Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ...
ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ അവസരം. ആ യുദ്ധത്തിലെ ഹീറോ അമേരിക്കൻ പ്രസിഡന്റ് വുഡ്റോ വിൽസണ്‍ (1856-1924) ആയിരുന്നു. 1914-ൽ യൂറോപ്പിൽ യുദ്ധം ആരംഭിച്ചെങ്കിലും ആ യുദ്ധത്തിൽ ഉൾപ്പെടാൻ ആദ്യം അമേരിക്ക തയാറായില്ല. എന്നാൽ, 1917 ആയപ്പോഴേക്കും അമേരിക്കയ്ക്കു യുദ്ധത്തിൽ പങ്കെടുക്കേണ്ടിവന്നു. ആ വർഷം ജനുവരി 19-ന് അമേരിക്ക ജർമനിയുമായി യുദ്ധം പ്രഖ്യാപിച്ചു.
അമേരിക്കയുടെ ഇടപെടലും പ്രസിഡന്റ് വിൽസന്റെ സമർഥമായ നേതൃത്വവുമാണു യുദ്ധം ജയിക്കുവാൻ സഖ്യകക്ഷികളെ സഹായിച്ചത്. 1918 നവംബർ 11-ന് ഒൗദ്യോഗികമായി യുദ്ധം അവസാനിക്കുന്പോൾ അമേരിക്കയിലും യൂറോപ്പിലും സൂപ്പർ താരമായിരുന്നു പ്രസിഡന്റ് വിൽസണ്‍. യുദ്ധത്തിനു ശേഷം അദ്ദേഹം പാരീസ് സന്ദർശിച്ചപ്പോൾ പോപ്പുലാരിറ്റിയിൽ അദ്ദേഹത്തെ മറികടക്കുവാൻ അന്ന് ഒരു ഫ്രഞ്ചുനേതാവും ഉണ്ടായിരുന്നില്ല.
ഇംഗ്ലണ്ടിലും ഇറ്റലിയിലും ഇതുതന്നെയായിരുന്നു സ്ഥിതി. അമേരിക്കക്കാർക്കും അദ്ദേഹം ഏറെ ആദരണീയനായിരുന്നു. അന്ന് പോപ്പുലാരിറ്റിയിൽ അദ്ദേഹത്തെ മറികടക്കുവാൻ അമേരിക്കയിലും ആരും ഉണ്ടായിരുന്നില്ല.
രാഷ്ട്രമീമാംസയിൽ ഡോക്ടർ ബിരുദം ഉണ്ടായിരുന്ന അദ്ദേഹം പ്രസിദ്ധമായ പ്രിൻസ്ടണ്‍ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നായിരുന്നു രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. ആദ്യം ന്യൂജേഴ്സി സംസ്ഥാനത്തിന്റെ ഗവർണറായി പ്രശോഭിച്ച ശേഷം അദ്ദേഹം 1912-ലെ പ്രസിഡന്റ് ഇലക്്ഷനിൽ വിജയിച്ചു. അതിനു പിന്നാലെ 1916-ലെ ഇലക്്ഷനിലും അദ്ദേഹം വിജയിച്ചു.
അദ്ദേഹം രണ്ടാംതവണ പ്രസിഡന്റായിരിക്കുന്പോഴാണ് ഒന്നാം ലോകമഹായുദ്ധത്തിലെ തകർപ്പൻ വിജയത്തിന് അദ്ദേഹം നേതൃത്വം നൽകിയത്. അതിനു പിന്നാലെ ലോകസമാധാനം ഉറപ്പുവരുത്തുവാനായി ലീഗ് ഓഫ് നേഷൻസിന് അദ്ദേഹം രൂപംകൊടുത്തു. ഈ കാലഘട്ടത്തിൽ അദ്ദേഹം പോപ്പുലാരിറ്റിയുടെ കൊടുമുടിയിലായിരുന്നു.
എന്നാൽ, പെട്ടെന്നു സ്ഥിതിഗതികൾ മാറിമറിഞ്ഞു. അദ്ദേഹം മുൻകൈയെടുത്തു രൂപംനൽകിയ വേഴ്സയിൽസ് ഉടന്പടി അംഗീകരിക്കുവാൻ അമേരിക്കൻ സെനറ്റ് തയാറായില്ല. അതിനു പിന്നാലെ മൂന്നാംതവണ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുവാൻ അദ്ദേഹം തയാറെടുക്കുന്പോൾ ഡെമോക്രാറ്റിക് പാർട്ട് അദ്ദേഹത്തെ നോമിനേറ്റു ചെയ്യുവാൻ ലിസമ്മതിച്ചു. അക്കാലത്തു പ്രസിഡന്റ് സ്ഥാനത്തേക്കു രണ്ടുതവണയിൽ കൂടുതൽ മത്സരിക്കുന്നതിനു നിയമതടസമില്ലായിരുന്നെങ്കിലും പാർട്ടി അദ്ദേഹത്തിന്റെ പിന്നിൽ നിന്നില്ല.
ഒരിക്കൽ പ്രസിഡന്റ് വിൽസനെ ഹീറോ ആയി പാടിപ്പുകഴ്ത്തിയ ജനങ്ങൾ അദ്ദേഹത്തെ അതിവേഗം കൈവിട്ട കഥ വായിക്കുന്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന മറ്റൊരു കഥയുണ്ട്. അതു ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റണ്‍ ചർച്ചിലിന്റെ കഥയാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ നടുവൊടിഞ്ഞുകിടന്ന ബ്രിട്ടന് അതിപ്രഗത്ഭമായ നേതൃത്വം നൽകി വിജയത്തിലേക്കു നയിച്ചതു ചർച്ചിലായിരുന്നു. എന്നാൽ, അദ്ദേഹത്തിനു സ്തുതിപാടിയ ആളുകൾതന്നെ അടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ അന്പേ പരാജയപ്പെടുത്തി.
എന്നാൽ, ഈ കഥകളേക്കാറുമേറെ നമ്മെ അന്പരിപ്പിക്കുന്ന മറ്റൊരുകഥയുണ്ട്. അതു ദൈവപുത്രനായ യേശുവിന്റെ കഥയാണ്. അവിടുന്നു പരസ്യജീവിതം ആരംഭിച്ചതുമുതൽ ജനങ്ങൾ അദ്ഭുതാദരവുകളോടെയാണ് അവിടുത്തെ സ്വീകരിച്ചത്. അക്കാലത്തെ മത നേതാക്കൾ അവിടുത്തേക്ക് എതിരായിരുന്നെങ്കിലും ചുരുക്കം സ്ഥലങ്ങളിലൊഴികെ ജനം അവിടുത്തോടൊപ്പമായിരുന്നു. അതിന്റെ ഏറ്റവും വലിയ പ്രകടമായിരുന്നു ഓശാന ഞായറാഴ്ച നടന്നത്.
അന്ന് യേശു ജറുസലേമിൽ പ്രവേശിച്ചപ്പോൾ ജനങ്ങൾ ഈന്തപ്പനയുടെ കൈകൾ എടുത്തുകൊണ്ട് അവിടുത്തെ എതിരേറ്റു. അവിടുന്നു കടന്നുപോകുന്പോൾ അവർ വഴിയിൽ തങ്ങളുടെ വസ്ത്രങ്ങൾ വിരിച്ചു. അവർ വിളിച്ചുപറഞ്ഞു: "ഓശാന! കർത്താവിന്റെ നാമത്തിൽ വരുന്നവനും ഇസ്രായേലിന്റെ രാജാവുമായ വാഴ്ത്തപ്പെട്ടവൻ!'
അന്ന് ഓശാനപാടി ജനങ്ങൾ യേശുവിനെ സ്വീകരിച്ചാനയിച്ച ആ മഹദ്സംഭവമാണു ലോകം മുഴുവൻ ക്രൈസ്തവജനത ഇന്ന് ആചരിക്കുന്നത്. അവരെല്ലാവരും ഇന്ന് ഒന്നുചേർന്നു ദൈവപുത്രനായ യേശുവിന് ഓശാന പാടുകയാണ്; യേശുവിനെ തങ്ങളുടെ രാജാവും രക്ഷകനുമായി ഇസ്രായേൽ ജനം സ്വീകരിച്ച ആ ചരിത്രസംഭവം ഇന്ന് അനുസ്മരിക്കുകയാണ്.
രാഷ്ട്രീയത്തിൽ സൂപ്പർ താരങ്ങളായിരുന്ന പ്രസിഡന്റ് വിൽസനെയും പ്രധാനമന്ത്രി ചർച്ചിലിനെയും അവരവരുടെ ജനങ്ങൾ തിരസ്കരിച്ചെങ്കിൽ അതിലും ക്രൂരമായ വിധത്തിലായിരുന്നു ഇസ്രായേൽ ജനം യേശുവിനെ തിരസ്കരിച്ചത്. അവർ അവിടുത്തെ തിരസ്കരിക്കുക മാത്രമല്ല, അതിക്രൂരമായ പീഡകൾക്ക് അവിടുത്തെ ഇരയാക്കി കുരിശിൽ തറച്ചു കൊല്ലുകയും ചെയ്തു.
അവിടുത്തെ ഈ പീഢാനുഭവത്തിന്റെയും മരണത്തിന്റെയും അതിനു മുന്‍പായി നടന്ന അവിടുത്തെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുർബാനയുടെ സ്ഥാപനത്തിന്റെയും ഓർമകളാണ് ഈ വിശുദ്ധ വാരത്തിൽ നാം അനുസ്മരിക്കുന്നത്.
മനുഷ്യരക്ഷയ്ക്കായി ലോകത്തിലേക്കു വന്ന യേശു എല്ലാം മുൻകൂട്ടി കണ്ടുകൊണ്ടുതന്നെയാണു പീഢാനുഭവത്തിലേക്കു പ്രവേശിച്ചത്. "പിതാവേ, കഴിയുമെങ്കിൽ ഈ കാസ എന്നിൽനിന്നു മാറ്റിത്തരണമേ' എന്നു ഗദ്സമേൻ തോട്ടത്തിൽവച്ച് അവിടുന്നു പ്രാർഥിച്ചുവെങ്കിലും അടുത്ത നിമിഷം അവിടുന്നു പറഞ്ഞു: "എങ്കിലും എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം നിറവേറട്ടെ'. അതിനു കാരണം, ന്ധതനിക്കു സ്വന്തമായുള്ളവരെ അവിടുന്നു സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചുന്ധ എന്നതായിരുന്നു.
മനുഷ്യവംശത്തിലെ ഓരോ അംഗത്തോടുമുള്ള അവിടുത്തെ അനന്തമായ ഈ സ്നേഹമായിരുന്നു അതികഠിനമായ പീഡകൾ സഹിച്ചു കുരിശിൽ മരിക്കുവാൻ അവിടുത്തെ സന്നദ്ധനാക്കിയത്. അതായത്, അവിടുന്നു കുരിശിൽ മരിച്ചതു നമ്മുടെ ഓരോരുത്തരുടെയും പാപമോചനത്തിനും രക്ഷയ്ക്കുംവേണ്ടിയായിരുന്നു. ഇക്കാര്യം അവിടുന്നുതന്നെ പലതവണ മുൻകൂട്ടി വ്യക്തമാക്കിയിട്ടുമുണ്ടായിരുന്നു.
യേശു പീഡകൾ സഹിച്ചതും കുരിശിൽ മരിച്ചതും നമ്മുടെ രക്ഷയ്ക്കുവേണ്ടിയായിരുന്നതുകൊണ്ടു നമ്മെ സംബന്ധിച്ചിടത്തോളം ഇത് ഒരു ചരിത്രസംഭവം മാത്രമല്ല, പ്രത്യുത നമ്മുടെ അനുദിന ജീവിതത്തെ സ്വാധീനിക്കുകയും നയിക്കുകയും ചെയ്യേണ്ട വലിയൊരു മാതൃകയുമാണ്.
ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം എന്ന പുതിയ ഒരു കല്പന അവിടുന്നു നമുക്കു തന്നിട്ടുണ്ട്. യേശു ശിഷ്യരുടെ പാദം കഴുകിക്കൊണ്ടും എല്ലാവർക്കുമായി കുരിശിൽ മരിച്ചുകൊണ്ടുമാണു നമ്മെ സ്നേഹിച്ചതെങ്കിൽ നാം പരസ്പരം പാദം കഴുകുവാനും, അതായത് പരസ്പരം സേവനം ചെയ്യുവാനും മറ്റുള്ളവരുടെ നന്മയ്ക്കായി എന്തു ത്യാഗവും സഹിക്കാനും തയാറാകണം.
അപ്പോൾ മാത്രമേ യഥാർഥ ക്രിസ്തുശിഷ്യരായി മാറുകയുള്ളു. അതിനുള്ള കൃപയ്ക്കായി ഈ വിശുദ്ധവാരത്തിൽ നമുക്കു പ്രാർഥിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
ശൈലജയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരം: മുഖ്യമന്ത്രി
വി.ഡി. സതീശന് 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം; ഹര്‍ജി കോടതി തള്ളി
വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതി; കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരേ കേസ്
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
Latest News
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
ശൈലജയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരം: മുഖ്യമന്ത്രി
വി.ഡി. സതീശന് 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം; ഹര്‍ജി കോടതി തള്ളി
വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതി; കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരേ കേസ്
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top