വേർപിരിയലിന് ശേഷം ആദ്യമായി വേദിയിൽ ഒന്നിച്ചെത്തി സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാറും ഗായിക സൈന്ധവിയും. മലേഷ്യയില്‍ നടന്ന ഒരു സംഗീത പരിപാടിയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. 'പിറൈ തേടും' എന്ന പാട്ടാണ് സൈന്ധവി വേദിയിൽ പാടിയത്. ജി.വി. പ്രകാശ് പാട്ടിന് പിയാനോ വായിക്കുകയും ചെയ്തു.

2011 ല്‍ പുറത്തിറങ്ങിയ മയക്കം എന്ന എന്ന ചിത്രത്തിനു വേണ്ടി ജി.വി. പ്രകാശ് കുമാര്‍ ഈണമൊരുക്കിയ പാട്ടാണ് പിറൈ തേടും. സിനിമയിലും ഈ പാട്ട് സൈന്ധവിയും ജി.വി. പ്രകാശും ചേർന്നാണു പാടിയത്. ഇപ്പോൾ വേദിയിലും ഇരുവരും ഒരുമിച്ചെത്തിയതിന്‍റെ സന്തോഷത്തിലാണ് ആരാധകർ.



മലേഷ്യയിലെ സംഗീത പരിപാടിക്കു മുന്നോടിയായി നടന്ന പരിശീലനത്തിനിടയില്‍ സൈന്ധവി, മകളെ വേദിയിലുള്ള ജി.വി.പ്രകാശിന് അടുത്തേക്ക് അയച്ചിരുന്നു. മകളെ ചേര്‍ത്തുപിടിച്ചാണ് ജി.വി.പ്രകാശ് പാട്ട് പാടി പരിശീലിച്ചത്.

ഈ വർഷം മേയിലാണ് തങ്ങൾ വിവാഹമോചിതരായെന്ന് ജി.വി.പ്രകാശും സൈന്ധവിയും പരസ്യ പ്രഖാപനം നടത്തിയത്. ഏറെ ആലോചനകൾക്കു ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മാനസിക പുരോഗതിക്കും സമാധാനത്തിനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഇരുവരും പ്രതികരിച്ചു.

2013 ലായിരുന്നു ജി.വി.പ്രകാശിന്‍റെയും സൈന്ധവിയുടെയും വിവാഹം. അൻവി എന്നാണ് ഇരുവരുടെയും മകളുടെ പേര്. എ.ആർ.റഹ്മാന്‍റെ സഹോദരീപുത്രനാണ് ജി.വി. പ്രകാശ്.