മുംബൈയിലെ ദശലക്ഷക്കണക്കിന് സാധാരണക്കാർക്ക് വേണ്ടിയുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ നഗരത്തിന്‍റെ ജീവനാഡിയാണെങ്കിലും, അവിടത്തെ തിരക്കേറിയ യാത്രകൾ ദുരന്തമാണെന്ന സത്യമാണ് വീണ്ടും സോഷ്യൽ മീഡിയകളിൽ ചർച്ചയാവുന്നത്.

ദിവസേനയുള്ള ഈ യാത്രയുടെ പച്ചയായ യാഥാർത്ഥ്യത്തെ തുറന്നുകാട്ടുന്ന ഒരു വീഡിയോ ഇപ്പോൾ എക്‌സിൽ വൻതോതിൽ പ്രചരിക്കുകയാണ്. ലോക്കൽ ട്രെയിനിൽ കയറാനായി നൂറുകണക്കിന് സ്ത്രീകളാണ് പാടുപെടുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

ഓഫീസുകളിലേക്കും മറ്റ് ജോലികൾക്കുമായി രാവിലെ ഇറങ്ങുന്ന തിരക്കിൽ, ഓരോരുത്തരും തങ്ങളുടെ ടിഫിൻ ബോക്സുകളും ബാഗുകളുമായി പരസ്പരം തിക്കിത്തിരക്കി കമ്പാർട്ടുമെന്‍റുകളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നത് കാണാം.



ലോക്കൽ ട്രെയിൻ യാത്രയെ പലപ്പോഴും ആളുകൾ ‘റൊമാന്‍റിസൈസ്’ ചെയ്യാറുണ്ടെങ്കിലും, യഥാർത്ഥത്തിൽ ഇത് നരകതുല്യമാണെന്നാണ് വീഡിയോ കണ്ട ഒരു ഉപയോക്താവ് കമന്‍റ് നൽകിയത്. “എല്ലാ ദിവസവും നാല് മണിക്കൂർ ഇങ്ങനെയൊരു ദുരിതാവസ്ഥയിലൂടെയാണ് യാത്ര. സർക്കാർ മികച്ചതും സാമ്പത്തിക സേവനവുമാണ് നൽകുന്നത് എന്നതിൽ തർക്കമില്ല. പക്ഷേ, ഈ തിക്കിനും തിരക്കിനും മറ്റ് ഒരു നഗരത്തിനും മത്സരിക്കാൻ കഴിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ ലോക്കൽ ട്രെയിനുകളിലെ തിക്കും തിരക്കും ഇതിനോടകം തന്നെ പ്രസിദ്ധമാണ്. കഴിഞ്ഞ വർഷവും സമാനമായ ഒരു വീഡിയോ വൻതോതിൽ പ്രചരിച്ചിരുന്നു. മഴയത്ത് നിറഞ്ഞ ട്രെയിനിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കുന്ന ഒരു യാത്രക്കാരൻ, അകത്തേക്ക് കയറാൻ ശ്രമിക്കുന്ന മറ്റ് യാത്രക്കാരുടെ തള്ളൽ കാരണം സന്തുലനം തെറ്റി പ്ലാറ്റ്‌ഫോമിലേക്ക് വീഴുന്ന ദൃശ്യങ്ങളായിരുന്നു ആ ക്ലിപ്പിൽ.



നഗരത്തിലെ ആയിരക്കണക്കിന് സാധാരണക്കാർ ദിവസവും നേരിടുന്ന സുരക്ഷാ വെല്ലുവിളികളുടെ തീവ്രതയാണ് ഈ ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്നത്. ഈ ലോക്കൽ ട്രെയിൻ ശൃംഖലയെ ആശ്രയിക്കുന്നവരുടെ ജീവന് ഒരു വിലയുമില്ലാത്ത അവസ്ഥയാണോ നിലനിൽക്കുന്നതെന്ന ചോദ്യവും ഈ സംഭവങ്ങൾ ഉയർത്തുന്നുണ്ട്.