Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കടലോളം സ്നേഹം..!
2018 ഓഗസ്റ്റ് 16. വിഴിഞ്ഞം.
മഴപ്പുതപ്പിനുള്ളിൽ തണുപ്പടക്കിയിരിക്കുന്പോൾ തീരത്തിന്റെ തലയ്ക്കു മുകളിൽ ഉച്ചഭാഷിണിയിലൂടെ നിലവിളി പോലെ ഒരറിയിപ്പു മുഴങ്ങി, ‘പ്രളയം നാടിനെ വിഴുങ്ങിത്തുടങ്ങി...സ്ഥിതി അതീവ ഗുരുതരം, രക്ഷാദൗത്യത്തിനായി പോകാൻ തയാറുള്ളവർ ഉടൻ സജ്ജരായി തുറമുഖത്തെത്തുക’.
മഴയൊന്നടങ്ങിയാൽ കടലിൽ പണിക്കിറങ്ങാനായി കഴുകിയിട്ട തുണികൾ ഒന്നുകൂടി പിഴിഞ്ഞെടുത്തു കവറിലാക്കി, വടയാർ പുരയിടത്തിലെ വീട്ടിൽ നിന്നും ഫ്രെഡി ഇറങ്ങി. തൊട്ടടുത്ത വീട്ടിൽ നിന്നും സഹോദരൻ പനിയടിമയും സ്നേഹിതൻ ജില്ലറും ഓടിയെത്തി. മൂന്നു പേരും ഒരുമിച്ച് തീരത്തേക്ക് ഓടിയിറങ്ങുന്പോൾ സമയം രാത്രി 8.20 ആിരുന്നു. വറുതിയുടെ കൂരകളിൽ തനിച്ചായ അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും പ്രാർഥനയോടെ കുരിശുവരച്ചു; എട്ടു മാസം മുൻപ് ഓഖി ചുഴലിക്കാറ്റ് കൊണ്ടുപോയ വിഴിഞ്ഞത്തെ കൂടെപ്പിറപ്പുകളുടെ ഓർമയിൽ അറിയാതെ കണ്ണു നിറഞ്ഞു.
അടിയന്തര സന്ദേശം നൽകിയ വിഴിഞ്ഞം സിന്ധുയാത്ര മാതാ ദേവാലയ വികാരി ഫാ. ജസ്റ്റിൻ ജൂഡ് കടപ്പുറത്തെത്തുന്പോഴേക്കും ബോട്ടിറക്കാൻ തയാറായി നൂറുകണക്കിനു മത്സ്യത്തൊഴിലാളികൾ അവിടെ സജ്ജരായിരുന്നു. അറിയിപ്പു കിട്ടി വെറും 20 മിനിറ്റിനുള്ളിൽ! പിന്നെയെല്ലാം കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. നന്പറിട്ട ബോട്ടുകൾ ഒന്നൊന്നായി ലോറികളിലേക്കു കയറ്റി. ഒന്നാം നന്പർ ബോട്ടിലെ ദൗത്യസംഘാംഗങ്ങളായി ഫ്രെഡിയും പനിയടിമയും ജില്ലറും കൂടെക്കയറി. രാമഴയിൽ ലോറികൾ ഒന്നിനു പിറകെ ഒന്നായി പത്തനംതിട്ട ജില്ലയിലെ പ്രളയപ്രദേശങ്ങളിലേക്ക് ചീറിപ്പാഞ്ഞു..
2,826 പേരുടെ സ്നേഹസേന
വിഴിഞ്ഞത്തു നിന്നു മാത്രമല്ല, കേരളത്തിന്റെ തീരങ്ങളിൽ നിന്നെല്ലാം കേരളത്തിന്റെ ഈ സൈന്യം ഓടിയെത്തി; പ്രളയജലം കൊണ്ടു മുറിവേറ്റ നിസഹായരായ മനുഷ്യരുടെ കൈപിടിക്കാൻ... നമ്മുടെ മത്സ്യത്തൊഴിലാളികൾ.
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, പൂന്തുറ, തുന്പ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നായി 113 ബോട്ടുകളിലെ 360 മത്സ്യത്തൊഴിലാളികളും കൊല്ലം ജില്ലയിൽ നിന്ന് 165 ബോട്ടുകളിലായി 752 മത്സ്യത്തൊഴിലാളികളും ആലപ്പുഴയിൽ നിന്ന് 118 ബോട്ടുകളിലായി 706 പേരും കോട്ടയം ജില്ലയിലെ 15 ബോട്ടുകളിലായി 18 മത്സ്യത്തൊഴിലാളികളും എറണാകുളത്തു നിന്ന് 127 ബോട്ടുകളിലായി 343 പേരും തൃശൂരിലെ 31 വളളങ്ങളിലായി 114 മത്സ്യത്തൊഴിലാളികളും പാലക്കാട്ടെ ആറു വളളങ്ങളിലായി 25 പേരും മലപ്പുറം ജില്ലയിലെ 25 വളളങ്ങളിലായി 392 പേരും കോഴിക്കോട് ജില്ലയിലെ 25 വളളങ്ങളിലായി 145 പേരും കണ്ണൂർ ജില്ലയിലെ 42 വള്ളങ്ങളിലായി 72 മത്സ്യത്തൊഴിലാളികളും കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിനിറങ്ങി.
നെഞ്ചുറപ്പും കൈക്കരുത്തും നിർഭയത്വവും അവർക്ക് രക്ഷാസാമഗ്രികളായി കൂട്ടിനുണ്ടായിരുന്നു. ആ 2826 കരുത്തന്മാർ നിസഹായതയുടെ പെരുവെള്ളത്തിനു നടുവിലായ 65,000 മനുഷ്യരെ നാലുദിവസം നീണ്ട ദൗത്യത്തിനൊടുവിൽ സുരക്ഷിതരായി കരയ്ക്കെത്തിച്ചു. തീരങ്ങളിൽ പിറന്ന അവരുടെ സാഹസികതയുടെയും ത്യാഗത്തിന്റെയും കഥകൾ നാടായ നാടൊക്കെ പടർന്നു, പരന്നു.
മനസുലയ്ക്കുന്ന കാഴ്ചകൾ
കൈമെയ് മറന്ന് രാവും പകലുമില്ലാതെ നടത്തിയ രക്ഷാപ്രവർത്തനത്തിനിടയിൽ ചുറ്റും കണ്ട കാഴ്ചകളോർത്തെടുക്കുന്പോൾ ഫ്രെഡിയുടെയും പനിയടിമയുടെയും മനസ് വീണ്ടും പിടഞ്ഞു. വീടുകളുടെ രണ്ടാം നിലയിൽ പ്രാണൻ മാത്രം ബാക്കിയായ മനുഷ്യർ ജീവനും അന്നത്തിനും വേണ്ടി നിലവിളിക്കുന്നു. കഴിഞ്ഞ ദിവസം വരെ അവർക്ക് എല്ലാമുണ്ടായിരുന്നു. പക്ഷേ പെട്ടെന്ന് അവർക്ക് ഒന്നുമില്ലാതായി. ഭീതിയുടെ തുരുത്തുകളിൽ ഒറ്റപ്പെട്ടു പോയവർ, ആരുമില്ലാതായവർ, കുഞ്ഞുങ്ങൾ, പൂർണ ഗർഭിണികൾ, കൈക്കുഞ്ഞുങ്ങളുമായി ഭീതിയുടെ ജലപ്പരപ്പിലേക്ക് നോക്കി രക്ഷകാത്തിരിക്കുന്ന അമ്മമാർ, വൃദ്ധർ...അവരുടെ അരികിലേക്ക് കടന്നു ചെല്ലാൻ അതിസാഹസികമായി ഞങ്ങൾ ബോട്ടോടിച്ചു.
വീടുകൾക്കും വൈദ്യുത പോസ്റ്റുകൾക്കുമിടയിലൂടെ വളഞ്ഞും പുളഞ്ഞും അതിവേഗത്തിൽ പായുന്ന ബോട്ടുകൾ. സാഹസിക സിനിമകളിൽ മാത്രം കണ്ടിട്ടുള്ള രംഗങ്ങൾ. ബോട്ട് ഓരോ അടി നീങ്ങുന്പോഴും ഉള്ളിൽ ആധിയേറും. വെള്ളത്തിനടിയിൽ തകർന്ന മതിലുകൾ, ഇരുന്പു ഗേറ്റുകൾ, വേലിക്കല്ല് - അങ്ങനെ പലതുമുണ്ടാകും. അടിതട്ടി നിന്നാൽ പിന്നീട് ബോട്ട് ചലിപ്പിക്കുക എന്നത് ശ്രമകരമാണ്. ബോട്ടിനു മുന്നിൽ ഒരാൾ നിന്ന് കഴുക്കോൽ കൊണ്ട് ആഴമളക്കും. ആഴം കുറവാണെന്നു മനസിലായാൽ അയാൾ വിളിച്ചു പറയും. മറ്റുള്ളവർ ഉടൻ തന്നെ വെള്ളത്തിലേക്ക് എടുത്തു ചാടി ബോട്ടിനൊപ്പം നീന്തും. ആഴം കൂടിയ സ്ഥലമെത്തുന്പോൾ തിരിച്ചു കയറും. അങ്ങനെ നീന്തുന്പോൾ വശങ്ങളിലും മുന്നിലുമായി പാന്പുകളും നീന്തുന്നു, ഉഗ്രവിഷമുള്ള അണലികൾ!. അവറ്റകളുടെ മാളങ്ങളൊക്കെ പോയിക്കാണണം. ഇത്രയേറെ പാന്പുകളെ ഞങ്ങൾ ജീവിതത്തിൽ കണ്ടിട്ടില്ല-ഫ്രെഡി പറഞ്ഞു.
തിരുവല്ല മേപ്രാൽ എന്ന സ്ഥലത്ത് രക്ഷാദൗത്യത്തിനിടയിൽ വെള്ളത്തിൽ നിന്നും ബോട്ടിലേക്കു വീണ്ടും കയറിയപ്പോൾ ഞങ്ങൾ രണ്ടു പേരുടെയും ശരീരത്തിലാകെ തേളുകളും വണ്ടുകളും പൊതിഞ്ഞിരുന്നു. അതങ്ങനെ ഇരിക്കുന്നത് ആരുമറിഞ്ഞതു പോലുമില്ല. ജില്ലർ വിളിച്ചു പറഞ്ഞപ്പഴാണ് ശ്രദ്ധിച്ചത്. പിന്നെ ബോട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ എടുത്ത് ശരീരത്തെല്ലാമൊഴിച്ചു, അവറ്റകളെ കുടഞ്ഞു കളഞ്ഞു. ജീവൻ തെരഞ്ഞ് മുന്നോട്ടേക്ക്
ചിലയിടങ്ങളിൽ കൂറ്റൻ മതിലുകളും ഗേറ്റുകളും കാരണം വീടിനടുത്തേക്ക് ബോട്ടെത്തിക്കാൻ കഴിയില്ല. വീടിനടുത്തെത്തി ആളുണ്ടെന്നുറപ്പാക്കിയാൽ പിന്നെ ഒരു മാർഗമേയുള്ളു. ലൈഫ് ജാക്കറ്റുമായി വീടിനുള്ളിലേക്കു നീന്തിക്കയറും. ബോട്ടിൽ കെട്ടിയിരിക്കുന്ന കയറിന്റെ ഒരറ്റം ശരീരത്ത് കെട്ടിയാണ് നീന്തുക. അകത്തെത്തിയാൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ചു കയറിലൂടെ പിടിച്ചു നടത്തിച്ചു ബോട്ടിലേക്ക് കൊണ്ടുപോകും. പ്രായമായവരെയും കുഞ്ഞുങ്ങളെയും തോളിലെടുക്കും. ബോട്ടിനടുത്തെത്തിയാൽ ഉള്ളിൽ കയറാൻ ചവിട്ടുപടിയായി ഞങ്ങളുടെ ചുമൽ മാത്രമേയൂള്ളു, ബോട്ടിൽ കയറി വലിയ ശീലമൊന്നും അവർക്കുണ്ടാവില്ലല്ലോ...
ഒഴുക്കിനെതിരേ നീങ്ങുന്പോൾ എൻജിൻ മാത്രം പോരാ, രണ്ടു വശങ്ങളിലിരുന്ന് രണ്ടു പേർ കൂടെ തുഴയണം. അല്ലെങ്കിൽ ശക്തമായ ഒഴുക്കിൽ ബോട്ട് വശങ്ങളിലേക്കു കറങ്ങും. പോസ്റ്റിലോ കുറ്റിയിലോ ഇടിച്ചു തകരും. നിയന്ത്രണം വിട്ടാൽ മറിയും.
ഇത്ര സാഹസികമായി കടന്നു ചെന്നിട്ട് എത്രവിളിച്ചിട്ടും കൂടെ വരാൻ ചിലർ കൂട്ടാക്കിയില്ല. ഞങ്ങളിവിടെ തന്നെയിരുന്നോളാം ഭക്ഷണം വല്ലതുമുണ്ടെങ്കിൽ തന്നിട്ടു പൊയ്ക്കോ എന്നാണ് അവർ പറയുക. നമ്മളാലാവും വിധം നിർബന്ധിച്ചാലും അവർ ഇറങ്ങുകയില്ല. അപ്പോളൊക്കെ നിരാശ തോന്നും. പിന്നീട് ഇതേ ആളുകളിൽ ചിലരെ രക്ഷിക്കാൻ വീണ്ടും പോകേണ്ടി വന്ന സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. എങ്ങനെയും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയോടെ രക്ഷകാത്തിരിക്കുന്നവരുണ്ട്. നമ്മൾ എത്തിച്ചേരേണ്ട താമസമേയുള്ളൂ. അവർ കൂടെ പോരും. കരയെത്തിക്കഴിഞ്ഞാൽ അവർ കാണിക്കുന്ന സ്നേഹമുണ്ടല്ലോ, അതു മാത്രം മതി നൂറായിരം പേരെ വീണ്ടും രക്ഷിക്കാനുള്ള ഉൗർജമായിട്ട്.
കാശൊന്നും നമ്മക്ക് വേണ്ട
കടലിന്റെ മക്കളോട് കടലോളം സ്നേഹമാണ് ഇപ്പോൾ കേരളത്തിലുള്ളവർക്കെല്ലാം. രക്ഷിക്കാൻ പോയ ബോട്ടൊന്നിന് 3000 രൂപ വീതം സർക്കാർ നൽകുമെന്നെല്ലാം പറയുന്നുണ്ട്. ആ കാശൊന്നും നമ്മക്ക് വേണ്ട. അത് ഞങ്ങടെ കടമയാണ്. അതുകൊണ്ടാണ് ഏറ്റവും കൂടുതൽ മീൻ കിട്ടുന്ന സീസണായിട്ടും, ബോട്ടുകൾക്കു കേടുപാടുവരുമെന്നറിഞ്ഞിട്ടും ഞങ്ങളെറങ്ങിയത്. പിന്നെ സർക്കാർ സഹായം തേടി വിളിച്ചപ്പോൾ ഓരോ ബോട്ടുകാർക്കും 2000 രൂപ വഴിക്കാശും തന്നാണ് പള്ളിയിൽ നിന്ന് അച്ചൻ ഞങ്ങളെ പറഞ്ഞു വിട്ടത്. തകർന്നുപോയ ബോട്ടുകളും എൻജിനുകളും ശരിയാക്കാനുള്ള സഹായം ചെയ്താൽ മതി.
സർക്കാര്‍ തരാന്നു പറഞ്ഞ കാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചേർത്തോട്ടെ. ക്യാന്പിലൊക്കെ ഭക്ഷണത്തിനും മരുന്നിനുമൊക്കെ ബുദ്ധിമുട്ടി കഴിയുന്ന എത്ര ലക്ഷം ആളുകളാ. പണം കൊടുത്തു സഹായിക്കാൻ നമ്മടെ കൈയിൽ ഒന്നുമില്ലല്ലോ...പിന്നെ ഇത്തരം സന്ദർഭങ്ങളിൽ ഇടപെടലുകൾ കുറെക്കൂടി വേഗത്തിലാക്കണമെന്നു മാത്രമാണ് സർക്കാരിനോട് അഭ്യർഥിക്കാനുള്ളത്. ഓഖി വന്നപ്പളും നമ്മളിതു തന്നെയാണ് പറഞ്ഞത്. പ്രളയത്തിൽപ്പെട്ട ആളുകളെ രക്ഷിക്കാൻ ബോട്ടുകളുമായി ഞങ്ങൾ തിരുവനന്തപുരത്തു നിന്നും അങ്ങ് തിരുവല്ലയിലെത്തിയിട്ടും കളക്ടർക്ക് ഉത്തരവ് കിട്ടിയില്ലെന്നാണ് അവിടന്നറിഞ്ഞത്. ഫലമെന്താ, ആളുകൾ വെള്ളത്തിൽ മുങ്ങിക്കോണ്ടിരിക്കുന്പോൾ രക്ഷിക്കാനെത്തിയ നമ്മളെല്ലാം ബോട്ടെറക്കാൻ പറ്റാതെ മണിക്കൂറുകളോളം അവിടെ കാത്തുനിൽക്കേണ്ടി വന്നു-പ്രളയകാലത്തെ വിപ്ലവകാരികളായ മൂന്നു പേരും കടലുപോലെ ഇളകിമറിഞ്ഞു. പിന്നെ ക്രമേണ ശാന്തരായി.
രക്ഷാദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയതിനു ശേഷമുള്ള ആദ്യത്തെ പകലിൽ കടലിലിറങ്ങാനാവാതെ തീരത്തിരിക്കുകയായിരുന്നു അവർ മൂന്നു പേരും. ദിവസങ്ങളോളം വെള്ളത്തിൽ നിന്ന അവരുടെ കാൽവെള്ളയും വിരലിടുക്കുകളും വളം കടിച്ച് അഴുകിയിരുന്നു. കാലിൽ ഉപ്പു വെള്ളം തൊട്ടാൽ നീറിപ്പുകയും. വിഷ ജീവികൾ കടിച്ചതായിരിക്കാം, ദേഹത്ത് അവിടവിടങ്ങളിലായി തിണർത്തു പൊന്തിയ പാടുകൾ. തടിയും കന്പിയുമൊക്കെ ഉരഞ്ഞ് കീറിയ കാലും കൈകളും. തിരിച്ചെത്തിച്ച ബോട്ടിനും കേടുപാടുകൾ ഏറെയുണ്ട്. അടിത്തട്ട് തകർന്ന് ബോട്ടിനുള്ളിൽ വെള്ളം കയറിത്തുടങ്ങി, വൈദ്യുത പോസ്റ്റുകളിലിടിച്ചിടിച്ച് വശങ്ങളും തകർന്ന നിലയിലാണ്. അതൊക്കെ ശരിയാക്കി വീണ്ടും കടലിലിറങ്ങാൻ രണ്ടു മൂന്നാഴ്ചയെങ്കിലും പിടിക്കും.
അവർക്കിടയിലേക്ക് നാലാമതൊരാൾ കൂടിയെത്തി, ഓഖി ചുഴലിക്കാറ്റിൽ പെട്ട് മൂന്നു ദിവസത്തോളം കടലിൽ ഒറ്റപ്പെട്ടു പോയിട്ടും അത്ഭുതകരമായി കരയ്ക്കെത്തിയ സണ്ണി. മാന്നാറിലെ രക്ഷാപ്രവർത്തനം കഴിഞ്ഞ് സണ്ണിയും പുലർച്ചെ മടങ്ങിയെത്തിയതേയുള്ളൂ. ഫ്രെഡി, പനിയടിമ, ജില്ലർ, സണ്ണി-വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളായ അവർ ഇന്നു കേരളത്തിന്റെ ഹീറോസാണ്. നായകന്മാരുടെ എണ്ണം പക്ഷേ നാലു പേരിലൊതുങ്ങുന്നില്ല. അവരെപ്പോലെ ആയിരക്കണക്കിന് ധീരന്മാരായ പോരാളികളുണ്ട് കേരളത്തിന്റെ തീരങ്ങളിലെല്ലാം. കടലിനോടും ജീവിതത്തോടും എന്നും മല്ലടിക്കുന്നവർ. ദുരിതജീവിതത്തിന്റെ കയ്പും കണ്ണീരും ഉടലാഴങ്ങളിൽ ഉറഞ്ഞു പോയിട്ടും സ്നേഹത്തിന്റെ ഉറവ വറ്റാത്ത പച്ചമനുഷ്യർ. ഓഖി ഏൽപ്പിച്ച മുറിവുകൾ ഉള്ളിൽ നൊന്തു നീറുന്പോഴും പ്രളയം മുക്കിക്കളഞ്ഞ നമ്മുടെ അതിവേഗപ്പാതകളിലേക്ക് സ്നേഹത്തിന്റെ തുഴയെറിഞ്ഞെത്തിയവർ. ഇതാ കേരളത്തിന്റെ സൈന്യമെന്ന് അഭിമാനത്തോടെ നാം വീണ്ടും വീണ്ടും വിളിച്ചു പറഞ്ഞ്, ഉൗറ്റം കൊണ്ട അവരുടെയൊക്കെ ജീവിതം പക്ഷേ ഇങ്ങനെയൊക്കെയാണ്....
ഇടിമിന്നൽ ഇരുളിലാക്കിയ ഫ്രെഡിയുടെ ജീവിതം
വിഴിഞ്ഞം കോട്ടപ്പുറത്തെ വടയാർ പുരയിടത്തിലെ ഫ്രെഡിയുടെ മണ്കൂര എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. ഭിത്തികളൊക്കെ വിണ്ടു കീറി പിളർന്നിരിക്കുന്നു. തോരാമഴ കോരിച്ചൊരിഞ്ഞ വർഷങ്ങൾക്കു മുൻപുള്ള ഒരു തുലാവർഷ രാത്രിയിൽ ഇടിമിന്നലേറ്റ് തകർന്നതാണ് ആ വീട്. മേൽക്കൂരയിലെ ഓടുകൾ പൊട്ടിവീണുണ്ടായ പരിക്കിൽ ഫ്രെഡിയുടെ ഭാര്യ മേരിയുടെ കേൾവിശക്തി തകരാറിലായി. മകൻ നിഖിലിന്റെ കാഴ്ചയ്ക്കും മങ്ങലേറ്റു. പരിക്കിൽ നിന്നും മേരി ഇതുവരെ പൂർണമായി മുക്തയായിട്ടില്ല.
കടം വാങ്ങിയിട്ടോ കഷ്ടപ്പെട്ടിട്ടോ വീടു മാറ്റിപ്പണിയാമെന്നു വെച്ചാൽ സർക്കാരിന്റെ അനുമതികിട്ടില്ല; തീരസംരക്ഷണ നിയമം. എവിടെയെങ്കിലും പോയി കുറച്ചു സ്ഥലം വാങ്ങി വീടുവയ്ക്കണമെന്നാഗ്രഹിക്കും. പക്ഷേ അന്നന്നത്തെ അന്നത്തിനായി വള്ളത്തിൽ പോകുന്നവന്റെ കൈയിൽ എവിടെയാ നീക്കിയിരിപ്പ്.
അഞ്ചാം ക്ലാസുകാരൻ നിഖിലിന്റെയും മൂന്നാം ക്ലാസുകാരിയായ മകൾ അന്നയുടെയും പഠനച്ചെലവുകൾ, ഭാര്യയുടെ ചികിത്സ, പട്ടിണിക്കാലത്ത് കടംമേടിക്കുന്ന പണത്തിന്റെ പലിശ.. അങ്ങനെയങ്ങനെ പോയാൽ എന്തു ബാക്കിയുണ്ടാവും. കുടിവെള്ളം പോലും വിലകൊടുത്തു വാങ്ങണം. ജീവിച്ചു പോകാൻ തന്നെ പാടാണ്. അപ്പോൾ പിന്നെ സ്ഥലം വാങ്ങി വീടുവയ്ക്കുന്നതെങ്ങനെ. സർക്കാർ സഹായങ്ങൾക്കായി ഓഫീസുകളിൽ കയറിയിറങ്ങാമെന്നല്ലാതെ കാര്യമില്ല. പണിക്കു പോകാതിരുന്നാൽ വീടു പട്ടിണിയാകും.
അതു കൊണ്ട് തകർന്ന വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തി മേൽക്കൂരയുടെ ഭാരം കുറയ്ക്കാൻ ഷീറ്റിട്ട് നിലനിർത്തിയിരിക്കുകയാണിപ്പോൾ. സഹോദരൻ പനിയടിമയുടെ വീട് ആ കാണുന്നതാണ്-ഫ്രെഡി പറഞ്ഞു.
പരിക്കിൽ പിടഞ്ഞ പനിയടിമയുടെ ജീവിതം
നാലു വർഷം മുൻപ് കടലിൽ പോയി തിരിച്ചു വരുന്പോൾ വള്ളം മറിഞ്ഞ് പുറത്തേക്കു വീണ് പനിയടിമയ്ക്കു പരിക്കേറ്റു. നട്ടെല്ലിനു ക്ഷതമേറ്റു. കായികാധ്വാനത്തിനൊന്നും കഴിയാത്ത സ്ഥിതിയാണ്. ഇപ്പോൾ കടലിലും പോകുന്നില്ല. ഭാര്യ റോസ്മേരി വീട്ടുജോലിക്കു പോയി സന്പാദിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് നാലുപേരടങ്ങുന്ന ആ കുടുംബം ജീവിച്ചു പോകുന്നത്. മകൻ റോഷൻ ഒൻപതാം ക്ലാസിലും, റോഷ്നി എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.
ഒറ്റമുറിയും അടുക്കളയും മാത്രമുള്ള ആ വീട്ടിൽ, മഴ പെയ്യുന്പോൾ ചോരാത്ത സ്ഥലങ്ങൾ കുറവാണ്. അപ്പോഴവർ, ചോരുന്ന വീടിന്റെ ചോരാത്ത ഭാഗത്ത് ചേർന്നിരുന്ന് ജീവിതം തള്ളിനീക്കും.
പ്രായപൂർത്തിയായ പെണ്‍കുട്ടിക്ക് വസ്ത്രം മാറ്റാൻ പോലും അടച്ചുറപ്പുള്ള ഒരിടം ആ വീട്ടിലില്ല. കഷ്ടപ്പാടുകൾക്കിടയിൽ പള്ളിയുടെ സഹായം മാത്രമാണ് ഒരാശ്വാസം. അച്ചന്മാർ നടത്തുന്ന ഹോസ്റ്റലിൽ നിന്നാണ് മകനും കന്യാസ്ത്രീകൾ നടത്തുന്ന ഹോസ്റ്റലിൽ നിന്നാണ് മകളും ഇപ്പോൾ പഠനം തുടരുന്നത്.
ഫ്രെഡിക്കും എനിക്കും ഒരനിയൻ കൂടിയുണ്ടായിരുന്നു-ബിജു. കടലിൽ വച്ച് ഇടിമിന്നലേറ്റാണ് അവൻ മരിച്ചത്, 26-ാം വയസിൽ. സ്നേഹമൊള്ളവനാരുന്നു. ഞങ്ങളൊക്കെ ഇത്രയും കാലം ജീവിച്ചില്ലേ. ഇനിയും പറ്റുന്നിടത്തോളം തുഴഞ്ഞങ്ങു മുന്നോട്ടു പോകും-പനിയടിമയുടെ ഓർമകളിൽ അനിയന്റെ ചിരി നിറഞ്ഞു.
ഓഖി തകർത്തെറിഞ്ഞ സണ്ണിയുടെ ജീവിതം
ഓഖിയിൽ എല്ലാം നഷ്ടപ്പെട്ട സണ്ണിയും കുടുംബവും ഒരു കടമുറി വീടാക്കിയാണ് ഇപ്പോൾ ജീവിക്കുന്നത്. സണ്ണിയും ഭാര്യ മോളിയും മക്കളായ സുജിത്തും, ശാരോണും, ഷൈനും അവിടെയിരുന്ന് പുതിയ സ്വപ്നങ്ങൾ കാണുന്നു. ഓഖി ചുഴലിക്കാറ്റിൽ പെട്ട സണ്ണി രണ്ടു ദിവസത്തോളം കടലിൽ കഴിഞ്ഞതിനു ശേഷമാണ് കരയണഞ്ഞത്. വള്ളത്തിൽ പിടിച്ചു കിടന്നാണ് അന്നു രക്ഷപ്പെട്ടത്. കഴുത്തിൽ കിടന്ന തോർത്ത് മഴ പെയ്യുന്പോൾ ആകാശത്തേക്കുയർത്തി നനച്ചെടുത്ത്, നടുക്കടലിൽ ദാഹജലം കണ്ടെത്തിയ ആ ദിവസങ്ങളോർക്കുന്പോൾ സണ്ണിക്കിപ്പോഴും ഉള്ളിൽ ഭയമുറയും. ബോട്ടും എൻജിനും കടലിൽ വച്ചു തകർന്നു. ഒറ്റയ്ക്കായി.
ജീവനോടെ കരപറ്റിയിട്ടും ആ ഭയം വിട്ടുമാറിയില്ല. കടലിൽ പോകാൻ പേടിയായിരുന്നു. മാസങ്ങളോളം ജോലിക്കു പോയില്ല. വീടു പട്ടിണിയായി തുടങ്ങിയപ്പോൾ കടലിൽ പോകാൻ ഭയന്ന് നാടുവിട്ടു. ബോംബെയിലെത്തി മറ്റു ജോലികളന്വേഷിച്ചു രക്ഷയില്ലാതെ ഒടുവിൽ മടങ്ങിയെത്തി. പിന്നെയും കടലിലിറങ്ങി, അല്ലെങ്കിലും നമുക്ക് കടലു തന്നെയല്ലേ ഉള്ളൂ-സണ്ണി പറഞ്ഞു.
ഹാർബറിന്റെ പൈലിംഗ് നടന്നപ്പോൾ വീടിടിഞ്ഞു പോയി. അതിനു ശേഷമാണ് ഞങ്ങൾ മൂന്നു സഹോദരന്മാർക്ക് അവകാശമുള്ള ഈ കടമുറി വീടാക്കിയത്.
ഓഖിയിൽ ബോട്ടു തകർന്നവർക്കുള്ള നഷ്ടപരിഹാരം പോലും ഇതുവരെ പൂർണമായി കിട്ടിയിട്ടില്ല. ഇപ്പോൾ ദിവസവും കൂലിക്ക് വള്ളത്തിൽ പോവുകയാണ്. ദിവസവും പോയാൽ തന്നെ കാര്യങ്ങൾ നേരാംവണ്ണം നടക്കില്ല. പിന്നെ പോകാതിരുന്നാലത്തെ അവസ്ഥ പറയണോ? എന്നാലും ജീവനു വേണ്ടി നിലവിളിക്കുന്നവരെ ടിവിയിൽ കണ്ടപ്പോൾ ജോലി വേണ്ടെന്നു വച്ചു രക്ഷാപ്രവർത്തനത്തിനു പോയി. ജീവനു വേണ്ടി നടുക്കടലിൽ കിടന്ന് ഞാനും എന്തു മാത്രം നിലവിളിച്ചതാ സാറേ...
ഡി. ദിലീപ്
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top