അച്ഛനും അമ്മയും വേർപിരിയുന്നതോടു കൂടി കഷ്ടത്തിലാകുന്നത് മക്കളാണെന്നു പറയാറുണ്ട്. പിന്നെ മക്കളുടെ സംരക്ഷണാവകാശത്തെച്ചൊല്ലിയാകും തർക്കം. തർക്കത്തിനൊടുവിൽ നിശ്ചിത ദിവസങ്ങൾ അച്ഛനോടൊപ്പം നിശ്ചിത ദിവസങ്ങൾ അമ്മയോടൊപ്പം എന്നിങ്ങനെ തരംതിരിച്ചു നൽകും. അങ്ങോട്ടും ഇങ്ങോട്ടും ഓടി കുഞ്ഞുങ്ങൾ മടുക്കും.

മക്കൾക്ക് മതിയായ സംരക്ഷണം നൽകിയില്ലെങ്കിൽ നിശ്ചിത ദിവസത്തെ സംരക്ഷണത്തിനുള്ള മാതാപിതാക്കളുടെ അനുമതിയും നഷ്ടമാകും. അങ്ങനെ സംരക്ഷണാവകാശം നഷ്ടമായ ഒരു അച്ഛന്‍റെ കഥ കഴിഞ്ഞ ദിവസങ്ങളിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. എട്ടു വയസുള്ള മകൾക്ക് 15 ദിവസത്തിനുള്ളിൽ ഒരു ദിവസം പോലും വീട്ടിൽ ഭക്ഷണം പാകം ചെയ്തു നൽകാൻ അച്ഛനു സാധിച്ചില്ല. അതോടെയാണ് സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടർന്ന് മകളുടെ സംരക്ഷണാവകാശം അച്ഛനും നഷ്ടപ്പെട്ടത്. കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം മകളെ 15 ദിവസം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അച്ഛനായിരുന്നു.

അച്ഛൻ സിംഗപ്പൂരിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹം തിരുവനന്തപുരത്ത് ഒരു വീട് വാടകയ്‌ക്കെടുത്തു, അവിടെയാണ് അദ്ദേഹം മകളോടൊപ്പം മാസത്തിൽ 15 ദിവസം താമസിച്ചിരുന്നത്. കുട്ടിയോടൊപ്പം സമയം ചെലവഴിക്കാൻ അദ്ദേഹം രണ്ടാഴ്ച കൂടുമ്പോൾ സിംഗപ്പൂരിൽ നിന്ന് ഇവിടെ വരുമായിരുന്നു.

സ്നേഹമുള്ള അച്ഛനാണെങ്കിലും, പെൺകുട്ടിയുടെ ശരിയായ വളർച്ചയ്ക്കും ക്ഷേമത്തിനും അദ്ദേഹത്തിന്‍റെ സാഹചര്യം അനുയോജ്യമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പതിനഞ്ചു ദിവസത്തെ ഇടക്കാല കസ്റ്റഡി കാലയളവിൽ പെൺകുട്ടിക്ക് അച്ഛനല്ലാതെ മറ്റാരുടെയും കൂട്ടുകെട്ട് ലഭിക്കുന്നില്ല എന്ന വസ്തുതയും അച്ഛനെതിരായി. മാതാപിതാക്കൾക്കൊപ്പം താമസിക്കുകയും വീട്ടിൽ നിന്ന് ജോലിക്കു പോയിവരികയും ചെയ്യുന്ന അമ്മയോടൊപ്പം കുട്ടി ജീവിക്കുന്നതായിരിക്കും കൂടുതൽ സുഖമെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞു. തുടർച്ചയായി റസ്റ്ററന്‍റുകളിൽ നിന്നുള്ള ഭക്ഷണം കഴിക്കുന്നത് എട്ടു വയസുള്ള ഒരു പെൺകുട്ടിക്ക് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ പറയേണ്ടതില്ലല്ലോ? മുതിർന്ന ഒരാൾക്കു പോലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്പോൾ കുട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വികാസത്തിനും വീട്ടിൽ പാകം ചെയ്ത പോഷകാഹാരം ആവശ്യമാണെന്നും കോടകി കൂട്ടിച്ചേർത്തു.


റസ്റ്റോറന്റുകളിൽ നിന്ന് വാങ്ങുന്ന ഭക്ഷണം തുടർച്ചയായി കഴിക്കുന്നത് എട്ട് വയസ്സുള്ള ഒരു പെൺകുട്ടിയുടെ കാര്യം പറയേണ്ടതില്ലല്ലോ, മുതിർന്ന ഒരാൾക്ക് പോലും ആരോഗ്യത്തിന് ഹാനികരമാകുമെന്ന് കോടതി പറഞ്ഞു, കുട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വികാസത്തിനും വീട്ടിൽ പാകം ചെയ്ത പോഷകാഹാരം ആവശ്യമാണെന്ന് കോടതി കൂട്ടിച്ചേർത്തു

മൂന്ന് വയസ്സുള്ള മകളുടെ സംരക്ഷണംമാസത്തിൽ രണ്ടാഴ്ച അച്ഛന് അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവിലും സുപ്രീം കോടതി നിരാശ പ്രകടിപ്പിച്ചു, ഇത്രയും ചെറുപ്പത്തിൽ തന്നെ അമ്മയിൽ നിന്ന് വളരെക്കാലം വേർപിരിഞ്ഞിരിക്കാൻ കുട്ടിയെ അനുവദിച്ച വിധി "തീർത്തും അന്യായം" ആണെന്ന് കോടതി പറഞ്ഞു.

എങ്കിലും എല്ലാ മാസവും ഒന്നിടവിട്ട വാരാന്ത്യങ്ങളിൽ മകളുടെ സംരക്ഷണം അച്ഛന് അനുവദിച്ചിട്ടുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം വീഡിയോ കോളിൽ അവളുമായി സംസാരിക്കാനും അദ്ദേഹത്തിന് അനുവാദമുണ്ട്.