സുപ്രീംകോടതി ഉത്തരവിട്ടാല്‍ വനംവകുപ്പ് വഴിതെളിക്കണം, പോലീസ് കമ്മീഷണര്‍ പാപ്പാനാകണം!
Saturday, December 14, 2019 10:08 PM IST
"ലക്ഷ്മി എനിക്ക് ഏറ്റവും പ്രീയപ്പെട്ടവളാണ്. അവള്‍ക്ക് വേണ്ടി ജീവന്‍ വരെ കൊടുക്കാന്‍ ഞാന്‍ തയാറാണ്. എല്ലാവിധ അന്തസോടെയും അഭിമാനത്തോടെയും ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം അവള്‍ക്കുണ്ട്. അവളെ വിട്ടുതരണം...’ ഇങ്ങനെ ഒരാവശ്യവുമായി ബിഹാര്‍ സ്വദേശി സദാം കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ലക്ഷ്മിക്ക് വേണ്ടിയുള്ള നിലവിളി തന്നെയാണുള്ളത്.

ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി ലക്ഷ്മിയെ ഹാജാരക്കാന്‍ ഉത്തരവിട്ടാല്‍ കേന്ദ്ര വനം വകുപ്പ് വഴിതെളിച്ചു കൊടുക്കേണ്ടി വരും. ഒരു പക്ഷേ തോട്ടിയും വടിയുമായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ പാപ്പാനായി വരേണ്ടിയും വരും. യമുന നദി ഡല്‍ഹിക്കുള്ളതാണെങ്കില്‍ ലക്ഷ്മി തന്‍റേതാണ് എന്ന വിശ്വാസത്തില്‍ കാത്തിരിക്കുകയാണ് സദാം.

ഇനി ലക്ഷ്മി ആരെന്നല്ലേ, തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ആനകളുടെ വര്‍ഗത്തില്‍ തന്നെ അവശേഷിക്കുന്ന അവസാനത്തെ പിടിയാനയാണ്. സദാം ആകട്ടെ അവളെ ജീവനു തുല്യം സ്നേഹിക്കുന്ന പാപ്പാനും. ലക്ഷ്മിക്ക് വേണ്ടി തന്റെ ജീവന്‍ തന്നെ നല്‍കാന്‍ തയാറാണ്. തനിക്ക് മാത്രമേ അവള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ സംസാരിക്കാന്‍ കഴിയൂ എന്നും സദാം തന്‍റെ ഹര്‍ജിയില്‍ പറയുന്നു.



സദാം എന്ന ബിഹാര്‍ സ്വദേശി പാപ്പാനാണ് തന്‍റെ ഹൃദയത്തിന്‍റെ തന്നെ ഭാഗമായ ലക്ഷ്മി എന്ന ആനയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ലക്ഷ്മിയെ മോഷ്ടിച്ച് അനധികൃതമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന പരാതിയില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത സദാം 68 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ക്കര്‍ദൂമ കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നലെ ഡല്‍ഹി മണ്ടോളി ജയിലിന് പുറത്തിറങ്ങിയത്.

ജയിലിന് പുറത്തിറങ്ങിയ സദാം ലക്ഷ്മിയെ പലയിടങ്ങളിലും തിരഞ്ഞു. അങ്ങനെയാണ് ഹരിയാനയിലെ ഒരു പുനരധിവാസ കേന്ദ്രത്തില്‍ അസുഖബാധിതയായി കഴിയുകയാണെന്ന് അറിഞ്ഞത്. സ്നേഹമോ പരിചരണമോ ലഭിക്കാതെ അതീവ ഗുരുരതരാവസ്ഥയില്‍ ലക്ഷ്മി തടവില്‍ എന്ന പോലെയാണ് കഴിയുന്നതെന്ന് സദാം തന്‍റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ഡല്‍ഹി പോലീസ് കമ്മീഷണര്‍, ഹരിയാനയിലെ തെഹ്രിയിലെ ആന സംരക്ഷണ കേന്ദ്രം എന്നിവര്‍ക്കെതിരേയാണ് ഹര്‍ജി. മലയാളിയായ സുപ്രീംകോടതി അഭിഭാഷകന്‍ വില്‍സ് മാത്യൂസ് മുഖേനയാണ് സദാം ഹര്‍ജി നല്‍കിയിരിക്കുന്നത്.

ബിഹാറില്‍ നിന്നു ഡല്‍ഹിയിലേക്ക് കുടിയേറിയ യൂസഫലി എന്നയാളുടെ രണ്ട് ആനകളെയാണ് സദാം പരിപാലിച്ചിരുന്നത്, ലക്ഷ്മിയും മോട്ടിയും. പതിനഞ്ച് വര്‍ഷമായി ലക്ഷ്മിയുമായി അതീവ ഹൃദ്യമായ ബന്ധമാണ് സദാമിനു ഉണ്ടായിരുന്നത്. യൂസഫലി ആനയ്ക്ക് ശരിയായ ചിട്ടവട്ടങ്ങള്‍ ഒരുക്കുന്നില്ലെന്ന പരാതിയില്‍ ആനയെ പിടിച്ചെടുക്കുമെന്ന് ചൂണ്ടിക്കാട്ടി വന്യജീവി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്നാണ് സദാം ആനയുമായി അപ്രത്യക്ഷനായത്. അതോടെ ആനയെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കാന്‍ വനം വകുപ്പ് എല്ലാ സംസ്ഥാനങ്ങളിലെയും വന്യജീവി വകുപ്പിന് നോട്ടീസയച്ചു.

ഒടുവില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് സദാമിനെയും ലക്ഷ്മിയേയും ഡല്‍ഹിയില്‍ യമുനയ്ക്കടുത്തു നിന്ന് കണ്ടെത്തിയത്. ഇരുവരെയും ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ആനയെ മോഷ്ടിച്ച കുറ്റത്തിന് സദാമിനെ ജയിലിലേക്കും ലക്ഷ്മിയെ ഹരിയാനയിലെ കേന്ദ്രത്തിലേക്കും മാറ്റി.

പന്ത്രണ്ടോളം ഉദ്യോഗസ്ഥരുടെ മൂന്നു ടീമുകളാണ് തലസ്ഥാനത്ത് ലക്ഷ്മിക്കും സദാമിനും വേണ്ടി തിരച്ചില്‍ നടത്തിയത്. ആനയുടെ ഉടമ അല്ലെങ്കിലും ഏറ്റവും അടുപ്പമുള്ള ആളെന്ന നിലയില്‍ തനിക്ക് നീതി ഉറപ്പാക്കി ലക്ഷ്മിയെ ചികിത്സയ്ക്കും പരിപാലനത്തിനും ആയി വിട്ടു നല്‍കണമെന്നാണ് സദാമിന്‍റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊടിയ പീഡനങ്ങള്‍ ഏല്‍പ്പിച്ചാണ് ലക്ഷ്മിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടു പോയതെന്നും സദാം ആരോപിക്കുന്നു.

സുപ്രീംകോടതിയുടെ 2014ലെ ജെല്ലിക്കെട്ട് കേസിലെ ഉത്തരവില്‍ പറയുന്നത് പോലെ ഒരു മൃഗമാണെങ്കില്‍ കൂടി ഭരണഘടനയുടെ 21 വകുപ്പ് ഉറപ്പ് നല്‍കുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ പേരില്‍ ലക്ഷ്മിയെ വിട്ടു കിട്ടണമെന്നാണ് പ്രിയപ്പെട്ട പാപ്പാന്‍ സദാമിന്‍റെ ആവശ്യം.



അന്ന് ലക്ഷ്മി, ഇന്ന് ജാസ്മിന്‍

സദാം ഇനിയും അറിയാത്ത ഒരു കാര്യമുണ്ട്. 47കാരിയായ ലക്ഷ്മി ഇപ്പോള്‍ ഹരിയാനയില്‍ ഒരു സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്നത് മറ്റൊരു പേരിലാണ്. ഹരിയാനയിലെ ബാന്‍സന്ദൗര്‍ എന്ന ഒരു സര്‍ക്കാരിതര വന്യജീവി സംരക്ഷണ സംഘടനയുടെ കേന്ദ്രത്തില്‍ ഇപ്പോള്‍ ജാസ്മിന്‍ എന്ന പേരിലാണ് ലക്ഷ്മി കഴിയുന്നത്.

ലക്ഷ്മിയെ തങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ ദേഹമാസകലം മുറിവേറ്റ പാടുകളുമായി അവശനിലയില്‍ ആയിരുന്നെന്നാണ് വൈല്‍ഡ് ലൈഫ് എസ്ഒഎസിന്‍റെ സിഇഒ കാര്‍ത്തിക് സത്യനാരായണ്‍ പറഞ്ഞത്. മനുഷ്യരേക്കാള്‍ അധികം ആനകളുമായി തന്നെ ഇവിടെ ഇടപഴകി കഴിയുന്ന ജാസ്മിന്‍ എന്ന ലക്ഷ്മി അതീവ സന്തോഷത്തിലാണെന്നും കാര്‍ത്തിക് പറയുന്നു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.