തട്ടിയെടുത്ത സിംഹക്കുഞ്ഞുമായി കുരങ്ങ് മരത്തിന് മുകളിൽ; കൗതുക കാഴ്ച
Wednesday, February 5, 2020 5:21 PM IST
തട്ടിയെടുത്ത സിംഹക്കുട്ടിയുമായി കുരങ്ങൻ മരത്തിൽ ഇരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിലെ സഫാരി ഓപ്പറേറ്ററായ കുർട്ട് ഷുൽറ്റ്സാണ് ഈ സംഭവം ആദ്യം കണ്ടത്.

ഈ കുരങ്ങന് ഏകദേശം 20 വയസ് പ്രായമുണ്ട്. അമ്മ സിംഹം ഒളിപ്പിച്ച സ്ഥലത്തുനിന്നും കുരങ്ങൻ മോഷ്ടിച്ചതാകാം ഈ സിംഹക്കുട്ടിയെ എന്ന് കുർട്ട് പറയുന്നു. കൈയിൽ പിടിച്ച സിംഹക്കുട്ടിയുമായി കുരങ്ങൻ മരച്ചില്ലകളിൽ കൂടി ചാടി നടക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

സിംഹക്കുട്ടി രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണെന്നും രക്ഷപെട്ടാൽ തന്നെ വളർന്ന് വലുതാകുമ്പോൾ കുരങ്ങുകളെ ആക്രമിച്ച് കൊലപ്പെടുത്തിയേക്കാൻ സാധ്യത കൂടുതലാണെന്നും കുർട്ട് വ്യക്തമാക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.