Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
തവളകൾ കരയുന്നില്ല
വയലുകൾ നെല്ലറകൾ മാത്രമല്ല, ഭൂമിയിലെ ജലസംഭരണികളും ജൈവവൈവിധ്യത്തിന്റെ കലവറകളുമാണ്. അറുപതുകളിൽ കേരളത്തിലെ കൃഷിഭൂമിയുടെ 32 ശതമാനവും വയലുകളായിരുന്നു. നിലവിലിതു 10 ശതമാനം മാത്രം. പാടങ്ങൾ മറഞ്ഞതോടെ ഞണ്ടും ഞവണിക്കയും തവളകളും നീർക്കോലിയും മുതൽ ഭൂഗർഭജലം വരെ അപ്രത്യക്ഷമാവുകയാണ്. മലയാളനാടിന്റെ തനതു സൗന്ദര്യത്തിനും ഇടിവുതട്ടി. കാണാമറയത്തായ വയൽക്കാഴ്ചകളിലേക്ക്...
കാലവർഷത്തിന്റെ വരവറിയിച്ചുള്ള ആദ്യ മഴയ്ക്കുതന്നെ പാടങ്ങളിൽ ഉറവ പൊട്ടും. വേനലിൽ വരണ്ടു വിണ്ടുകീറിയ കണ്ടങ്ങളിൽ വെള്ളം നിറയും. ഒന്നുരണ്ടു മഴ കഴിയുന്നതോടെ പാടങ്ങളോടു ചേർന്നുള്ള തോടുകളിൽ ഒഴുക്കാവും. മടിച്ചുമടിച്ചുള്ള ഒഴുക്കിനു പിന്നെ വേഗം കൂടും. എവിടെനിന്നോ എന്നറിയാതെ പാടത്തും തോട്ടിലും തവളകളും ഞവണിക്കകളും പ്രത്യക്ഷപ്പെടും. രാത്രികളിൽ തവളക്കരച്ചിലിന്റെ വന്യതാളം. കാലവർഷം എത്തിയതിന്റെ വിളംബരം.
മഴ തകർത്തു പെയ്യുന്ന ഒരുദിവസം കുത്തൊഴുക്കിലൂടെ മീനുകൾ കൂട്ടത്തോടെ കയറിവരും. നല്ല വലിപ്പമുള്ള പലതരം മത്സ്യങ്ങൾ. പുതുവെള്ളത്തിൽ മുട്ടയിടാനുള്ള വരവാണ്. അടുത്തുള്ള പുഴയിൽനിന്നോ ചിറയിൽനിന്നോ ആകാം ഇവയുടെ ഘോഷയാത്ര. തോട്ടിലും പാടത്തും ഇവ പുളച്ചു നടക്കും. പതിവുതെറ്റാതെയുള്ള ഇവയുടെ വരവിൽ "ഊത്ത കയറിയേ' എന്ന ആരവം മുഴങ്ങും. ഒറ്റാലും വലയുമായി പിന്നെ മീൻപിടിത്തത്തിന്റെ ആഘോഷം.
നിലം ഉഴുകുന്ന കർഷകൻ
വയൽമണ്ണ് ഉറവയിൽ കുതിരുന്നതോടെ കാളപൂട്ടലിന്റെ കാഴ്ചകളായി. പൂട്ടലുകാരുടെ ശബ്ദങ്ങളായി. ജോഡിക്കാളകളെ ഇടതുവലതു നിർത്തി നടുവിൽ കലപ്പ കെട്ടി പാളത്തൊപ്പി ധരിച്ചു നിലം ഉഴുകുന്ന കർഷകൻ. നെൽക്കർഷകന്റെ എക്കാലത്തേയും അടയാളമുദ്ര. ഒരു പാടത്തുതന്നെ ഒന്നിലധികം ഉഴവൽകാരുണ്ടാകും. ഒന്നിനുപിന്നാലെ ഒന്നായി ചാലുനോക്കി അവർ കലപ്പകൾ നീക്കും. മണ്ണിളകി ഉറവവെള്ളം കലങ്ങും. ചവറും ചാണകവും കലർന്നു മണ്ണിനു കറുപ്പുരാശി പടരും.
വരന്പുകൾ മണ്ണു പൊതിഞ്ഞു ബലപ്പെടുത്തുന്നതോടെ പാടങ്ങൾ നടീലിന് ഒരുങ്ങും. ഞാറ്റുപാട്ടുകളും തേക്കു പാട്ടുകളും ഉയരും. സ്ത്രീകളാണു നടീലുകാർ. അവർ കുനിഞ്ഞു നിരന്നുനിന്നു പാട്ടുപാടി ഞാറു നടും. ഇടയ്ക്കു മഴ പെയ്താലും നടീൽ നിർത്തില്ല. മുതുകിൽ വലിയ പനയോലകൾ വച്ചു നടീൽ തുടരും. നോക്കിനിൽക്കേ ഞാറുകൾ നിരന്നു പാടങ്ങൾ പച്ചപ്പണിയും. ദിവസങ്ങൾ കഴിയുന്നതോടെ ഞാറിനു വേരുപിടിച്ചു പാടം കരിംപച്ചനിറമാകും. നടുതലകൾ നിറഞ്ഞു കരപ്പറന്പുകളിലും ഈ മാറ്റങ്ങളുണ്ടാകും. കൊടുംവേനലിന്റെ മനസു മടുപ്പിക്കുന്ന നരച്ചനിറങ്ങൾ മനം കുളിർപ്പിക്കുന്ന ഹരിതാഭയിലേക്കു മാറുന്ന മാന്ത്രികക്കാഴ്ച.
വയൽനാടായിരുന്ന കാലം
ഇത്തരം കാഴ്ചകളുടേതായിരുന്നു പാടങ്ങൾ നിറഞ്ഞ കേരളത്തിന്റെ ഭൂതകാലം. അറുപതുകളിൽ കൃഷിഭൂമിയുടെ 32 ശതമാനവും വയലുകളായിരുന്നു. 8.80 ലക്ഷം ഹെക്ടറിൽ അക്കാലത്തു നെൽക്കൃഷി ഉണ്ടായിരുന്നു. കരനെൽക്കൃഷി ഇതിനു പുറമെയായിരുന്നു. കായലുകൾക്കു നടുവിൽ നാലുചുറ്റം ചിറകെട്ടി വെള്ളം വറ്റിച്ചും നെൽക്കൃഷി ഇറക്കി.
കേരളം വയൽനാടായിരുന്ന കാലം. ഗ്രാമങ്ങളിൽ പാടങ്ങൾ ഇടമുറിയാതെ നീണ്ടുനീണ്ടു കിടന്നിരുന്നു. അവസാനമില്ലെന്നു തോന്നുംവിധമായിരുന്നു പാടങ്ങളുടെ തുടർച്ചകൾ. നഗരങ്ങൾക്കു സമീപവും വയൽസാന്നിധ്യം ഉണ്ടായിരുന്നു. വെള്ളം കെട്ടിനിർത്താൻ പറ്റാത്ത മലയോരത്തും മറ്റും പുനം കൊത്തിയും കർഷകൻ നെല്ല് വിളയിച്ചു. നെൽക്കൃഷിയില്ലാത്ത കർഷകർ അന്നു കുറവായിരുന്നു.
വർഷം രണ്ടുതവണ കൃഷിയിറക്കിയിരുന്ന പാടങ്ങളായിരുന്നു അധികവും. ചിലയിടങ്ങളിൽ മൂന്നു പൂ കൃഷി നടന്നു. മുണ്ടകനും ആര്യനും ചിറ്റേനിയും ഇട്ടിക്കണ്ടപ്പനും തുടങ്ങിയ നെല്ലിനങ്ങൾ നൂറുമേനി നൽകി. ഇരുന്നൂറിലേറെ നാടൻ നെല്ലിനങ്ങളുണ്ടായിരുന്നു. നാടാകെ അവ വിളഞ്ഞ് നെൽക്കളങ്ങളും പത്തായപ്പുരകളും നിറഞ്ഞുകവിഞ്ഞു. ഒറ്റത്തവണ നെല്ല് വിതച്ചിരുന്ന കരക്കണ്ടങ്ങളിൽ പിന്നീടുള്ള സമയം കപ്പയും പച്ചക്കറിയും വിളഞ്ഞു.
കൊയ്തു ജീവിച്ചവർ
കൊയ്ത്തുകാലം ഉത്സവംപോലെ ആളുകൾ കൊണ്ടാടി. കുടുംബസമേതമായിരുന്നു കൊയ്ത്തിനിറങ്ങിയിരുന്നത്. നെൽക്കൃഷിയില്ലാത്തവർ ഒരാണ്ടത്തേക്കുള്ള നെല്ല് കൊയ്തുണ്ടാക്കി. ചില തൊഴിലാളി കുടുംബങ്ങൾ പാടങ്ങൾ മാറിമാറി കൊയ്തു കൃഷിയുള്ളവരേക്കാൾ നെല്ല് സ്വന്തമാക്കി.
കൊയ്തു ചുരുട്ടുകളാക്കി കെട്ടുന്ന നെൽക്കറ്റകൾ ചുമന്നു കളങ്ങളിലെത്തിച്ച് അട്ടിയിടും. ചെറുകിട കർഷകരുടെ വീട്ടുമുറ്റങ്ങളായിരുന്നു മെതികേന്ദ്രങ്ങൾ. ചാണകം മെഴുകി മുറ്റങ്ങളൊരുക്കി. വലിയ പാടശേഖരങ്ങളിൽ കൊയ്യാനായി ദൂരസ്ഥലങ്ങളിൽനിന്നുവരെ ആളുകൾ എത്തിയിരുന്നു. ദിവസങ്ങളോളം ഇവർ പാടത്തു തന്പടിച്ചു. പകൽ കൊയ്ത്തും രാത്രി മെതിയുമായി വിശ്രമമില്ലാതെ പണിയെടുത്തു. സ്ഥിരതൊഴിലാളികൾ മാത്രമല്ല അല്ലാത്തവരും കൊയ്ത്തിനിറങ്ങിയിരുന്നു.
പുതുനെല്ലിന്റെയും പുതുഅരി ചോറിന്റെയും ആകർഷണം അത്രയ്ക്കുണ്ടായിരുന്നു. ദിവസം മൂന്നുനേരം അക്കാലത്ത് ആളുകൾ ചോറുണ്ടു. ദാരിദ്ര്യം വീടുകൾക്കു പുറത്ത് അറച്ചുനിന്നു. കൊയ്ത്തും മെതിയും പാറ്റലുമൊക്കെ കായികാധ്വാനമുള്ള പണിയായിരുന്നു. പക്ഷേ ആളുകൾക്കു മടിയില്ലായിരുന്നു. കൊയ്യാൻ കിട്ടാതെ വന്നാലും കിട്ടിയതു കുറഞ്ഞാലും കലഹിക്കുന്നതായിരുന്നു അന്നുള്ളവരുടെ മനസ്.
വലിയ വില നൽകുന്നു
ഈ മനസ് മാറുന്നതാണു പിന്നീടു കണ്ടത്. എഴുപതുകളുടെ അവസാനമായപ്പോഴേക്കും പാടങ്ങളുടെ വിസ്തൃതി കുറയാൻ തുടങ്ങി. തെങ്ങിന്റെയും റബറിന്റെയും തലപ്പുകൾ വയലുകളിൽ കാണപ്പെടാൻ തുടങ്ങി. പാടങ്ങളെ മറച്ച് അവ ആർത്തുവളർന്നു. കരക്കണ്ടങ്ങളിലായിരുന്നു തുടക്കം.
കണ്ണടച്ചു തുറക്കും വേഗത്തിൽ അവിടങ്ങളിൽനിന്നു നെൽക്കൃഷി കുടിയിറക്കപ്പെട്ടു. എൺപതുകളിൽ റബർ വില കയറി. പാൽചുരത്തുന്ന പുതിയ ഇനം റബർത്തൈകൾ വന്നു. പിന്നെ കണ്ടതു തെങ്ങിനെയും കടത്തിവെട്ടിയുള്ള റബറിന്റെ തേരോട്ടം. വയലുകളുടെ സ്ഥിതി കൂടുതൽ പരിതാപകരമായി. വേനലിലും വെള്ളം ചെനച്ചുനിൽക്കുന്ന താഴ്ചപ്പാടങ്ങളിൽപോലും റബറുകൾ വേരുകളാഴ്ത്തി.
മലനാട്ടിലും ഇടനാട്ടിലും വയൽക്കാഴ്ചകൾ ഇന്ന് അപൂർവം. പുതുതലമുറയിലെ കുട്ടികളെ പരിചയപ്പെടുത്താൻപോലും പാടങ്ങളില്ലാത്ത ദുഃസ്ഥിതി. എത്ര ശ്രമിച്ചാലും വെള്ളം ഒഴിയാത്ത കോൾനിലങ്ങളിലും കായൽപ്പാടങ്ങളിലും പൊക്കാളിക്കണ്ടങ്ങളിലുമായി നെൽക്കൃഷി ഒതുങ്ങിയിരിക്കുന്നു. പക്ഷേ, മലയാളിയുടെ പ്രധാന ഭക്ഷണം ഇന്നും അരിയാണ്. നാട്ടിൽനിന്ന് അരിയെ അടിച്ചിറക്കിയവർ അതിന്റെ വരവിനായി അയൽനാട്ടിലേക്കു കണ്ണുംനട്ടിരിക്കുന്നു. അൻപതും അറുപതും രൂപയായി ഒരുകിലോ അരിവില ഉയർന്നിരിക്കുന്നു. നെൽക്കൃഷി വേണ്ടെന്നുവച്ച അവിവേകത്തിനു വലിയ വില നൽകുകയാണു മലയാളികൾ.
പാടങ്ങൾ പുരയിടങ്ങൾ
നെൽക്കൃഷിയുടെ അസ്തമനത്തിനു കർഷകരുടെ അതിമോഹങ്ങൾ കാരണമായിട്ടുണ്ടാകാം. എന്നാൽ മുഖ്യപ്രതികൾ അവരല്ല. റബർ ബോർഡും നാളികേര വികസന ബോർഡും സ്ഥാപിച്ച് ആനുകൂല്യങ്ങൾ വാരിക്കോരി നൽകിയ സർക്കാർ നെല്ലിനെ വല്ലാതെ അവഗണിച്ചു. അരി ഉത്പാദനത്തിനു സ്ഥലവും അധ്വാനവും ചെലവഴിക്കാതെ ദീർഘകാല വിളകളിലേക്കു ചുവടുമാറാൻ പ്രേരിപ്പിച്ചു.
ഉത്പാദനച്ചെലവിനുപോലും തികയാത്തവിധം അരിവില പിടിച്ചുകെട്ടി. തറവില പ്രഖ്യാപിക്കാൻ മടികാട്ടി. തൊഴിലാളികളുടെ കൂലി പലമടങ്ങു കൂട്ടി. പാടങ്ങൾ വിറ്റും നികത്തിയും കർഷകർ നെൽക്കൃഷിയിൽനിന്നു പിൻവാങ്ങി. തെങ്ങുകൾ രോഗംവന്നു നശിക്കുകയും റബർവില കൂപ്പുകുത്തുകുയും ചെയ്തതോടെ തിരിച്ചറിവുണ്ടായി.
പക്ഷേ, സമയം ഒരുപാടു വൈകിയിരുന്നു. നഷ്ടപ്പെട്ട പാടങ്ങളെയോർത്തു കർഷകർ ഇന്നു വിലപിക്കുന്നു. വയലുകൾ വീണ്ടെടുക്കാൻ സർക്കാർതന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. അതൊട്ടും എളുപ്പമല്ല എന്നതാണു യാഥാർഥ്യം. ലോഡുകണക്കിനു മണ്ണും കല്ലും തള്ളി പാടങ്ങൾ ഏറെയും നികത്തപ്പെട്ടിരിക്കുന്നു. മഴ ഉറച്ചുപെയ്താൽ ഉറവപൊട്ടിയിരുന്ന ഇടങ്ങളെല്ലാം ഇപ്പോൾ കിളച്ചാൽ പൊട്ടാത്ത പുരയിടങ്ങളാണ്. പാടങ്ങൾ തരംമാറ്റപ്പെട്ടതിൽ അസ്വസ്ഥയായ പരിസ്ഥിതി പിണങ്ങിനിൽക്കുന്നു. മഴ പെയ്യുന്പോൾ മഹാപ്രളയവും അല്ലാത്തപ്പോൾ കൊടുംവരൾച്ചയും. കുടിവെള്ളം ഉത്തരമില്ലാത്ത സമസ്യയായി മാറുകയാണ്. കേട്ടുകേൾവിയില്ലാത്ത സൂര്യാഘാതം മനുഷ്യനെ പൊള്ളലേൽപിക്കുന്നു.
ഭൂമിയിലെ ജലസംഭരണികൾ
പാടങ്ങൾ നെല്ലറകൾ മാത്രമായിരുന്നില്ല. അതു ഭൂമിയിലെ ജലസംഭരണികൾ കൂടിയായിരുന്നു. ജൈവവൈവിധ്യങ്ങളുടെ കലവറയായിരുന്നു. കൃഷിയുള്ള സമയങ്ങളിലെല്ലാം വയലുകളിൽ വെള്ളം കെട്ടിനിർത്തിയിരുന്നു. ഒരു പാടശേഖരത്തിൽതന്നെ അനവധി കുളങ്ങളുണ്ടായിരുന്നു. പാടങ്ങൾക്ക് അതിരിട്ടു തോടുകളുമുണ്ടായിരുന്നു. വേനലിൽ വയലുകളിൽ വെള്ളം ഒഴിഞ്ഞാലും തോടുകളും കുളങ്ങളും വറ്റിയിരുന്നില്ല.
പാടങ്ങളിലെ ഈ ജലസാന്നിധ്യം ഭൂഗർഭജലവിതാനത്തെ ഉയർത്തിനിർത്തി. വേനൽക്കാലത്തു പണ്ടു കിണറുകൾ ഇന്നത്തെപ്പോലെ വറ്റിയിരുന്നില്ല. കുഴൽക്കിണറുകൾ കുഴിച്ചിരുന്നില്ല. കുടിവെള്ളത്തിനായി ആളുകൾ പരക്കംപാഞ്ഞിരുന്നില്ല. ലക്ഷക്കണക്കിന് ഏക്കറിൽ വിസ്തരിച്ചുണ്ടായിരുന്ന പാടങ്ങളിലൂടെ വെള്ളം മണ്ണിനടിയിലേക്ക് അരിച്ചിറങ്ങിയിരുന്നതിന്റെ ഗുണമായിരുന്നു അത്. 8.80 ലക്ഷം ഹെക്ടറിലുണ്ടായിരുന്ന നെൽക്കൃഷി ഇപ്പോൾ രണ്ടുലക്ഷം ഹെക്ടറിൽ മാത്രം. ജലക്ഷാമത്തിനു വേറെകാരണം തേടണോ?
അവ എവിടേക്കോ പോയി
പാടങ്ങൾക്കൊപ്പം പലതും കാണാമറയത്തായിരിക്കുന്നു. വരാലും മുഴിയും ആരോനും വട്ടോനും ഞണ്ടും ഞവണിക്കയും തവളയും നീർക്കോലിയും എവിടേക്കോ പോയി. രണ്ടാംകൃഷിക്കു ട്രാക്ടർകൊണ്ടു നിലം ഉഴുകുന്ന വേളകളിൽ ആളുകൾ കൂട്ടമായി കൂടകളുമായി മീൻപിടിക്കാൻ പാടത്തിറങ്ങിയിരുന്നു. പാടം ഇളകി കലങ്ങുന്ന വെള്ളത്തിൽ വലിയമീനുകൾ പുളയ്ക്കുന്ന കാഴ്ച വിസ്മയകരമായിരുന്നു.
വയൽവിസ്തൃതി കുറയുന്നതിനു മുന്‍പേ ജലജീവികളെ കാണാതാകാൻ തുടങ്ങിയിരുന്നു. രാസവളത്തിന്റെയും കീടനാശിനികളുടെയും പ്രയോഗമാണ് അവയെ തുരത്തിയത്. മാരകമായ രാസകീടനാശിനി മണ്ണിന്റെ ആഴത്തിൽ കഴിഞ്ഞിരുന്ന ഞാഞ്ഞൂലുകളുടെപോലും വംശനാശം വരുത്തി. ജൈവികാവസ്ഥ നഷ്ടമായതോടെ മണ്ണിന്റെ ഫലഭൂയിഷ്ഠത ഇല്ലാതായി. വിളവ് മോശമായി. കൃഷി നഷ്ടക്കച്ചവടമായി.
യന്ത്രങ്ങളുണ്ട്, പാടങ്ങളില്ല
ഞാറു നടാനും കൊയ്യാനും മെതിക്കാനുമൊക്കെ ഇന്നു യന്ത്രങ്ങളുണ്ട്. പക്ഷേ പാടങ്ങളില്ല. അവശേഷിക്കുന്ന വയലുകൾ സംരക്ഷിക്കാനും മുടങ്ങാതെ കൃഷിയിറക്കാനും സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്. കർഷകരെ ആദരിച്ചും സബ്സിഡികൾ നൽകിയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. പാടശേഖരക്കമ്മിറ്റികളും കർഷകക്കൂട്ടായ്മകളും രൂപീകരിച്ച് ആളുകളെ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഫലം ചെറിയതോതിൽ കാണുകയും ചെയ്തു.
നെല്ലുത്പാദനത്തിൽ ഇക്കുറി ചെറിയ വർധനയുണ്ടായി. വയൽനികത്തലിനെതിരേ നിയമംകൊണ്ടുവന്നെങ്കിലും ഒട്ടും സുരക്ഷിതമല്ല നിലവിലുള്ള പാടങ്ങൾ. വലിയതോതിൽ പാടങ്ങളും തണ്ണീർത്തടങ്ങളും അനുദിനം നികത്തപ്പെട്ടുകൊണ്ടിരിക്കുന്നു. നിയമത്തിന്റെ പഴുതുകളും അധികാരകേന്ദ്രങ്ങളിലെ സ്വാധീനവും നികത്തലുകാർക്കു കുട പിടിച്ചുകൊടുക്കുന്നു.
ഇനി വരുന്നൊരു തലമുറയ്ക്ക്
ശേഷിക്കുന്ന വയൽവിസ്തൃതിയും അതിവേഗം ശോഷിക്കുകയാണ്. ദുരിതങ്ങളെയും ദുരന്തങ്ങളെയും ഇതുവഴി ക്ഷണിച്ചുവരുത്തുകയാണെന്ന അങ്കലാപ്പോടെയുള്ള മുന്നറിയിപ്പുകൾ ബഹുഭൂരിഭാഗത്തെയും അസ്വസ്ഥമാക്കുന്നില്ല.
"ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ' എന്ന ആശങ്കനിറഞ്ഞ ആവലാതിക്കു കേൾവിക്കാരധികമില്ല. മലയാളനാടിന്റെ മനംനിറച്ച വയൽക്കാഴ്ചകൾ അരനൂറ്റാണ്ടു പിന്നിലായിക്കഴിഞ്ഞിരിക്കുന്നു. ആ കാഴ്ചകൾ കാണാത്തവരുടേയും കാണാൻ സാധിക്കാത്തവരുടേയുമാണു ഭാവികാലം.
എം. റോയ്
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top