അയൺ ഡോം കുട! ശത്രുറോക്കറ്റുകൾ മഴപോലെ പെയ്യുമ്പോഴും കുടവിരിച്ചതുപോലെ തടുക്കുന്ന ഇസ്രയേലിന്‍റെ "ഇരുമ്പുമറ'
Thursday, May 20, 2021 5:35 PM IST
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം മുറുകുന്പോൾ മാധ്യമങ്ങളിൽ പലപ്പോഴും നിറയുന്ന ദൃശ്യം ഗാസയിൽനിന്നു ചീറിയെത്തുന്ന ഹമാസിന്‍റെ റോക്കറ്റുകളും അവയെ ആകാശത്തുവച്ചു തന്നെ തകർക്കുന്ന ഇസ്രയേലിന്‍റെ സാങ്കേതിക സംവിധാനവുമാണ്.

അയൺ ഡോം എന്ന സാങ്കേതിക സംവിധാനമാണ് എതിരാളികൾക്കു നടുവിലും ഇസ്രയേലിനെ ആത്മിവിശ്വാസത്തോടെ നിൽക്കാൻ ധൈര്യപ്പെടുത്തുന്നത്. വളരെ കുറച്ചു രാജ്യങ്ങള്‍ മാത്രം ഉപയോഗിക്കുന്ന പ്രതിരോധ സംവിധാനത്തിന്‍റെ കിടയറ്റ രൂപമാണ് ഇസ്രയേലിന്‍റെ അയൺ ഡോം.

പലസ്തീനിലെ ഹമാസ് തീവ്രവാദികള്‍ ഒറ്റയടിക്ക് നൂറും ഇരുന്നൂറും മിസൈലുകളാണ് ഇസ്രയിലിലേക്ക് തൊടുത്തുവിടുന്നത്. എന്നാലും ഇസ്രയേലിനു കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നുംതന്നെ സംഭവിക്കുന്നില്ല, മറിച്ച് ഇസ്രയേല്‍ ഒരു റോക്കറ്റ് തിരിച്ച് അയച്ചാൽ പലസ്തീനില്‍ നിരവധിപ്പേര്‍ മരിക്കുകയും ചെയ്യുന്നു.

ഹമാസ് എത്ര മിസൈലുകള്‍ അയച്ചാലും ആകാശത്ത് അവയെ പിന്തുടർന്നു നിര്‍വീര്യമാക്കി പൊടിച്ചുകളയുന്ന മാര്‍ഗമാണ് ഇസ്രയേലിന്‍റെ ഈ പ്രതിരോധന സംവിധാനം. ഈ വിദ്യയുടെ പേരാണ് അയണ്‍ ഡോം.



എന്താണ് അയണ്‍ ഡോം ?

എഴുപതു കിലോമീറ്റര്‍ വരെ പരിധിയുള്ള റോക്കറ്റുകളെ തകര്‍ക്കുന്നതിനു വേണ്ടി റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ലിമിറ്റഡ് രൂപകല്പന നല്‍കിയ സംവിധാനമാണ് അയണ്‍ ഡോം. നിരവധി ഭീഷണികളെ ഒരുമിച്ച് നേരിടാന്‍ കഴിയുന്ന ഈ സംവിധാനം ഏതു പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തനക്ഷമമാണ്.

2010 മുതലാണ് ഈ സാങ്കേതിക വിദ്യയുടെ നിര്‍മാണത്തിനായി ആലോചന നടന്നത്. പിന്നീട് 2011 ജൂണ്‍ മുതല്‍ അയണ്‍ ഡോം പ്രവര്‍ത്തന ക്ഷമമായി. ഇപ്പോഴും ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് അക്രമണങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ ഇസ്രയേലിനു സാധിക്കുന്നത് അയണ്‍ ഡോം വഴിയാണ്.

ലോകത്തിലുള്ളതില്‍വച്ച് ഏറ്റവും ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എസില്‍നിന്ന് ഇതിനു സാങ്കേതിക, ധനസഹായവും ലഭിച്ചിട്ടുണ്ട്.

2011-12 കാലഘട്ടത്തിലെ പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടയിലാണ് പുത്തന്‍ സാങ്കേതിക വിദ്യ ഇസ്രയേല്‍ പരീക്ഷിക്കുന്നത്. വില കൂടിയതും വളരെ ശക്തിയേറിയതുമായ ബാറ്ററികളാണ് ഈ സംവിധാനത്തിനു പിൻബലമേകുന്നത്.

24 മണിക്കൂറും 365 ദിവസവും പ്രവർത്തന സജ്ജമായ രീതിയിലാണ് ഇസ്രയേൽ ഇതു സ്ഥാപിച്ചിരിക്കുന്നത്. മഴയായാലും മഞ്ഞായാലും കാറ്റായാലും ഒന്നും അയൺ ഡോമിനെ കബളിപ്പിച്ചു മിസൈലുകൾക്ക് അതിർത്തി കടക്കുക എത്ര എളുപ്പമല്ലെന്നു ചുരുക്കം. എങ്കിലും അപൂർവമായി ഈ സംവിധാനത്തെ കബളിപ്പിച്ചു ചില മിസൈലുകൾ അതിർത്തി കടന്നു ഇസ്രയേലിൽ വീഴാറുണ്ട്.



പ്രവര്‍ത്തനരീതി

റഡാറുകള്‍, നിയന്ത്രണ കേന്ദ്രം, മിസൈലുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് അയണ്‍ ഡോം. റഡാറുകള്‍ റോക്കറ്റുകളുടെ സഞ്ചാരപഥം കണ്ടെത്തി നിയന്ത്രണ കേന്ദ്രത്തിനു കൈമാറുന്നു. സംരക്ഷിത സ്ഥലങ്ങളിലേക്കു വരുന്ന റോക്കറ്റുകളെ നിയന്ത്രണ കേന്ദ്രത്തില്‍നിന്നു മിസൈല്‍ വിക്ഷേപിച്ചു തകര്‍ക്കുന്നു.

മറ്റൊരു സംവിധാനം ഇസ്രയേൽ ഉപയോഗപ്പെടുത്തുന്നത് എവിടെനിന്നു റോക്കറ്റ് അയയ്ക്കുന്നോ ആ ലക്ഷ്യസ്ഥാനം കണ്ടെത്തി മിനിറ്റുകൾക്കകം തിരികെ ആക്രമിക്കുന്നതാണ്. റോക്കറ്റുകളും മിസൈലുകളും പുറപ്പെടുന്ന സ്ഥാനം കൃത്യമായി നിർണയിച്ചു മിനിറ്റുകൾക്കകം അവിടം തകർക്കുകയാണ് ചെയ്യുന്നത്.

ഇതോടെ വാഹനങ്ങൾ സമീപത്തു തയാറാക്കി നിർത്തിയ ശേഷം മിസൈൽ അയയ്ക്കുകയും അടുത്ത നിമിഷം വാഹനങ്ങളിൽ സ്ഥലത്തുനിന്നു രക്ഷപ്പെടുകയും ചെയ്യുന്ന രീതി ഹമാസ് പരീക്ഷിക്കാറുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.