സംവിധായകന്‍ എസ്. ശങ്കറിന്‍റെ 10.11 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നിര്‍മാതാവുകൂടിയായ ശങ്കറിന്‍റെ ഉടമസ്ഥതയിലുള്ള മൂന്ന് വസ്തുവകകളാണ് ഇഡി. കണ്ടുകെട്ടിയത്. തിങ്കളാഴ്ചയായിരുന്നു നടപടി.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം( പിഎംഎൽഎ) പ്രകാരമാണ് കണ്ടുകെട്ടിയത്. എഗ്മോർ മെട്രോപോളിൻ മജിസ്ട്രേറ്റ് കോടതിയിൽ ആരൂർ തമിഴ്നാടൻ എന്നയാൾ 2011ൽ നൽകിയ പരാതിയിലാണ് നടപടി.

ശങ്കറിന്‍റെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ എന്തിരന്‍റെ കഥ തന്‍റെ ജിഗുബ എന്ന കഥയുമായി സാമ്യമുള്ളതാണെന്നാണ് തമിഴ്നാടൻ ആരോപിച്ചത്. 1957ലെ പകർപ്പവകാശ നിയമവും നിയമവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ പ്രസക്തമായ വകുപ്പുകളും ശങ്കറിന്‍റെ മേൽ ചുമത്തിയാണ് നടപടി.

യന്തിരനിലൂടെ ശങ്കറിന് 11.5 കോടി രൂപ പ്രതിഫലമായി ലഭിച്ചതായി ഇഡി കണ്ടെത്തി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കാണ് പ്രതിഫലം ലഭിച്ചത്. ജിഗുബ എന്ന കഥയ്ക്ക് എന്തിരന്‍റെ കഥയുമായി സാമ്യം ഉള്ളതായി ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ അന്വേഷണത്തിൽ നിന്നും വ്യക്തമായിരുന്നു.