Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
ശരിക്കും യതി ഉണ്ടോ..? യതിയെ കണ്ടവരുണ്ടോ?
Thursday, May 2, 2019 12:07 PM IST
ഇന്ത്യൻ സേനാ അംഗങ്ങൾ മഞ്ഞിൽപതിഞ്ഞ യതിയുടെ കാൽപ്പാടുകൾ കണ്ടെത്തി എന്നു പറഞ്ഞ് ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തതോടെ മനുഷ്യർ ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ഈ ഐതീഹ്യ കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിക്കുകയാണ്.
ആരാണ് യതി
എവറസ്റ്റ് കൊടുമുടിയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന നേപ്പാളിലെ നാടോടിക്കഥകളിലെ ഒരു കഥാപാത്രമാണ് യതി. മനുഷ്യനോട് രൂപസാദ്യശ്യമുള്ള അതികായനായ രണ്ടുകാലുകളിൽ നടക്കുന്ന ഒരു ജീവി. മനുഷ്യർക്ക് കയറിച്ചെല്ലാൻ കഴിയാത്ത അത്ര ഉയരത്തിലുള്ള മഞ്ഞുമലകളിൽ ജീവിച്ചിരുന്ന യതിയെ ആരാധിക്കുന്ന ഗോത്രവിഭാഗങ്ങളും പണ്ട് നേപ്പാളിൽ ഉണ്ടായിരുന്നു.
അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ഇന്ത്യ, ചൈന, പാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, മൊംഗോളിയ, റഷ്യ എന്നീ രാജ്യങ്ങളിലെ മഞ്ഞുമലകളിൽ യതി ഉണ്ടെന്നാണ് നേപ്പാളുകാരുടെ വിശ്വാസം.
നേപ്പാൾ കഥകളിലെ യതി
നേപ്പാളിലെ മലനിരകളിൽ സമുദ്രനിരപ്പിൽനിന്ന് 12000 അടി ഉയരത്തിൽ താമസിക്കുന്ന ഷെർപാ എന്ന ഗോത്രവർഗക്കാരുടെ ഇടയിലാണ് ഏറ്റവുമധികം യതിക്കഥകൾ പ്രചാരത്തിലുള്ളത്. മനുഷ്യരെ ഉപദ്രവിക്കുന്ന മഞ്ഞുമലവാസികളാണ് ഇവർക്ക് യതി. തങ്ങളെ ഉപദ്രവിച്ചതിന് യതിയോട് പ്രതികാരം ചെയ്യാൻ ഒരുകൂട്ടം ആളുകൾ തീരുമാനിച്ചു.
അതികായൻമാരായ യതികളെ നേരിട്ട് ഉപദ്രവിക്കാൻ മനുഷ്യർക്കാവില്ല. അതുകൊണ്ട് അവർക്ക് മദ്യം കുടിക്കാൻ കൊടുത്ത് ബോധം നഷ്ടപ്പെടുത്തിയതിനുശേഷം അവരെ തമ്മിൽ തല്ലിച്ചാണ് മനുഷ്യർ പ്രതികാരം ചെയ്തത്. അന്നത്തെ കലഹത്തിൽ നിരവധി യതികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ബാക്കിയുള്ളവ തിരിച്ചുവന്ന് മനുഷ്യരോട് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് മലമുകളിലേക്ക് ഓടിപ്പോയി.
ചിലകഥകളിൽ സ്ത്രീകളെ നശിപ്പിക്കുന്ന കഥാപാത്രങ്ങളായി യതി പ്രത്യക്ഷപ്പെടുന്നു. സൂര്യനുദിക്കുന്പോഴാണ് യതിയുടെ ശരീരം വലുതാകുന്നത്. സൂര്യപ്രകാശത്തിൽ യതിയെ കാണുന്ന മനുഷ്യന്റെ ശരീരത്തിൽനിന്ന് ഊർജം ചോർന്നുപോവുകയും അവർ ബോധരഹിതരാവുകയും ചെയ്യും.
യതിയെ കണ്ടവർ
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് യതി എന്ന ഐതീഹ്യ കഥാപാത്രം ശരിക്കും ഉണ്ട് എന്ന തരത്തിലുള്ള ചർച്ചകൾ പാശ്ചാത്യ രാജ്യങ്ങളിൽ പ്രചരിച്ച് തുടങ്ങിയത്. നേപ്പാളിൽ താമസിച്ചിരുന്ന ബ്രിട്ടീഷുകാരനായ ബി.എച്ച്. ഹോഡ്ജ്സണ്‍ അദ്ദേഹത്തിന്റെ ഹിമാലയൻ യാത്രകൾക്കിടയിൽ ദേഹമാസകലം മുടിയുള്ള ഒരു രൂപത്തെകണ്ടെന്നും മനുഷ്യരെക്കണ്ടപ്പോൾ അത് പേടിച്ചോടിയെന്നും 1832 എഴുതിയ ഒരു ലേഖനത്തിൽ പറയുന്നു.
മറ്റൊരു ബ്രിട്ടീഷുകാരൻ ലോറൻസ് വാഡിൽസും ഹിമാലയയാത്രക്കിടയിൽ വലിയ കാൽപ്പാടുകൾ കണ്ടെത്തിയതിനേക്കുറിച്ച് പറഞ്ഞിരുന്നു. ഇവരുടെ കഥകൾ കേട്ട പല യൂറോപ്യൻമാരും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യതിയെ കണ്ടെത്താൻ ഹിമാലയൻ മലനിരകൾ ലക്ഷ്യംവച്ച് യാത്രതിരിച്ചു. യാത്രയ്ക്ക് സഹായികളായി കൂടെക്കൂട്ടിയ പ്രദേശവാസികൾ തങ്ങൾ വായ്മൊഴിയായി കേട്ട യതിക്കഥകൾ പറഞ്ഞുകൊടുത്ത് ഈ യാത്രികരുടെ ആകാംഷ കൂട്ടി. എന്നാൽ മിക്കവരും അവസാനം നിരാശരായിട്ടാണ് മടങ്ങിയത്.
റോയൽ ജോഗ്രാഫിക് സൊസൈറ്റിയിലെ അംഗമായിരുന്ന എൻ.എ. ടോമാസി എന്ന ഫോട്ടോഗ്രാഫർ 1925ൽ ഹിമാലയൻ മലനിരകളിൽ സമുദ്രനിരപ്പിൽനിന്ന്4600 മീറ്റർ ഉയരത്തിൽ യതിയെ കണ്ടതായി വിവരക്കുന്നു. മനുഷ്യരേപ്പോലെതന്നെ നിവർന്ന് നടന്ന യതി ഇടയ്ക്കിടെ മലനിരകളിൽ കിളിർത്തുനിന്ന ചെടികൾ പിഴുതെടുത്തതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.എന്നാൽ അകലെനിന്ന് കണ്ടതിനാൽ ചിത്രങ്ങൾ പകർത്താനായില്ല.
വഴിത്തിരിവായ വലിയ കാൽപ്പാടുകൾ
1950കളുടെ തുടക്കം. ഹിമാലയത്തിലെ ഏറ്റവും ഉയർന്നുനിൽക്കുന്ന കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം അളക്കാനുള്ള പരിശ്രമത്തിലായിരുന്ന ബ്രിട്ടീഷ് പർവതാരോഹനായ എറിക് ഷിപ്റ്റണും സംഘവും. സമുദ്രനിർപ്പിൽനിന്ന് 6000 മീറ്റർ ഉയരത്തിലെത്തിയപ്പോൾ അദ്ദേഹം നിലത്തെ മഞ്ഞുപാളികളിൽ വിചിത്രമായ ഒരു കാഴ്ച കണ്ടു. മനുഷ്യന്റേതിനേക്കാൾ പല ഇരട്ടി വലുപ്പമുള്ള കാൽപ്പാടുകൾ അവിടെ പതിഞ്ഞുകിടക്കുന്നു.
അദ്ദേഹം ഉടൻതന്നെ അതിന്റെ ചിത്രങ്ങൾ തന്റെ കാമറയിൽ പകർത്തി. പിന്നീട് ഇത് യൂറോപ്യൻ രാജ്യങ്ങളിലെ പത്രങ്ങളിൽ ഒന്നാംപേജ് വാർത്തയായി. പലരും യതിയെ കണ്ടെന്നും യതിയുടെ ശരീര അവശിഷ്ടങ്ങൾ കിട്ടിയെന്നും പറഞ്ഞ് രംഗത്തെത്തി. ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയ ടെൻസിംഗും ഹിലാരിയുമൊക്കെ ഇതിൽ ഉൾപ്പെടുന്നു.
ഇതിൽ പലരും യതിയുടെ രോമങ്ങളും അസ്ഥികൂടെ അവശിഷ്ടങ്ങളുമൊക്കെയായാണ് മടങ്ങിയത്. എന്നാൽ പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിൽ അവയെല്ലാം ഹിമക്കരടികളുടെ അവശിഷ്ടങ്ങളാണെന്ന് തെളിഞ്ഞു.
ശാസ്ത്രം പറയുന്നത്
ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം യതി എന്ന മഞ്ഞുമനുഷ്യൻ ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമാണ്. കുറച്ച് കാൽപ്പാദങ്ങളുടെ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഇങ്ങനെയൊരു ജീവി ഭൂമുഖത്തുണ്ടെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. യതിയുടേത് എന്ന് അവകാശപ്പെട്ട് പർവതാരോഹരകരും മറ്റും കൊണ്ടുവന്നിട്ടുള്ള അവശിഷ്ടങ്ങളെല്ലാം മറ്റു മൃഗങ്ങളുടേതാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുമുണ്ട്.
ഇത്തരത്തിൽ ശാസ്ത്രം സാങ്കൽപ്പിക കഥാപാത്രം എന്നുകരുതുന്ന യതിയെ കണ്ടു എന്ന് പറഞ്ഞ് ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവച്ച ഇന്ത്യൻ സേനയുടെ നടപടി തികച്ചും അശാസ്ത്രീയമാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഏതായാലും യതിയെ കണ്ടെത്താനുള്ള അന്വേഷണ യാത്രകൾ ഇന്നും തുടരുകയാണ്.
റോസ് മേരി ജോൺ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഐപിഎല്‍ പ്രമേയത്തിലുള്ള വിവാഹ ക്ഷണപത്രിക; വൈറല്‍
നാട് ഐപിഎല്‍ പൂരത്തിലാണല്ലൊ. ക്രിക്കറ്റ് പ്രേമികള്‍ ഈ കളിയെ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുന്നു. പലരും പല രീതിയിലാ
300 വർഷം പഴക്കമുള്ള വെള്ളിവിരലുറയിൽ പ്രണയലിഖിതം!
ഗവേഷകനായ റോബർട്ട് എഡ്വേർഡ് തന്റെ മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് വെയിൽസിലെ പെംബ്രോക്ക്ഷെയറിലെ കെയർ കാസിലിൽ തിരച്ചി
ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്; വിസ്മയകരം
സ്വന്തമായി ഒരുവീട് എന്നത് എല്ലാവരുടെയും വലിയ സ്വപ്നമാണല്ലൊ. എത്ര ചെറുതായാലും ഒരു വീട് ഉണ്ടെങ്കില്‍ സമാധാനത്തോടെ ഇ
ഈ കിളിയുടെ ഒരുകാര്യം; ആകെ കുഴഞ്ഞ് യുകെ പോലീസ്
പക്ഷികള്‍ എത്ര മനോഹരമായിട്ടാണ് ചൂളം മുഴക്കുക. അത് കേട്ടിരിക്കാന്‍ തന്നെ എന്തൊരാനന്ദമാണ്. നമ്മുടെ മാനസികാവസ്ഥയെ തന്
റോബോട്ടോ യുവതിയോ; നെറ്റിസണെ ആശയക്കുഴപ്പത്തിലാക്കിയ ആള് യഥാര്‍ഥത്തില്‍...
കാലം എഐയുടേതാണല്ലൊ. നമ്മുടെ കാഴ്ചകളെ ആകെ അവ തകിടം മറിയ്ക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ മാത്രമല്ല ആരോഗ്യമേഖലയിലും
റൊട്ടി ചുടാന്‍ പുതിയ വഴി; അപകടമെന്ന് നെറ്റിസണ്
പാചകത്തില്‍ പരീക്ഷണം പലരും ചെയ്യാറുണ്ടല്ലൊ. അവയില്‍ പലതും പുതിയ വിഭവങ്ങള്‍ക്ക് വഴിവയ്ക്കും. ചിലത് വിജയിക്കാതെയും ഇ
"റൈസ്ക്രീം'; ചോറിന് കറികൾക്കു പകരം ഇനി ഐസ്ക്രീം..!
വ്യത്യസ്തങ്ങളായ ഫുഡ് കോന്പിനേഷനുകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞോടുകയാണ്. കഴിഞ്ഞ ദിവസം സൂറത്തുകാരനായ തട്ടുകടക്കാരന്
ഒരുവര്‍ഷം മുമ്പ് കാണാതായ പാമ്പ് മേല്‍ക്കൂരയില്‍; കാരണക്കാരന്‍ കാക്കയും
നമ്മുടെ നാട്ടില്‍ സാധാരണയായി പാമ്പുകളെ അങ്ങനെ ആരും വളര്‍ത്താറില്ല. അതിന്റെ കാരണം അവയില്‍ മിക്കവ ദംശിച്ചാലും ആള് പോക
ചിപ്സ് പാക്കറ്റ് കൊണ്ട് അലങ്കരിച്ച കാറില്‍ എത്തുന്ന വരന്; കൗതുകം
വിവാഹം എന്നത് വ്യത്യസ്തമാക്കി ശ്രദ്ധനേടാന്‍ ശ്രമിക്കുന്ന ഒരു കാലമാണല്ലൊ ഇത്. പലരും ഇത്തരം വേറിട്ട എന്‍ട്രികളും നൃത്തങ
ഓഫീസില്‍ എത്താന്‍ വൈകും; കാരണം വിചിത്രമാണ്
ഒരു ജോലി കിട്ടാന്‍ വലിയ പ്രയാസമാണല്ലൊ. എന്നാല്‍ അത് കിട്ടാക്കഴിഞ്ഞാല് പലര്‍ക്കും പോകാന്‍ ഒരു മടിയാണ്. പ്രത്യേകിച്ച് തി
രണ്ടായിരം വർഷം പഴക്കം; വിസ്മയമായി "റോക്ക് ആർട്ട്'
ബ്രസീലിൽ ഗവേഷകർ കണ്ടെത്തിയ രണ്ടായിരം വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ശിലയിൽ കൊത്തിയ കലാസൃഷ്ടികൾ അതിപുരാതനകാല
ഈസ്റ്റര്‍ കളര്‍ഫുള്ളാക്കാന്‍; "മുട്ടത്തല'യുമായി ഒരു വയോധിക
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും സവിശേഷകരമായ ഒന്നാണ് യേശുക്രിസ്തുവിന്റെ ഉയര്ത്തെഴുന്നേല
കൈയില്‍ സെല്ലോടേപ്പ് അല്ല; വേറിട്ട ആഭരണം
വേറിട്ട ആടയാഭരണങ്ങള്‍ അണിയാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. പണ്ട് പ്രാദേശികമായി തീര്‍ത്ത ഫാഷനുകള്‍ പിന്നീട് സര്
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
കാനഡയിലെ ടൊറന്റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയിടുന്നു. മഴവെള്ള മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരി
വരൂ ബഹിരാകാശത്തു പോയി വിരുന്നുണ്ണാം..!
ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപി അപൂർവമായ ഒരു യാത്രയ്ക്കും വിരുന്നിനുമുള്ള സൗകര്യം ഒരുക്കുന്നു. ഭൂമിയു
പിറവി യാത്രയ്ക്കിടയിൽ; കുഞ്ഞിന് ട്രെയിനിന്റെ പേര്
സഞ്ചരിക്കുന്ന ട്രെയിനിൽ ഇരുപത്തിനാലുകാരി പെൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞദിവസം പുലർച്ചെ മുംബൈ-വാരാണസി കാമായനി എക്
"മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ ക്യുആര്‍ കോഡില്‍'
മാറ്റങ്ങളുടെ മായാലോകത്താണല്ലൊ നാം ജീവിക്കുന്നത്. കണ്ടുംകേട്ടും ശീലിക്കുന്ന കാര്യങ്ങള്‍ കാലത്തിനൊപ്പം പാറിപ്പോകുന്ന കാഴ
54 വര്‍ഷം പഴക്കമുള്ള സൂര്യഗ്രഹണ പ്രവചനം; പത്രവാര്‍ത്ത ശ്രദ്ധേയം
വാനശാസ്ത്രം ഏറ്റവും പുരോഗമിച്ച ഒരു കാലത്താണല്ലൊ നമ്മളിപ്പോള്‍. പല ഗ്രഹങ്ങളിലേക്കും വിവിധ രാജ്യങ്ങള്‍ സാറ്റലൈറ്റുകള്‍
"ശാസ്ത്രം യാഥാര്‍ഥ്യത്തെ കണ്ടുമുട്ടുമ്പോള്‍...'; രണ്ടിനം നായകൾ
നായകള്‍ എന്നാല്‍ നമ്മുടെ മനസിലേക്ക് വരുന്നതെന്താണ്? ഒന്നുകില്‍ വല്ലോ കഴിച്ച് തെരുവിലൊ കോലായിലൊ കിടക്കുന്ന നമ്മുടെ നാ
യാത്രക്കാരാ അവിശ്വസനീയം...; "പ്രേതം' തണുത്ത കാറ്റുപോലെ കടന്നുപോയപ്പോള്‍
ഭൂതം, പ്രേതം, യക്ഷി ഇങ്ങനെ എത്രയെത്ര കക്ഷികളെ കുറിച്ച് നാം ചെറുപ്പത്തില്‍ കേട്ടിരിക്കുന്നു. അത് പിന്നീട് പലരുടെയും ഭയത്
ഐപിഎല്‍ പ്രമേയത്തിലുള്ള വിവാഹ ക്ഷണപത്രിക; വൈറല്‍
നാട് ഐപിഎല്‍ പൂരത്തിലാണല്ലൊ. ക്രിക്കറ്റ് പ്രേമികള്‍ ഈ കളിയെ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുന്നു. പലരും പല രീതിയിലാ
300 വർഷം പഴക്കമുള്ള വെള്ളിവിരലുറയിൽ പ്രണയലിഖിതം!
ഗവേഷകനായ റോബർട്ട് എഡ്വേർഡ് തന്റെ മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് വെയിൽസിലെ പെംബ്രോക്ക്ഷെയറിലെ കെയർ കാസിലിൽ തിരച്ചി
ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്; വിസ്മയകരം
സ്വന്തമായി ഒരുവീട് എന്നത് എല്ലാവരുടെയും വലിയ സ്വപ്നമാണല്ലൊ. എത്ര ചെറുതായാലും ഒരു വീട് ഉണ്ടെങ്കില്‍ സമാധാനത്തോടെ ഇ
ഈ കിളിയുടെ ഒരുകാര്യം; ആകെ കുഴഞ്ഞ് യുകെ പോലീസ്
പക്ഷികള്‍ എത്ര മനോഹരമായിട്ടാണ് ചൂളം മുഴക്കുക. അത് കേട്ടിരിക്കാന്‍ തന്നെ എന്തൊരാനന്ദമാണ്. നമ്മുടെ മാനസികാവസ്ഥയെ തന്
റോബോട്ടോ യുവതിയോ; നെറ്റിസണെ ആശയക്കുഴപ്പത്തിലാക്കിയ ആള് യഥാര്‍ഥത്തില്‍...
കാലം എഐയുടേതാണല്ലൊ. നമ്മുടെ കാഴ്ചകളെ ആകെ അവ തകിടം മറിയ്ക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ മാത്രമല്ല ആരോഗ്യമേഖലയിലും
റൊട്ടി ചുടാന്‍ പുതിയ വഴി; അപകടമെന്ന് നെറ്റിസണ്
പാചകത്തില്‍ പരീക്ഷണം പലരും ചെയ്യാറുണ്ടല്ലൊ. അവയില്‍ പലതും പുതിയ വിഭവങ്ങള്‍ക്ക് വഴിവയ്ക്കും. ചിലത് വിജയിക്കാതെയും ഇ
"റൈസ്ക്രീം'; ചോറിന് കറികൾക്കു പകരം ഇനി ഐസ്ക്രീം..!
വ്യത്യസ്തങ്ങളായ ഫുഡ് കോന്പിനേഷനുകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞോടുകയാണ്. കഴിഞ്ഞ ദിവസം സൂറത്തുകാരനായ തട്ടുകടക്കാരന്
ഒരുവര്‍ഷം മുമ്പ് കാണാതായ പാമ്പ് മേല്‍ക്കൂരയില്‍; കാരണക്കാരന്‍ കാക്കയും
നമ്മുടെ നാട്ടില്‍ സാധാരണയായി പാമ്പുകളെ അങ്ങനെ ആരും വളര്‍ത്താറില്ല. അതിന്റെ കാരണം അവയില്‍ മിക്കവ ദംശിച്ചാലും ആള് പോക
ചിപ്സ് പാക്കറ്റ് കൊണ്ട് അലങ്കരിച്ച കാറില്‍ എത്തുന്ന വരന്; കൗതുകം
വിവാഹം എന്നത് വ്യത്യസ്തമാക്കി ശ്രദ്ധനേടാന്‍ ശ്രമിക്കുന്ന ഒരു കാലമാണല്ലൊ ഇത്. പലരും ഇത്തരം വേറിട്ട എന്‍ട്രികളും നൃത്തങ
ഓഫീസില്‍ എത്താന്‍ വൈകും; കാരണം വിചിത്രമാണ്
ഒരു ജോലി കിട്ടാന്‍ വലിയ പ്രയാസമാണല്ലൊ. എന്നാല്‍ അത് കിട്ടാക്കഴിഞ്ഞാല് പലര്‍ക്കും പോകാന്‍ ഒരു മടിയാണ്. പ്രത്യേകിച്ച് തി
രണ്ടായിരം വർഷം പഴക്കം; വിസ്മയമായി "റോക്ക് ആർട്ട്'
ബ്രസീലിൽ ഗവേഷകർ കണ്ടെത്തിയ രണ്ടായിരം വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ശിലയിൽ കൊത്തിയ കലാസൃഷ്ടികൾ അതിപുരാതനകാല
ഈസ്റ്റര്‍ കളര്‍ഫുള്ളാക്കാന്‍; "മുട്ടത്തല'യുമായി ഒരു വയോധിക
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും സവിശേഷകരമായ ഒന്നാണ് യേശുക്രിസ്തുവിന്റെ ഉയര്ത്തെഴുന്നേല
കൈയില്‍ സെല്ലോടേപ്പ് അല്ല; വേറിട്ട ആഭരണം
വേറിട്ട ആടയാഭരണങ്ങള്‍ അണിയാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. പണ്ട് പ്രാദേശികമായി തീര്‍ത്ത ഫാഷനുകള്‍ പിന്നീട് സര്
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
കാനഡയിലെ ടൊറന്റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയിടുന്നു. മഴവെള്ള മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരി
വരൂ ബഹിരാകാശത്തു പോയി വിരുന്നുണ്ണാം..!
ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപി അപൂർവമായ ഒരു യാത്രയ്ക്കും വിരുന്നിനുമുള്ള സൗകര്യം ഒരുക്കുന്നു. ഭൂമിയു
പിറവി യാത്രയ്ക്കിടയിൽ; കുഞ്ഞിന് ട്രെയിനിന്റെ പേര്
സഞ്ചരിക്കുന്ന ട്രെയിനിൽ ഇരുപത്തിനാലുകാരി പെൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞദിവസം പുലർച്ചെ മുംബൈ-വാരാണസി കാമായനി എക്
"മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ ക്യുആര്‍ കോഡില്‍'
മാറ്റങ്ങളുടെ മായാലോകത്താണല്ലൊ നാം ജീവിക്കുന്നത്. കണ്ടുംകേട്ടും ശീലിക്കുന്ന കാര്യങ്ങള്‍ കാലത്തിനൊപ്പം പാറിപ്പോകുന്ന കാഴ
54 വര്‍ഷം പഴക്കമുള്ള സൂര്യഗ്രഹണ പ്രവചനം; പത്രവാര്‍ത്ത ശ്രദ്ധേയം
വാനശാസ്ത്രം ഏറ്റവും പുരോഗമിച്ച ഒരു കാലത്താണല്ലൊ നമ്മളിപ്പോള്‍. പല ഗ്രഹങ്ങളിലേക്കും വിവിധ രാജ്യങ്ങള്‍ സാറ്റലൈറ്റുകള്‍
"ശാസ്ത്രം യാഥാര്‍ഥ്യത്തെ കണ്ടുമുട്ടുമ്പോള്‍...'; രണ്ടിനം നായകൾ
നായകള്‍ എന്നാല്‍ നമ്മുടെ മനസിലേക്ക് വരുന്നതെന്താണ്? ഒന്നുകില്‍ വല്ലോ കഴിച്ച് തെരുവിലൊ കോലായിലൊ കിടക്കുന്ന നമ്മുടെ നാ
യാത്രക്കാരാ അവിശ്വസനീയം...; "പ്രേതം' തണുത്ത കാറ്റുപോലെ കടന്നുപോയപ്പോള്‍
ഭൂതം, പ്രേതം, യക്ഷി ഇങ്ങനെ എത്രയെത്ര കക്ഷികളെ കുറിച്ച് നാം ചെറുപ്പത്തില്‍ കേട്ടിരിക്കുന്നു. അത് പിന്നീട് പലരുടെയും ഭയത്
ഐപാഡില്‍ ക്ലാസിക്കല്‍ സംഗീതം വായിക്കുന്ന ആള്; അവിശ്വസനീയമെന്ന് നെറ്റിസണ്
സംഗീതം ഇഷ്ടമില്ലാത്തവര്‍ ആരുംതന്നെ ഉണ്ടാകാനിടയില്ല. മനുഷ്യമനസുകളെ മാത്രമല്ല ഈ പ്രകൃതിയെതന്നെ ചലിപ്പിക്കാനും നിശ്
ടെക്കിക്ക് പാചകം ചെയ്യാൻ എന്തിന് അടുക്കള..!; ആലു പൊറോട്ട റെഡി
ജോലിയുമായി ബന്ധപ്പെട്ടു വിദൂരനാടുകളിൽ താമസിക്കുന്നവർക്കു വീട്ടിലെ ഭക്ഷണം ഗൃഹാതുരത്വമുണർത്തുന്ന ഒന്നാകും. സ്റ്റാർ
കല്യാണം നടക്കാതെ ഒരു ഗ്രാമം; നാടുവിടാനൊരുങ്ങി യുവാക്കൾ
ആദിവാസികൾ കൂടുതലുള്ള പ്രദേശമാണു മധ്യപ്രദേശിലെ ജറുവ ഗ്രാമം. 1,200 ഓളം പേർ താമസിക്കുന്ന ഈ ഗ്രാമം വർഷങ്ങളായി കുടിവെള
സൗജന്യമായി പ്രസവിക്കാൻ സമ്മതമല്ല..! ഭർത്താവിനോടു യുവതി ആവശ്യപ്പെട്ടത് ഇതൊക്കെ
പ്രസവിക്കുന്നതും കുട്ടികളെ വളർത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നതു വലിയ വരദാ
"ആ മോദിയല്ല, ഈ മോദി '; അസാധാരണമായ രൂപ സാദൃശ്യം
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത
വെള്ളം അലർജി; കുളിക്കാൻ കഴിയാതെ 22കാരി
കേട്ടാൽ വിശ്വസിക്കില്ല, വെള്ളം അലർജിയായ ഒരു പെൺകുട്ടിയുടെ ജീവിതം. അമേരിക്കയിലെ സൗത്ത് കരോലിനയിൽ താമസിക്കുന്ന ലോറൻ
"അതും കുടുംബാംഗം'; പശുവിന് ബേബി ഷവര്‍ ഒരുക്കി യുവതി
നിരവധി മൃഗങ്ങളെ ആളുകള്‍ ഓമനിച്ചു വളര്‍ത്താറുണ്ട്. അവയില്‍ നമുക്കേറ്റം ഗുണം നല്കുന്ന ഒന്നാണ് പശു. സനാതന സംസ്കാരത
"മഴ പെയ്യണെ...'; എന്നാൽ ഈ സിംഗപ്പുര്‍ ഹോട്ടല്‍ നിങ്ങളുടെ പണം തിരികെ നല്‍കും
നിലവില്‍ നല്ല വേനല്‍ ആണല്ലൊ. ഒരു മഴ പെയ്തെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ നന്നേ കുറവാണ്. പലരും ചൂടറിയാതിരിക്കാന്‍ യ
3600 വര്‍ഷം മുൻപും സ്തീകൾ ലിപ്സ്റ്റിക് ഇട്ടിരുന്നു..!
ആധുനികകാലത്തെ സൗന്ദര്യവർധകവസ്തുവാണു ലിപ്സ്റ്റിക് എന്നു കരുതിയിട്ടുള്ളവർ തിരുത്തുക. 3600 വര്‍ഷം മുൻപേ ലിപ്സ്റ്റിക്കു
ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യം; ശബ്ദം വെടിയുണ്ട പോലെ
ഈ പ്രകൃതിയില്‍ എന്തെല്ലാം വിസ്മയങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. അവയില്‍ ചിലതൊക്കെ ഏതെങ്കിലുമൊരു കാലത്ത് വെളിവാക്കപ്പെടുന്
Latest News
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
Latest News
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top