Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതിപത്തി പുലർത്തിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഹേസ്റ്റിംഗ്സ്. ഉർദുവിലും ബംഗാളിയിലും പ്രാവീണ്യം നേടിയിരുന്ന അദ്ദേഹം പ്രാദേശിക കലാ സംസ്കാരങ്ങളെ ഏറെ പ്രണയിച്ചിരുന്നു. പക്ഷേ, അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ ഹേസ്റ്റിംഗ്സിനെ ബ്രിട്ടീഷ് പാർലമെന്റ് ഇംപീച്ച് ചെയ്തു പുറത്താക്കുകയായിരുന്നു.
1773 മുതൽ 1785 വരെ പന്ത്രണ്ടു വർഷമാണ് വാറൻ ഹേസ്റ്റിംഗ്സ് ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായി പ്രവർത്തിച്ചത്. ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. അതുപോലെതന്നെയാണ് കോൽക്കത്ത നഗരവുമായും ആ ബ്രിട്ടീഷുകാരന്റെ ജീവിതം ചരിത്രപരമായി ഇഴചേർന്നു നിൽക്കുന്നതും.
കോൽക്കത്തയിലെ ആലിപ്പൂരിലാണ് ഹേസ്റ്റിംഗ്സിന്റെ കൊട്ടാരസമാനമായ നിർമിതികൾ ഏറെയുള്ളത്. ബെൽവെദേരെ എസ്റ്റേറ്റിലാണ് അദ്ദേഹം ഏറെക്കാലം കഴിഞ്ഞിരുന്നത്. നിലവിൽ ഈ മന്ദിരം നാഷണൽ ലൈബ്രറിയായി പ്രവർത്തിക്കുകയാണ്. ബ്രിട്ടീഷുകാർ ബംഗാളിന്റെ നവാബായി നിയമിച്ച മിർ ജാഫറിന്റെ വസതിയായിരുന്നു ആദ്യം ബെൽവെദേരെ എസ്റ്റേറ്റ്.
സിറാജ് ദൗളയ്ക്കെതിരേ നടന്ന പ്ലാസിയുദ്ധത്തിൽ തങ്ങൾക്കൊപ്പം നിലയുറപ്പിച്ചതിന് ബ്രിട്ടീഷുകാർ പാരിതോഷികമായി നൽകിയതാണ് മിർ ജാഫറിന് നവാബ് പദവി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ കൈകളിലെ വെറുമൊരു പാവയായിരുന്നു മിർ ജാഫർ. അയാളുടെ കഴിവില്ലായ്മ ഏറെ വൈകാതെ തന്നെ ബോധ്യപ്പെട്ട ബ്രിട്ടീഷുകാർ നവാബ് സ്ഥാനത്തുനിന്നു മാറ്റി മരുമകനായ മിർ ക്വാസിമിന് ആ പദവി നൽകി. അതിജീവനത്തിന് പെൻഷൻ സഹിതം നവാബ് പദവിയിൽനിന്നു നിഷ്കാസിതനായപ്പോൾ തന്റെ സുഹൃത്തായിരുന്ന വാറൻ ഹേസ്റ്റിംഗ്സിന് പാരിതോഷികമായി മിർ ജാഫർ 1760ൽ സമ്മാനിച്ചതാണ് ബെൽവെദേരെ കൊട്ടാരം. മൂർഷിദാബാദിൽ ബ്രിട്ടീഷുകാരുടെ റസിഡന്റായി പ്രവർത്തിക്കുന്ന കാലം മുതൽ ഹേസ്റ്റിംഗ്സ് മിർ ജാഫറിന്റെ സുഹൃത്തായിരുന്നു.
പതിനേഴാമത്തെ വയസിലാണ് ഹേസ്റ്റിംഗ്സ് ഇന്ത്യയിലെത്തുന്നത്. പിന്നീടു വളർച്ചയുടെ കാലങ്ങളിലെല്ലാം ഇവിടെത്തന്നെയായിരുന്നു. 24-ാം വയസിൽ കോസിംബസാറിൽ ഉദ്യോഗത്തിൽ ഇരിക്കുന്പോഴാണ് മേരി ബുക്കാനനെ വിവാഹം കഴിക്കുന്നത്. അവർക്ക് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ടായെങ്കിലും ഇരുവരും ചെറുപ്പത്തിൽതന്നെ മരിച്ചു.
മേരിയും ചെറു പ്രായത്തിൽതന്നെ മരണമടഞ്ഞു. അതിനാൽ 1772-ൽ ബെൽവെ ദേരെയിലേക്ക് ഏകനായാണ് ഹേസ്റ്റിംഗ്സ് താമസം മാറുന്നത്. അതിനുശേഷം ലണ്ടനിൽ പോയി കടൽമാർഗം ഇന്ത്യയിലേക്ക് തിരിച്ചുവരും വഴിയാണ് ഹേസ്റ്റിംഗ്സ് മരിയൻ എന്ന യുവതിയുമായി അടുപ്പത്തിലാകുന്നത്. ജർമൻകാരനായ ബാരോണ്‍ ഇംഹോഫിന്റെ പത്നിയായിരുന്നു മരിയൻ. ആദ്യ കൂടിക്കാഴ്ചയിൽതന്നെ മരിയനും ഹേസ്റ്റിംഗ്സും പ്രണയത്തിലായി. കപ്പൽ മദ്രാസ് തുറമുഖത്ത് അടുത്തപ്പോൾതന്നെ മരിയൻ ജർമൻകാരനായ ഭർത്താവിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ടു. സഹിക്കാൻ കഴിയാത്ത അയാളുടെ ദേഷ്യമായിരുന്നു പ്രധാന കാരണം. ജർമനിയിലെ നിയമനടപടിക്രമങ്ങളിൽ കുടുങ്ങി ആറു വർഷം കൊണ്ടാണ് വിവാഹമോചനം സാധ്യമായത്. അക്കാലമത്രയും വിവാദങ്ങൾക്ക് ഇടംകൊടുക്കാതെ ഹേസ്റ്റിംഗ്സും മരിയനും ക്ഷമയോടെ കാത്തിരുന്നു. 1777ൽ തന്റെ 45-ാമത്തെ വയസിലാണ് ഹേസ്റ്റിംഗ്സ് മരിയനെ വിവാഹം കഴിക്കുന്നത്. അദ്ദേഹത്തെക്കാൾ 15 വയസ് ഇളയതായിരുന്നു മരിയൻ.
ഹേസ്റ്റിംഗ്സാണ് ബ്രിട്ടീഷ് ആസ്ഥാനം മൂർഷിദാബാദിൽ നിന്ന് കോൽക്കത്തയിലേക്ക് മാറ്റുന്നത്. അദ്ദേഹം കറൻസി സംവിധാനങ്ങൾ ഏകീകരിച്ചു. പോസ്റ്റൽ സർവീസ് ആരംഭിച്ചു. പണ്ഡിതനായ വില്യം ജോണ്‍സുമായി ചേർന്ന് ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചു. ഈ സംഭവങ്ങൾക്കെല്ലാം സാക്ഷിയായി ബെൽവെദേരെ എസ്റ്റേറ്റ് തലയെടുപ്പോടെ നിന്നു. എന്നാൽ, അതിനേക്കാളൊക്കെ കുപ്രസിദ്ധിയാർജിച്ച ഒരു വൈരത്തിനുകൂടി ബെൽവെദേരെ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഹേസ്റ്റിംഗ്സിനെ ഗവർണർ ജനറലായി നിയമിച്ചപ്പോൾ ബ്രിട്ടീഷ് സർക്കാർ റെഗുലേറ്റിംഗ് ആക്ട് പാസാക്കിയിരുന്നു. ഹേസ്റ്റിംഗ്സ് ഗവർണർ ജനറൽ ആയിരുന്നെങ്കിലും നാലംഗ സുപ്രീം കൗണ്‍സിൽ കൂടി ഭരണ നിർവഹണത്തിൽ പങ്കാളിത്തം വഹിച്ചിരുന്നു. മാത്രമല്ല, ഗവർണർ ജനറലിന് വീറ്റോ അധികാരവും നൽകിയിരുന്നില്ല. നാലംഗ കൗണ്‍സിലിലെ അംഗമായിരുന്ന ഫിലിപ്പ് ഫ്രാൻസിസും ഹേസ്റ്റിംഗ്സും തമ്മിൽ അധികാര കലഹങ്ങൾ പതിവായി. കൗണ്‍സിലർമാർ കോൽക്കത്തയിൽ കാലുകുത്തിയ അന്നുതന്നെ വൈരം ഉടലെടുത്തു. 21 ഗണ്‍ സല്യൂട്ടുകൾ പ്രതീക്ഷിച്ചെത്തിയ ഫിലിപ്പ് ഫ്രാൻസിസിന് ലഭിച്ചത് പക്ഷേ 17 എണ്ണം മാത്രമായിരുന്നു. ഹേസ്റ്റിംഗ്സ് ആകട്ടെ അനൗദ്യോഗിക വസ്ത്രങ്ങൾ ധരിച്ചാണ് കൗണ്‍സിൽ അംഗങ്ങളെ സ്വീകരിക്കാൻ എത്തിയതും. തുരുന്പുപിടിച്ച ഒരു ഷർട്ട് ധരിച്ചാണ് അയാൾ വന്നതെന്നാണ് ഇതേക്കുറിച്ച് പിന്നീട് ഫിലിപ്പ് ഫ്രാൻസിസ് എഴുതിയത്. മാത്രമല്ല, ഹേസ്റ്റിംഗ്സിന്റെ ഗവർണർ ജനറൽ പദവിയിലും ഫിലിപ്പ് ഫ്രാൻസിസിന് കണ്ണുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വൈരം നാൾക്കുനാൾ ഏറിവന്നു.
1780 ഓഗസ്റ്റ് 14ന് ഫ്രാൻസിസിനെതിരേ ഹേസ്റ്റിംഗ്സ് പരസ്യമായി ആരോപണങ്ങൾ ഉന്നയിക്കുകയും കഴിവുകെട്ടവൻ എന്ന് പരിഹസിക്കുകയും ചെയ്തു. അതോടെ പിടിവിട്ട ഫ്രാൻസിസ്, ഹേസ്്റ്റിംഗ്സിനെ ഒരു പോരാട്ടത്തിന് വെല്ലുവിളിച്ചു. അങ്ങനെ 1780 ഓഗസ്റ്റ് 17ന് ഇരുവരും തമ്മിലുള്ള പോരാട്ടം നിശ്ചയിച്ചു. ഈ പോരാട്ടം നടന്ന സ്ഥലം ഇന്നും ഡ്യുവൽ അവന്യൂ എന്നാണ് അറിയപ്പെടുന്നത്. ഓഗസ്റ്റ് 17ന് പുലർച്ചെ വരെ ഹേസ്റ്റിംഗ്സ് ഉറങ്ങിയിരുന്നില്ല. ഏറ്റുമുട്ടലിൽ താൻ കൊല്ലപ്പെട്ടാൽ ഭാര്യക്ക് നൽകാനുള്ള ഒരു കത്തെഴുതുകയായിരുന്നു അയാൾ. പിന്നീട് പുലർച്ചെ നാലുവരെ ഒരു കസേരയിൽ ചാഞ്ഞിരുന്നുറങ്ങി. അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥൻ കേണൽ തോമസ് ഡീൻ പിയേഴ്സ് വന്നു വിളിച്ചുണർത്തും വരെ കിടപ്പ് തുടർന്നു.
രാവിലെ 5.30നാണ് ഇരുവരും തമ്മിലുള്ള പോരാട്ടം നിശ്ചയിച്ചിരുന്നത്. രസകരമായ വസ്തുത ഫ്രാൻസിസിനും ഹേസ്റ്റിംഗ്സിനും പിസ്റ്റൾ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നുപോലും വശമുണ്ടായിരുന്നില്ലെന്നതാണ്. അവരുടെ അനുചരൻമാരായ മിലിട്ടറി ഉദ്യോഗസ്ഥരാണ് തോക്കുകൾ തയാറാക്കി നൽകിയത്. ഇരുവരും 14 അടി അകലത്തിൽ മുഖാമുഖം നിലയുറപ്പിച്ചു. ഒരേ സമയം വെടിയുതിർന്നു. ഹേസ്റ്റിംഗ്സിന്റെ വെടിയുണ്ട മാത്രമാണ് ലക്ഷ്യം കണ്ടത്.
ഫ്രാൻസിസ് വെടിയേറ്റ് നിലംപതിച്ചു. പതിഞ്ഞ ശബ്ദത്തിൽ ഞാൻ മരിക്കുന്നു എന്ന് പറഞ്ഞാണ് അയാൾ മറിഞ്ഞുവീണത്. പക്ഷേ, മരിച്ചില്ല. തന്റെ നടുവ് തകർന്നുപോകുന്നതുപോലെ തോന്നി എന്നാണ് പിന്നീട് വെടിയേറ്റ നിമിഷത്തെക്കുറിച്ചു ഫ്രാൻസിസ് പറഞ്ഞിട്ടുള്ളത്. പിന്നീട് ഡോക്ടർമാരെത്തി അയാളുടെ ശരീരത്തിൽ നിന്ന് വെടിയുണ്ട നീക്കം ചെയ്തു. നാലു മാസത്തേക്ക് നിശബ്ദനായിരുന്നു. അതിനുശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങിയെങ്കിലും അയാളുടെ വൈരം അടങ്ങിയിരുന്നില്ല. ഹേസ്റ്റിംഗ്സിനെ ഇംപീച്ച് ചെയ്തു പുറത്താക്കാൻ മുന്നിൽ നിന്നതും ഫിലിപ്പ് ഫ്രാൻസിസ് തന്നെയായിരുന്നു.
അങ്ങനെ അത്യപൂർവമായ ഒരു ചരിത്രവിശേഷം കൂടി ആലിപ്പൂരിലെ ബെൽവെദേരെ എസ്റ്റേറ്റിന് പറയാനുണ്ട്. ഇറ്റാലിയൻ ശൈലിയിൽ നിർമിച്ചിരിക്കുന്ന ബെൽവെദേരെ മന്ദിരം അതിവിശാലമാണ്. ഇരുവശത്തും നീളൻ വരാന്തകൾ. ഉയർന്ന മച്ചുകളും വിശാലമായ അകത്തളങ്ങളും ഈ മന്ദിരത്തിന് പ്രൗഡി കൂട്ടുന്നു. സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്.
സെബി മാത്യു
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
Latest News
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top