സ്മാർട്ട്‌ഫോണുകളിൽ അടിമപ്പെട്ടുകഴിയുന്ന കുട്ടികളുടെ കാലത്ത്, മൊബൈൽ ഫോൺ ഉപയോഗത്തിലുള്ള ആസക്തിയെ ചെറുക്കാൻ മുംബൈയിലെ സ്‌കോളേഴ്‌സ് എഡ്യുക്കെയർ സ്‌കൂൾ നടത്തിയ ഒരു ക്ലാസ് റൂം ബോധവൽക്കരണ പരിപാടി ദേശീയതലത്തിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

അമിതമായ സ്ക്രീൻ സമയം വരുത്തിവെക്കുന്ന അപകടങ്ങൾ ചെറിയ കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പരിശീലനത്തിൽ ഭീതിയും അമിതമായ നാടകീയതയും ഉപയോഗിച്ചത് രക്ഷിതാക്കളെയും സോഷ്യൽ മീഡിയ ഉപയോക്താക്കളെയും ഒരുപോലെ ഞെട്ടിച്ചു.

ഇത്രയും കുറഞ്ഞ പ്രായത്തിലുള്ള കുട്ടികൾക്ക് ഇത്തരത്തിൽ ഭയം ഉളവാക്കുന്ന സമീപനം ഒട്ടും ഉചിതമല്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം. സ്‌കൂളിന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഈ വീഡിയോയിൽ, മൊബൈൽ അമിതമായി ഉപയോഗിക്കുന്നതിന്‍റെ ദൂഷ്യവശങ്ങൾ മൂന്ന് അധ്യാപകർ ചേർന്ന് നാടക രൂപത്തിൽ അവതരിപ്പിക്കുന്നത് കാണാം.

ഫോണിൽ നിന്ന് കണ്ണെടുക്കാതെ എപ്പോഴും സ്‌ക്രോൾ ചെയ്യുന്ന, ഭക്ഷണം പോലും വേണ്ടെന്ന് വെച്ച് നിർബന്ധബുദ്ധി കാണിക്കുന്ന കുട്ടിയായാണ് ഒരു അധ്യാപിക വേഷമിട്ടത്. മറ്റൊരാൾ രക്ഷിതാവിന്‍റെയും മൂന്നാമത്തെയാൾ ഡോക്ടറുടെയും ഭാഗങ്ങൾ ചെയ്തു.

"സാങ്കേതികവിദ്യയുടെ ഉപയോഗവും, യഥാർത്ഥ ജീവിത ബന്ധങ്ങളും, ശ്രദ്ധയോടെയുള്ള ജീവിതവും തമ്മിൽ സന്തുലിതാവസ്ഥ ആവശ്യമാണെന്ന് ഊന്നിപ്പറയുന്ന ശക്തമായ ചിത്രീകരണം" എന്നായിരുന്നു വീഡിയോക്ക് നൽകിയ അടിക്കുറിപ്പ്.

നാടകത്തിനിടെ കുട്ടിയുടെ കൈയിൽ നിന്ന് മൊബൈൽ എടുത്തുമാറ്റുമ്പോൾ കുട്ടി അക്രമാസക്തയാവുകയും ക്ഷോഭിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് മൊബൈൽ ഉപയോഗം മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ എടുത്തുകാണിക്കുന്നതിന്‍റെ ഭാഗമായി കുട്ടിക്ക് കഠിനമായ കണ്ണ് വേദന അനുഭവപ്പെടുന്നതായും അവതരിപ്പിച്ചു.

ഏറ്റവും അധികം വിമർശനമുണ്ടാകാൻ കാരണമായ ഭാഗം ഡോക്ടറുടെ ചികിത്സയായിരുന്നു. ഡോക്ടർ കഥാപാത്രം കുട്ടിയെ പരിശോധിച്ചശേഷം കുത്തിവയ്പ്പ് എടുക്കുകയും, ഉടൻ തന്നെ കുട്ടിയുടെ കണ്ണിൽ നിന്ന് കൃത്രിമ രക്തം ഒഴുകുകയും ചെയ്യുന്ന രംഗം കുട്ടികൾക്കിടയിൽ ഭീതി പരത്തി.

മൊബൈൽ ദുരുപയോഗം കാഴ്ചയ്ക്ക് സ്ഥിരമായ കേടുപാടുകൾ വരുത്തുമെന്നും കാഴ്ച നഷ്ടപ്പെടുത്തുമെന്നും സൂചിപ്പിക്കുന്നതിനാണ് ഈ ദൃശ്യം ഉൾപ്പെടുത്തിയത്. ക്ലാസ് റൂമിൽ ഈ അമിത നാടകീയത അരങ്ങേറിയപ്പോൾ കുട്ടികൾ അസ്വസ്ഥരായി. പ്രകടനം കണ്ട ശേഷം അധ്യാപകർ ഫോൺ ഉപയോഗിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ, ചില വിദ്യാർത്ഥികൾ കരയുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തു.




ഇത് ബോധവൽക്കരണത്തിന് പകരം കുട്ടികളിൽ ഉണ്ടാക്കിയ മാനസികാഘാതം വ്യക്തമാക്കുന്നു. "ഇനി ഫോൺ വേണ്ട' എന്ന ശക്തമായ മുന്നറിയിപ്പോടെയാണ് പ്രകടനം അവസാനിച്ചത്. വീഡിയോ വൈറലായതോടെ, "ഭയപ്പെടുത്തി കാര്യങ്ങൾ പഠിപ്പിക്കുന്നത് ശരിയല്ല' എന്ന വിമർശനം ശക്തമായി.

എങ്കിലും, "പുതിയ തലമുറയ്ക്ക് ഇത്തരം ബോധവൽക്കരണം ആവശ്യമാണ്, നല്ല ശ്രമം' എന്നിങ്ങനെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളും കമന്‍റ് ബോക്സുകളിൽ നിറഞ്ഞു. എന്തായാലും, മൊബൈൽ ആസക്തി എന്ന ഗൗരവമേറിയ സാമൂഹിക പ്രശ്‌നത്തിലേക്ക് ഈ സംഭവം വീണ്ടും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.