കാംഗ്ര ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ ക്രിക്കറ്റ്; "മറ്റൊരു ലെവല്‍'
Wednesday, February 28, 2024 11:27 AM IST
ക്രിക്കറ്റ് എന്ന കളി ഇന്ത്യക്കാരന് വലിയ വികാരമാണല്ലൊ. "കപിലിന്‍റെ ചെകുത്താന്‍മാര്‍' വിശ്വകപ്പ് കൊണ്ടുവന്നതും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 100 ശതകങ്ങള്‍ പൂര്‍ത്തീകരിച്ചതും ഒക്കെ അവര്‍ ആവേശത്തോടെ ആഘോഷിച്ചു.

വിരാട് കോഹ്‌ലയേയും രോഹിത് ശര്‍മയേയും ഒക്കെ അവര്‍ കൊണ്ടാടുന്നു. എന്നാല്‍ സമീപകാലത്ത് മാത്രമാണ് വനിതാ ക്രിക്കറ്റിന് അല്‍പമെങ്കിലും പ്രാധാന്യം മാധ്യമങ്ങളില്‍ ലഭിച്ച് തുടങ്ങിയത്.

അടുത്തിടെ കുറച്ച് പെണ്‍കുട്ടികളുടെ ക്രിക്കറ്റ് കളി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.എക്സില്‍ ആനന്ദ് മഹീന്ദ്ര പങ്കുവച്ച വീഡിയോ പറയുന്നത് ഹിമാചല്‍പ്രദേശിലെ കാംഗ്ര ഗ്രാമത്തില്‍ നിന്നുള്ള കാഴ്ചയാണ്.

ഹിമാചല്‍ പ്രദേശ് നമ്മുടെ നാട് പോലെയല്ലല്ലൊ. ഭൂമിശാസ്ത്രപരമായി കുന്നുകളും മറ്റുമാണ് കൂടുതലുള്ളത്. ഈ സാഹചര്യത്തിലും അവിടുത്തെ പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നു.

ദൃശ്യങ്ങളില്‍ തട്ടുകളായി ഉള്ള ഒരിടത്ത് അവര്‍ ക്രിക്കറ്റ് കളിക്കുകയാണ്. മുകളിലത്തെ തട്ടിലുള്ളവര്‍ ബാറ്റിംഗും ബോളിംഗുമൊക്കെ നടത്തുന്നു. അടുത്ത തട്ടിലായി ഫീല്‍ഡേഴ്‌സിനെ കാണാം. ഏറ്റവും താഴെ റോഡിലായി മറ്റ് ഫീല്‍ഡേഴ്‌സും.

ബാറ്റര്‍ ഒരുഗ്രന്‍ ഷോട്ട് കളിക്കുമ്പോള്‍ റോഡിലുള്ളവര്‍ പന്ത് പിടിച്ചെടുക്കാന്‍ പരക്കം പായുകയാണ്. ഈ കാഴ്ച നെറ്റിസനില്‍ വിസ്മയം തീര്‍ത്തു. "എത്ര ഉന്നതിയിലാണ് ക്രിക്കറ്റ്' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.