്ങൾ ചിത്രത്തിന്‍റെ അടുത്ത വൃത്തങ്ങൾ തന്നെയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

രൺബീർ കപൂറിന്‍റെയും, യാഷിന്‍റെയും കഥാപാത്രങ്ങളുടെ വ്യത്യസ്ത ധ്രുവങ്ങളിലൂടെയുള്ള യാത്ര, ഇതിഹാസം ആവശ്യപ്പെടുന്ന വൻതോതിലുള്ള ആഖ്യാനരീതികളിലൂടെ തന്നെ സ്‌ക്രീനിലെത്തിക്കാനുള്ള നിതീഷ്‌ തിവാരിയുടെയും സംഘത്തിന്‍റെയും ശ്രമം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

സീതയായി സായ് പല്ലവിയും ഹനുമാൻ ആയി സണ്ണി ഡിയോളും യാഷിനൊപ്പം സ്‌ക്രീനിൽ വരുന്നുണ്ടെങ്കിലും, തീർച്ചയായും ശ്രീരാമന്‍റെ കഥാപാത്രമായി വരുന്ന രൺബീർ കപൂറുമൊത്തുള്ള രംഗങ്ങൾ തന്നെയാവും ചിത്രത്തിന്‍റെ പ്രധാന ആകർഷണം.

നിലവിൽ പ്രമുഖ ബോളിവുഡ് സംവിധായകനായ സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിലാണ് രൺബീർ.

ഈ ചിത്രത്തിനായി രൺബീർ നിലർത്തിവരുന്ന പ്രത്യേക ലുക്ക് ആണ് നിലവിൽ രാമായണത്തിന്‍റെ ചിത്രീകരണത്തിനായുള്ള താരത്തിന്‍റെ ലഭ്യതയെ പ്രതിസന്ധിയിലാക്കുന്നത്. ഒപ്പം നിർമാണഘട്ടത്തിൽ നേരിടുന്ന മറ്റുചില കാലതാമസങ്ങളും താരത്തിന്‍റെ തയ്യാറെടുപ്പുകളെ ബാധിക്കുന്നുണ്ട്.

രണ്ട് ഭാഗങ്ങളായി നിർമിക്കപ്പെടുന്ന ഈ സിനിമയുടെ ചിത്രീകരണം മുംബൈയിലെ സെറ്റുകളിൽ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന്‍റെ ആദ്യ ഭാഗം 2026ലെ ദീപാവലിക്കും രണ്ടാമത്തേത് 2027ലെ ദീപാവലിയിലും പ്രദർശനത്തിനെത്തും.

രൺബീറിന്‍റെയും, യാഷിന്‍റെയും ഒരുമിച്ചുള്ള ഭാഗങ്ങൾ ഇത്തരത്തിൽ കുറച്ചത് രാമായണത്തിന്‍റെ അന്തസത്ത പരമാവധി ഈ ചിത്രത്തിൽ നിലനിർത്താനുള്ള നിർമാതാക്കളുടെ തീവ്രശ്രമമായി കണക്കാക്കാം.

സമീപകാലത്തെ പല സൂപ്പർസ്റ്റാർ ചിത്രങ്ങളിലും താരങ്ങൾ തമ്മിലുള്ള രംഗങ്ങൾ പരമാവധി ഉൾപ്പെടുത്തി വലിയ ഒരു ഓളം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ, അതിനെല്ലാം വിപരീതമായി, കഥക്ക് മുൻ‌തൂക്കം നൽകി വളരെ സ്വാഭാവികമായി രാമായണത്തെ പുനരാവിഷ്കരിക്കുകയാണ് രാമായണത്തിന്‍റെ അണിയറപ്രവർത്തകർ.

നമിത് മൽഹോത്ര നിർമിച്ച്‌, നിതീഷ്‌ തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രാമായണത്തിൽ രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഏവരും ഉദ്വേഗത്തോടെ കാത്തിരിക്കുന്ന ഈ ചിത്രം എക്കാലവും ഓർത്തിരിക്കുന്ന ഒരു സിനിമാ വിസ്മയമാകും.