വിവാഹജീവിതത്തിൽ 10 വർഷം പൂർത്തിയാക്കിയതിന്‍റെ സന്തോഷം പങ്കിട്ട് ഗായിക ശ്രേയ ഘോഷാൽ. വിവാഹം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നുവെന്നും പരസ്പരം പിന്തുണച്ചു കൂടെ നിൽക്കാൻ സാധിക്കുന്നതു വലിയ ഭാഗ്യമാണെന്നും ശ്രേയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

ബംഗാളി ആചാരപ്രകാരം നടന്ന ചടങ്ങുകളുടെ ചിത്രങ്ങൾക്കൊപ്പമായിരുന്നു ശ്രേയയുടെ കുറിപ്പ്. പരമ്പരാഗതരീതിയിലുള്ള വിവാഹവസ്ത്രം ധരിച്ചെത്തിയ ശ്രേയയെയും ഭർത്താവ് ശൈലാദിത്യയെയും ചിത്രങ്ങളിൽ കാണാനാകും.

""വിവാഹദിനം ഇന്നലത്തേതു പോലെ ഓർക്കുന്നു. ഇങ്ങനെ പരസ്പരം തുണയായി ലഭിച്ചത് ദൈവാനുഗ്രഹമാണ്. ഈ യാത്രയിൽ മുന്നോട്ട് പോകുമ്പോഴും ജീവിതത്തിലും കരിയറിലും വളരുമ്പോഴും ഞങ്ങൾ ഇപ്പോഴും വ്യത്യസ്ത രീതികളിൽ പരസ്പരം വീണ്ടും പ്രണയിക്കുന്നു.

അതിലും വലിയ ഒരു അനുഗ്രഹം തന്ന് ദൈവം ഞങ്ങളുടെ ജീവിതം കൂടുതൽ സുന്ദരമാക്കി, ഞങ്ങളുടെ മകൻ ദേവ്യാൻ. എല്ലാത്തിനും ദൈവത്തിനോടു കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഹൃദ്യമായ ആശംസകൾക്കും സ്നേഹത്തിനും നന്ദി''. ശ്രേയ ഘോഷാൽ പറഞ്ഞു.



2015 ലാണ് ശ്രേയ ഘോഷാലും ശൈലാദിത്യ മുഖോപാധ്യായും വിവാഹിതരായത്. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇരുവരും ബാല്യകാല സുഹൃത്തുക്കൾ കൂടിയാണ്. ശൈലാദിത്യ ഇലക്ട്രോണിക്‌സ് എഞ്ചിനീയർ ആണ്. 2021ൽ ദന്പതികൾക്ക് ഒരു ആൺകുട്ടി പിറന്നു. ദേവ്യാൻ എന്നാണ് കുട്ടിയുടെ പേര്.