മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ ചിത്രം കളങ്കാവലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. മമ്മൂട്ടി നെഗറ്റീവ് ലുക്കിലെത്തുന്ന പ്രതീതി ഉണർത്തുന്ന ലുക്കാണ് പോസ്റ്ററിൽ കൊടുത്തിരിക്കുന്നത്. പല്ലു കൊണ്ട് സിഗരറ്റ് കടിച്ചു ഞെരിക്കുന്നതിനൊപ്പം ആരെയോ മർദ്ദിക്കുന്ന തരത്തിലാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെവില്ലൻ ലുക്ക് മാത്രമല്ല പോസ്റ്ററിനെ ആരാധകർക്കിടയിൽ ചർച്ചയാക്കിയത്. പോസ്റ്ററിൽ ആദ്യം കൊടുത്തിരിക്കുന്ന പേര് വിനായകന്‍റെ ആണ്. അതിനു ശേഷമാണ് മമ്മൂട്ടിയുടെ പേര് വരുന്നത്.



‘മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്നു വിനായകൻ – മമ്മൂട്ടി’ എന്നാണ് പോസ്റ്ററിലുള്ളത്. ഇതോടെ ചിത്രത്തിൽ നായകൻ വിനായകനും പ്രതിനായക വേഷത്തിൽ മമ്മൂട്ടിയും എന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

ഒരിക്കൽക്കൂടി ‘ഇതുവരെ കാണാത്ത’ പ്രകടനത്തിനായി കാത്തിരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി കമ്പനി ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പങ്കുവച്ചിരിക്കുന്നത്.



റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് ‘കളങ്കാവല്‍’. നവാഗതനായ ജിതിൻ കെ. ജോസാണ് സംവിധായകൻ.

ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ. ജോസ്. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം.