"ആർട്ടിക്കിൾ 370 ഞാനിങ്ങ് എടുക്കുവാ'...; കാഷ്മീർ വിഷയത്തിൽ കൈവച്ച് ട്രോളന്മാർ
Tuesday, August 6, 2019 12:40 PM IST
ജമ്മു കാഷ്മീരിനെ രണ്ടായി വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധത്തിനും അതുപോലെ തന്നെ പ്രശംസയ്ക്കും ഇടയാക്കിയിരുന്നു. ജമ്മു കാഷ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം.

ഇപ്പോഴിത ഈ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള ട്രോളുകളാണ് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ആപ്പിൾ കൃഷി നടത്താൻ കാഷ്മീരിലേക്ക് പോകുന്നയാളും ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെടുന്ന ചന്ദ്രബാബു നായിഡുവും കേന്ദ്രസർക്കാരിനെതിരെ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് ചെയ്യുന്ന ഡിവൈഎഫ്ഐ പ്രവർത്തകരെല്ലാം ട്രോളിൽ നിറയുന്നുണ്ട്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദി ആർട്ടിക്കിൾ 370, 35 എ വകുപ്പുകൾ സംസ്ഥാന വികസനത്തിനും പുരോഗതിക്കും തടസമാണെന്നും ഈ സാഹചര്യം മാറണമെന്നും പറഞ്ഞിരുന്നു. അദ്ദേഹം അന്ന് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ പ്രാവർത്തികമാക്കിയിരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു ഈ തീരുമാനം.













Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.