ഗുജറാത്തിലെ ഗിർ ദേശീയോദ്യാനത്തിൽ നിന്ന് പുറത്തുവന്ന ഞെട്ടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഏഷ്യൻ സിംഹങ്ങളുടെ തട്ടകമായ ഈ വനമേഖലയിൽ ആൺസിംഹവും പെൺസിംഹവും തമ്മിൽ നടന്ന അതിശക്തമായ പോരാട്ടമാണ് വീഡിയോയുടെ ഉള്ളടക്കം.

മൃഗരാജന്‍റെ ക്രൗര്യവും കാടിന്‍റെ അതിജീവന നിയമങ്ങളും എത്രമാത്രം നിഷ്കരുണമാണെന്ന് ഈ വീഡിയോ ദൃശ്യങ്ങൾ കാട്ടിത്തരുന്നു. രാജ്യസഭാ എംപിയും പ്രമുഖ വന്യജീവി സ്നേഹിയുമായ പരിമൾ നത്വാനി ഒക്ടോബർ അഞ്ചിന് "എക്സ്' പ്ലാറ്റ്‌ഫോമിലൂടെ ഈ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്.

ആൺസിംഹം പെട്ടെന്ന് പ്രകോപിതനായി പെൺസിംഹത്തെ ആക്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. പെൺസിംഹം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനു മുമ്പേ, ആൺസിംഹം പൂർണ്ണശക്തിയോടെ പെൺസിംഹത്തിന്‍റെ മേൽ ചാടിവീഴുകയും നിലത്ത് അമർത്തിപ്പിടിക്കുകയും ചെയ്തു. പെൺസിംഹത്തിന്‍റെ ചെറുത്തുനിൽപ്പുകൾക്കിടയിലും ആൺസിംഹത്തിന്‍റെ മേധാവിത്വം വ്യക്തമായിരുന്നു.



ഈ പോരാട്ടത്തിന്‍റെ തീവ്രത വർദ്ധിപ്പിച്ചുകൊണ്ട്, മറ്റ് വന്യജീവികളുടെ അലർച്ചകളും മുരൾച്ചകളും പശ്ചാത്തലത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു. "കാട്ടിൽ, ആധിപത്യം എന്നത് കരുത്തിന്‍റെയും അതിജീവനത്തിന്‍റെയും പരീക്ഷണമാണ്, ഏറ്റവും ശക്തർ മാത്രം വാഴുന്നു'എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പരിമൾ നത്വാനി കുറിച്ചത്.

അദ്ദേഹത്തിന്‍റെ ഈ വാക്കുകൾ കാടിന്‍റെ നിയമങ്ങളെയാണ് ഓർമ്മിപ്പിക്കുന്നത്. ഈ ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണെങ്കിലും, ഇത്തരം ക്രൂരമായ ഏറ്റുമുട്ടലുകൾ വന്യജീവികളുടെ ലോകത്ത് സാധാരണമാണ്. സിംഹക്കൂട്ടത്തിലെ ആധിപത്യം സ്ഥാപിക്കാനും, ഇണചേരലുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ പരിഹരിക്കാനും, അല്ലെങ്കിൽ പ്രദേശപരമായ തർക്കങ്ങൾ കാരണവും ഇത്തരം പോരാട്ടങ്ങൾ സിംഹങ്ങൾ തമ്മിൽ ഉണ്ടാവാറുണ്ട്.

സിംഹങ്ങൾ കൂട്ടമായി ജീവിക്കുന്ന ജീവികളാണെങ്കിലും, കൂട്ടത്തിനകത്തും പുറത്തും ഇത്തരം അധികാര വടംവലികൾ പതിവാണ്. ഈ പോരാട്ടത്തിൽ ഉൾപ്പെട്ട സിംഹങ്ങൾക്ക് ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.