മിനി സ്ക്രീൻ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരാകുന്നു. വിവാഹ നിശ്ചയം കഴിഞ്ഞെന്ന് ഇരുവരും പ്രണയദിനത്തിൽ വെളിപ്പെടുത്തി. ‘‘അവളും അവനും യെസ് പറഞ്ഞു. എൻഗേജ്മെന്‍റ് കഴിഞ്ഞു. ഹാപ്പി വലന്‍റൈൻസ് ഡേ, നിന്‍റെ കൈകളിലാണ് എന്‍റെ സന്തോഷം, പ്രപഞ്ചത്തിന് നന്ദി.’’–അമേയയും ജിഷിനും കുറിച്ചു

നടി വരദയാണ് ജിഷിൻ മോഹന്‍റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനുണ്ട്. ഇരുവരും മൂന്നു വർഷം മുൻപ് വിവാഹമോചിതരായി. അമേയയുടേതും രണ്ടാം വിവാഹമാണ്. ഈ ബന്ധത്തിൽ അമേയയ്ക്ക് രണ്ട് മക്കളുണ്ട്.




കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജിഷിന്‍ മോഹന്‍-അമേയ നായര്‍ ബന്ധത്തെ കുറിച്ച് പല തരത്തിലുള്ള ഗോസിപ്പുകൾ വന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾക്കും ചിത്രങ്ങൾക്കും താഴെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്‍റുകളായിരുന്നു കൂടുതലും കണ്ടിരുന്നത്.

അമേയയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളോട്, സൗഹൃദത്തിനപ്പുറമുള്ള ഒരു ആത്മബന്ധം അമേയയുമായി ഉണ്ട് എന്നാണ് ജിഷിന്‍ മുൻപ് മറുപടി പറഞ്ഞിട്ടുള്ളത്.