മരുഭൂമിയിലെ ജലകണം
ചുട്ടുപൊളളുന്ന മണല്‍ത്തരിയെ ചുംബിച്ച് ആദ്യ ജലകണം പതിച്ചു. ഒന്നിനു പിറകേ ഒന്നായി പെയ്തിറങ്ങിയ ആ മഴത്തുള്ളികള്‍ മരുഭൂമി‌ക്കൊരു കാഴ്ചയായി. ഓരോ തുള്ളിയേയും തന്നിലേക്ക് ആവാഹിക്കാന്‍ ഓരോ മണല്‍ത്തരിയും മത്സരിച്ചു. നാട്ടിന്‍പുറത്തിന്‍റെ ഗൃഹാതുരമായ ഓര്‍മകള്‍ക്കൂടി പെയ്തിറങ്ങുന്ന ആ മഴ ആസ്വദിക്കാന്‍ അയാളും ആവേശത്തോടെ ഇറങ്ങി നടന്നു. പെയ്തു തിമിര്‍ക്കുന്ന മഴയില്‍ തന്നിലേക്ക് ഒരു നിഴല്‍ചിത്രം ദൂരെനിന്ന് നടന്നടുക്കുന്നതുപോലെ. അതൊരു തോന്നലായിരുന്നില്ല എന്ന തിരിച്ചറിവുണ്ടായ നിമിഷം നടപ്പിനു വേഗം കൂട്ടി. എത്ര ശ്രമിച്ചിട്ടും മുഖം കാണാന്‍ കഴിയാത്തൊരു രൂപം. അതൊരു സ്ത്രീയായിരുന്നു. മഴയേക്കാള്‍ പെയ്‌തൊലിക്കുന്ന കണ്ണുകളും കാര്‍മേഘം വിട്ടൊഴിയാത്ത മുഖവുമുള്ള സ്ത്രീ. 

അയാള്‍ക്ക് അടുത്തെത്തിയതോടെ അവര്‍ അറിയുന്ന മുറി ഇംഗ്ലീഷില്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. "മലയാളി ആണല്ലേ' എന്ന അയാളുടെ ഒറ്റചോദ്യം മതിയായിരുന്നു അവരുടെ കണ്ണുകളില്‍ പ്രകാശം പരക്കാന്‍. ഇടപാടുകാരന്‍റെ തട്ടിപ്പില്‍ പ്രവാസലോകത്ത് അകപ്പെട്ട അവര്‍ക്കു പറയാനേറെ കഥകളുണ്ടായിരുന്നു. ആ കഥകളൊക്കെ കേള്‍ക്കും മുന്‍പുതന്നെ അവര്‍ക്ക് അയാളൊരു ഉറപ്പു നല്‍കി. "ഞാന്‍ നിങ്ങളെ നാട്ടിലെത്തിക്കാം'. ഈ വാക്കുകള്‍ അയാള്‍ക്ക് പുതിയതായിരുന്നില്ല. പ്രവാസലോകത്ത് കാലിടറിയ എത്രയോ മുഖങ്ങള്‍ക്കു നേരേ പ്രതീക്ഷയുടെ കൈകള്‍ നീട്ടിയ മോനി എന്ന കുമ്പളത്ത് ശങ്കരപ്പിള്ളയുടെ ജീവിതത്തില്‍ വന്നു പോയത് ഇങ്ങനെ എത്രയെത്ര മുഖങ്ങള്‍...

പ്രവാസലോകത്തെത്തി രക്ഷപ്പെട്ടവരുടെ കഥ നമുക്കറിയാം. എന്നാല്‍ എല്ലാം നഷ്ടപ്പെട്ടവരുടെ കഥയാരും അങ്ങനെ കേട്ടറിഞ്ഞിട്ടുണ്ടാകില്ല. ഒരായിരം സ്വപ്നങ്ങളില്‍ ഒന്നുപോലും നേടാനാവാതെ മണലാരണ്യത്തിലെ ചൂടില്‍ നിന്നുരുകിയവര്‍ക്കു മുന്നിലെത്തിയ ദൈവദൂതന്‍റെ ജീവിതവഴികളാണിനി പറയുന്നത്. പ്രവാസലോകത്ത് അനേകര്‍ക്ക് ആശ്വാസമായിമാറിയ കൊല്ലം പെരുമണ്‍ തെക്കേക്കര വീട്ടില്‍ കുമ്പളത്ത് ശങ്കരപ്പിള്ള എന്ന മോനിയുടെ കഥ.

ഒമാനിലും ദുബായിയിലുമായി സ്വന്തമായി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്ന മോനി പ്രവാസലോകത്ത് ഇന്ന് ശ്രദ്ധേയനായ സാമൂഹിക പ്രവര്‍ത്തകന്‍കൂടിയാണ്. വിവിധ തട്ടിപ്പുകള്‍ക്കിരയായ നൂറുകണക്കിന് ആളുകളെയാണ് മോനിയുടെ ശ്രമഫലമായി സ്വന്തം നാട്ടിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത്.

അങ്ങനെ മോനി മോനിയായി

കൊല്ലത്തെ പ്രശസ്ത കുടുംബമായ തെക്കേക്കര വീട്ടില്‍ ശങ്കരക്കുറുപ്പിന്‍റെ മകന്‍ തെക്കേക്കര ശിവശങ്കരപ്പിള്ളയുടെയും പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയുമായ അഡ്വ. പ്രാക്കുളം പി. കെ. പത്മനാഭപിള്ളയുടെ മകളായ കുമ്പളത്ത് രാജമ്മയുടെയും മകനാണ് കുമ്പളത്ത് ശങ്കരപിള്ള എന്ന മോനി. സ്‌കൂള്‍ കാലഘട്ടം മുതല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ സജീവ പ്രവര്‍ത്തകനായി.

രാഷ്‌ട്രീയരംഗത്ത് സജീവമാകുമ്പോഴും സ്വന്തമായൊരു തൊഴിലന്വേഷണത്തിലായിരുന്നു മോനി. ഒടുവില്‍ എല്ലാ വഴികളും അടയുമ്പോഴായിരുന്നു പ്രവാസലോകത്തേക്കുള്ള വിളി. തന്‍റെ രാഷ്‌ട്രീയ സ്വപ്നങ്ങളെയും മനസിലൊതുക്കി 1993 ഓഗസ്റ്റ് നാലിന് മനസില്ലാമനസോടെ ഒമാനിലേക്കു വിമാനം കയറി.

അവിടെ എത്തിയപ്പോൾ വിചാരിച്ചതുപോലെ കാര്യങ്ങള്‍ എളുപ്പമായില്ല. നാട്ടിലേക്ക് തിരിച്ച് വിമാനം കയറാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാനുള്ള പദ്ധതി മോനിയുടെ മനസിലേക്ക് ഓടിയെത്തുന്നത്. അങ്ങനെ സുഹൃത്തുക്കളുടെ‍ സഹായവും കടം വാങ്ങിയ പണവുമായി രണ്ടു വര്‍ഷത്തിനു ശേഷം ഒമാനിലെ നിസ്വായില്‍ രണ്ടു ജീവനക്കാരുമായി മോനി ഒരു സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചു. പതുക്കെയാണെങ്കിലും കച്ചവടം പച്ചപിടിച്ചു. പതിയെ കടങ്ങള്‍ നികത്തിവരുമ്പോഴായിരുന്നു ഒമാന്‍ സര്‍ക്കാര്‍ സ്വദേശിവത്കരണത്തിന് ഉത്തരവിടുന്നത്.സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഓരോന്നിനായി പൂട്ടു വീണു.

അങ്ങനെ അടുത്ത പരീക്ഷണം നിര്‍മാണമേഖലയിലേക്ക്. മോനിയുടെ പ്രതിസന്ധികള്‍ മനസിലാക്കി സുഹൃത്തുക്കളും സഹായിച്ചതോടെ പതിയെ നഷ്ട്ടങ്ങള്‍ നികത്തിത്തുടങ്ങി. "പ്രതിസന്ധികളില്‍ ഒളിച്ചോടാതിരുന്നതാണ് തന്‍റെ വിജയം' എന്ന് മോനി പറയുന്നു. മോനിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന "അല്‍സയം' ഗ്രൂപ്പിന് ഇന്ന് ഒമാനിലും ദുബായിയിലുമായി ഒമ്പത് കമ്പനികളുണ്ട്. മോനിക്കു കീഴില്‍ അഞ്ഞൂറോളം ജീവനക്കാരും.

ഒരു ചിരിവെളിച്ചം...

ഒഴിഞ്ഞ കൈയും നിറയെ സ്വപ്നങ്ങളുമായി പ്രവാസലോകത്ത് എത്തുന്നവരുടെ ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് മോനിക്ക് നന്നായി അറിയാം. ഒന്നുമില്ലായ്്മയുടെ കണ്ണീരുപ്പ് മോനിയും രുചിച്ചതുകൊണ്ടാകാം അത്. ആശ്രയം തേടി വരുന്നവര്‍ക്ക് എന്നും തണലായിരിക്കണമെന്നാണ് മോനിയുടെ ആഗ്രഹവും.

12 വര്‍ഷം മുന്‍പുള്ള ഒരു തിരുവോണരാവ്. പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ആഘോഷങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തിയ മോനി തന്‍റെ ഫ്ളാറ്റിനു മുന്‍പില്‍ ഇരുട്ടിലേക്ക് വലിഞ്ഞു നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെ കണ്ടു. തെല്ലു സംശയത്തോടെ അയാളെ അടുത്തേക്ക് വിളിച്ചു എല്ലാ മലയാളികളും ഓണം ആഘോഷിക്കുമ്പോള്‍ ഇയാള്‍ ഇവിടെ എന്തെടുക്കുന്നു എന്ന ചോദ്യത്തിന്‍റെ മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു. നാട്ടില്‍ കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്ന മുണ്ടക്കയം സ്വദേശി. നല്ല ജോലി തേടി ഒമാനിലെത്തിയതാണ്. ഇടനിലക്കാരന്‍റെ തട്ടിപ്പിനെത്തുടര്‍ന്ന് നാട്ടിലേക്കു പോകാന്‍ കഴിയാത്ത അവസ്ഥ ആയതോടെ അലഞ്ഞുനടന്ന അയാള്‍ മലയാളിയുടെ ഫ്‌ളാറ്റാണെന്നറിഞ്ഞതോടെ ഭക്ഷണം തേടി എത്തിയതായിരുന്നു. അയാളെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ച് നാട്ടിലേക്ക് മടക്കി അയച്ചു. ഏറ്റവും വലിയ സന്തോഷം എല്ലാ ഓണക്കാലത്തും അയാളുടെ ഫോണ്‍വിളി എത്തുന്നതാണെന്ന് മോനി പറയുന്നു. ഈ സംഭവത്തിനു ശേഷം സഹായ അഭ്യര്‍ഥനയുമായി നിരവധിപ്പേ രാണ് മോനിയെ തേടി എത്തിയത്.

പുതുവര്‍ഷം വിടരാന്‍ വെമ്പിനിന്ന ഒരു മഞ്ഞുരാവ്. ഓഫീസിലെ തിരക്കുകൾ കഴിഞ്ഞ് ഫ്ളാറ്റിലെത്തി കുടുംബത്തോട് ഫോണില്‍ സല്ലപിക്കവേയാണ് വാതിലില്‍ തുടരെത്തുടരെ മുട്ട് കേട്ടത്. കതക് തുറന്നു നോക്കുമ്പോള്‍ തന്‍റെ കമ്പനിയിലെ തൊഴിലാളിയായ കായംകുളം സ്വദേശിയും ഒപ്പം അയാളുടെ ഒരു സുഹൃത്തും. ചെറുപ്പക്കാരനാണ് സുഹൃത്ത്. ഇടനിലക്കാരന്‍റെ തട്ടിപ്പിനെത്തുടര്‍ന്ന് നാട്ടിലേക്ക് പോകാനുള്ള എല്ലാ വഴികളും അടഞ്ഞാണ് ആ ചെറുപ്പക്കാരന്‍ നില്‍ക്കുന്നത്. ഒമാനിലെത്തിയിട്ട് നാലാഴ്ച കഴിഞ്ഞു. പലയിടത്തും അലഞ്ഞും പട്ടിണി കിടന്നും അവശനായ ആ ചെറുപ്പക്കാരന്‍ ആദ്യം ആവശ്യപ്പെട്ടത് നാട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ സൗകര്യം ഒരുക്കണമെന്നതായിരുന്നു. വീട്ടിലേക്ക് വിളിച്ചു നല്‍കിയപ്പോൾ സംസാരിക്കാന്‍ കഴിയാതെ അയാള്‍ പൊട്ടിക്കരയുക മാത്രമായിരുന്നു എന്ന് മോനി ഓര്‍ക്കുന്നു. അയാളുടെ ദുരവസ്ഥയില്‍ സഹായിക്കാന്‍ മോനിക്ക് സാധിക്കും എന്ന ഉറച്ച വിശ്വാസത്തോടെയാണ് കമ്പനിയിലെ തൊഴിലാളി ആളെയും കൂട്ടി അങ്ങോട്ടെത്തിയത്. അവരുടെ പ്രതീക്ഷ മോനി തെറ്റിച്ചില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ അയാളെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ച് നാട്ടിലേക്ക് എത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കി. തിരിച്ച് നാട്ടിലെത്തിയ അയാള്‍ നന്ദിയോടെ ആദ്യം വിളിച്ചത് തന്നെ ആണെന്നും, അയാളുടെ വീട്ടുകാരുടെ നന്ദിയും സന്തോഷവും ഫോണിലൂടെ അനുഭവിച്ചറിഞ്ഞതും മോനി ഓര്‍ക്കുന്നു.

കഥ തുടരുന്നു...

അടൂര്‍ സ്വദേശിയായ ഷാജികുമാറിന്‍റെ കഥയിലെ ദൈവമാണ് മോനി. തന്‍റെ ഏക വരുമാന മാര്‍ഗമായ ഓട്ടോറിക്ഷയും വീടും വിറ്റാണ് ഷാജി ഒമാനിലെ നിസ്വായിലെത്തുന്നത്. നാട്ടില്‍ ശേഷിക്കുന്ന ഒന്നര സെന്‍റ് ഭൂമിയില്‍ ഒരു കൊച്ചുവീടും മക്കളുടെ വിദ്യാഭ്യാസവുമായിരുന്നു അയാളുടെ ഏറ്റവും വലിയ സ്വപ്നം. എന്നാല്‍ ഒമാനിലെത്തുമ്പോഴാണ് താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന സത്യം തിരിച്ചറിയുന്നത്. പറഞ്ഞ ജോലിയും പ്രതീക്ഷിച്ച ശമ്പളവുമില്ല. ഡ്രൈവറാകാനെത്തിയ ഷാജിക്കു ലഭിച്ചത് നിര്‍മാണ മേഖലയിലെ മുന്‍പരിചയമില്ലാത്ത ജോലി. മിക്ക ദിവസങ്ങളിലും പട്ടിണി, താമസസൗകര്യം എന്നൊന്നേ ഇല്ലാത്ത അവസ്ഥയും. പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങള്‍ ഓരോന്നായി പരാജയപ്പെട്ടു. ശാരീരികമായി തളര്‍ന്നതോടെ സഹപ്രവര്‍ത്തകനായ ശ്രീലങ്കന്‍ സ്വദേശി ഷാജിയെ ഇന്ത്യക്കാരനായ ഒരാളെ പരിചയപ്പെടുത്താനായി കൂട്ടികൊണ്ടുപോയി. ദൈവം തന്‍റെ മുന്നില്‍ മോനിയുടെ രൂപത്തില്‍ അവതരിക്കുകയായിരുന്നുവെന്ന് ഷാജി തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. തുടര്‍ന്ന് മോനി ഷാജിയെ കൂട്ടികൊണ്ടുപോയി മറ്റൊരു കമ്പനിയില്‍ ജോലിയും മെച്ചപ്പെട്ട സൗകര്യങ്ങളും ഒരുക്കി.

ഒരിക്കല്‍ മോനിയെ കാണാനെത്തിയ ഒരു സുഹൃത്തിനോടൊപ്പം അവശയായ ഒരു സ്ത്രീയും ഉണ്ടായിരുന്നു. വഴിയില്‍ അലഞ്ഞുതിരിഞ്ഞു നടന്ന അവരെ അയാള്‍ മോനിക്കു മുന്നിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. പത്തനംതിട്ട സ്വദേശിനിയായ ആ വീട്ടമ്മ, വീട്ടിലെ കടം തീര്‍ക്കാന്‍വേണ്ടി ഒമാനില്‍ വീട്ടുജോലിക്കായി എത്തിയതാണ്. എന്നാല്‍ തൊഴില്‍ ചെയ്യുന്ന വീട്ടിലെ പീഡനം അസഹനീയമായി മാറിയപ്പോള്‍ മറ്റൊരു മാര്‍ഗവുമില്ലാതെ അവിടെനിന്ന് ഇറങ്ങി ഓടുകയായിരുന്നു. നാട്ടിലേക്ക് വിളിച്ച് അവരുടെ വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചു. വീട്ടിലെ അവസ്ഥ ദയനീയമാണെന്ന് തിരിച്ചറിഞ്ഞതോടെ എല്ലാ സൗകര്യങ്ങളും ഒരുക്കി അവരെ നാട്ടിലേക്ക് മോനി കയറ്റി അയച്ചു. ചില സന്നദ്ധ സംഘടനകള്‍വഴി അവരുടെ മക്കളുടെ തുടര്‍പഠനത്തിനുള്ള സൗകര്യമൊരുക്കാന്‍ കഴിഞ്ഞത് വലിയ ആശ്വാസമായി മോനി ഓര്‍ക്കുന്നു.


കോട്ടയം സ്വദേശിയായ യുവാവിന്‍റെ മൃതദേഹം നിയമ തടസങ്ങളില്‍ കുടുങ്ങി ഒമാനിലെ ആശുപത്രിയിലുള്ള വിവരം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മോനിയെ വിളിച്ചറിയിക്കുന്നത്. തിരക്കിയതോടെ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് മനസിലായ താന്‍ സങ്കടത്തിലായ സംഭവം മോനി ഓര്‍ക്കുന്നു. വാക്കു പാലിക്കാന്‍ കഴിയാതെ പോകുമോ എന്ന ആശങ്കയായിരുന്നു ആ ദിവസം മനസു നിറയെ. എന്നാല്‍ അവിടെയുള്ള എല്ലാ മലയാളികളും കൈകോര്‍ത്തതോടെ അതിവേഗത്തില്‍ അന്ന് വൈകുന്നേരംതന്നെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞ ദിവസം മറക്കാന്‍ കഴിയില്ലെന്ന് മോനി പറയുന്നു.

നാട്ടിലേക്കു പോകാനെത്തിയ മലയാളികളായ അച്ഛനും അമ്മയും മകളും അടങ്ങുന്ന മൂന്നംഗ കുടുംബം. വിമാനത്താവളത്തിലെത്തിയപ്പോഴാണ് മകളുടെ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ വിവരം അവര്‍ അറിയുന്നത്. മകളെ ബന്ധുവീട്ടിലാക്കി അച്ഛനും അമ്മയും നാട്ടിലേക്ക് വിമാനം കയറി. അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഈ സംഭവം മോനിയെ അറിയിച്ചതിനെ തുടര്‍ന്ന് ഒരു ദിവസം കൊണ്ട് മകളുടെയും പാസ്പോര്‍ട്ട് വേഗത്തിലാക്കി നാട്ടിലേക്ക് അയ്ക്കാന്‍ മോനിയുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞു.

നിരപരാധികളായ കണ്ണൂര്‍ സ്വദേശികളായ നാല് ചെറുപ്പക്കാരെ മോഷണകുറ്റം ചുമത്തി ഒമാനിലെ ജയിലിലടച്ചിരിക്കുന്ന വിവരം മോനിയെ അറിയ്ക്കുന്നത് മുന്‍ എംപി കെ. സുധാകരനാണ്. തിരക്കിയപ്പോള്‍ സംഭവം സത്യമാണെന്നറിഞ്ഞതോടെ മോനിയുടെ ഇടപെടല്‍ അവിടെയും ഉണ്ടായി. അപ്പീല്‍ പോലും കൊടുക്കാന്‍ കഴിയാതിരുന്ന അവര്‍ക്കുവേണ്ടി സ്വന്തം ചെലവില്‍ കേസ് നടത്തിയാണ് മോനി അവരെ ജയില്‍ മോചിതരാക്കിയത്. അരുവിക്കര തിരഞ്ഞെടുപ്പ് കാലത്ത് നിര്‍മാണമേഖലയില്‍ തൊഴിലാളിയായിരുന്ന ഒരാള്‍ ഇരു വൃക്കയും തകരാറിലായി നിസ്വായിലെ ഹോസ്പിറ്റലില്‍ കഴിയുന്ന വിവരം മോനിയെ അറിയിക്കുന്നത് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ ഭാര്യ സുലേഖയാണ്. ആരോരും സഹായിക്കാനില്ലാതെ കഴിഞ്ഞ അദ്ദേഹത്തിന് ചികിത്സാ സഹായങ്ങള്‍ ഒരുക്കി നാട്ടിലേക്ക് വിമാനം കയറ്റി അയയ്ക്കാനും മോനി മറന്നില്ല.

കൊല്ലം ജില്ലയിലെ പെരുമണ്ണില്‍ നിന്നുള്ള ഒരു സുഹൃത്തിന്റെ വിളി വന്ന ദിവസം ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണെന്ന് മോനി ആവര്‍ത്തിക്കുന്നു. ഒമാനിലെ റൂവിയയില്‍ ജോലി ചെയ്യുന്ന സുഹൃത്തിന്റെ അടുത്ത ബന്ധുവിനെ കഴിഞ്ഞ ഒരാഴ്ചയായി ബന്ധപ്പെടാന്‍ കഴിയാത്തതിലുള്ള വേദനയിലായിരുന്നു അയാള്‍. അവസാനമായി വിളിക്കുമ്പോള്‍ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ മരുന്നു വാങ്ങാന്‍ പോകുന്നു എന്നു പറഞ്ഞു വെച്ചതാണ്. അപരിചിതനായ അയാള്‍ക്കുവേണ്ടി മോനി അന്വേഷണം ആരംഭിച്ചു. ഒടുവില്‍ നാലു ദിവസത്തിനു ശേഷം ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച അയാളുടെ ശവശരീരമാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

മഹാപ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ കേരളത്തിലേക്കാവശ്യമായ സാധനങ്ങള്‍ ശേഖരിച്ച് നാട്ടിലേക്കയച്ചത് മോനിയുടെ നേതൃത്വത്തിലാണ്. തുടര്‍ന്ന് പ്രളയബാധിത മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലായിരുന്നു ശ്രദ്ധ നല്‍കിയത്.

നിലവില്‍ ഇന്റര്‍നാഷണല്‍ ഗാന്ധിയന്‍ തോട്ട്സ് അന്തര്‍ ദേശീയ കണ്‍വീനര്‍, ഇന്ത്യന്‍ മൈഗ്രിന്‍ കൗണ്‍സില്‍ അന്തര്‍ദേശീയ അധ്യക്ഷന്‍, ഓവര്‍സിയസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് അന്തര്‍ദേശീയ ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി, ഐഎന്‍ടിയുസി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന ട്രഷറര്‍, മസ്‌ക്കറ്റ് ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ കമ്മറ്റി അംഗം, പ്രവാസി വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ചീഫ് പ്രമോട്ടര്‍, ഖാദി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും പ്രോത്സാഹത്തിനുമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം സര്‍വോദയ സംഘം രക്ഷാധികാരി, കോട്ടയം പ്രത്യാശ ചാരിറ്റിബിള്‍ സൊസൈറ്റി ഉപദേശക സമിതി ചെയര്‍മാന്‍ തുടങ്ങിയ നിരവധി സംഘടനകളുടെ നേതൃത്വ നിരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സിന്ധുവാണ് ഭാര്യ. മക്കള്‍: ദേവിക എസ് പിള്ള, അംബിക എസ്. പിള്ള, രാധിക എസ്. പിള്ള

ജഗീഷ് ബാബു