Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
നാം നമുക്കുവേണ്ടി മാത്രമല്ല
ഗാന്ധിജിയുടെ അക്രമരഹിത രാഷ്ട്രീയത്തിൽനിന്നു പ്രചോദനം സ്വീകരിച്ച് അമേരിക്കയിൽ പൗരാവകാശങ്ങൾക്കുവേണ്ടി പടപൊരുതിയ നോബൽ സമ്മാന ജേതാവാണു ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ (1929-1968). കറുത്ത വംശജനായി ജനിച്ച അദ്ദേഹം ബാപ്റ്റിസ്റ്റ് സഭയിലെ ഒരു മിനിസ്ടറായിട്ടാണ് ആദ്യം സേവനം തുടങ്ങിയത്. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽനിന്നു തിയോളജിയിൽ ഡോക്ടർ ബിരുദം നേടിയിട്ടുള്ള അദ്ദേഹം 1957-ൽ സതേൺ ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസ് സ്ഥാപിച്ച് അതിന്റെ തലവനായി.
അതിനുശേഷമായിരുന്നു അമേരിക്കൻ രാഷ്ട്രീയരംഗത്തു വലിയ ചലനങ്ങൾ സൃഷ്ടിച്ച പൗരാവകാശസമരം ശക്തമാക്കിയത്. അതിന്റെ ഫലമായിട്ടാണ് 1964-ലെ സിവിൽ റൈറ്റേഴ്സ് ആക്ട് നിയമമായിത്തീർന്നത്. എന്നാൽ കിംഗിന്റെ പോരാട്ടം പൂർണ വിജയത്തിലെത്തുന്നതിനു മുൻപ് 1968 ഏപ്രിൽ നാലിന് അദ്ദേഹം വെടിയേറ്റു മരിച്ചു. 1997-ൽ രാജ്യത്തെ പരമോന്നത ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നല്കി ഗവൺമെന്റ് അദ്ദേഹത്തെ ആദരിച്ചു.
കിംഗിന്റെ വിശിഷ്ട സേവനങ്ങൾ പരിഗണിച്ച് എല്ലാ വർഷവും ജനുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ച പൊതു അവധി ആയിരിക്കുമെന്നു 1983-ൽ പ്രസിഡന്റ് റോണൾഡ് റെയ്ഗൻ പ്രഖ്യാപിച്ചു. കിംഗിന്റെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി അമേരിക്കയിലെ പ്രമുഖ നഗരങ്ങളിൽ റോഡുകൾക്ക് അദ്ദേഹത്തിന്റെ പേര് നല്കിയിട്ടുണ്ട്.
കിംഗ് മരിക്കുന്നതിനു രണ്ടു മാസം മുന്പ് അറ്റ്ലാന്റായിലെ എബനീസർ ബാപ്റ്റിസ്റ്റ് ചർച്ചിൽ വച്ച് അദ്ദേഹം ദീർഘമായ ഒരു പ്രസംഗം നടത്തി. ആ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു: ""ഇടയ്ക്കിടെ ഞാൻ എന്റെ മരണത്തെക്കുറിച്ച് ചിന്തിക്കാറുണ്ട്. അപ്പോഴൊക്കെ എന്റെ ശവസംസ്കാരത്തെക്കുറിച്ചും ചിന്തിക്കും. ഞാൻ മരിക്കുന്പോൾ നിങ്ങളുണ്ടെങ്കിൽ എനിക്കുവേണ്ടി ദീർഘമായ ശവസംസ്കാര കർമം നടത്തരുത്. അതുപോലെ, ചരമപ്രസംഗവും ദീർഘിപ്പിക്കരുത്.''
""ചരമപ്രസംഗം നടത്തുന്ന ആൾ എന്തുപറയണമെന്നും ഞാൻ ഇടയ്ക്കിടെ ചിന്തിക്കാറുണ്ട്. എനിക്കു നൊബേൽ സമ്മാനം കിട്ടിയ കാര്യം അദ്ദേഹം പറയേണ്ട. എനിക്കു കിട്ടിയിട്ടുള്ള നൂറുകണക്കിന് അവാർഡുകളെക്കുറിച്ചും അദ്ദേഹം പറയേണ്ട. ഇവയൊന്നും പ്രധാനപ്പെട്ട കാര്യങ്ങളല്ല.''
""എന്നാൽ മറ്റുള്ളവരെ സേവിക്കുവാൻ വേണ്ടി ഞാൻ എന്റെ ജീവിതം മാറ്റിവച്ചു എന്ന് അദ്ദേഹം പറയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അതുപോലെ, മറ്റുള്ളവരെ സ്നേഹിക്കുവാൻ ഞാൻ ശ്രമിച്ചു എന്നും അദ്ദേഹം പറയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. വിശക്കുന്നവർക്കു ഭക്ഷണം കൊടുക്കുവാനും വസ്ത്രമില്ലാത്തവരെ ഉടുപ്പിക്കുവാനും കാരാഗൃഹവാസികളെ സന്ദർശിക്കുവാനും ഞാൻ ശ്രമിച്ച കാര്യവും അദ്ദേഹം പറയണമെന്നു ഞാൻ ആഗ്രഹിക്കുന്നു.''
""മനുഷ്യരെ മുഴുവൻ സ്നേഹിക്കുവാനും സേവിക്കുവാനും ഞാൻ ശ്രമിച്ചു എന്നും അദ്ദേഹം പറയണമെന്നു ഞാൻ ആഗ്രഹിക്കുന്നു.'' ഇത്രയും പറഞ്ഞതിനുശേഷം അദ്ദേഹം ഇങ്ങനെയാണു തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ""മറ്റുള്ളവർക്കു മാറ്റിവച്ചിട്ടു പോകുവാനായി എന്റെ കൈയിൽ പണമില്ല. അതുപോലെ, വിലപിടിപ്പുള്ള സാധനങ്ങളും മാറ്റിവയ്ക്കാനില്ല. എന്നാൽ, മറ്റുള്ളവർക്കുവേണ്ടി അർപ്പിതമായ എന്റെ ജീവിതം മാറ്റിവച്ചിട്ടു ഞാൻ പോകുന്നു.''
"വോയ്സസ് ഓഫ് ഫ്രീഡം' എന്ന പേരിൽ 1990-ൽ ബാന്റം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് കിംഗിന്റെ ഈ പ്രസംഗഭാഗം കൊടുത്തിരിക്കുന്നത്. എല്ലാം തികഞ്ഞ നേതാവായിരുന്നില്ല കിംഗ്. കുറ്റങ്ങളും കുറവുകളും അദ്ദേഹത്തിന്റെ ജീവിതത്തിലുമുണ്ടായിരുന്നു. എന്നാൽ, പൊതുപ്രവർത്തനത്തിനിറങ്ങിയതോടുകൂടി തന്റെ വ്യക്തിപരമായ ജീവിതവും മെച്ചപ്പെടുത്തുവാൻ അദ്ദേഹം ശ്രദ്ധിച്ചു. അതിന് അദ്ദേഹത്തെ ഏറെ സഹായിച്ചത് അദ്ദേഹത്തിന്റെ ക്രൈസ്തവവിശ്വാസമായിരുന്നു. അങ്ങനെയാണു സ്വാർഥകാര്യങ്ങൾക്കു പിന്നാലെ പോകാതെ മറ്റുള്ളവരുടെ നന്മ ലക്ഷ്യംവച്ചുള്ള പ്രവർത്തനപരിപാടിയിലേക്ക് അദ്ദേഹം നീങ്ങിയത്. തന്മൂലമാണു തന്റെ ജീവിതം മറ്റുള്ളവർക്കായി മാറ്റിവച്ചതായി അവകാശപ്പെടുവാൻ അദ്ദേഹത്തിനു സാധിച്ചത്.
നാമെല്ലാവരും പൊതുപ്രവർത്തകരോ മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി സമർപ്പിത ജീവിതം നയിക്കുന്നവരോ അല്ല. എങ്കിൽപോലും നാം നമുക്കുവേണ്ടി മാത്രം ജീവിക്കേണ്ടവരാണോ എന്ന് ഇടയ്ക്കിടെ ചോദിക്കുന്നതു നല്ലതാണ്.
നമ്മുടെ കാര്യങ്ങൾ ഭംഗിയായി പോകുന്നതിനു നമുക്കു നല്ല ജോലിയും സാന്പത്തികഭദ്രതയും അനുകൂലമായ മറ്റുഘടകങ്ങളും ആവശ്യമാണ്. അവയ്ക്കുവേണ്ടി നാം നിരന്തരം അധ്വാനിക്കുകയും വേണം. എന്നാൽ, അതു മാത്രമായിരിക്കരുത് നമ്മുടെ ജീവിതലക്ഷ്യം. ജീവിതത്തിലെ നമ്മുടെ സഹയാത്രികരെക്കുറിച്ചും നമുക്കൊരു ചിന്തയുണ്ടാകണം. ഒരുപക്ഷേ, അവർ നമ്മെപ്പോലെ സമർഥരോ ജീവിതത്തിൽ വിജയം കണ്ടെത്തുന്നവരോ ആയിരിക്കില്ല. തന്മൂലം, അവരെ അവഗണിക്കുവാനായിരിക്കും സ്വാഭാവികമായും നമുക്കു തോന്നുക.
എന്നാൽ അങ്ങനെയായിരിക്കരുതു നമ്മുടെ മനോഭാവം. നേരേമറിച്ച് അവരോടു സഹാനുഭൂതി ഉണ്ടാവണം. അവരെ കൈപിടിച്ചുയർത്താനും നാം തയാറാകണം. അവർക്ക് ഒരു കൈ നല്കുന്നതുവഴി നമുക്കു സമയനഷ്ടവും സാന്പത്തിക നഷ്ടവുമൊക്കെ ഉണ്ടാകാം. എന്നാൽ അവയൊന്നും ഒരു നഷ്ടമായിനാം കരുതരുത്. പ്രത്യുത, അവ ലാഭമായിട്ടുതന്നെ നാം കരുതണം.
മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിന്റെ മനോഭാവം അതായിരുന്നു. തന്മൂലമാണ്, തന്റെ ജീവിതം മറ്റുള്ളവർക്കുവേണ്ടി മാറ്റിവച്ച ജീവിതമാക്കി അദ്ദേഹം മാറ്റിയത്. നമുക്കും നമ്മുടെ ജീവിതത്തെ മറ്റുള്ളവർക്കുവേണ്ടി കൂടിയുള്ള ജീവിതമാക്കി മാറ്റാം. അപ്പോൾ നമ്മുടെ ജീവിതം കൂടുതൽ മെച്ചപ്പെടുകയല്ലാതെ പോരായ്മയുള്ളതാവില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
Latest News
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top