ഉത്തർപ്രദേശിലെ ഝാൻസിയിൽ തികച്ചും അപ്രതീക്ഷിതവും നാടകീയവുമായ സംഭവമാണ് അരങ്ങേറിയത്. ഭാര്യയുടെ കാമുകനാണെന്ന് തെറ്റിധരിച്ച് യുവാവിന് ക്രൂരമായ മർദ്ദനമേറ്റു. ഈ ആക്രമണത്തിൽ യുവാവിനെ രക്ഷിക്കാനെത്തിയ പിതാവിനും സഹോദരനും പരിക്കേറ്റു. മൂന്നുപേരെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭാര്യ ഒരു യുവാവുമായി ഹോട്ടലിൽ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഭർത്താവ് സ്ഥലത്തെത്തിയത്. അവിടെവെച്ച് ഭാര്യയോടൊപ്പം കണ്ട യുവാവിനെ, കാമുകനാണെന്ന് തെറ്റിധരിച്ച് ഇയാൾ പരസ്യമായി മർദ്ദിക്കുകയായിരുന്നു. സ്ത്രീയുടെ കുടുംബാംഗങ്ങളും ഈ ആക്രമണത്തിൽ പങ്കുചേർന്നു.

എന്നാൽ, തന്‍റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഹോട്ടലിൽ എത്തിയ നിരപരാധിയായ വ്യക്തിയായിരുന്നു മർദ്ദനമേറ്റ യുവാവ്. തെറ്റിധാരണയുടെ പേരിൽ യാതൊരു ബന്ധവുമില്ലാത്ത വിഷയത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട യുവാവിനെ സ്ത്രീയുടെ ബന്ധുക്കൾ അതിക്രൂരമായി ആക്രമിച്ചു.

ഇരുമ്പു ദണ്ഡുപയോഗിച്ച് പോലും മർദ്ദിച്ചതായി റിപ്പോർട്ടുകളുണ്ട്. മർദ്ദനമേറ്റ സോനു പ്രമോദ് ആര്യ എന്ന യുവാവ് താൻ നിരപരാധിയായിട്ടും ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്ന് പോലീസിന് മൊഴി നൽകി. മകനെ രക്ഷിക്കാനായി സ്ഥലത്തെത്തിയ യുവാവിന്‍റെ പിതാവിനും സഹോദരനും നേരെയും ഭർത്താവും ബന്ധുക്കളും ആക്രമിച്ചു.




ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുന്നുണ്ട്. മകന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ, പേരെടുത്തു പറഞ്ഞ അഞ്ച് പേർക്കെതിരെയും പേര് വെളിപ്പെടുത്താത്ത മൂന്ന് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മൗറാനിപൂർ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് വിദ്യാസാഗർ സിംഗ് അറിയിച്ചു.

തെറ്റിധാരണയുടെ പേരിലാണ് ഈ ആക്രമണം നടന്നതെങ്കിലും, നിയമം കൈയിലെടുത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ, യുവാവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സ്ത്രീ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.