Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഹിമാലയം എന്നാല്‍ ലഹരി
നൂറാം വയസിലും തുടർച്ചയായ മുപ്പതാമത്തെ ഹിമാലയൻ യാത്രയ്ക്കൊരുങ്ങുകയാണ് പി. ചിത്രൻ നന്പൂതിരിപ്പാട്. സെപ്റ്റംബർ 27 ന് യാത്രതിരിക്കും. വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ജോയിന്റ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹത്തോടൊപ്പം...
ഈ പൂമുഖം എല്ലാവരെയും സ്വാഗതം ചെയ്യുന്നു. സ്മരണകളുടെ നിറച്ചാർത്തൊരുക്കിയ നൂറു സംവത്സരങ്ങളുടെ കഥ ഇവിടെ നിന്നറിയാം. കേരള ചരിത്രത്തിലൂടെ സഞ്ചരിച്ച ഒരു വിദ്യാഭ്യാസ വിചക്ഷണന്റെ ഇടപെടലുകളുടെ നേർക്കാഴ്ച്ചകളും നൂറാം വയസിൽ നടത്തിയ ഹിമാലയൻ യാത്രയുടെ പുത്തനറിവുകളും ഉണർവുകളും ഈ പൂമുഖപ്പടി കടന്നെത്തുന്നു... പി. ചിത്രൻ നന്പൂതിരിപ്പാട് പതിവു തെറ്റിക്കുന്നില്ല, തൃശൂർ ചെന്പൂക്കാവിലെ "മുക്തി'യിലിരുന്ന് ശാന്തനായ്, സൗമ്യനായി അറിവിന്റെയും തെളിവിന്റെയും തലപ്പൊക്കത്തിന്റെ ഓർമകളുടെ കെട്ടഴിയ്ക്കുന്നു.
ഹിമാലയം യാത്ര
കന്യാകുമാരി നാഗർകോവിൽ ശാരദാശ്രമത്തിന്റെ നൂറുപേരടങ്ങുന്ന തീർത്ഥാടക സംഘത്തിൽ കഴിഞ്ഞ മുപ്പതു തവണയായി നന്പൂതിരിപ്പാടുണ്ട്. ഒരുമാസം നീണ്ടുനില്‍ക്കുന്ന ട്രിപ്പാണ്. യുവാക്കളും മുതിർന്നവരുമടങ്ങുന്ന സംഘം ഡൽഹിയിലെത്തി അവിടെ നിന്നു ബസ് മാർഗം ഹരിദ്വാറിലെത്തും. ഇവിടെ നിന്നു നാലു ഗ്രൂപ്പുകളായി ചെറിയ ബസുകളിൽ ഋഷികേശിലെത്തും. അവിടെ നിന്നു കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലേക്ക്.
പതിനഞ്ചുദിവസമാണ് ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാനെടുക്കുക. പകൽപോലും മഞ്ഞുവീഴ്ച്ച കൂടിയ സ്ഥലങ്ങളാണ് ഇവയെല്ലാം. പലയിടത്തേക്കും ബസുകളെത്തില്ല. നാലും അഞ്ചും ഒരു പക്ഷെ അതിൽക്കൂടുതലും കിലോമീറ്ററുകൾ കുതിരകളെ ഉപയോഗിക്കേണ്ടിവരും. പലയിടത്തും ഇറങ്ങി നടന്നുപോകേണ്ടി വരും. കന്പിളി വസ്ത്രങ്ങൾ അണിയാതെ നിവൃത്തിയില്ല. രാത്രിയിലെ തണുപ്പാണെങ്കിലോ അതിദയനീയം. യാത്രയിൽ ഇതുവരെ വൈഷമ്യങ്ങളുണ്ടായിട്ടില്ല. തന്റെ പുണ്യഹിമാലയം എന്ന യാത്രാവിവരണത്തിൽ നന്പൂതിരിപ്പാട് എല്ലാം തുറന്നെഴുതിയിട്ടുണ്ട്.
അദ്ദേഹത്തോടൊപ്പം എട്ടുതവണ യാത്രചെയ്ത തലനാട് ചന്ദ്രശേഖരൻ നായർ പറയുന്നു -നന്പൂതിരിപ്പാടിന് ഹിമാലയം എന്നാൽ ലഹരിയാണ്. വലിയൊരു വൈശിഷ്ട്യമാണ് ഹിമാലയത്തെക്കുറിച്ച് അദ്ദേഹത്തിന്. മനുഷ്യനെക്കാൾ കൂടുതൽ അടുപ്പം ഹിമാലയത്തിനോടാണ്. എല്ലാ മനുഷ്യരോടും വലുപ്പചെറുപ്പമില്ലാതെ പെരുമാറുന്ന നന്പൂതിരിപ്പാടിന്റെ ആ ഹരം ഹിമാലയത്തോളം വലുതാണ്. തീർഥാടകസംഘം മാനേജരായ എസ്. കൃഷ്ണൻ നായർക്കു വെളിപ്പെടുത്താനുള്ള മറ്റൊരു കാര്യം നന്പൂതിരിപ്പാടിന്റെ സഹകരണ മനോഭാവത്തെക്കുറിച്ചാണ്. എത്രയോ വലിയൊരു മനുഷ്യൻ, നൂറിലെത്തിയിട്ടും അച്ചടക്കത്തോടെ, ഒരുമയോടെ... നമ്മൾ ഇനിയും പഠിക്കാനുണ്ട് നന്പൂതിരിപ്പാടിനെ...
ഹിമാലയത്തേക്കാൾ വലുപ്പം
ഹിമാലയ പർവതത്തിന്റെ വലുപ്പം എല്ലാവർക്കുമറിയാം. അതിലും വലുതൊന്നില്ല എന്നായിരിക്കും ഉത്തരം. പക്ഷെ ചിത്രൻ നന്പൂതിരിപ്പാടിനെ അറിയുന്നവർ പറയും ഹിമാലയത്തേക്കാൾ വലുതാണ് നന്പൂതിരിപ്പാടിന്റെ ഹിമാലയൻ യാത്രയും അതു നല്കുന്ന ലഹരിയും. പ്രായം നൂറിലെത്തിയിട്ടും ഹിമാലയൻ യാത്രയ്ക്കു മുടക്കമില്ല. നാഗർകോവിൽ ശ്രീ ശാരദാമഠത്തിലെ പ്രത്യേക സംഘത്തിനൊപ്പമാണ് തീർഥാടന യാത്ര. എല്ലാവർഷവും ഹിമാലയത്തിലെ ശ്രീശൈലവും ത്രിയുഗ നാരായണ കുണ്ഠവുമെല്ലാം സന്ദർശിക്കും.
തുടർന്ന് കാശി, വാരാണസി അടക്കമുളള പുണ്യസ്ഥലങ്ങളും സന്ദർശിച്ച ശേഷമായിരിക്കും മടക്കം. തുടർച്ചയായ മുപ്പതാമത്തെ ഹിമാലയൻ തീർഥയാത്രയ്ക്കൊരുങ്ങുകയാണ് ഇദ്ദേഹം. സെപ്റ്റംബർ 27 ന് യാത്രതിരിക്കും. 1991ൽ എഴുപത്തിയെട്ടാം വയസിലായിരുന്ന ആദ്യയാത്ര. 2011ൽ രണ്ടുതവണ പോയി. ഇത്രകാലവും അതിനു മുടക്കം വന്നിട്ടില്ല. ഇത്തവണയും മുടക്കമുണ്ടാകില്ല എന്നു തന്നെയാണ് വിശ്വാസം.
വീണ്ടും വീണ്ടും പോകാൻ തോന്നും. ഹിമാലയത്തെക്കുറിച്ച് പറയുന്പോൾ ചിത്രൻ നന്പൂതിരിപ്പാടിന്റെ കണ്ണുകളിൽ തിളക്കം. കഴിഞ്ഞ നവംബർ രണ്ടിനാണ് ഇരുപത്തിയൊന്‍പതാമത്തെ യാത്ര കഴിഞ്ഞു തിരിച്ചെത്തിയത്. ഒരു യാത്രയ്ക്കിടെ ഉത്തരാഖണ്ഡിലെ മഹാപ്രളയം തിമർത്താടിയ പ്രദേശങ്ങളിലേക്കും പോയി. തകർന്ന റോഡുകളിലൂടെ യാത്രചെയ്തു. കടുത്ത തണുപ്പും താഴത്തെ കടുത്തചൂടും വകവയ്ക്കാതെയുള്ള യാത്ര. അവിടെയും നന്പൂതിരിപ്പാടിലെ വിദ്യാഭ്യാസ വിദഗ്ധൻ ഉണരുകയായിരുന്നു.
ഹിമാംശുവിന്റെ ജയ്ഹോ
ഉത്തരാഖണ്ഡിലെ പ്രളയഭൂമിയിലൂടെയുള്ള യാത്രയിലാണ് അതു കാണുന്നത്. ഗവ. പ്രൈമറി സ്കൂൾ എന്ന ദിശാബോർഡ്. ഇവിടെയും സ്കൂളോ..? കൗതുകമായി, ആകാംക്ഷയായി. പതിനഞ്ചു പേരുമൊത്തുള്ള ജീപ്പുയാത്രയ്ക്കൊടുവിൽ സ്കൂളിലെത്തി. മുപ്പത്തിരണ്ടു കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ അന്ന് പതിനഞ്ചു കുട്ടികളേ ഉണ്ടായിരുന്നുള്ളു. പലരും പ്രളയത്തിനു ശേഷം സ്കൂളിലേക്കു വന്നിട്ടില്ല.
ഉറ്റവർ നഷ്ടപ്പെട്ട ഇവരുടെ വിദ്യാഭ്യാസം വഴിമുട്ടി. ഇനിയവരെ സ്കൂളിലേക്കു പ്രതീക്ഷിക്കേണ്ട- അധ്യാപകരും പറഞ്ഞു. ഇവിടെയാണ് ഹിമാംശുവിനെ കണ്ടെത്തുന്നത്. പ്രളയത്തിൽ പിതാവിനെ കാണാതായതിന്റെ ദുഃഖം പേറുന്നവൻ. ഹിമാലയപാതയിലെ ചായക്കടകളിലൊന്നിലായിരുന്നു അവന്റെ അച്ഛൻ. പ്രളയത്തിൽ ഇയാളെ കാണാതായതിനു ശേഷം ഹിമാംശു ഒഴിവുസമയങ്ങളിൽ കടകളിലേക്കു വിറകുകളെത്തിച്ചു നല്‍കും. കാടുകളിൽ പോയാണ് വിറകുശേഖരണം. ഇതിനു പത്തുരൂപ ലഭിക്കും. അതെന്തു ചെയ്യുമെന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു. അതു മാതാജീയുടെ കൈയിൽ കൊടുക്കും.
ഹിമാംശുവിന്റെ ഈ മാതൃസ്നേഹവും ഉത്തരവാദിത്വ ബോധവുമാണ് നന്പൂതിരിപ്പാടിനെ ആകർഷിച്ചത്. പിന്നീട് നാട്ടിലെത്തിയ ശേഷം അന്നത്തെ കേന്ദ്രമന്ത്രി എ.കെ. ആന്റണിക്കു ഹിമാംശുവിനെക്കുറിച്ച് ഒരു കത്തെഴുതി. താങ്കളുടെ കത്തുകിട്ടിയെന്നും പറ്റാവുന്നതു ചെയ്യാമെന്നും മറുപടിക്കത്തും കിട്ടി.
വർഷങ്ങൾക്കു ശേഷം മറ്റൊരു ഹിമാലയൻ യാത്രയിൽ ഹിമാംശുവിനെ വീണ്ടും കണ്ടുമുട്ടി. അവനിപ്പോൾ ഉത്തരാഖണ്ഡ് ശ്രീനഗറിലെ നവോദയ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സർക്കാർ സഹായമായി അഞ്ചുലക്ഷം രൂപയും അവരുടെ അക്കൗണ്ടിലെത്തി. വീടുനിർമാണവും പൂർത്തിയായി. അതിനു മുന്നിൽ കുറച്ചുസ്ഥലം വാങ്ങി മാതാജിക്കു കടയും ഒരുങ്ങുന്നുണ്ട്. നിനക്ക് ആരാകാനാണ് ആഗ്രഹം..? നന്പൂതിരിപ്പാട് അവനോടു ചോദിച്ചു. ഡോക്ടർ, മജിസ്ട്രേറ്റ്....? പക്ഷെ അവന്റെ മറുപടി അതിലും വലുതായിരുന്നെന്നു നന്പൂതിരിപ്പാട് പറയുന്നു. അവന് പട്ടാളക്കാരനാകണം.
വിദ്യാഭ്യാസ യാത്രകൾ
ഹിമാലയൻ യാത്രകൾക്കു പുറമെ ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലെ വിദ്യാലയങ്ങളും നന്പൂതിരിപ്പാട് സന്ദർശിച്ചിട്ടുണ്ട്. അവിടത്തെ പഠനരീതികളും ഭാഷാപഠന ശൈലികളും തിരിച്ചറിയുകയായിരുന്നു ലക്ഷ്യം. ഇതിനിടെ നേപ്പാൾ കാഠ്മണ്ഡുവിലെ ഒരു സ്കൂളിലുമെത്തി. ത്രിഭാഷാ ഫോർമുലയിലാണ് പഠനരീതി. ഇംഗ്ളീഷിനും ഹിന്ദിക്കും നേപ്പാളി ഭാഷയ്ക്കും തുല്യപ്രാധാന്യമുണ്ട്.
കേരളത്തിലെ ചില രീതികളോടു നന്പൂതിരിപ്പാടിനു പ്രതിപത്തിയില്ല. ഭാഷാപഠനത്തിന്റെ വലുപ്പവും പോരായ്മകളും നാം കണ്ടെത്തണം, മുന്നോട്ടുപോകണം. തലയെണ്ണലിൽ വിദ്യാർഥികൾ കുറഞ്ഞുപോയെന്ന കാരണം പറഞ്ഞ് മൂന്നു വർഷത്തിലധികമായി ശന്പളമില്ലാത്ത അധ്യാപകരുള്ള നാടാണ് നമ്മുടേത്. എത്രനാൾ ഒരാൾ ശന്പളമില്ലാതെ ജീവിക്കും...?
മനസിലെന്നും വിദ്യാഭ്യാസം
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ സ്കൂൾ കലോത്സവത്തിനു വിത്തിട്ടതു നന്പൂതിരിപ്പാട് അടങ്ങുന്ന സംഘമായിരുന്നു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി.എസ്. വെങ്കിടേശ്വരയ്യരുടെ താത്പര്യപ്രകാരമായിരുന്നു കലോത്സവമെന്ന ആശയത്തിന്റെ തുടക്കം. 1956-ൽ ഡൽഹി ഇന്റർ യൂണിവേഴ്സിറ്റി കലോത്സവത്തിന് കാഴ്ചക്കാരനായി പോയതാണ് കലോത്സവച്ചിന്തയ്ക്ക് വഴിയൊരുക്കിയത്. അന്ന് മൂക്കുതല സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന നന്പൂതിരിപ്പാട് ഉൾപ്പെടെയുള്ളവരെ തൃശൂർ ജില്ലക്കാരനായിരുന്ന വെങ്കിടേശ്വരയ്യർ ആലോചനകൾക്കായി വിളിച്ചു. ഇങ്ങനെയായിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ യുവോത്സവമായി മാറിയ കലോത്സവത്തിന്റെ തുടക്കം.
സ്മരണകളുടെ പൂമരം
വർഷങ്ങൾക്കു മുന്‍പ് സ്മരണകളുടെ പൂമരം എന്ന പേരിൽ ആത്മകഥ പുറത്തിറക്കി. 1976ൽ വിരമിക്കുന്പോൾ സംസ്ഥാന ഡയറക്ടറേറ്റിൽ മാത്രമായിരുന്നില്ല യാത്രയയപ്പ്. കേരളത്തിലെ പതിനാലു ജില്ലകളിലും യാത്രയയപ്പ് നല്‍കിയാണ് സഹപ്രവർത്തകർ അദ്ദേഹത്തിനു വിട നല്‍കിയത്. എളിമയുടെ പ്രതിരൂപമായി വിളങ്ങിനില്‍ക്കുകയാണ് പി.ചിത്രൻ നന്പൂതിരി.
മിക്ക പരിപാടികളിലും ഇപ്പോഴും നടന്നെത്തും ഈ നൂറുവയസുകാരൻ. നാലുവർഷം മുന്‍പ് മണ്മറഞ്ഞ പ്രിയതമ ലീലയുടെ ഓർമകൾക്കും മകനും മരുമകൾക്കുമൊപ്പം താമസം.
ശതാബ്ദിയുടെ നിറവിൽ
പകരാവൂർ മനയ്ക്കൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും പുത്രനായി 1920 ജനുവരിയിൽ പൊന്നാനി താലൂക്കിലെ മൂക്കുതലയിൽ ജനനം. പൊന്നാനി എ.വി ഹൈസ്കൂളിലെ പ്രാഥമിക പഠനത്തിനുശേഷം തൃശൂർ സെന്റ് തോമസ് കോളജ്, മദ്രാസ് പച്ചൈയപ്പാ കോളജ്, കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളിൽ പഠനം.
അധ്യാപകൻ, പ്രധാനാധ്യാപകൻ എന്നീ നിലയിൽ തുടങ്ങി വിവിധയിടങ്ങളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ, വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ജോയിന്റ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ സ്ഥാനങ്ങൾ വഹിച്ചു. വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തവന്നൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, കേരള കലാമണ്ഡലം സെക്രട്ടറി, കേന്ദ്ര-സ്റ്റേറ്റ് വിദ്യാഭ്യാസ സമിതിയംഗം, വിവിധ പരീക്ഷാ ബോർഡുകളിൽ അംഗം, അധ്യാപക അവാർഡ് അംഗവുമെല്ലാമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1947ൽ തന്റെ നാടായ മൂക്കുതലയിൽ സ്വന്തം അഞ്ചേക്കർ സ്ഥലത്തു ഒരു വിദ്യാലയം സ്ഥാപിച്ചു. പത്തു വർഷതത്തിനുശേഷം ഈ വിദ്യാലയം വെറും ഒരുരൂപ വിലവാങ്ങി സംസ്ഥാന സർക്കാരിനു കൈമാറി. മുപ്പത്തിനാലാം വയസിലായിരുന്നു പ്രധാനാധ്യാപകനായി രംഗപ്രവേശം.
ക്ഷോഭിക്കുന്ന കാലം
അന്ന് പതിനൊന്നു വയസ്സായിരുന്നു പ്രായം. ഐപിസി നന്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ജന്മനാടായ മൂക്കുതലയിൽ പന്തിഭോജനം പരിപാടിക്കു പദ്ധതിയിട്ടു. ആദ്യഘട്ടത്തിൽ ആരും വന്നില്ല. പിന്നീട് പതിനഞ്ചു പേരോളം പന്തിഭോജനത്തിന്റെ ഭാഗമായി. പലരും ഭയന്ന് പിൻവാങ്ങിയപ്പോഴാണ് മിത്രൻ നന്പൂതിരിപ്പാടും സഹോദരനും മുന്നിട്ടിറങ്ങിയത്. വീട്ടിൽ നിന്നു ഭക്ഷണം നിഷേധിക്കപ്പെട്ടതായിരുന്നു ഇതിന്റെ അനന്തരഫലം.
അടുത്ത ഹിമാലയൻ യാത്രയ്ക്കൊരുങ്ങുന്പോഴും വീട്ടിലെത്തുന്ന വിരുന്നുകാരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. വിദ്യാഭ്യാസ മേഖലയുടെ ഉണർവിനായി പ്രവർത്തിക്കുന്നവർക്കും സാമൂഹ്യ ചിന്തകർക്കുമായി തുറന്നിട്ടിരിക്കുകയാണ് തൃശൂർ ചെന്പൂക്കാവിലെ മുക്തിയുടെ പൂമുഖം.
എം.വി. വസന്ത്
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
പൊന്നോണത്തിന് അമ്മയുടെ മുഖം
എന്റെ ഓണം ഓർമകളെന്നും കരിന്പാലേത്ത് നാലുകെട്ടിലും നടുമുറ്റത്തുമൊക്കെ മായാതെയുണ്ട്. കഷ്ടപ്പാടുകളും ദുരിതങ്ങള
Latest News
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Latest News
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top