അതിജീവനത്തിനായി റിയോ നീഗ്രോ നദിയിൽ ബുദ്ധിമുട്ടിക്കൊണ്ടിരുന്ന പുള്ളിപ്പുലിയെ സാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി കരക്കെത്തിച്ചു. ബ്രസീലിലെ ആമസോൺ വനമേഖലയുടെ പ്രതീകമായ ഈ അപൂർവ പുള്ളിപ്പുലിയെ, ശരീരം മുഴുവൻ പരിക്കുകളോടെ ലക്ഷ്യമില്ലാതെ നീന്തുന്ന നിലയിലാണ് നാട്ടുകാർ ആദ്യം കണ്ടത്.

വിവരമറിഞ്ഞ ഉടൻ സൈനിക പോലീസും വന്യജീവി സംരക്ഷണ വിദഗ്ധരും ചേർന്ന് സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് പുള്ളിപ്പുലിയെ രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ അവശതയും സ്ഥലകാലബോധമില്ലായ്മയും പ്രകടിപ്പിച്ച പുള്ളിപ്പുലിയുടെ ശരീരത്തിൽ ഒന്നിലധികം വെടിയേറ്റ മുറിവുകൾ ഉണ്ടായിരുന്നു.

നില മോശമായതിനാൽ നദിയിൽ മുങ്ങിപ്പോകാതിരിക്കാൻ അധികൃതർ ഉടൻതന്നെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് താൽക്കാലികമായി ഒരു രക്ഷാകവചം നിർമ്മിച്ചു. ഇതിൽ താങ്ങുനൽകിയാണ് പുള്ളിപ്പുലിയെ നദിയുടെ ഒഴുക്കിൽ നിന്നും സുരക്ഷിതമായി കരയിലേക്ക് എത്തിച്ചത്. തുടർന്ന്, പുള്ളിപ്പുലിയെ പ്രത്യേക വെറ്ററിനറി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.

നിലവിൽ അടിയന്തരവും വിദഗ്ധവുമായ ചികിത്സകൾ ലഭ്യമാക്കുന്നുണ്ടെന്നും, ഓരോ ചലനവും നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. ഈ രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. വീഡിയോയിൽ, ക്ഷീണിച്ച പുള്ളിപ്പുലി രക്ഷാകവചത്തെ ആശ്രയിക്കുന്നതും രക്ഷാപ്രവർത്തകർ നദിയുടെ ശക്തമായ പ്രവാഹത്തെ മറികടന്ന് അതിനെ സുരക്ഷിതമായി നയിക്കുന്നതും കാണാം.




ദൗത്യം വിജയകരമായതിൽ ആശ്വാസം പ്രകടിപ്പിക്കുന്നതിനൊപ്പം, നിയമവിരുദ്ധമായ വേട്ടയാടലിൽ നിന്നോ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങളിൽ നിന്നോ ആകാം മുറിവേറ്റതെന്ന നിഗമനത്തിൽ, വെടിയുണ്ടയേറ്റ സംഭവത്തിൽ വ്യാപകമായ പ്രതിഷേധവുമുണ്ടായി.

ആവാസവ്യവസ്ഥയുടെ നാശം, വനനശീകരണം, മനുഷ്യന്‍റെ കടന്നുകയറ്റം എന്നിവയാൽ വംശനാശഭീഷണി നേരിടുന്ന വിഭാഗമായ പുള്ളിപ്പുലികൾക്ക് ഈ സംഭവം കടുത്ത മുന്നറിയിപ്പാണ്. വന്യജീവികൾ നേരിടുന്ന അപകടങ്ങളെ ഈ കേസ് വീണ്ടും ഓർമ്മിപ്പിക്കുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി.

പുള്ളിപ്പുലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും, ആവശ്യമായ ശ്രദ്ധയും ചികിത്സയും ലഭിച്ചാൽ അത് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന ശുഭപ്രതീക്ഷയിലാണ് ഡോക്ടർമാർ. വെടിയുതിർത്തവരെ കണ്ടെത്താനും നിയമത്തിന് മുന്നിൽ കൊണ്ടുവരാനുമുള്ള സമഗ്രമായ അന്വേഷണം അധികൃതർ ആരംഭിച്ചിട്ടുണ്ട്.