Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മഹാദേവന്റെ വെള്ളപ്പുതപ്പുകൾ
എട്ടാംവയസിൽ തന്നെതേടിയെത്തിയ അപ്രതീക്ഷിത നിയോഗം പൂർത്തിയാക്കുന്പോൾ അവനാകെ അങ്കലാപ്പായിരുന്നു. പക്ഷേ, പതിയെപ്പതിയെ അതൊരു ദൈവനിയോഗമായി അവൻ കരുതി. അനാഥ മൃതദേഹം സംസ്കരിക്കുന്ന ജോലിയായിരുന്നു അത്. ആരും മുന്നിട്ടിറങ്ങാത്ത ഒരു മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് രാഷ്ട്രപതിയിൽനിന്നുവരെ പുരസ്കാരം നേടി. ഇന്നവൻ അനാഥനല്ല. തന്റെ കുടുംബത്തെക്കൂടാതെ ഒരു ലക്ഷത്തോളം വരുന്ന പരേതാത്മാക്കളുടെ പ്രാർഥനയാണ് അവന്റെ ശക്തി.
തെരുവിലലഞ്ഞ ബാല്യം
മൈസൂരുവിലെ നഞ്ചംകൂടിനടുത്തുള്ള ദേവരാജ് ഹൻസിപ്പുര എന്ന ഗ്രാമത്തിലാണ് 1962 സെപ്റ്റംബർ 29ന് മഹാദേവൻ ജനിച്ചത്. അഞ്ചു വയസായപ്പോഴേക്കും ഭർതൃവീട്ടുകാരുടെ ശകാരം സഹിക്കവയ്യാതെ അമ്മ മുത്തബസവമ്മ മകനെയുംകൊണ്ട് ബാംഗളൂരിലേക്കു വണ്ടികയറി. ഗവണ്മെന്റ് വിക്ടോറിയ മെഡിക്കൽ കോളജിനു സമീപമുള്ള ഒരു ചേരിയിൽ അവർ എത്തിപ്പെട്ടു. അങ്ങനെ അവൻ തെരുവുമക്കളുടെ കൂട്ടുകാരനായി.
വീട്ടുവേല ചെയ്ത് മകനെ പോറ്റുന്നതിനിടയിൽ രോഗബാധിതയായി അമ്മ മരിച്ചു. കുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ച് ആശങ്കാകുലരായ ചേരിനിവാസികൾ പിരിവെടുത്ത് അവനെ അച്ഛൻ മാതയ്യയുടെ ഗ്രാമത്തിലേക്കു കൊണ്ടുവിടാൻ പദ്ധതിയിട്ടു.
തനിക്ക് ഇവിടം വിട്ടുപോകണ്ട എന്നു പറഞ്ഞ് ആ കൊച്ചുബാലൻ അവരുടെ കാലിൽ വീണു കരഞ്ഞു. ഏഴു വയസുകാരന്റെ ദീനരോദനം കണ്ടപ്പോൾ ഏറെപ്രായംചെന്ന കൃഷ്ണതാത്ത അവനെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു. ഇവനെ ഞാൻ നോക്കിക്കൊള്ളാം. അദ്ദേഹവും ഒരു അനാഥനായിരുന്നു.
കൃഷ്ണതാത്തയിലൂടെ ആശുപത്രിയിലേക്ക്
ഗവ. വിക്ടോറിയ മെഡിക്കൽ കോളജിൽ വരുന്ന അനാഥ മൃതദേഹങ്ങൾ മറവു ചെയ്യുകയായിരുന്നു കൃഷ്ണതാത്തയുടെ ജോലി. കൂടാതെ ആശുപത്രി ജീവനക്കാർക്കുവേണ്ട അല്ലറ ചില്ലറ സഹായങ്ങൾ ചെയ്യുന്പോൾ ചില്ലറത്തുട്ടുകളും കിട്ടും. മെഡിക്കൽ കോളജിന്റെ ആളൊഴിഞ്ഞ ഏതെങ്കിലും മൂലയിൽ കിടന്ന് അവരുറങ്ങും. മാസങ്ങൾകൊണ്ട് ആശുപത്രി അവനു സ്വന്തം വീടായി. പിറ്റേ വർഷം 95-ാം വയസിൽ കൃഷ്ണതാത്തയെന്ന കണ്‍കണ്ട ദൈവം അവനെ വിട്ട് പരലോകത്തേക്കു യാത്രയായി.
ദുഃഖിതനായി നടന്ന അവനോടു ഹോസ്പിറ്റൽ അധികൃതർ ചോദിച്ചു. അനാഥമൃതദേഹങ്ങൾ മറവുചെയ്യാൻ ഇപ്പോൾ ഇവിടെ ആരുമില്ല. സെക്യൂരിറ്റിക്കാരെക്കൊണ്ടാണു താത്കാലികമായി ഇതു ചെയ്യിക്കുന്നത്. നിനക്കിതു ചെയ്തുകൂടെ. സ്ഥലമെല്ലാം അവർ കാണിച്ചുതരും. അങ്ങനെ സെക്യൂരിറ്റിക്കാരുടെ കൂടെ ട്രോളിയിൽ ഉന്തിക്കൊണ്ടുപോയി അവർ ആദ്യ മൃതദേഹം മറവു ചെയ്തു. എട്ടാം വയസിൽ..! കിട്ടിയ പ്രതിഫലം - രണ്ടര രൂപ.
പതുക്കെപ്പതുക്കെ നഗരത്തിലെ അനാഥ മൃതദേഹങ്ങൾ മുഴുവൻ മറവു ചെയ്യുന്ന അവസ്ഥയിലേക്ക്. എപ്പോഴൊക്കെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ വരുന്നുവോ പോലീസ് ആദ്യം വിളിക്കുന്ന പേരായി മഹാദേവൻ.
മൃതദേഹവും ആദരവ് അർഹിക്കുന്നു
മൃതദേഹങ്ങൾ മറവുചെയ്യുന്നത് അവൻ കണ്ടുപഠിച്ചത് തന്റെ അമ്മയുടെ മൃതദേഹം മറവു ചെയ്ത കൃഷ്ണതാത്തയിൽ നിന്നു തന്നെയായിരുന്നു. മരിക്കുന്ന ഏതൊരാൾക്കും മാന്യമായ യാത്രയയപ്പു നൽകണമെന്നു പഠിച്ചതും താത്തയിൽ നിന്നുതന്നെ.
" മൃതദേഹവും ആദരവ് അർഹിക്കുന്നു. ഈശ്വരൻ സവിശേഷമായ ഈയൊരു ദൗത്യത്തിനുവേണ്ടി എന്നെ തെരഞ്ഞെടുത്തതാണെന്നാണെന്റെ വിശ്വാസം. ഒരാളുടെ അവസാന യാത്രയിൽ നാം പങ്കുകാരാകുന്പോൾ, ബഹുമാനത്തോടെ അയാളെ പറഞ്ഞയയ്ക്കുന്പോൾ നാം ചെയ്യുന്നത് ഒരു സുകൃതമാണ്. ശരീരത്തിന്റെയല്ല ആത്മാവിന്റെ സുഹൃത്താകാനാണ് കൃഷ്ണച്ഛൻ എന്നെ പഠിപ്പിച്ചത്' - മഹാദേവൻ തത്ത്വശാസ്ത്രജ്ഞനെപ്പോലെ പറയാൻ തുടങ്ങി.
"എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണ്. ഏവരും മാന്യമായ സംസ്കാരം അർഹിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാ മൃതദേഹങ്ങളും ഒരേപോലെയാണ് സംസ്കരിക്കുന്നത്.
അപകടത്തിൽ മരിച്ചയാളായാലും വെള്ളത്തിൽപോയി മരിച്ച് അഴിഞ്ഞുപോയ മൃതദേഹമായാലും അസഹനീയ ഗന്ധമുള്ളതാണെങ്കിലുമെല്ലാം ഒരുപോലെ അർഹിക്കുന്ന ആദരവോടെയാണു സംസ്കരിക്കുന്നത്. വെള്ള പുതപ്പിച്ചു മാന്യത നൽകി അതിൽ ഹാരാർപ്പണം നടത്തിയാണ് സംസ്കാരം. മൃതദേഹങ്ങൾ മറവുചെയ്യുന്ന സമയത്ത് ഗ്ലൗ സുപോലും ഉപയോഗിക്കാത്തത് അതൊരു അനാദരവാകരുതെന്നു കരുതിയാണ്'. 48 വർഷം കൊണ്ട് ഇതുവരെ 95,988 മൃതദേഹങ്ങൾ ഇദ്ദേഹം മറ വു ചെയ്തു കഴിഞ്ഞു.
കുതിരവണ്ടി, ഓട്ടോ, ഓംനി വാൻ
മൃതദേഹങ്ങൾ ട്രോളിയിൽ കൊണ്ടുപോയി മറവു ചെയ്യുന്പോൾ ലഭിക്കുന്ന തുച്ഛമായ തുക കൂട്ടിവച്ച് എട്ടു വർഷം കൊണ്ട് ഒരു കുതിരവണ്ടി വാങ്ങി. പിന്നീട് അതിലായി മൃതദേഹം കൊണ്ടുപോകൽ. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു സുപ്രഭാതത്തിൽ കുതിര ചത്തു. ഇതറിഞ്ഞ ബാംഗ്ലരു സിറ്റി മേയർ രാമചന്ദ്രപ്പ 1999-ൽ അവനൊരു ബോഡി കെട്ടിയ ഓട്ടോറിക്ഷ നൽകി.
കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും ഈ മഹദ് സേവനം തിരിച്ചറിഞ്ഞ ഐഎഎസ് ഓഫീസർ മദൻ ഗോപാല ഒരു മാരുതി ഓംനി വാൻ സമ്മാനിച്ചു. ഇപ്പോൾ ഓട്ടോയിലും ഓംനിയിലുമായാണു മൃതദേഹങ്ങൾ കൊണ്ടുപോകുന്നത്.
ദക്ഷിണ റെയിൽവേയാണ് ഇദ്ദേഹത്തിന് ആദ്യമായി സെൽഫോണ്‍ സമ്മാനിച്ചത്. ഹംസ ഗ്രൂപ്പ് തങ്ങളുടെ പെട്രോൾ പന്പുകളിൽ നിന്ന് സൗജന്യമായി ഇന്ധനം നൽകുന്നുണ്ട്.
<b>അവാർഡുകളും അംഗീകാരങ്ങളും
1999 -ൽ ചീഫ് മിനിസ്റ്റേഴ്സ് ഗോൾഡ് മെഡൽ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ സമ്മാനിച്ചു. രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം വിശിഷ്ട സേവനത്തിനുള്ള ഭാരത സർക്കാരിന്റെ പുരസ്കാരം സമ്മാനിച്ചു. ഈ രണ്ടരലക്ഷം രൂപ കൊണ്ട് പാട്ടത്തിനെടുത്ത വീട്ടിലാണു മഹാദേവനും കുടുംബവും താമസിക്കുന്നത്. നിരവധി പുര സ്കാരങ്ങളും സ്വർണപ്പതക്കങ്ങളുമുൾപ്പടെ ലഭിച്ചെങ്കിലും അവയെല്ലാം വിറ്റാണു മക്കളെ പഠിപ്പിച്ചതെന്ന് ഇയാൾ പറയുന്നു. ഓടിന്റെ ഒരു വിളക്കു മാത്രമാണ് സമ്മാനം ലഭിച്ചതിൽ ഇപ്പോൾ ബാക്കിയുള്ളത്.
അച്ഛന്റെ വഴിയേ
പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ മൂത്തമകൻ എം. പ്രവീണ്‍കുമാർ അച്ഛന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി കൂടുതൽ കരുത്തുപകരാൻ രാജാജി നഗറിലെ ഗംഗാ കാവേരി കോളജിൽ നിന്നും എംഎസ്ഡബ്ല്യു സ്വന്തമാക്കുകയായിരുന്നു.
ആറാം ക്ലാസിൽ പഠിക്കുന്പോൾ അച്ഛൻ രോഗബാധിതനായപ്പോഴാണ് പ്രവീണ്‍കുമാർ ആദ്യമായി അനാഥ മൃതദേഹങ്ങൾ മറവു ചെയ്യാനിടയായത്. പിന്നീട് ശനി, ഞായർ ദിനങ്ങളിലും ഒഴിവു ദിനങ്ങളിലുമെല്ലാം അതു തുടർന്നു. ഇപ്പോൾ ഇരുപതിനായിരത്തോളം അനാഥ മൃതദേഹങ്ങൾ മറവു ചെയ്തതായി ഈ ബിരുദാനന്തര ബിരുദധാരി പറയുന്നു. " ഞാനെന്റെ ജോലിയെ അങ്ങേയറ്റം ബഹുമാനിക്കുന്നു. പിതാവി ന്റെ കാലടികൾ പിൻതുടരാനാണ് എനിക്കിഷ്ടം.
സ്വപ്നസാക്ഷാത്കാരത്തിലേക്ക്
തിരക്കുപിടിച്ച ബംഗളൂരു നഗരത്തിൽ അനാഥ മൃതദേഹങ്ങൾ മറവു ചെയ്യാൻ സൗകര്യപ്രദമായ ഒരു ശ്മശാനം ഒരുക്കണമെന്നതാണു മഹാദേവന്റെ സ്വപ്നം. സ്ഥലപരിമിതിമൂലം ഒരു ഘട്ടത്തിൽ അഞ്ചും ആറും മൃതദേഹങ്ങൾ ഒരൊറ്റ കുഴിയിൽ അടക്കം ചെയ്യേണ്ട ദുർഗതിയുണ്ടായിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
ഈയൊരു ലക്ഷ്യം വച്ചാണ് ഈ വർഷം മാർച്ചിൽ ത്രിവിക്രമ മഹാദേവ ട്രസ്റ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രസിഡന്റായ മഹാദേവനും മകൻ പ്രവീണ്‍കുമാറും കൂടാതെ ഹർഷ, മാല, സോനൽ, കേശവ് എന്നിവരുമാണ് അംഗങ്ങൾ. ലണ്ടൻ യൂണിവേഴ്സിറ്റിയിൽനിന്നും എംബിഎ നേടിയ സോഷ്യൽ വർക്കർ കൂടിയായ ഹർഷയാണ് ട്രസ്റ്റിന്റെ കാര്യങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്.
കുടുംബം
ഭാര്യ: പുഷ്പ. പ്രവീണ്‍കുമാർ കൂടാതെ മൂന്നു മക്കൾ: സോണിയ, അർപ്പിത, കിരണ്‍കുമാർ (മൂവരും പ്ലസ് ടു വിദ്യാർഥികൾ). അച്ഛന്റേയും ജ്യേഷ്ഠന്റേയും സേവനസപര്യയിൽ അവധിദിനങ്ങളിൽ കിരണ്‍കുമാറും പങ്കാളിയാകുന്നുണ്ട്.
സുബ്രതോ ബഗ്ചി കണ്ട പ്രഫഷണലിസം
110 കോടി യുഎസ് ഡോളർ ആസ്തിയുള്ള ഇന്ത്യയിലും വിദേശത്തും ഏറെ പ്രശസ്തിയുള്ള "മൈൻഡ് ട്രീ' എന്ന സോഫ്റ്റ് വെയർ കന്പനിയുടെ സ്ഥാപക ചെയർമാനും ബിസിനസ് രംഗത്തെ ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ രചയിതാവുമായ സുബ്രതോ ബഗ്ചി തന്റെ "ദ പ്രഫഷണൽ' എന്ന പുസ്തകത്തിൽ റോൾ മോഡലായി ഇദ്ദേഹത്തെ അവതരിപ്പിക്കുന്നത് ഇതുകൊണ്ടൊന്നുമല്ല. പ്രഫഷണലിസത്തിന്റെ പേരിലാണ്.
പ്രതിജ്ഞാബദ്ധത, സത്യസന്ധത = മഹാദേവൻ എന്നാണ് ബഗ്ചി പറയുന്നത്. അർപ്പണബോധത്തിന്റെയും ആത്മാർഥതയുടെയും ആൾരൂപമായാണു ഗ്രന്ഥകാരൻ ഇദ്ദേഹത്തെ വരച്ചുകാട്ടുന്നത്. മൃതദേഹം മോർച്ചറിയിൽ നിന്നെടുത്ത് കുതിരവണ്ടിയിൽ ശ്മശാനത്തിലെത്തിച്ച് കുഴിയെടുത്ത് മറവു ചെയ്യുന്ന ജോലികൾ ഒറ്റയ്ക്കു ചെയ്യുന്ന ഇയാൾ പണം ധൂർത്തടിക്കാതെ സ്വരുക്കൂട്ടിവച്ച് കുതിരവണ്ടി വാങ്ങുന്നത് ഏതൊരു വ്യക്തിക്കും പ്രചോദനം തരുന്നതാണ്.
1. മേൽനോട്ടക്കാരില്ലാതെതന്നെ കൃത്യമായും കാര്യക്ഷമമായും ജോലി ചെയ്യാനുള്ള കഴിവ് 2. തൊഴിൽ ആവശ്യപ്പെടുന്ന വേഗം.3. രാപകൽ ഭേദമില്ലാതെ, മഴയോ വെയിലോ തടസമാകാതെ ജോ ലി ചെയ്യാനുള്ള സന്നദ്ധത. 4. ജീവനില്ലാത്ത ഉപഭോക്താവിനെ പ്പോലും ബഹുമാനിച്ച്, വെള്ള പുതുപ്പിച്ചു മാന്യത നൽകി ഹാരാർ പ്പണം നടത്തി സംസ്കരിക്കുന്നു. 5. ജോലിയിൽ നിരന്തരം ഉറപ്പുവരുത്തിയ പൂർണത.
ഒരു യഥാർഥ പ്രഫഷണലാകണമെങ്കിൽ, ദീർഘനാൾ മുന്നോട്ടു പോകണമെങ്കിൽ, വിജയം കരഗതമാക്കണമെങ്കിൽ നിരന്തരം അഭിനിവേശത്തോടെ ആവേശത്തോടെ തൊഴിലിനെ സമീപിക്കണമെന്ന് ബഗ്ചി മഹാദേവനിലൂടെ പറഞ്ഞുവയ്ക്കുന്നു.
സെബി മാളിയേക്കൽ
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
Latest News
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top