ദിലീപിനെ നയന്‍സ് വിളിച്ചിരുന്നത് സല്‍മാന്‍ ഖാന്‍ എന്ന്! കാരണം വെളിപ്പെടുത്തി സിദ്ദിഖ്
Wednesday, September 28, 2022 12:27 PM IST
സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാർഡ് എന്ന ചിത്രത്തിൽ നയൻതാരയും ദിലീപും ഒരുമിച്ചഭിനയിച്ചിരുന്നു. ദിലീപിന്‍റെ അഭിപ്രായം പരിഗണിച്ചാണ് നയൻതാരയെ ചിത്രത്തിലേക്കായി കാസ്റ്റ് ചെയ്തതെന്ന് സംവിധായകൻ സിദ്ദിഖ്. സിനിമയുടെ ചിത്രീകരണവേളയിൽ ഉണ്ടായ സംഭവം ഓർത്തെടുക്കുകയായിരുന്നു സിദ്ദിഖ്.

നടി ശ്യാമിലിയെ ആയിരുന്നു ആദ്യം നായികയായി പരിഗണിച്ചിരുന്നത്. തെലുങ്ക് സിനിമയുടെ തിരക്ക് കാരണം ഡേറ്റ് കിട്ടിയില്ല. പിന്നീടാണ് നയന്‍താരയെ നായികയാക്കാന്‍ തീരുമാനിച്ചത്. നയന്‍സ് കഥ ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കും. ഇക്കയോട് വലിയ റെസ്പെക്ട് ഉള്ള നടിയാണ്, നല്ല കഥാപാത്രം ആണെങ്കില്‍ ഒരു മടിയുമില്ലാതെ അഭിനയിക്കും എന്ന് ദിലീപ് പറഞ്ഞു. അങ്ങനെ ഞാൻ നയന്‍താരയെ വിളിച്ചു. മദ്രാസ് വരെ വരണ്ട, കഥ ഫോണില്‍ കൂടി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. ഫോണില്‍ കൂടി ഒരു മണിക്കൂര്‍ കൊണ്ട് കഥയുടെ ആകെത്തുക പറഞ്ഞു.

കഥ പറഞ്ഞയുടനെ നയന്‍താര പറഞ്ഞു ഇക്കാ ഈ സിനിമ ഞാന്‍ തന്നെ ചെയ്യും, ഡേറ്റ് ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുംഎന്ന്. നയന്‍സിന്‍റെ ഡേറ്റ് പറഞ്ഞോ അത് വച്ചിട്ട് താന്‍ ദിലീപിനോട് അഡ്ജസ്റ്റ് ചെയ്തോളം എന്ന് പറഞ്ഞു.

ഷൂട്ടിംഗിന് നയന്‍താര കൃത്യം ഒന്പതു മണിക്ക് വരും. 8.55 ആവുമ്പോഴേക്കും വിത്ത് മേക്ക് അപ്പ് ലൊക്കേഷനിലെത്തും. നമ്മള്‍ എടുത്താലും എടുത്തില്ലെങ്കിലും നയന്‍താര വന്നിരിക്കും. വളരെ പ്രൊഫഷണല്‍ ആണ്. ഒരു റിഹേഴ്സല്‍ ഒരു ടേക്ക്. കാരവാനില്‍ പോലും പോയിരിക്കില്ല. ഏഴു മണിക്ക് ഷൂട്ട് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഏഴ് മണിക്ക് നയന്‍താര വന്നു.

പക്ഷെ ദിലീപ് വരുമ്പോള്‍ 11 മണിയായി. അന്ന് ദിലീപിനെ നയന്‍താര കളിയാക്കി വിളിച്ചത് സല്‍മാന്‍ ഖാന്‍ എന്നാണ്. കാരണം സല്‍മാന്‍ എപ്പോഴും താമസിച്ചാണ് ഷൂട്ടിംഗിന് വരിക. ഷൂട്ട് ചെയ്യുന്നത് കോട്ടയത്താണ്. ദിലീപ് എല്ലാ ദിവസവും എറണാകുളത്ത് പോയി വരും.

ദിലീപ് രാത്രി എറണാകുളത്ത് പോയി വേറെ സിനിമകളുടെ ഡിസ്കഷന്‍ കഴിഞ്ഞ് വെളുപ്പിന് കിടന്ന് ഉറങ്ങിയിട്ട് വരുമ്പോള്‍ 11 മണിയാവും. നയന്‍താര ഒന്പതു മണിക്ക് വന്നാലും ദിലീപ് വരാന്‍ ലേറ്റ് ആവും. അതുമായി അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു- ഒരഭിമുഖത്തിൽ സിദ്ദിഖ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.