ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ...
ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ അവസരം. ആ യുദ്ധത്തിലെ ഹീറോ അമേരിക്കൻ പ്രസിഡന്‍റ് വുഡ്റോ വിൽസണ്‍ (1856-1924) ആയിരുന്നു. 1914-ൽ യൂറോപ്പിൽ യുദ്ധം ആരംഭിച്ചെങ്കിലും ആ യുദ്ധത്തിൽ ഉൾപ്പെടാൻ ആദ്യം അമേരിക്ക തയാറായില്ല. എന്നാൽ, 1917 ആയപ്പോഴേക്കും അമേരിക്കയ്ക്കു യുദ്ധത്തിൽ പങ്കെടുക്കേണ്ടിവന്നു. ആ വർഷം ജനുവരി 19-ന് അമേരിക്ക ജർമനിയുമായി യുദ്ധം പ്രഖ്യാപിച്ചു.

അമേരിക്കയുടെ ഇടപെടലും പ്രസിഡന്‍റ് വിൽസന്‍റെ സമർഥമായ നേതൃത്വവുമാണു യുദ്ധം ജയിക്കുവാൻ സഖ്യകക്ഷികളെ സഹായിച്ചത്. 1918 നവംബർ 11-ന് ഒൗദ്യോഗികമായി യുദ്ധം അവസാനിക്കുന്പോൾ അമേരിക്കയിലും യൂറോപ്പിലും സൂപ്പർ താരമായിരുന്നു പ്രസിഡന്‍റ് വിൽസണ്‍. യുദ്ധത്തിനു ശേഷം അദ്ദേഹം പാരീസ് സന്ദർശിച്ചപ്പോൾ പോപ്പുലാരിറ്റിയിൽ അദ്ദേഹത്തെ മറികടക്കുവാൻ അന്ന് ഒരു ഫ്രഞ്ചുനേതാവും ഉണ്ടായിരുന്നില്ല.

ഇംഗ്ലണ്ടിലും ഇറ്റലിയിലും ഇതുതന്നെയായിരുന്നു സ്ഥിതി. അമേരിക്കക്കാർക്കും അദ്ദേഹം ഏറെ ആദരണീയനായിരുന്നു. അന്ന് പോപ്പുലാരിറ്റിയിൽ അദ്ദേഹത്തെ മറികടക്കുവാൻ അമേരിക്കയിലും ആരും ഉണ്ടായിരുന്നില്ല.

രാഷ്ട്രമീമാംസയിൽ ഡോക്ടർ ബിരുദം ഉണ്ടായിരുന്ന അദ്ദേഹം പ്രസിദ്ധമായ പ്രിൻസ്ടണ്‍ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്‍റ് സ്ഥാനത്തുനിന്നായിരുന്നു രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. ആദ്യം ന്യൂജേഴ്സി സംസ്ഥാനത്തിന്‍റെ ഗവർണറായി പ്രശോഭിച്ച ശേഷം അദ്ദേഹം 1912-ലെ പ്രസിഡന്‍റ് ഇലക്്ഷനിൽ വിജയിച്ചു. അതിനു പിന്നാലെ 1916-ലെ ഇലക്്ഷനിലും അദ്ദേഹം വിജയിച്ചു.
അദ്ദേഹം രണ്ടാംതവണ പ്രസിഡന്‍റായിരിക്കുന്പോഴാണ് ഒന്നാം ലോകമഹായുദ്ധത്തിലെ തകർപ്പൻ വിജയത്തിന് അദ്ദേഹം നേതൃത്വം നൽകിയത്. അതിനു പിന്നാലെ ലോകസമാധാനം ഉറപ്പുവരുത്തുവാനായി ലീഗ് ഓഫ് നേഷൻസിന് അദ്ദേഹം രൂപംകൊടുത്തു. ഈ കാലഘട്ടത്തിൽ അദ്ദേഹം പോപ്പുലാരിറ്റിയുടെ കൊടുമുടിയിലായിരുന്നു.

എന്നാൽ, പെട്ടെന്നു സ്ഥിതിഗതികൾ മാറിമറിഞ്ഞു. അദ്ദേഹം മുൻകൈയെടുത്തു രൂപംനൽകിയ വേഴ്സയിൽസ് ഉടന്പടി അംഗീകരിക്കുവാൻ അമേരിക്കൻ സെനറ്റ് തയാറായില്ല. അതിനു പിന്നാലെ മൂന്നാംതവണ പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിക്കുവാൻ അദ്ദേഹം തയാറെടുക്കുന്പോൾ ഡെമോക്രാറ്റിക് പാർട്ട് അദ്ദേഹത്തെ നോമിനേറ്റു ചെയ്യുവാൻ ലിസമ്മതിച്ചു. അക്കാലത്തു പ്രസിഡന്‍റ് സ്ഥാനത്തേക്കു രണ്ടുതവണയിൽ കൂടുതൽ മത്സരിക്കുന്നതിനു നിയമതടസമില്ലായിരുന്നെങ്കിലും പാർട്ടി അദ്ദേഹത്തിന്‍റെ പിന്നിൽ നിന്നില്ല.

ഒരിക്കൽ പ്രസിഡന്‍റ് വിൽസനെ ഹീറോ ആയി പാടിപ്പുകഴ്ത്തിയ ജനങ്ങൾ അദ്ദേഹത്തെ അതിവേഗം കൈവിട്ട കഥ വായിക്കുന്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന മറ്റൊരു കഥയുണ്ട്. അതു ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റണ്‍ ചർച്ചിലിന്‍റെ കഥയാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ നടുവൊടിഞ്ഞുകിടന്ന ബ്രിട്ടന് അതിപ്രഗത്ഭമായ നേതൃത്വം നൽകി വിജയത്തിലേക്കു നയിച്ചതു ചർച്ചിലായിരുന്നു. എന്നാൽ, അദ്ദേഹത്തിനു സ്തുതിപാടിയ ആളുകൾതന്നെ അടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ അന്പേ പരാജയപ്പെടുത്തി.

എന്നാൽ, ഈ കഥകളേക്കാറുമേറെ നമ്മെ അന്പരിപ്പിക്കുന്ന മറ്റൊരുകഥയുണ്ട്. അതു ദൈവപുത്രനായ യേശുവിന്‍റെ കഥയാണ്. അവിടുന്നു പരസ്യജീവിതം ആരംഭിച്ചതുമുതൽ ജനങ്ങൾ അദ്ഭുതാദരവുകളോടെയാണ് അവിടുത്തെ സ്വീകരിച്ചത്. അക്കാലത്തെ മത നേതാക്കൾ അവിടുത്തേക്ക് എതിരായിരുന്നെങ്കിലും ചുരുക്കം സ്ഥലങ്ങളിലൊഴികെ ജനം അവിടുത്തോടൊപ്പമായിരുന്നു. അതിന്‍റെ ഏറ്റവും വലിയ പ്രകടമായിരുന്നു ഓശാന ഞായറാഴ്ച നടന്നത്.

അന്ന് യേശു ജറുസലേമിൽ പ്രവേശിച്ചപ്പോൾ ജനങ്ങൾ ഈന്തപ്പനയുടെ കൈകൾ എടുത്തുകൊണ്ട് അവിടുത്തെ എതിരേറ്റു. അവിടുന്നു കടന്നുപോകുന്പോൾ അവർ വഴിയിൽ തങ്ങളുടെ വസ്ത്രങ്ങൾ വിരിച്ചു. അവർ വിളിച്ചുപറഞ്ഞു: "ഓശാന! കർത്താവിന്‍റെ നാമത്തിൽ വരുന്നവനും ഇസ്രായേലിന്‍റെ രാജാവുമായ വാഴ്ത്തപ്പെട്ടവൻ!'
അന്ന് ഓശാനപാടി ജനങ്ങൾ യേശുവിനെ സ്വീകരിച്ചാനയിച്ച ആ മഹദ്സംഭവമാണു ലോകം മുഴുവൻ ക്രൈസ്തവജനത ഇന്ന് ആചരിക്കുന്നത്. അവരെല്ലാവരും ഇന്ന് ഒന്നുചേർന്നു ദൈവപുത്രനായ യേശുവിന് ഓശാന പാടുകയാണ്; യേശുവിനെ തങ്ങളുടെ രാജാവും രക്ഷകനുമായി ഇസ്രായേൽ ജനം സ്വീകരിച്ച ആ ചരിത്രസംഭവം ഇന്ന് അനുസ്മരിക്കുകയാണ്.

രാഷ്ട്രീയത്തിൽ സൂപ്പർ താരങ്ങളായിരുന്ന പ്രസിഡന്‍റ് വിൽസനെയും പ്രധാനമന്ത്രി ചർച്ചിലിനെയും അവരവരുടെ ജനങ്ങൾ തിരസ്കരിച്ചെങ്കിൽ അതിലും ക്രൂരമായ വിധത്തിലായിരുന്നു ഇസ്രായേൽ ജനം യേശുവിനെ തിരസ്കരിച്ചത്. അവർ അവിടുത്തെ തിരസ്കരിക്കുക മാത്രമല്ല, അതിക്രൂരമായ പീഡകൾക്ക് അവിടുത്തെ ഇരയാക്കി കുരിശിൽ തറച്ചു കൊല്ലുകയും ചെയ്തു.
അവിടുത്തെ ഈ പീഢാനുഭവത്തിന്‍റെയും മരണത്തിന്‍റെയും അതിനു മുന്പായി നടന്ന അവിടുത്തെ അന്ത്യ അത്താഴത്തിന്‍റെയും വിശുദ്ധ കുർബാനയുടെ സ്ഥാപനത്തിന്‍റെയും ഓർമകളാണ് ഈ വിശുദ്ധ വാരത്തിൽ നാം അനുസ്മരിക്കുന്നത്.

മനുഷ്യരക്ഷയ്ക്കായി ലോകത്തിലേക്കു വന്ന യേശു എല്ലാം മുൻകൂട്ടി കണ്ടുകൊണ്ടുതന്നെയാണു പീഢാനുഭവത്തിലേക്കു പ്രവേശിച്ചത്. "പിതാവേ, കഴിയുമെങ്കിൽ ഈ കാസ എന്നിൽനിന്നു മാറ്റിത്തരണമേ' എന്നു ഗദ്സമേൻ തോട്ടത്തിൽവച്ച് അവിടുന്നു പ്രാർഥിച്ചുവെങ്കിലും അടുത്ത നിമിഷം അവിടുന്നു പറഞ്ഞു: "എങ്കിലും എന്‍റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം നിറവേറട്ടെ'. അതിനു കാരണം, ന്ധതനിക്കു സ്വന്തമായുള്ളവരെ അവിടുന്നു സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചുന്ധ എന്നതായിരുന്നു.

മനുഷ്യവംശത്തിലെ ഓരോ അംഗത്തോടുമുള്ള അവിടുത്തെ അനന്തമായ ഈ സ്നേഹമായിരുന്നു അതികഠിനമായ പീഡകൾ സഹിച്ചു കുരിശിൽ മരിക്കുവാൻ അവിടുത്തെ സന്നദ്ധനാക്കിയത്. അതായത്, അവിടുന്നു കുരിശിൽ മരിച്ചതു നമ്മുടെ ഓരോരുത്തരുടെയും പാപമോചനത്തിനും രക്ഷയ്ക്കുംവേണ്ടിയായിരുന്നു. ഇക്കാര്യം അവിടുന്നുതന്നെ പലതവണ മുൻകൂട്ടി വ്യക്തമാക്കിയിട്ടുമുണ്ടായിരുന്നു.

യേശു പീഡകൾ സഹിച്ചതും കുരിശിൽ മരിച്ചതും നമ്മുടെ രക്ഷയ്ക്കുവേണ്ടിയായിരുന്നതുകൊണ്ടു നമ്മെ സംബന്ധിച്ചിടത്തോളം ഇത് ഒരു ചരിത്രസംഭവം മാത്രമല്ല, പ്രത്യുത നമ്മുടെ അനുദിന ജീവിതത്തെ സ്വാധീനിക്കുകയും നയിക്കുകയും ചെയ്യേണ്ട വലിയൊരു മാതൃകയുമാണ്.
ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം എന്ന പുതിയ ഒരു കല്പന അവിടുന്നു നമുക്കു തന്നിട്ടുണ്ട്. യേശു ശിഷ്യരുടെ പാദം കഴുകിക്കൊണ്ടും എല്ലാവർക്കുമായി കുരിശിൽ മരിച്ചുകൊണ്ടുമാണു നമ്മെ സ്നേഹിച്ചതെങ്കിൽ നാം പരസ്പരം പാദം കഴുകുവാനും, അതായത് പരസ്പരം സേവനം ചെയ്യുവാനും മറ്റുള്ളവരുടെ നന്മയ്ക്കായി എന്തു ത്യാഗവും സഹിക്കാനും തയാറാകണം.

അപ്പോൾ മാത്രമേ യഥാർഥ ക്രിസ്തുശിഷ്യരായി മാറുകയുള്ളു. അതിനുള്ള കൃപയ്ക്കായി ഈ വിശുദ്ധവാരത്തിൽ നമുക്കു പ്രാർഥിക്കാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ