യെച്ചൂരി ദീർഘകാല സുഹത്തെന്ന് മമ്മൂട്ടി; സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ മാതൃകയെന്ന് മോഹൻലാൽ
Friday, September 13, 2024 11:06 AM IST
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് മലയാളസിനിമ ലോകം. സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ മാതൃകയായിരുന്ന നേതാവാണ് യെച്ചൂരിയെന്ന് മോഹൻലാൽ കുറിച്ചു. ദീര്‍ഘകാലമായുള്ള സുഹൃത്തായിരുന്നു യെച്ചൂരിയെന്നും വിയോഗവാര്‍ത്ത തന്നെ ഏറെ വേദനിപ്പിക്കുന്നെന്നും മമ്മൂട്ടിയും കുറിച്ചു.

ആദർശത്തിലധിഷ്ഠിതമായ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ മാതൃകയായിരുന്ന ദേശീയ നേതാവ് കോമ്രേഡ് സീതാറാം യെച്ചൂരി നമ്മോട് വിടപറഞ്ഞു. കർമ്മധീരതയും ഊർജസ്വലതയും കൈമുതലാക്കി ജനഹൃദയങ്ങളിൽ സ്ഥാനം നേടുകയും, രാജ്യസഭാ അംഗം, സിപിഎം ദേശീയ ജനറൽ സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ അലങ്കരിക്കുകയും ചെയ്ത ആ മഹത് വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികൾ എന്നായിരുന്നു മോഹൻലാലിന്‍റെ വാക്കുകൾ.

ദീര്‍ഘകാലമായുള്ള സുഹൃത്തായിരുന്നു യെച്ചൂരിയെന്നും വിയോഗവാര്‍ത്ത തന്നെ ഏറെ വേദനിപ്പിക്കുന്നെന്നും മമ്മൂട്ടി കുറിച്ചു. സമര്‍ത്ഥനായ രാഷ്ട്രീയ നേതാവും അതിശയിപ്പിച്ച മനുഷ്യനുമാണ് അദ്ദേഹം. തന്നെ ഏറ്റവും അടുത്ത് മനസിലാക്കിയ സുഹൃത്തായിരുന്നു യെച്ചൂരിയെന്നും അദ്ദേഹത്തെ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും മമ്മൂട്ടി കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.