Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അറിഞ്ഞില്ലെന്നു പറയരുത്; യാനിസ് മരിച്ചു
പുലിറ്റ്സർ ഉൾപ്പെടെ നിരവധി പുരസ്കാരം ലഭിച്ച ഫോട്ടോഗ്രാഫറാണ് ഇക്കഴിഞ്ഞദിവസം വിടപറഞ്ഞ യാനിസ് ബെഹ്റാകിസ്. റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ലോകപ്രശസ്ത ഫോട്ടോഗ്രാഫർ. ഗ്രീക്കുകാരനാണ്. യുദ്ധത്തിന്റെയും പലായനത്തിന്റെയും നെഞ്ചുരുക്കുന്ന ചിത്രങ്ങൾ കാമറയിലാക്കിയ അദ്ദേഹത്തിന്റെ പ്രശസ്തമായ വാക്കുകൾ ചിത്രങ്ങൾപോലെതന്നെ ലോകശ്രദ്ധയാകർഷിച്ചു. ‘സംഭവിക്കുന്ന കാര്യങ്ങൾ നിങ്ങളോട് പറയുകയാണ് എന്റെ പണി. എന്തു ചെയ്യണമെന്ന് നിങ്ങൾക്കു തീരുമാനിക്കാം. പക്ഷേ, ഇതൊന്നും അറിഞ്ഞിരുന്നില്ലെന്ന് നാളെ ആരും പറയാൻ ഇടയാകരുത്, അതുറപ്പാക്കുകയാണ് എന്റെ ദൗത്യം.’
യാനിസിന്റെ വാക്കുകളിൽ അയാളുടെ ജീവിതം ഫോക്കസ് ചെയ്യുന്നു. മനുഷ്യന്റെ ഉള്ളിലെ മനുഷ്യത്വവും സ്നേഹവും അനുകന്പയുമൊക്കെ ഉണർത്തുന്ന ഫോട്ടോകളാൽ തന്റെ സാന്നിധ്യമറിയിച്ച മനുഷ്യൻ. യുദ്ധമേഖലയിൽനിന്ന് അദ്ദേഹമെടുത്ത ഫോട്ടോകളിലേക്ക് ഉറ്റുനോക്കി ആളുകൾ സങ്കടപ്പെട്ടു. യുദ്ധം വേണ്ടെന്ന് പറഞ്ഞു. നിരവധി പുരസ്കാരങ്ങൾ നേടിയ ഒരു ഫോട്ടോഗ്രാഫറുടെ മാത്രം കഥയല്ലിത്. പാവപ്പെട്ട മനുഷ്യരുടെ യാതനകളെ സഹജീവികളുടെയും സുഖജീവികളുടെയും സ്വീകരണമുറികളിൽ എത്തിച്ച്, കാണുക എന്നിട്ടു തീരുമാനിക്കുക എന്നു പറഞ്ഞ മനുഷ്യസ്നേഹിയുടേതുകൂടിയാണ്.
“അയാൾ ഒരു ചുഴലിക്കാറ്റാണ്. ഒരു ഫോട്ടോ എടുക്കാൻവേണ്ടി എന്തും ചെയ്തുകളയും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അതിനു പിന്നാലെയായിരിക്കും. സ്വന്തം ജീവൻപോലും അപകടത്തിലാണെന്ന കാര്യം അവഗണിച്ചായിരിക്കും ചിലപ്പോൾ ഒരു ഫോട്ടോയ്ക്കു പിന്നാലെ പായുന്നത്’ പറയുന്നത് യാനിസ് ബെഹ്റാകിസിന്റെ സഹപ്രവർത്തകനായ വാസിലിസ് ട്രിയാൻഡാഫിലോ.
അതായിരുന്നു യാനിസ്. അയാൾ ലോകമെങ്ങുംപോയി ചിത്രങ്ങളെടുത്തു. വെടിയൊച്ച മുഴങ്ങുന്ന യുദ്ധഭൂമിയിലെ ചുവരുകൾക്കു മറഞ്ഞിരുന്ന് അപൂർവ ദൃശ്യങ്ങൾ പകർത്തി. പട്ടാളക്കാരും കലാപകാരികളും അവരുടെ ഏറ്റുമുട്ടലുകളും മാത്രമല്ല, ആയുധമില്ലാത്ത സാധാരണക്കാരും അവരുടെ ദൈന്യതയും നിസഹായാവസ്ഥയും ആ ഫോട്ടോകളിലൂടെ ലോകം കണ്ടു. യുദ്ധത്തെ വെറുത്ത ആ മനഷ്യൻ യുദ്ധത്തിന്റെ പുകപടലങ്ങൾക്കിടയിലൂടെ നടന്നു നടന്ന് ലോകത്തോടു പറയേണ്ടതെല്ലാം പറഞ്ഞു: ""ഞാൻ യുദ്ധത്തെ വെറുക്കുന്നു. അവിടെയൊക്കെ ഞാനെത്തുന്നത് ജനങ്ങളുടെ സഹനം ചിത്രീകരിക്കാനാണ്. മനുഷ്യരാശിയുടെ ഏറ്റവും നല്ലതും ചിത്തയുമായ കാഴ്ചകളാണ് യുദ്ധഭൂമിയിൽ അരങ്ങേറുന്നത്. അത് ലോകത്തെ കാണിക്കുന്നതാണ് ലോകസമാധാനത്തിനായുള്ള എന്റെ സംഭാവന.’
30 വർഷം
കഴിഞ്ഞ മൂന്നിനാണ് മരണം ലോകപ്രശസ്ത ഫോട്ടോഗ്രാഫർ യാനിസ് ബെഹ്റാകിസിന്റെ നിശ്ചല ചിത്രം കാലത്തിന്റെ ചുവരിൽ പതിപ്പിച്ചത്. 30 വർഷം വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഫോട്ടോഗ്രാഫറായിരുന്ന അദ്ദേഹം കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. അപകടസാഹചര്യങ്ങളിൽനിന്നും യുദ്ധഭൂമിയിലെ ആക്രമണങ്ങളിൽനിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടെത്തിയ അദ്ദേഹം കാൻസറിനു കീഴടങ്ങുന്പോൾ
വയസ് 58.
വെറുമൊരു ഫോട്ടോഗ്രാഫറായി മാത്രമല്ല അദ്ദേഹം അറിയപ്പെട്ടിരുന്നത്. മനുഷ്യന്റെ ദുരിതങ്ങളോട് ഹൃദയത്തെ ചേർത്തുവച്ചിരുന്ന മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകർക്ക് തങ്ങളുടെ ജോലിയിൽ അഴിച്ചുപണി നടത്താൻ അദ്ദേഹത്തിന്റെ വാക്കുകൾ സഹായിക്കും.
ആവർത്തിക്കുകയില്ലാത്ത അതുല്യവും മാസ്മരികവുമായ ഒരു നിമിഷത്തെ രേഖപ്പെടുത്തുകയാണ് ഒരു ഫോട്ടോ ജേണലിസ്റ്റ് ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ""അതിന്റെ ശക്തിയും സൗന്ദര്യവും കാഴ്ചക്കാരെ നിശബ്ദരാക്കിക്കളയും. കാണുന്നവർക്ക് ഒരു സന്ദേശം നല്കാൻ, കരയിക്കുകയോ ചിരിപ്പിക്കുകയോ രണ്ടു വികാരങ്ങളും ഒന്നിച്ചുണർത്തുകയോ ചെയ്യാൻ, മനുഷ്യരെ കുറ്റബോധമുള്ളവരാക്കാൻ, ഒരു നല്ല കാര്യത്തിനു പണം കൊടുക്കാനായി കൈകൾ പോക്കറ്റിലേക്കു നീളാൻ, തോക്കിന്റെ കാഞ്ചിവലിക്കും മുന്‍പ് രണ്ടാമതൊന്ന് ആലോചിക്കാൻ...ഒക്കെ വാർത്താ ചിത്രങ്ങൾ പ്രേരകമാകണം.’
സിനിമപോലെ ജീവിതം
ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസിൽ 1960ൽ ജനിച്ചു. ഏഥൻസ് സ്കൂൾ ഓഫ് ആർട്സിൽനിന്നു ബിരുദമെടുത്തു. ടൈം ഫോട്ടോഗ്രഫി ബുക് കാണാനിടയായതോടെയാണ് ഫോട്ടോഗ്രഫിയെക്കുറിച്ചു ചിന്തിച്ചത്. എണ്‍പതുകളുടെ പകുതിയിൽ ഒരു സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫറായി. 1979-ലെ വിപ്ലവത്തിനു തൊട്ടുമുന്‍പ് നിക്കരാഗ്വേയിൽ ജോലി ചെയ്തിരുന്ന റിപ്പോർട്ടർമാരുടെ കഥ പറയുന്ന ""അണ്ടർ ഫയർ’ എന്ന സിനിമ കണ്ടതോടെയാണ് പത്രപ്രവർത്തകനാകണമെന്ന ആഗ്രഹം യാനിസിന്റെ സ്വപ്നമായി മാറിയത്. നിക്കരാഗ്വേയിലെ ഏകാധിപതി സൊമോസയുടെ പട്ടാളം ഒരു പത്രപ്രവർത്തകനെ രഹസ്യമായി കൊല്ലുന്നു. ആ രംഗം ഒളിഞ്ഞിരുന്നു പകർത്തുന്ന ഫോട്ടോഗ്രാഫർ അതുമായി അമേരിക്കയിലെത്തുന്നു. അതു പ്രസിദ്ധീകരിക്കപ്പെട്ടതോടെ കോളിളക്കമായി. അമേരിക്ക വിദേശനയം മാറ്റുകയും സൊമോസ ഭരണം അവസാനിക്കുകയും ചെയ്യുന്നു. സിനിമ കണ്ടിറങ്ങിയപ്പോഴേക്കും ന്യൂസ് ഫോട്ടോഗ്രഫിയുടെ കരുത്ത് യാനിസ് തിരിച്ചറിഞ്ഞു. വെറും ഫോട്ടോഗ്രാഫറല്ല, യുദ്ധം റിപ്പോർട്ട് ചെയ്യുന്ന ഫോട്ടോ ജേണലിസ്റ്റാകണമെന്ന് അന്നു തീരുമാനിച്ചു. 1987-ൽ റോയിട്ടേഴ്സിൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി ചേർന്നു. വിദേശത്ത് ആദ്യമായി ചെയ്ത ജോലി ലിബിയയിലായിരുന്നു. ഒരു ഹോട്ടലിൽ പ്രസിഡന്റ് മുവമ്മർ ഗദ്ദാഫിയെത്തി. കാത്തിരുന്ന പത്രപ്രവർത്തകരോട് കാര്യമായൊന്നും പറയാതെ അദ്ദേഹം പുറത്തേക്കിറങ്ങി. കിട്ടിയ സമയംകൊണ്ട് മാധ്യമപ്രവർത്തകർ വളഞ്ഞു. ബഹളത്തിനിടെ എങ്ങനെയൊക്കെയോ നുഴഞ്ഞുകയറി യാനിസ് മുന്നിലെത്തി. കുറച്ച് വൈഡ് ആംഗിൾ ഷോട്ടുകളെടുത്തു. പിറ്റേന്ന് ലോകത്തെ മിക്ക പത്രങ്ങളുടെയും ഒന്നാം പേജിൽ ആ ചിത്രം അടിച്ചുവന്നു.
ഹോബിക്കു കാശു വാങ്ങുന്ന ഭാഗ്യവാൻ
സ്വന്തം ഹോബി ചെയ്യുന്നതിന് പ്രതിഫലം വാങ്ങുന്ന അപൂർവം ഭാഗ്യവാന്മാരിലൊരാളാണ് താനെന്ന് ഒരിക്കൽ യാനിസ് പറഞ്ഞു. ഫോട്ടോഗ്രാഫി അദ്ദേഹത്തിന് അത്ര ഇഷ്ടമായിരുന്നു. അതൊരു തൊഴിലായിട്ടല്ല അനുഭവിച്ചിരുന്നത്. കോളജിൽ പഠിച്ചപ്പോൾ താനും ഫോട്ടോഗ്രഫിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
ആത്മാവിന്റെ കണ്ണുകളാലാണ് താൻ ഫോട്ടോയെടുക്കുന്നതെന്ന് പറഞ്ഞ യാനിസ് 2015 സെപ്റ്റംബറിൽ എടുത്ത ഫോട്ടോ ആത്മാവിന്റെ നിലവിളിയായി മാറി. ചുമലിൽ കിടക്കുന്ന തന്റെ മകളെ ചുംബിച്ചുകൊണ്ട് ഗ്രീസിന്റെ അതിർത്തിയിലേക്കു മഴയത്തു നടന്നുനീങ്ങുന്ന സിറിയൻ അഭയാർഥിയുടെ ചിത്രം ചരിത്രത്തിൽ ഇടംപിടിച്ചു. എല്ലാം നഷ്ടപ്പെട്ട മനുഷ്യന്റെ നഷ്ടപ്പെടാത്ത പ്രതീക്ഷയുടെ നേർക്കാഴ്ചയായി അതു മാറി. അന്നു രാവിലെ മഴയത്ത് അസ്വസ്ഥനായിരുന്ന യാനിസ് കൂട്ടുകാർ പറഞ്ഞിട്ടും തനിക്കു നല്ല ഫോട്ടോ കിട്ടിയില്ലെന്നു പറഞ്ഞ് വഴിയിൽ നില്‍ക്കുകയായിരുന്നു. ഒടുവിൽ പിതാവിന്റെയും മകളുടെയും ഫോട്ടോ എടുത്ത് കാറിനടുത്തെത്തി സുഹൃത്തിനോടു പറഞ്ഞത് എനിക്കു ഫോട്ടോ കിട്ടി, ഇനി പോകാം എന്നായിരുന്നു. എന്നിട്ടയാൾ പറഞ്ഞു: ""ഇങ്ങനെയൊരു പിതാവാകാൻ എനിക്കു കൊതിയാകുന്നു. ഇതുപോലെയൊരു പിതാവിനെ കിട്ടാൻ ഏതൊരു മകളാണ് കൊതിക്കാത്തത്’ എന്ന്. യുഗോസ്ലാവിയൻ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ച രണ്ടു വയസുകാരന്റെ നഗ്നമായ മൃതദേഹം ഒരു അൽബേനിയക്കാരൻ ശവപ്പെട്ടിയിലേക്കു വയ്ക്കുന്ന കാഴ്ച യാനിസ് ചിത്രീകരിച്ചത് 1998ലാണ്. നെഞ്ചു പിടപ്പിക്കുന്നതു മാത്രമല്ല, ഫോട്ടോഗ്രാഫിയുടെ ഉജ്വല പരീക്ഷണംകൂടിയായിരുന്നു അത്. വിദഗ്ധർ പറഞ്ഞത് ആ ചിത്രത്തിൽ യുദ്ധത്തിന്റെ ഭീകരത, ഭയം, മരണം, സ്നേഹം, ഭീഷണിപ്പെടുത്തൽ, പട്ടിണി, അനാഥത്വം, രോഷം, നിരാശ, ധീരത എല്ലാം നിറഞ്ഞിരിക്കുന്നുവെന്നാണ്.
ഗ്രീക്ക് ദ്വീപായ കോസിലെ കടൽത്തീരത്ത് പ്രഭാതത്തിൽ സൂര്യന് അഭിമുഖമായി ഇരിക്കുന്ന സ്ത്രീയുടെ ഫോട്ടോയെക്കുറിച്ച് യാനിസ് പറയുന്നതു കേൾക്കൂ: ""മുഖത്ത് മന്ദഹാസത്തിന്റെ ചെറു കിരണവുമായി കടൽത്തീരത്ത് ഇരിക്കുന്ന ആ വയോധികയുടെ സമീപത്തേക്ക് ഞാൻ വെറുതെ നടന്നു. സ്വസ്ഥവും ശാന്തവുമായ മുഖഭാവം. ഏതാനും മീറ്റർ അകലെനിന്ന് ഞാൻ ചില ചിത്രങ്ങൾ എടുത്തു. തുടർന്ന് ഏതാനും മിഠായികളും നീട്ടിക്കൊണ്ട് അവർക്കു സമീപമെത്തി. പക്ഷേ, യാതൊരു ഭാവവ്യത്യാസവുമില്ലാതെ അതേ മന്ദഹാസത്തോടെ അവർ ഇരിക്കുകയാണ്. അറബിയിൽ ഗുഡ് മോണിംഗ് പറഞ്ഞപ്പോൾ അവർ എഴുന്നേറ്റ് കൈകൾ നീട്ടി. അപ്പോഴാണ് എനിക്കു മനസിലായത് അവർ അന്ധയാണെന്ന്. അക്കൊല്ലത്തെ എന്റെ ഏറ്റവും നല്ല പ്രഭാതമായിരുന്നു അത്.’ യാനിസിന്റെ ഓരോ ചിത്രത്തിനുമുണ്ട് ഇത്തരം പശ്ചാത്തലങ്ങൾ. എല്ലാമെടുത്തത് ആത്മാവിന്റെ കണ്ണുകളാൽ.
രാഷ്ട്രീയം
ഒരു പട്ടാളക്കാരന്റെ മകനായ യാനിസ് യൗവനകാലത്ത് ഇടതുപക്ഷക്കാരനായി. റവല്യൂഷണറി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രീസിന്റെ വിദ്യാർഥി വിഭാഗത്തിൽ അംഗമായി. അത് ഏറെ നീണ്ടില്ല. രാഷ്ട്രീയം അവസാനിപ്പിച്ചു. ഒരു പാർട്ടിയുമായും മേലാൽ ബന്ധപ്പെടുകയില്ല എന്നു തീരുമാനിച്ചു. പാർട്ടിക്കാരനായ പത്രപ്രവർത്തകന് എങ്ങനെ തന്റെ പാർട്ടിയെയോ സർക്കാരിനെയോ വിമർശിക്കാനാവുമെന്ന് അദ്ദേഹം സ്വയം ചോദിച്ചു. തുറന്ന മനസുള്ളവനും പുരോഗമനവാദിയും ജനാധിപത്യവിശ്വാസിയുമായിരുന്നു യാനിസ്. പക്ഷേ, ഏതെങ്കിലും സർക്കാരുമായോ രാഷ്ട്രീയ പാർട്ടികളുമായോ യാതൊരു ബന്ധവും അദ്ദേഹം പുലർത്തിയില്ല. അങ്ങനെ സ്വതന്ത്രമായ പത്രപ്രവർത്തനം സാധ്യമല്ലെന്ന് അദ്ദേഹം കരുതി. എലിസബേത്താണ് ഭാര്യ, മകൾ റബേക്ക, മകൻ ദിമിത്രി.
പറന്നു പറന്ന്
സംഭവബഹുലവും സംഘർഷഭരിതവുമായ സ്ഥലങ്ങളിലെല്ലാം യാനിസ് കാമറയുമായി എത്തി. ഇറാനിൽ അയത്തുള്ള ഖൊമേനിയുടെ സംസ്കാരം, സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം കിഴക്കൻ യൂറോപ്പിലും ബാൾക്കൻ രാജ്യങ്ങളിലും ഉണ്ടായ മാറ്റങ്ങൾ, യുദ്ധങ്ങളും കലാപങ്ങളും അട്ടിമറികളും നടന്ന ക്രൊയേഷ്യ, ബോസ്നിയ, ചെച്ച്നിയ, കൊസോവോ, സിയെറാ ലിയോണ്‍, സൊമാലിയ, അഫ്ഗാനിസ്ഥാൻ, ലെബനൻ, ഇറാക്ക്, ഈജിപ്ത്, ലിബിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ അദ്ദേഹം എത്തി. ഉക്രെയിനിലെ ആഭ്യന്തര കലാപത്തിലും സിറിയയിലെ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികൾക്കെതിരേ നാറ്റോ സഖ്യം ബോംബു വർഷിച്ചപ്പോഴും 2005-ൽ കാഷ്മീരിൽ ഭൂകന്പമുണ്ടായപ്പോഴും യാനിസിന്റെ കാമറ ലോകത്തെ മുൾമുനയിൽ നിറുത്തി.
മരണത്തോടടുത്ത്
യുദ്ധമുഖങ്ങളിലായതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജോലി ഒരിക്കലും സുരക്ഷിതമായിരുന്നില്ല. 2000-ൽ സിയെറാ ലിയോണിൽ ആഭ്യന്തര കലാപം റിപ്പോർട്ടു ചെയ്യാൻ എത്തിയപ്പോൾ തലനാരിഴയ്ക്കാണ് ജീവൻ തിരികെ കിട്ടിയത്. മാധ്യമപ്രവർത്തകരുടെ വാഹന വ്യൂഹത്തിനുനേരേ ആക്രമണമുണ്ടായി. യാനിസിന്റെ അടുത്ത സ്നേഹിതനും സഹപ്രവർത്തകനുമായിരുന്ന കുർട് ഷോർക് അവിടെവച്ചുതന്നെ മരിച്ചു. അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫർ മിഗുവേൽ ഗിൽ മൊറേനോയും ആ ദുരന്തത്തിൽ മരിച്ചു. യാനിസും കൂട്ടുകാരനും വാഹനത്തിൽനിന്ന് ഇറങ്ങിയോടി. പാതയ്ക്കപ്പുറമുള്ള കാട്ടിൽ മണിക്കൂറുകളോളം ഒളിച്ചിരുന്നു. തോക്കുധാരികൾ അവിടെനിന്നു പോകുന്നതു കണ്ടതിനുശേഷമാണ് പുറത്തിറങ്ങിയത്. മരണത്തെ മുഖാമുഖം കണ്ട ആ ആക്രമണത്തിനു തൊട്ടുപിന്നാലെ വഴിമധ്യേനിന്ന് അദ്ദേഹം സ്വന്തം ഫോട്ടോയെടുത്തു. കലാപത്തിന്റെ കൊലവെറികളുടെ ഓർമിപ്പിക്കലായി ആ സെൽഫി ചിത്രവും ചരിത്രത്തിൽ ഇടംപിടിച്ചു.
90 കളിൽ സരയേവോ യുദ്ധകാലം മുതൽ പരിചയക്കാരായ രണ്ടു സുഹൃത്തുക്കളാണ് നിന്നനില്പിൽ മൃതദേഹങ്ങളായി മാറിയത്. അന്നത്തെ മുറിവിന്റെ പാടുകൾ എന്റെ ശരീരത്തിൽ മാത്രമല്ല, ആത്മാവിലുമുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു. ഇത്ര കടുത്ത അനുഭവമുണ്ടായെങ്കിലും സ്വയരക്ഷ കരുതി അദ്ദേഹം യുദ്ധമേഖലകളിൽനിന്ന് മാറിനിന്നില്ല.
“കടുത്ത യാഥാർഥ്യങ്ങളിലേക്ക് നിങ്ങൾ നോക്കേണ്ടതുണ്ട്. എത്രയോ ഉയർച്ച താഴ്ചകളാണ് ഈ ലോകത്തു സംഭവിക്കുന്നത്. എല്ലാവരും നമ്മെപ്പോലെ ഭാഗ്യവാന്മാരല്ല. സൗന്ദര്യമില്ലാത്തവരും കഴിവില്ലാത്തവരും നിർഭാഗ്യവാന്മാരും പാവങ്ങളുമൊക്കെ ഇവിടെയുണ്ട്. അവരോടൊപ്പമാണ് നാം ജീവിക്കേണ്ടത്. അവരെ ബഹുമാനിക്കാനും സഹായിക്കാനും നമുക്കു കഴിയണം. ഒരു മനുഷ്യനെ രക്ഷിക്കുന്പോൾ, സമൂഹത്തിന് ഒരു സന്ദേശം നല്കുന്പോൾ, ഒരു മന്ത്രിയെ രാജിവയ്പിക്കുന്പോൾ....അതൊന്നും ചെറിയ കാര്യങ്ങളല്ല, നിങ്ങൾ മാറ്റമുണ്ടാക്കുകയാണ്. ഒരു ദിവസംകൊണ്ട് എല്ലാം മാറ്റേണ്ട, പക്ഷേ, മാറ്റത്തിൽ പങ്കാളിയാകാനാകും. എന്റെ ജോലികൊണ്ട് ഞാനതു പലതവണ ചെയ്തിരിക്കുന്നു. നിങ്ങൾക്കും സാധിക്കും.’ ഇങ്ങനെ പറയുന്നയാൾ വെറുമൊരു ഫോട്ടോഗ്രാഫറല്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അത് മനുഷ്യസ്നേഹിയായ യാനിസാണ്. അയാളുടെ കൈയിൽ ഒരു കാമറ ഉണ്ടായിരുന്നു എന്നേയുള്ളു. തീവ്രദേശീയതയുടെയും അധികാരത്തിന്റെയും കുപ്പായമണിഞ്ഞ തോക്കുകളുടെയും യുദ്ധങ്ങളുടെയും എക്സ്റേ ചിത്രങ്ങളെടുത്ത കാമറ.
ജോസ് ആൻഡ്രൂസ്
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top