നാം നമുക്കുവേണ്ടി മാത്രമല്ല
ഗാന്ധിജിയുടെ അക്രമരഹിത രാഷ്‌ട്രീയത്തിൽനിന്നു പ്രചോദനം സ്വീകരിച്ച് അമേരിക്കയിൽ പൗരാവകാശങ്ങൾക്കുവേണ്ടി പടപൊരുതിയ നോബൽ സമ്മാന ജേതാവാണു ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ (1929-1968). കറുത്ത വംശജനായി ജനിച്ച അദ്ദേഹം ബാപ്റ്റിസ്റ്റ് സഭയിലെ ഒരു മിനിസ്ടറായിട്ടാണ് ആദ്യം സേവനം തുടങ്ങിയത്. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽനിന്നു തിയോളജിയിൽ ഡോക്ടർ ബിരുദം നേടിയിട്ടുള്ള അദ്ദേഹം 1957-ൽ സതേൺ ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസ് സ്ഥാപിച്ച് അതിന്‍റെ തലവനായി.

അതിനുശേഷമായിരുന്നു അമേരിക്കൻ രാഷ്ട്രീയരംഗത്തു വലിയ ചലനങ്ങൾ സൃഷ്ടിച്ച പൗരാവകാശസമരം ശക്തമാക്കിയത്. അതിന്‍റെ ഫലമായിട്ടാണ് 1964-ലെ സിവിൽ റൈറ്റേഴ്സ് ആക്ട് നിയമമായിത്തീർന്നത്. എന്നാൽ കിംഗിന്‍റെ പോരാട്ടം പൂർണ വിജയത്തിലെത്തുന്നതിനു മുൻപ് 1968 ഏപ്രിൽ നാലിന് അദ്ദേഹം വെടിയേറ്റു മരിച്ചു. 1997-ൽ രാജ്യത്തെ പരമോന്നത ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നല്കി ഗവൺമെന്‍റ് അദ്ദേഹത്തെ ആദരിച്ചു.

കിംഗിന്‍റെ വിശിഷ്ട സേവനങ്ങൾ പരിഗണിച്ച് എല്ലാ വർഷവും ജനുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ച പൊതു അവധി ആയിരിക്കുമെന്നു 1983-ൽ പ്രസിഡന്‍റ് റോണൾഡ് റെയ്ഗൻ പ്രഖ്യാപിച്ചു. കിംഗിന്‍റെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി അമേരിക്കയിലെ പ്രമുഖ നഗരങ്ങളിൽ റോഡുകൾക്ക് അദ്ദേഹത്തിന്‍റെ പേര് നല്കിയിട്ടുണ്ട്.

കിംഗ് മരിക്കുന്നതിനു രണ്ടു മാസം മുന്പ് അറ്റ്‌ലാന്‍റായിലെ എബനീസർ ബാപ്റ്റിസ്റ്റ് ചർച്ചിൽ വച്ച് അദ്ദേഹം ദീർഘമായ ഒരു പ്രസംഗം നടത്തി. ആ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു: ""ഇടയ്ക്കിടെ ഞാൻ എന്‍റെ മരണത്തെക്കുറിച്ച് ചിന്തിക്കാറുണ്ട്. അപ്പോഴൊക്കെ എന്‍റെ ശവസംസ്കാരത്തെക്കുറിച്ചും ചിന്തിക്കും. ഞാൻ മരിക്കുന്പോൾ നിങ്ങളുണ്ടെങ്കിൽ എനിക്കുവേണ്ടി ദീർഘമായ ശവസംസ്കാര കർമം നടത്തരുത്. അതുപോലെ, ചരമപ്രസംഗവും ദീർഘിപ്പിക്കരുത്.''

""ചരമപ്രസംഗം നടത്തുന്ന ആൾ എന്തുപറയണമെന്നും ഞാൻ ഇടയ്ക്കിടെ ചിന്തിക്കാറുണ്ട്. എനിക്കു നൊബേൽ സമ്മാനം കിട്ടിയ കാര്യം അദ്ദേഹം പറയേണ്ട. എനിക്കു കിട്ടിയിട്ടുള്ള നൂറുകണക്കിന് അവാർഡുകളെക്കുറിച്ചും അദ്ദേഹം പറയേണ്ട. ഇവയൊന്നും പ്രധാനപ്പെട്ട കാര്യങ്ങളല്ല.''

""എന്നാൽ മറ്റുള്ളവരെ സേവിക്കുവാൻ വേണ്ടി ഞാൻ എന്‍റെ ജീവിതം മാറ്റിവച്ചു എന്ന് അദ്ദേഹം പറയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അതുപോലെ, മറ്റുള്ളവരെ സ്നേഹിക്കുവാൻ ഞാൻ ശ്രമിച്ചു എന്നും അദ്ദേഹം പറയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. വിശക്കുന്നവർക്കു ഭക്ഷണം കൊടുക്കുവാനും വസ്ത്രമില്ലാത്തവരെ ഉടുപ്പിക്കുവാനും കാരാഗൃഹവാസികളെ സന്ദർശിക്കുവാനും ഞാൻ ശ്രമിച്ച കാര്യവും അദ്ദേഹം പറയണമെന്നു ഞാൻ ആഗ്രഹിക്കുന്നു.''

""മനുഷ്യരെ മുഴുവൻ സ്നേഹിക്കുവാനും സേവിക്കുവാനും ഞാൻ ശ്രമിച്ചു എന്നും അദ്ദേഹം പറയണമെന്നു ഞാൻ ആഗ്രഹിക്കുന്നു.'' ഇത്രയും പറഞ്ഞതിനുശേഷം അദ്ദേഹം ഇങ്ങനെയാണു തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്. ""മറ്റുള്ളവർക്കു മാറ്റിവച്ചിട്ടു പോകുവാനായി എന്‍റെ കൈയിൽ പണമില്ല. അതുപോലെ, വിലപിടിപ്പുള്ള സാധനങ്ങളും മാറ്റിവയ്ക്കാനില്ല. എന്നാൽ, മറ്റുള്ളവർക്കുവേണ്ടി അർപ്പിതമായ എന്‍റെ ജീവിതം മാറ്റിവച്ചിട്ടു ഞാൻ പോകുന്നു.''

"വോയ്സസ് ഓഫ് ഫ്രീഡം' എന്ന പേരിൽ 1990-ൽ ബാന്‍റം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് കിംഗിന്‍റെ ഈ പ്രസംഗഭാഗം കൊടുത്തിരിക്കുന്നത്. എല്ലാം തികഞ്ഞ നേതാവായിരുന്നില്ല കിംഗ്. കുറ്റങ്ങളും കുറവുകളും അദ്ദേഹത്തിന്‍റെ ജീവിതത്തിലുമുണ്ടായിരുന്നു. എന്നാൽ, പൊതുപ്രവർത്തനത്തിനിറങ്ങിയതോടുകൂടി തന്‍റെ വ്യക്തിപരമായ ജീവിതവും മെച്ചപ്പെടുത്തുവാൻ അദ്ദേഹം ശ്രദ്ധിച്ചു. അതിന് അദ്ദേഹത്തെ ഏറെ സഹായിച്ചത് അദ്ദേഹത്തിന്‍റെ ക്രൈസ്തവവിശ്വാസമായിരുന്നു. അങ്ങനെയാണു സ്വാർഥകാര്യങ്ങൾക്കു പിന്നാലെ പോകാതെ മറ്റുള്ളവരുടെ നന്മ ലക്ഷ്യംവച്ചുള്ള പ്രവർത്തനപരിപാടിയിലേക്ക് അദ്ദേഹം നീങ്ങിയത്. തന്മൂലമാണു തന്‍റെ ജീവിതം മറ്റുള്ളവർക്കായി മാറ്റിവച്ചതായി അവകാശപ്പെടുവാൻ അദ്ദേഹത്തിനു സാധിച്ചത്.
നാമെല്ലാവരും പൊതുപ്രവർത്തകരോ മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി സമർപ്പിത ജീവിതം നയിക്കുന്നവരോ അല്ല. എങ്കിൽപോലും നാം നമുക്കുവേണ്ടി മാത്രം ജീവിക്കേണ്ടവരാണോ എന്ന് ഇടയ്ക്കിടെ ചോദിക്കുന്നതു നല്ലതാണ്.

നമ്മുടെ കാര്യങ്ങൾ ഭംഗിയായി പോകുന്നതിനു നമുക്കു നല്ല ജോലിയും സാന്പത്തികഭദ്രതയും അനുകൂലമായ മറ്റുഘടകങ്ങളും ആവശ്യമാണ്. അവയ്ക്കുവേണ്ടി നാം നിരന്തരം അധ്വാനിക്കുകയും വേണം. എന്നാൽ, അതു മാത്രമായിരിക്കരുത് നമ്മുടെ ജീവിതലക്ഷ്യം. ജീവിതത്തിലെ നമ്മുടെ സഹയാത്രികരെക്കുറിച്ചും നമുക്കൊരു ചിന്തയുണ്ടാകണം. ഒരുപക്ഷേ, അവർ നമ്മെപ്പോലെ സമർഥരോ ജീവിതത്തിൽ വിജയം കണ്ടെത്തുന്നവരോ ആയിരിക്കില്ല. തന്മൂലം, അവരെ അവഗണിക്കുവാനായിരിക്കും സ്വാഭാവികമായും നമുക്കു തോന്നുക.

എന്നാൽ അങ്ങനെയായിരിക്കരുതു നമ്മുടെ മനോഭാവം. നേരേമറിച്ച് അവരോടു സഹാനുഭൂതി ഉണ്ടാവണം. അവരെ കൈപിടിച്ചുയർത്താനും നാം തയാറാകണം. അവർക്ക് ഒരു കൈ നല്കുന്നതുവഴി നമുക്കു സമയനഷ്ടവും സാന്പത്തിക നഷ്ടവുമൊക്കെ ഉണ്ടാകാം. എന്നാൽ അവയൊന്നും ഒരു നഷ്ടമായിനാം കരുതരുത്. പ്രത്യുത, അവ ലാഭമായിട്ടുതന്നെ നാം കരുതണം.

മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിന്‍റെ മനോഭാവം അതായിരുന്നു. തന്മൂലമാണ്, തന്‍റെ ജീവിതം മറ്റുള്ളവർക്കുവേണ്ടി മാറ്റിവച്ച ജീവിതമാക്കി അദ്ദേഹം മാറ്റിയത്. നമുക്കും നമ്മുടെ ജീവിതത്തെ മറ്റുള്ളവർക്കുവേണ്ടി കൂടിയുള്ള ജീവിതമാക്കി മാറ്റാം. അപ്പോൾ നമ്മുടെ ജീവിതം കൂടുതൽ മെച്ചപ്പെടുകയല്ലാതെ പോരായ്മയുള്ളതാവില്ല.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ