ദൈവത്തിന്‍റെ വാസ്തുശില്പി എന്നറിയപ്പെടുന്ന സ്പെയിനിൽനിന്നുളള ആന്‍റണി ഗൗഡിയെ ഏതാനും മാസം മുന്പ് ഫ്രാൻസിസ് മാർപാപ്പ ധന്യനായി പ്രഖ്യാപിച്ചപ്പോൾ അതിനൊപ്പം ചർച്ചയായത് പണി തീരാത്ത ഒരു മഹാദേവാലയം.

ആന്‍റണി ഗൗഡി എന്ന അതുല്യപ്രതിഭ ഡിസൈൻ ചെയ്ത, ബാഴ്സലോണയിലെ ഇതിഹാസ നിർമിതി സഗ്രാദ ഫമിലിയ ബസിലിക്ക. 143 വർഷം മുന്പ്, കൃത്യമായി പറഞ്ഞാൽ 1882ൽ നിർമാണം തുടങ്ങിയതാണ് ഈ പള്ളി.

എന്നാൽ, ഇതുവരെയും പൂർത്തിയായിട്ടില്ല. 2026ൽ പണി പൂർത്തിയാക്കാമെന്നതാണ് ഇപ്പോഴത്തെ പ്രതീക്ഷ. പണി തീർന്നിട്ടില്ലെങ്കിലും 2010ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഇതിനെ മൈനർ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയിരുന്നു.

അത്രയ്ക്കുണ്ട് ഈ പള്ളിയുടെ മഹത്വം. 2005ൽ യുനെസ്കോ ലോക പൈതൃക പദവി നൽകി. കേരളത്തിൽനിന്നുള്ള ആദ്യ സന്യാസിനി മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിനൊപ്പമാണ് ആന്‍റണിയെ ഗൗഡിയെ ധന്യനായി പ്രഖ്യാപിച്ചത്.

വേറിട്ട ശില്പി

വാസ്തുവിദ്യയിൽ അസാധാരണ കഴിവുള്ള ആന്‍റണിക്ക് പ്രകൃതിയും മതവുമായിരുന്നു താത്പര്യമുള്ള മറ്റു വിഷയങ്ങൾ. അദ്ദേഹത്തിന്‍റെ നിർമിതികളിൽ നിയോ ഗോഥിക്, ഒാറിയന്‍റൽ നിർമാണ രീതികളുടെ സ്വാധീനം പ്രകടമായിരുന്നു.

ചുറ്റുപാടുമായി ഇണങ്ങിച്ചേരുന്ന വിധത്തിലായിരിക്കണം നിർമിതി എന്നത് അദ്ദേഹത്തിനു നിർബന്ധമായിരുന്നു.സഗ്രാദ ഫമിലിയ 1882ൽ ഫ്രാൻസിസ്കോ ഡിപോള ഡെൽ വില്ലാർ എന്ന ആർക്കിടെക്ട് ആണ് ആദ്യം വിഭാവന ചെയ്തത്. 1883ൽ ഗൗഡി ഇതിന്‍റെ മുഖ്യശില്പിയായി നിയമിക്കപ്പെട്ടു.

സ്പെയിനിൽ ക്രിസ്തുമതത്തെ സജീവമാക്കുക എന്ന ലക്ഷ്യവും ഈ പള്ളി നിർമാണത്തിൽ ഉണ്ടായിരുന്നു. പളളി പണിയിൽ ഏർപ്പെട്ടതോടെ ഗൗഡി വിശ്വാസത്തിൽ കൂടുതൽ ആഴപ്പെട്ടു. ക്രൈസ്തവ മൂല്യങ്ങളെ തന്‍റെ നിർമിതികളിൽ എങ്ങനെ പ്രതിഫലിപ്പിക്കാമെന്ന് അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നു.

ബൈബിളിലെ പ്രധാന സംഭവങ്ങൾ പലതും സഗ്രാദ ഫമിലിയ പളളിയിൽ ആവിഷ്കരിച്ചിട്ടുണ്ട്. യേശുവിന്‍റെ ജനനം, മരണം, മാതാവ്, അപ്പസ്തോലൻമാർ, സുവിശേഷകർ എന്നിവരെ കൂടാതെ വിശുദ്ധരെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന ഘടകങ്ങളും ബസിലിക്കയുടെ പ്രത്യേകതകളാണ്.

1852 ജൂണ്‍ 25ന് കാറ്റലോണിയയിലെ ബാഴ്സലോണയിലാണ് ആന്‍റണി ഗൗഡിയുടെ ജനനം. അവിടെത്തന്നെയാണ് സഗ്രാദ ഫമിലിയായും സ്ഥിതിചെയ്യുന്നത്. അച്ഛൻ ഫ്രാൻസിസ് ഗൗഡി, അമ്മ അന്‍റോണിയ കോർനെറ്റ്.

അഞ്ചു മക്കളിൽ ഏറ്റവും ഇളയവനാണ് ആന്‍റണി ഗൗഡി. രണ്ടു സഹോദരങ്ങൾ വളരെ ചെറുപ്പത്തിലേ മരിച്ചു. 25, 35 വയസുകളിൽ മറ്റു രണ്ടു പേരും മരിച്ചു. ഫ്രാൻസിൽ വേരുകളുളള കുടുംബം 17-ാം നൂറ്റാണ്ടിൽ സ്പെയിനിലെ കാറ്റലോണിയ പ്രദേശത്തേക്കു കുടിയേറുകയായിരുന്നു.

എപ്പോഴും കാറ്റലോണിയൻ വ്യക്തിത്വത്തെക്കുറിച്ച് അദ്ദേഹം അഭിമാനംകൊണ്ടിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബാഴ്സലോണയിൽ ഉപരിപഠനത്തിനു പോയി. സൈനിക സേവനം അടക്കം പൂർത്തിയാക്കി എട്ടു വർഷത്തിനു ശേഷം ബിരുദധാരിയായി തിരിച്ചെത്തി.

ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന അദ്ദേഹം സസ്യഭുക്ക് ആയിരുന്നു. അവിവാഹിതനായ ഗൗഡി തീവ്ര കത്തോലിക്കാ വിശ്വാസിയുമായിരുന്നു. പല വാടകവീടുകളിലും താമസിച്ച് 1906ൽ സ്വന്തമായി വീടുണ്ടാക്കി 93 വയസുള്ള പിതാവിനൊപ്പം താമസമാക്കി.

ജീവിതം പണിശാലയിൽ

1925 വരെ ഗൗഡി ഈ വീട്ടിൽ താമസിച്ചു. ബസിലിക്ക പണിക്കായി ജീവിതംതന്നെ സമർപ്പിച്ചു. പളളി പണി എങ്ങനെയും തീർക്കാനുള്ള വ്യഗ്രതയിൽ മരിക്കുന്നതിന് ഒരു വർഷം മുന്പ് പണിശാലയിലേക്കു താമസം മാറ്റി.

ചെറുപ്പകാലത്തു വൃത്തിയുള്ള വേഷം ധരിക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്ന അദ്ദേഹം അവസാന കാലഘട്ടത്തിൽ അതൊന്നും ശ്രദ്ധിക്കാതായി. ശരിയായി ഭക്ഷണം കഴിക്കാത്തതിനാൽ ശരീരം ശോഷിച്ചു. 1926 ജൂൺ ഏഴിന് പതിവ് പ്രാർഥനയ്ക്കായി പള്ളിയിലേക്കു പോകുന്ന വഴിയിൽ ഒരു ട്രാം വന്നിടിച്ചു റോഡിൽ കിടന്നു.

വേഷവും രൂപവും കണ്ട് ഏതോ ഭിക്ഷക്കാരനാണെന്നു കരുതി ആരോ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിറ്റേന്നാണ് ആളെ തിരിച്ചറിഞ്ഞത്. വൈകിക്കിട്ടിയ പരിചരണം അദ്ദേഹത്തെ തുണച്ചില്ല. ജൂൺ 10ന് അദ്ദേഹം ജീവിതത്തോടു വിടപറഞ്ഞു. വലിയ ജനാവലിയുടെ ആദരവോടെ അദ്ദേഹത്തെ സഗ്രാദ ഫമിലിയയുടെ അടിത്തറയിൽ അടക്കം ചെയ്തു.

ആന്‍റണിയുടെ മരണശേഷം പണി ഏറ്റെടുത്ത പ്രിയ ശിഷ്യൻ ഡോമിനിക് സുഗ്രാനിയസിനും മരിക്കുന്നതിന് മുന്പ് പണിപൂർത്തിയാക്കാൻ പറ്റിയില്ല. എന്നാൽ, ആന്‍റണി ഗൗഡിയുടെ നൂറാം ചരമവാർഷികമായ 2026ൽ എങ്ങനെയും പണി പൂർത്തിയാക്കി ഗൗഡിക്കുള്ള ആദരമാക്കി മാറ്റണമെന്ന ലക്ഷ്യത്തോടെയാണ് അധികൃതർ പണി തുടരുന്നത്.