ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ ഒരു വനിത ക്രൂരമായി മർദ്ദിച്ച സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ഗ്രേറ്റർ നോയിഡ സെക്ടർ 25-ലെ പ്രസിഥം സൊസൈറ്റിയിലാണ് ഈ ആക്രമണം നടന്നത്. യുവതി സുരക്ഷാ ജീവനക്കാരനെ തുടർച്ചയായി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

സൊസൈറ്റിയിലെ താമസക്കാരിയായ അഞ്ജു ശർമ്മ, സുരക്ഷാ ജീവനക്കാരനായ രാജ്കുമാർ യാദവിന്‍റെ കോളറിൽ കുത്തിപ്പിടിച്ച് ആവർത്തിച്ച് മുഖത്തടിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. പിന്നീട് ഇയാളെ കെട്ടിടത്തിന്‍റെ ഗേറ്റിന് പുറത്തേക്ക് വലിച്ചിഴച്ചപ്പോഴും യുവതി മർദ്ദനം തുടർന്നു.

ഈ ഞെട്ടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമമായ എക്സിൽ പ്രചരിക്കുകയും വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തു. ഗാസിപ്പൂർ സ്വദേശിയായ രാജ്കുമാർ യാദവ് ഒരു പ്രാദേശിക സുരക്ഷാ ഏജൻസിക്ക് കീഴിൽ പ്രസിഥം സൊസൈറ്റിയിലെ ടവർ 7-ലാണ് കഴിഞ്ഞ ഒരു മാസമായി ജോലി ചെയ്തിരുന്നത്.

താൻ ഡ്യൂട്ടിയിലായിരിക്കെ യാതൊരു പ്രകോപനവുമില്ലാതെയാണ് യുവതി ആക്രമിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. തന്‍റെ ജോലി ചെയ്യുന്നതിനിടെയാണ് യാതൊരു കാരണവുമില്ലാതെ ഈ അതിക്രമം നേരിടേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് രാജ്കുമാർ യാദവ് സൊസൈറ്റിയിലെ മറ്റ് താമസക്കാരുമായി ചേർന്ന് ദൻകൗർ പോലീസ് സ്റ്റേഷനിൽ, അഞ്ജു ശർമ്മയ്ക്കെതിരെ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് യുവതിക്കെതിരെ ഉയരുന്നത്.



തങ്ങളുടെ ജോലി മാത്രം ചെയ്യുന്ന സാധാരണക്കാരോടുള്ള ഈ അതിക്രമം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും, വനിതക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പലരുടെയും ആവശ്യം.

രാജ്യത്ത് തുല്യനീതി ഉറപ്പാക്കുന്നതിനും നിയമം കൈയിലെടുക്കുന്നത് തടയുന്നതിനും അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. പാവപ്പെട്ട തൊഴിലാളികൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ സമൂഹം ഗൗരവമായി കാണേണ്ട വിഷയമാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചു.