100 കോടി രൂപയിൽ കൂടുതൽ വിലയുള്ള ഒരു ഫ്ലാറ്റ് ഇന്ത്യയിൽ സങ്കൽപ്പിക്കാനാകുമോ? അത് സത്യമാണ്. രാജ്യത്തെ ഏറ്റവും ചെലവേറിയതും ഉയർന്ന നിലവാരമുള്ളതുമായ റെസിഡൻഷ്യൽ സൊസൈറ്റികളിൽ ഒന്നായ ഡിഎൽഎഫ് കാമെലിയാസിന്‍റെ ഭാഗമാണ് ഈ അൾട്രാ ആഡംബര അപ്പാർട്മെന്‍റ്. ആഡംബരത്തിനും മനോഹാരിതയ്ക്കും പേരുകേട്ട ഇത്, ഇന്ത്യയിലെ മുൻനിര ബിസിനസുകാർ, സിഇഒമാർ, ഉയർന്ന ആസ്തിയുള്ള വ്യക്തികൾ എന്നിവർ തെരഞ്ഞെടുക്കുന്ന ഇടമാണിത്.


ഗുരുഗ്രാമിൽ സ്ഥിതി ചെയ്യുന്ന ഡിഎൽഎഫ് കാമെലിയാസ് 50 പേർക്ക് സുഖമായി ഇരിക്കാൻ പര്യാപ്തമായ 72 അടി നീളമുള്ള ഗ്ലാസ്-ഫ്രണ്ട് ബാൽക്കണിയാണ് ഇതിന്‍റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. എല്ലാ ചുവരുകളിലും കലാസൃഷ്ടികളും എല്ലാ കോണുകളിലും ആഡംബരപൂർണ്ണമായ ഇന്‍റീരിയറുകളും കൊണ്ടാണ് അപാർട്ട്മെന്‍റ് മനോഹരമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്.


അപാർട്മെന്‍റിനെ രണ്ട് പ്രധാന ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. അതിൽ ഒന്ന് അതിഥികളെ സ്വാഗതം ചെയ്യുന്നതിനും വിനോദത്തിനും വേണ്ടിയുള്ളതാണ്. മറ്റൊന്ന് കുടുംബത്തിനുള്ളതാണ്. . ഇതിൽ ഒരു മാസ്റ്റർ ബെഡ്‌റൂം, ഒരു സെക്കൻഡറി ബെഡ്‌റൂം, ഒരു ബാർ ഏരിയ, ഒരു ലോഞ്ച്, ഒരു വർക്ക്‌സ്‌പേസായും പ്രവർത്തിക്കാൻ കഴിയുന്ന ഒരു മൾട്ടി-ഫങ്ഷണൽ ഡൈനിംഗ് സ്‌പേസ് എന്നിവയുമുണ്ട്. വീട് മുഴുവനും മൃദുവായ ഇളം നിറത്തിലുള്ളതും തീമാണ് നൽകിയിരിക്കുന്നത്. ഈ അപാർട്മെന്‍റിന്‍റെ ചതുരശ്ര അടിക്കുള്ള വില 85,000 രൂപ മുതലാണ്.