"ഷൈന്‍ ചെയ്യും വയനാട്'; മിനിയേച്ചറിലൂടെ ഒരുനാടിനെ അടയാളപ്പെടുത്തുമ്പോള്‍
Tuesday, March 21, 2023 12:35 PM IST
ഏറ്റവും വിസ്മയകരമായ കാര്യം സൃഷ്ടിയാണെന്നാണ് ജ്ഞാനികള്‍ പറയാറുള്ളത്. പാഴും ശൂന്യവുമായ ഇടങ്ങളില്‍ വലുതും ചെറുതുമായ സൃഷ്ടികള്‍ ഇടംപിടിക്കുമ്പോഴാണ് മനോഹാരിതയും അര്‍ഥവും ഉളവാകുന്നതത്രെ.

മനുഷ്യരിലും ഇത്തരം ചില സൃഷ്ടികര്‍ത്താക്കളുണ്ട്; കലാകാരന്‍. പലപ്പോഴും അവര്‍ തീര്‍ക്കുന്ന രൂപകല്‍പനകള്‍ മറ്റുളളവരുടെ മനസില്‍ അദ്ഭുതവും ആനന്ദവും ഉളവാക്കുന്നു. അത്തരം ധാരാളം കലാകാരന്‍മാര്‍ നമ്മുടെ ഈ കൊച്ചുകേരളത്തിലുമുണ്ട്.



കേരളത്തിലെ ഏറ്റവും നയനമനോഹരമായ ഇടങ്ങളില്‍ ഒന്നാണല്ലൊ വയനാട് ജില്ല. ഇവിടുത്തെ മലയും ചുരവും കാടും പച്ചപ്പുമൊക്കെ ഏതൊരു സഞ്ചാരിയുടെയും ഹൃദയം കവരും. എന്നാല്‍ ഈ നാട്ടില്‍ ഇതുവരെയും തീവണ്ടി എത്തിയിട്ടില്ല എന്നതിനാല്‍ അവിടേക്കെത്തി ചേരാന്‍ അത്ര എളുപ്പമല്ലാതാനും.

പക്ഷേ വയനാട്ടില്‍ ട്രെയിന്‍ കൂകിയെത്തുന്ന നാള്‍ സ്വപ്‌നം കാണുന്ന ഒരു കലാകാരന്‍ ഇങ്ങ് വൈത്തിരിയിലുണ്ട്. ഷൈന്‍ പരമേശ്വരന്‍ എന്നാണ് ഇദ്ദേഹത്തിന്‍റെ പേര്. ഈ മലയോര ജില്ലയുടെ ഓരോ കാഴ്ചയുടെയും മിനിയേച്ചര്‍ ഒരുക്കി സമൂഹ മാധ്യമങ്ങളില്‍ വിസ്മയം തീര്‍ക്കുകയാണ് അദ്ദേഹം.



വയനാട് വൈത്തിരിയില്‍ ഒരു ഇന്‍റര്‍നെറ്റ് കഫേ നടത്തുന്നയാളാണ് ഷൈന്‍. മുമ്പ് 10 വര്‍ഷത്തോളം വിപ്രോയില്‍ സെര്‍വര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് എന്‍ജിനീയറായി ജോലി ചെയ്തിരുന്നു. ഇടയക്ക് ദുബായിലേക്കും ഒന്നുപോയി.

അത്ര കാലം അകലെ നിന്നപ്പോഴാണ് സ്വന്തം നാടിന്‍റെ പ്രത്യേകത ഇദ്ദേഹം ശരിക്കും തിരിച്ചറിഞ്ഞു തുടങ്ങിയത്. പിന്നീട് നാട്ടിലേക്കെത്തിയ ഷൈന്‍ തന്‍റെ നാടിനെ മറ്റുള്ളവരും അറിയണമെന്ന് ആഗ്രഹിച്ചു. അതിനായി മിനിയേച്ചര്‍ മേഖലയാണ് അദ്ദേഹം തെരഞ്ഞെടുത്തത്.



ചെറുപ്പം മുതല്‍ വരയ്ക്കുമായിരുന്നു ഷൈന്‍. എന്നാല്‍ ലോക്ഡൗണ്‍ കാലത്താണ് മിനിയേച്ചര്‍ രംഗത്തേക്ക് ഇറങ്ങുന്നത്. കേരളത്തില്‍ അധികമാളുകള്‍ കൈവയ്ക്കാത്ത ഈ മേഖല തനിക്ക് വഴങ്ങുമെന്ന് ഷൈന്‍ വൈകാതെ എല്ലാവര്‍ക്കും മുന്നില്‍ തെളിയിച്ചു.

ഷൈന്‍ തീര്‍ത്ത ഒട്ടുമിക്ക സൃഷ്ടികളും വയനാടുമായി ബന്ധപ്പെട്ടുള്ളതാണ്. ഇന്നാട്ടില്‍ തീവണ്ടിയെത്തുക എന്ന തന്‍റെ സ്വപ്‌നദിവസത്തെ അദ്ദേഹം മുന്‍കൂട്ടി വയനാട് ലക്കിടി റെയില്‍വേ സ്‌റ്റേഷനും അവിടേക്കെത്തുന്ന ട്രെയിനുമായി രൂപകല്‍പന ചെയ്തു.



ഇതിന്‍റെ ദൃശ്യങ്ങള്‍ ആളുകളിലേക്കെത്തിക്കാന്‍ സൈബര്‍ ബൈറ്റ്‌സ് എന്നൊരു യൂട്യൂബ് ചാനലും തുടങ്ങി. ഷൈനിന്‍റെ ചാനലിലൂടെ വയനാട് റയില്‍വേ സ്‌റ്റേഷനും, ചുരമിറങ്ങി "ഒരു കടുക് മണി വ്യത്യാസത്തില്‍' രക്ഷപ്പെട്ട റോഡ് റോളറും, അന്നാട്ടിലെ തറവാട് വീടുകളുമൊക്കെ നെറ്റിസണ്‍ ആസ്വദിക്കാന്‍ തുടങ്ങി.

കുഞ്ചാക്കോ ബോബന്‍റെ വലിയ ആരാധകനായ ഇദ്ദേഹം ഓര്‍ഡിനറി സിനിമയിലെ കെഎസ്ആര്‍ടിസി ബസും ഒരുക്കിയിട്ടുണ്ട്. ആ ബസിന്‍റെ മിനിയേച്ചര്‍ കുഞ്ചാക്കോ ബോബന് എന്നെങ്കിലും കെെമാറാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഷൈന്‍.



അമ്മയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്‍റെ കുടുംബം. അവരും ഷൈനിന് പ്രോത്‌സാഹനം നല്‍കുന്നു. ഇനിയും അനവധി വയനാടന്‍ കാഴ്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിന് മുന്നിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഷൈനിപ്പോള്‍. അതിനായി മിനിയേച്ചര്‍ രംഗത്ത് അല്‍പം കൂടി ഗൗരവായി ഇറങ്ങാനാണ് ഇദ്ദേഹത്തിന്‍റെ പദ്ധതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.