ഹാങ്‌ചൗവിൽ നിന്നും സൗത്ത് കൊറിയയിലെ സോളിലേക്ക് പുറപ്പെട്ട എയർ ചൈനയുടെ സിഎ139 വിമാനം അപ്രതീക്ഷിതമായുണ്ടായ തീപിടിത്തത്തെത്തുടർന്ന് ഷാങ്ഹായിൽ അടിയന്തര ലാൻഡിംഗ് നടത്തി. സംഭവം യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.

വിമാനം പറന്നുയർന്ന് അധികം വൈകാതെ, ഒരു യാത്രക്കാരന്‍റെ കൈവശമുള്ള ബാഗേജിൽ സൂക്ഷിച്ചിരുന്ന ലിഥിയം ബാറ്ററിക്ക് തീപിടിക്കുകയായിരുന്നു. ഈ ഞെട്ടിക്കുന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുന്നുണ്ട്.

ലഗേജ് ബിന്നിൽ നിന്നും ക്യാബിനകത്ത് തീയും പുകയും ഉയരുന്നത് കണ്ട് യാത്രക്കാർ നിലവിളിക്കുകയും "വേഗം, വേഗം' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്. വിമാനത്തിലെ ജീവനക്കാർ ഉടൻതന്നെ അഗ്നിശമന ഉപകരണങ്ങളുമായി എത്തി തീ നിയന്ത്രിക്കാൻ ശ്രമിച്ചു.

ജീവനക്കാരുടെ തക്കസമയത്തുള്ള ഇടപെടൽ കാരണം മിനിറ്റുകൾക്കകം തീ പൂർണമായി അണച്ചു. യാത്രക്കാരുടെയും വിമാനത്തിന്‍റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി, പൈലറ്റുമാർ വിമാനം അടിയന്തരമായി ഷാങ്ഹായിലെ പുഡോങ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചു വിടുകയും സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തു.




ജീവനക്കാരുടെ ധീരവും വേഗത്തിലുള്ളതുമായ പ്രവർത്തനത്തിലൂടെ ആർക്കും പരിക്കേൽക്കാതെ വൻ ദുരന്തം ഒഴിവായി. അടിയന്തര ലാൻഡിംഗിനെത്തുടർന്ന് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ എയർ ചൈന ആവശ്യമായ സഹായങ്ങൾ നൽകുകയും അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്തു.

പവർ ബാങ്കുകൾ, ലാപ്ടോപ്പുകൾ പോലുള്ള റീചാർജ് ചെയ്യാവുന്ന ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾ കൂടുതൽ കർശനമായ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കൊണ്ടുവരാൻ ഇത് കാരണമായിട്ടുണ്ട്.