"ഒരു യുഗാവസാനം'; നൂറ്റാണ്ടുകള്‍ക്കിപ്പുറം ട്രാമുകള്‍ യാത്ര അവസാനിപ്പിക്കുന്നു...
Thursday, September 26, 2024 3:02 PM IST
മുംബൈയിലെ കാലിപീലി കാറുകള്‍ ആളുകളുടെ മനസില്‍ പതിഞ്ഞു കിടന്ന ഒന്നായിരുന്നല്ലൊ. അതിലും ആഴത്തില്‍ ഓരോ ബംഗാളിയുടെയും ഹൃദയത്തില്‍ വേരൂന്നിയ ഒന്നായിരുന്നു കോല്‍ക്കത്ത ട്രാമുകള്‍. ആ നഗരത്തിന്‍റെ ഐഡന്‍റിറ്റിയുടെ ഭാഗമായ ഈ പൊതുസഞ്ചാര വാഹനം സന്ദര്‍ശകരെയും മാടിവിളിച്ചിരുന്നു.

1873 മുതല്‍ കോല്‍ക്കത്ത നഗരത്തിന്‍റെ ഭൂപ്രകൃതിയുടെ ഭാഗമായിരുന്ന ട്രാം സംവിധാനം. തടി ബെഞ്ചുകളില്‍ ഇരിക്കുന്ന യാത്രികരുമായി സാവധാനം സഞ്ചരിക്കുന്ന ഈ വാഹനം മനോഹരമായ ഒരു ആഹ്ലാദയാത്രയാണ് പ്രദാനം ചെയ്യുക.

150 വര്‍ഷങ്ങള്‍ക്കിപ്പുറം നഗരത്തിലെ ഗതാഗതം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഈ സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചത്. എന്നിരുന്നാലും ഒരു റൂട്ട് പ്രവര്‍ത്തനക്ഷമമായി തുടരും.

ഇനി എസ്പ്ലനേഡിനും മൈതാനത്തിനും ഇടയിലുള്ള റൂട്ടില്‍ മാത്രമാകും ട്രാം ഉണ്ടാവുക. മൈതാനത്തിന്‍റെ പച്ചപ്പും വിക്ടോറിയ മെമ്മോറിയല്‍ പോലെയുള്ള ലാന്‍ഡ്മാര്‍ക്കുകള്‍ക്കപ്പുറം മനോഹരമായ ഒരു ആഹ്ലാദയാത്ര പ്രദാനം ചെയ്യുന്ന ഈ റൂട്ട് ഒരു ഗൃഹാതുര അനുഭവമായി ഉദ്ദേശിച്ചുള്ളതാണ്.


ട്രാം നിര്‍ത്തലാക്കുന്നത് ആളുകളില്‍ വലിയ നിരാശയാണ് ജനിപ്പിച്ചത്. ഓണ്‍ലൈനില്‍ പലരുമക്കാര്യം പ്രകടിപ്പിച്ചു. "ഇതൊരു ചരിത്രമാണ്. ചരിത്രം സംരക്ഷിക്കണം' എന്നാെണാരാള്‍ കുറിച്ചത്. "ഒരു യുഗാവസാനം... കോല്‍ക്കത്ത ട്രാം 151-വര്‍ഷത്തെ പൈതൃകം അവസാനിക്കുന്നു. ഈ ഐതിഹാസിക അധ്യായത്തിന് തിരശീല വീഴ്ത്തുമ്പോള്‍, ചരിത്രത്തിന്‍റെ ഒരു ഭാഗത്തോട് ഞങ്ങള്‍ വിടപറയുന്നു' എന്നാണ് മറ്റൊരാള്‍ പറഞ്ഞത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.