Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഈ ചാച്ചനും അമ്മച്ചിക്കും കൊച്ചുമക്കൾ 50; അവർ ജനിച്ചത് ഒരേ ആശുപത്രിയിൽ
ഒരു ചാച്ചനും അമ്മച്ചിക്കും മക്കൾ 13 പേർ... കൊച്ചുമക്കൾ 50 പേർ... ഈ 50 പേരും ജനിച്ചത് ഒരേ ആശുപത്രിയിൽ... ഈ അഭിമാനനേട്ടം കൈവരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയം 35ാം മൈലിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി.
ആശുപത്രികളിൽ കുഞ്ഞുങ്ങൾ ജനിക്കുന്നത് ഒരു സാധാരണ സംഭവമാണ്. പ്രത്യേകിച്ച് ഗൈനക്കോളജി വിഭാഗമുള്ള ആശുപത്രികളിൽ. എന്നാൽ ഇക്കഴിഞ്ഞ 13ന് വാണിയപ്പുരയ്ക്കൽ ഷിബു-അന്പിളി ദന്പതികൾക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചപ്പോൾ അത് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ നിമിഷമായിരുന്നു. ഷിബുഅന്പിളി-ദന്പതികളുടെ ഏഴാമത്തെ കുഞ്ഞാണ് ജനിച്ചത്. ആ കുടുംബത്തിലെ അന്‍പതാമത്തെ കൊച്ചുമകളായിരുന്നു അവൾ. ഇവരുടെ ഏഴു മക്കൾക്കും ജന്മമൊരുക്കാൻ അവസരമുണ്ടായി എന്ന സന്തോഷം ഒരു വശത്തുനിൽക്കുന്പോൾ അന്പിളിയുടെ സഹോദരീസഹോദരന്മാരുടെ മറ്റു 49 മക്കളും ഇവിടെത്തന്നെയാണ് ജനിച്ചതെന്ന സന്തോഷം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിന് ഇരട്ടി മധുരമായി.
കുടുംബവിശേഷം
പെരുവന്താനം ഇടവകയിലെ പവ്വത്ത് കുടുംബത്തിലെ പി.ടി. തോമസ്-ത്രേസ്യാമ്മ ദന്പതികൾക്ക് 13 മക്കളാണ്. (പി.ടി. തോമസ് 2016 ജനുവരി 25നും ത്രേസ്യാമ്മ 2017 ഒാഗസ്റ്റ് 27നും നിര്യാതരായി.) മൂന്ന് ആൺമക്കളും ഒന്‍പതു പെണ്മക്കളും. ആണ്മക്കളിൽ മൂന്നുപേരും പെരുവന്താനത്തിന് അടുത്തുതന്നെയുള്ള ഇടവകകളിൽനിന്നാണ് വിവാഹം കഴിച്ചിട്ടുള്ളത്. ഹൈറേഞ്ചിനും ലോറേഞ്ചിനും മധ്യേയുള്ള പ്രശസ്ത ആശുപത്രിയായ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിലാണ് ഇവരെല്ലാവരും ചികിത്സ തേടിയെത്തിയിരുന്നത്. തങ്ങളുടെ കണ്മണികളുടെ കാര്യം വന്നപ്പോഴും അവർ തങ്ങൾക്ക് ഏറ്റവും ട്രസ്റ്റുള്ള മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് തെരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ പവ്വത്ത് കുടുംബത്തിലെ കൊച്ചുമക്കളുടെ തലമുറയിലുള്ള അന്പതുപേരും (24 ആണ്‍കുട്ടികളും 26 പെണ്‍കുട്ടികളും) ഒരേ ആശുപത്രിയിൽ ജനിച്ചു. പി.ടി. തോമസ്-ത്രേസ്യാമ്മ ദന്പതികളുടെ ആദ്യ കൊച്ചുമകൾ മെഡിക്കൽ ട്രസ്റ്റിൽ പിറന്നത് 1966 ജൂലൈ മൂന്നിനായിരുന്നു. അവിടെത്തന്നെ അന്‍പതാമത്തെ കൊച്ചുമകൾ പിറന്നത് 2019 ജൂണ്‍ 13നും. ഈ കൊച്ചുമക്കൾക്ക് പുറമെ അവരിൽ ചിലരുടെ പത്തു മക്കളും ഇതേ ആശുപത്രിയിൽതന്നെയാണ് ജനിച്ചത്. അങ്ങനെ കൂട്ടിയാൽ 60 പേർ. ഇവരുടെ 50 കൊച്ചുമക്കളിൽ മൂന്നു പേർ ഇന്നില്ല. ഏറ്റവും മുതിർന്നയാളുടെ രണ്ടാമത്തെ മകൾ കുഞ്ഞുമോളും 12ാമത്തെ മകളുടെ മക്കളായ ജയിംസും തോമസുമാണ് മരിച്ചത്. പി.ടി. തോമസിന്റെ മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും അവരുടെ മക്കളുടെയും എണ്ണമെടുത്താൽ കുടുംബക്കാർ 130 ആകും. നാലാം തലമുറയിലെ ഒരു പെൺകുട്ടിയുടെ വിവാഹവും അടുത്തയിടെ നടന്നിരുന്നു.
ജീവിതമാഹാത്മ്യം
കൊച്ചുമക്കളുടെ കൂട്ടത്തിലെ അന്‍പതാമത്തെ അംഗം നിർമലഗിരി ഇടവക വാണിയപ്പുരയ്ക്കൽ ഷിബു-അന്പിളി ദന്പതികളുടെ ഏഴാമത്തെ മകളാണ്. ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനും എന്ന കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ മാത്യു അറയ്ക്കലിന്റെ സന്ദേശം ജീവിതത്തിൽ ഉൾക്കൊണ്ട് തങ്ങൾക്ക് ദൈവം നൽകിയ മക്കളെയെല്ലാം നന്ദിയോടെ കൈനീട്ടി വാങ്ങിയ യുവദന്പതികളാണിവർ.
സന്ധ്യയായാൽ നിർമലഗിരിയിലുള്ള ഇവരുടെ വീട്ടിലേക്ക് ചെല്ലണം. കുരിശുമണി അടിക്കുന്പോൾത്തന്നെ കുഞ്ഞുമക്കളെല്ലാവരും ചേർന്നു നടത്തുന്ന ജപമാലയിൽ സംസാരിക്കാൻ പഠിച്ചുവരുന്ന ആറാമത്തെ മകൾ തെരേസ വരെ പങ്കെടുക്കും. തങ്ങളുടെ വല്യപ്പച്ചന്റെ സഹോദരൻകൂടിയായ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവാണ് സന്ധ്യാപ്രാർഥനയുടെയും ജപങ്ങൾ പഠിക്കുന്നതിന്റെയും പ്രാധാന്യം തങ്ങൾക്ക് പറഞ്ഞുതന്നതെന്ന് ഈ കുഞ്ഞുങ്ങൾ പറയുന്നു. ഷിബുവിന്റെ മാതാപിതാക്കൾകൂടി അടങ്ങുന്ന ഈ വലിയ കുടുംബം സഭയാകുന്ന കുടുംബത്തിന്റെ ഒരു ചെറിയ പതിപ്പു തന്നെയാണ്.
സഫലമായ മോഹം
ദൈവം 13 മക്കളെ തന്നപ്പോൾ അതിൽ ആരെങ്കിലും ദൈവവിളി സ്വീകരിക്കണമെന്ന് ചാച്ചനും അമ്മച്ചിയും ആഗ്രഹിച്ചിരുന്നു. എന്നാൽ അവരുടെ ഈ പ്രാർഥന ദൈവം നിറവേറ്റിക്കൊടുത്തത് കൊച്ചുമക്കളിലൂടെയാണ്. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്ന ഫാ. ദീപു പുത്തൻപുരയ്ക്കൽ ഈ ആശുപത്രിയിൽത്തന്നെ ജനിച്ച 50 കൊച്ചുമക്കളിൽ ഒരാളാണ്. റാന്നി സിറ്റാഡെൽ സ്കൂളിന്റെ പ്രിൻസിപ്പൽ ഫാ. ജോഷി വാണിയപ്പുരയ്ക്കലും ഈ വലിയ കുടുംബത്തിലെ അംഗമാണ്. തോമസ്-ത്രേസ്യാമ്മ ദന്പതികളുടെ പതിനൊന്നാമത്തെ മകളായ ജാൻസി അടന്പക്കല്ലേലിന്റെ നാലുമക്കളും ദൈവവിളി സ്വീകരിച്ചിരിക്കുന്നവരാണ്. പെണ്മക്കൾ രണ്ടുപേരും സന്യാസിനി വസ്ത്രം സ്വീകരിച്ചു. ആണ്മക്കൾ രണ്ടുപേരും വൈദിക വിദ്യാർഥികളാണ്. കുടുംബത്തിലെ ഏറ്റവും മൂത്ത കൊച്ചുമകളും സന്യാസിനിയാണ്.
മികച്ച ആതുരാലയം
1965 ലാണ് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് പ്രവർത്തനം ആരംഭിക്കുന്നത്. പാതി പണിപൂർത്തിയായ ഒരു കെട്ടിടത്തിൽ തുടങ്ങിയ ആശുപത്രി ഇന്ന് ഇടുക്കി ജില്ലയിലെതന്നെ മികച്ച ആശുപത്രികളിൽ ഒന്നാണ്. ഒപ്പം ഇടുക്കി ജില്ലയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ആശുപത്രികളിലൊന്നുമാണിത്. കാഞ്ഞിരപ്പള്ളി രൂപതയുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിന്റെ വളർച്ചയ്ക്കു പിന്നിൽ. ഗൈനക്കോളജി, ഫിസിയോതെറാപ്പി, പീഡിയാട്രിക്സ്, ഗ്യാസ്ട്രോ എൻറോളജി, ഇഎൻ റ്റി, കാർഡിയോളജി, ഡെർമറ്റോളജി, അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ന്യൂറോളജി, ലാപ്രോസ്കോപ്പി തുടങ്ങി 12 വിഭാഗങ്ങളിലായി മികച്ച ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ആശുപത്രി ഉറപ്പാക്കുന്നു. ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികൾ ഏറെ ആശ്രയിക്കുന്ന ഈ ആശുപത്രിയിൽ ചികിത്സാസഹായവും ചെയ്യുന്നുണ്ട്. ഓരോ മാസവും ഒരു ലക്ഷം രൂപയുടെ വരെ ചികിത്സാ ഇളവ് പല രോഗികൾക്കായി നൽകുന്നു.
ഒരു കുടുംബത്തിലെ 50 കുഞ്ഞുങ്ങളുടെ ജനനത്തിന് ആ കുടുംബം ഒരേആശുപത്രി തന്നെ തെരഞ്ഞെടുത്തു എന്നുപറയുന്പോൾ അവിടത്തെ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം എത്ര കാര്യക്ഷമമാണെന്ന് മനസിലാക്കാം. കഴിഞ്ഞ 23 വർഷമായി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിനൊപ്പമുള്ള ഡോ.സിസ്റ്റർ ഇൽഡഫോണ്സ് പുതുമനയുടെ നേതൃത്വത്തിലാണ് ഇവിടത്തെ ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കുന്നത്. ഇൽഡഫോണ്സ് അമ്മയെക്കൂടാതെ ഈ മേഖലയിൽ 22 വർഷത്തെ അനുഭവസന്പത്തുള്ള ഡോ.സിസ്റ്റർ റോസ് മാവേലിക്കുന്നേൽ, വിദേശരാജ്യങ്ങളിൽവരെ സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ. മേരിയമ്മ ജോസഫ്, രണ്ടു പീഡിയാട്രീഷൻമാർ, ഒന്‍പതു നഴ്സുമാർ എന്നിവരടങ്ങുന്നതാണ് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിലെ ഗൈനക്കോളജി വിഭാഗം.
ആദ്യം ജനിച്ച കുട്ടിക്ക് ആശുപത്രിയുടെ പേര്
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ജനിച്ച ആദ്യകുഞ്ഞിന് ആശുപത്രിയുടെ പേരു തന്നെ നൽകിയിരിക്കുന്നു എന്നതാണ് ഈ ആശുപത്രിയെക്കുറിച്ചുള്ള മറ്റൊരു കൗതുകവർത്തമാനം. ട്രസ്റ്റിമോൻ എന്നാണ് 1965 നവംബർ പതിനൊന്നിന് ജനിച്ച ആ കുഞ്ഞിനു പേരു നൽകിയത്. ഇപ്പോൾ കുമളിയിൽ താമസിക്കുന്ന ട്രസ്റ്റി മോന് 50 കഴിഞ്ഞിരിക്കുന്നു. ആശുപത്രിയുടെ പിആർഒ ആയി പ്രവർത്തിക്കുന്ന സുബിനും സുബിന്റെ മകനും മകളും ഇതേ ആശുപത്രിയിൽ തന്നെയാണ് ജനിച്ചതെന്നതു മറ്റൊരു കൗതുകം.
പ്രദീപ് ഗോപി
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
പൊന്നോണത്തിന് അമ്മയുടെ മുഖം
എന്റെ ഓണം ഓർമകളെന്നും കരിന്പാലേത്ത് നാലുകെട്ടിലും നടുമുറ്റത്തുമൊക്കെ മായാതെയുണ്ട്. കഷ്ടപ്പാടുകളും ദുരിതങ്ങള
Latest News
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
Latest News
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top