Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആരാധനക്രമ പണ്ഡിതന് ആദരം
ശ്രേഷ്ഠമായ പൗരോഹിത്യത്തിൽ 54 വർഷം പിന്നിടുന്ന വേളയിലും റവ.ഡോ. തോമസ് മണ്ണൂരാംപറന്പിൽ ആഴമേറിയ പഠനത്തിലും ഗവേഷണത്തിലുമാണ്. സീറോ മലബാർ സഭയുടെ കുർബാന, റാസ കുർബാന, തിരുപ്പട്ട ശുശ്രൂഷ എന്നിവ തയാറാക്കിയതിനുപിന്നിൽ അച്ചൻ ശ്ലാഘനീയമായ സേവനം അർപ്പിച്ചിട്ടുണ്ട്.
അറിയപ്പെടുന്ന ആരാധനാക്രമപണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായ അച്ചനെ സീറോമലബാർ സഭയ്ക്ക് അർപ്പിച്ച സേവനങ്ങൾക്കുള്ള ആദരവായി മോണ്‍സിഞ്ഞോർ പദവി നൽകി സാർവത്രിക സഭ ആദരിച്ചിരിക്കുകയാണ്. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ അഭ്യർഥനപ്രകാരം ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ മാസമാണ് സമുന്നത ബഹുമതി നൽകിയത്. എഴുത്തുകാരൻ, പണ്ഡിതൻ, പ്രഭാഷകൻ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പ്രഫസർ എന്നീ നിലകളിലും അച്ചൻ അറിയപ്പെടുന്നു.
1942 നവംബർ 11ന് പാലാ മണ്ണൂരാംപറന്പിൽ തോമസ്- മേരി ദന്പതികളുടെ പുത്രനായി ജനിച്ചു. കവീക്കുന്ന് സെന്റ് ഇഫ്രേംസ്, പാലാ സെന്റ് തോമസ്, ആലപ്പുഴ ലിയോ തേർട്ടീന്ത് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ പഠനം. തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ താത്പര്യത്തിൽ തലശേരി രൂപതയ്ക്കുവേണ്ടി സെമിനാരി പഠനം പൂർത്തിയാക്കി. ഒരു മിഷനറിയാകണമെന്ന ആഗ്രഹവും മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെയും ചെറുപുഷ്പ മിഷൻലീഗ് സ്ഥാപകരിൽ പ്രധാനിയായ പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേലിന്റെയും സ്വാധീനവും കുടിയേറ്റ രൂപതയായ തലശേരിയിൽ ശുശ്രൂഷ അർപ്പിക്കാൻ പ്രേരണയായി.
പാലാ ഗുഡ് ഷെപ്പേഡ് മൈനർ സെമിനാരിയിലും കുന്നോത്ത് മൈനർ സെമിനാരിയിലും പരിശീലനത്തിനുശേഷം 1962 ൽ വടവാതൂർ മേജർ സെമിനാരിയുടെ ആദ്യബാച്ചിൽ ഉപരിപഠനം നടത്തി 1968 ഡിസംബർ 18ന് പൗരോഹിത്യം സ്വീകരിച്ചു. കുളത്തുവയൽ, മാനന്തവാടി രൂപതയിലെ നീർവാരം, തലശേരി രൂപതയിലെ ചുണ്ടപ്പറന്പ്, വെന്പുവ, പുളിങ്ങോം ഇടവകകളിൽ വികാരിയായി. 1972ൽ കർണാടക യൂണിവേഴ്സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദത്തിനുശേഷം റോമിലെ സാൻ ആൻസെൽമോ ലിറ്റർജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ആരാധനക്രമത്തിൽ എംടിഎച്ച് നേടി. 1981ൽ സീറോ മലബാർ സഭയുടെ ആരാധനക്രമത്തിൽ അനാഫൊറോയെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.
ഇറ്റാലിയൻ, ഇംഗ്ലീഷ്, ജർമൻ, ലത്തീൻ, സുറിയാനി, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യം നേടി. സുറിയാനിയിൽനിന്നു മലയാളത്തിലേക്ക് സീറോ മലബാർ കുർബാനക്രമവും പുരോഹിതപട്ടം നൽകുന്ന ക്രമവും വിവർത്തനം ചെയ്യുന്നതിൽ ഈ ബഹുഭാഷാ പാണ്ഡിത്യം സഹായകരമായി. ജർമനി, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളിൽ ശുശ്രൂഷ നിർവഹിച്ചു. തലശേരി സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു. പിന്നീട് വടവാതൂർ സെമിനാരിയിൽ 28 വർഷം ലിറ്റർജി, തത്വശാസ്ത്ര പ്രൊഫസറും ഒട്ടേറെ വൈദികരുടെ ഗുരുവുമായി.
ഗ്രന്ഥകർത്താവ്
ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ നൂറോളം പുസ്തകങ്ങളും ഒട്ടേറെ ലേഖനങ്ങളും രചിച്ചിട്ടുള്ള റവ. ഡോ. തോമസ് മണ്ണൂരാംപറന്പിൽ ഈസ്റ്റ് സിറിയൻ ലിറ്റർജിയിൽ അറിയുകയും ആദരിക്കുകയും ചെയ്യുന്ന പണ്ഡിതനാണ്. സഭയുടെ വിവിധ തലങ്ങളിലുള്ള കമ്മീഷനുകളിൽ അംഗമായിരുന്ന ഇദ്ദേഹം സീറോ മലബാർ ലിറ്റർജി കമ്മിറ്റിയിൽ ദീർഘകാലം പ്രവർത്തിച്ചു. കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ച "ഹിസ്റ്ററി ഓഫ് ദ സീറോ മലബാർ കുർബാന’ എന്ന ഗ്രന്ഥം സീറോമലബാർ കുർബാനക്രമത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.
പൗരോഹിത്യജീവിതത്തിലെ അവിസ്മരണീയ സ്മരണ എന്തെന്നു ചോദിച്ചാൽ വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയ്ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളെന്നാണ് ഈ വൈദികന്റെ ഉത്തരം. ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ കോട്ടയത്ത് 1986ൽ സീറോ മലബാർ സഭയുടെ നവീകരിക്കപ്പെട്ട വിശുദ്ധ കുർബാന ക്രമത്തിന് തുടക്കം കുറിച്ചപ്പോൾ ലിറ്റർജിക്കൽ കമ്മിറ്റി കണ്‍വീനറായിരുന്നു റവ.ഡോ. തോമസ് മണ്ണൂരാംപറന്പിൽ. അന്നത്തെ തിരുക്കർമങ്ങളിൽ ആർച്ച് ഡീക്കനായി ചുമതല വഹിച്ചതും ഇദ്ദേഹമായിരുന്നു. മാർപാപ്പ അന്ന് വിശുദ്ധ കുർബാന അർപ്പിച്ച തിരുപ്പാത്രങ്ങൾ തിരുശേഷിപ്പുപോലെ അച്ചൻ സൂക്ഷിക്കുന്നു. നവീകരിച്ച കുർബാനക്രമം വിശകലനം ചെയ്യാൻ റോമിലെ പൗരസ്ത്യ തിരുസംഘം 1995ൽ കൂടിയ യോഗത്തിൽ സീറോ മലബാർ സഭയിൽനിന്നുള്ള പ്രത്യേക ക്ഷണിതാവുമായിരുന്നു.
പദവികൾ സ്വന്തമാക്കാൻ ഒരിക്കലും ആഗ്രഹിക്കാതെയും നിലപാടുകളോട് വിട്ടുവീഴ്ച ചെയ്യാതെയുമുള്ള ജീവിതമാണ് ഈ സഭാപണ്ഡിതന്റേതെന്ന് ഇദ്ദേഹത്തിന്റെ ലാളിത്യത്തിൽനിന്നു വ്യക്തമാണ്. കൊച്ചിൻ യൂണിവേഴ്സിറ്റിക്കു സമീപം സ്വന്തമായുണ്ടായിരുന്ന സ്ഥലവും കെട്ടിടവും ഗ്രന്ഥശേഖരവും ആരാധനാക്രമസംബന്ധമായ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കുമായി അച്ചൻ തലശേരി അതിരൂപതയ്ക്ക് വിട്ടുകൊടുത്തു. ഇവിടെ പ്രവർത്തിക്കുന്ന ഫാ. തോമസ് മണ്ണൂരാംപറന്പിൽ ഈസ്റ്റ് സിറിയൻ ലിറ്റർജിക്കൽ സ്റ്റഡി സെന്റർ ആരാധനാക്രമവിഷയങ്ങളിൽ ഉന്നതപഠനം ആഗ്രഹിക്കുന്നവർക്ക് വിജ്ഞാനത്തിന്റെ കലവറയാണ്. ഈ സ്ഥാപനത്തിന്റെയും അനുബന്ധിച്ചു പ്രവർത്തിക്കുന്ന ദൈവശാസ്ത്ര പഠനകേന്ദ്രമായ ആൽഫ സെന്ററിന്റെയും ഡയറക്ടറായി സേവനം ചെയ്യുകയാണിപ്പോൾ.
ആദരവ്
ആരാധനക്രമരംഗത്തെ സംഭാവനകൾക്കുള്ള ആദരവായി മാർത്തോമ്മ വിദ്യാനികേതൻ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾക്ക് റവ. ഡോ. തോമസ് മണ്ണൂരാംപറന്പിൽ അർഹനായി. 1983 മുതൽ സീറോമലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി അംഗമെന്ന നിലയിൽ ആരാധനക്രമ സംബന്ധമായ ഗ്രന്ഥങ്ങൾ തയാറാക്കുന്നതിൽ സ്തുത്യർഹമായ സേവനമാണ് നിർവഹിച്ചുകൊണ്ടിരിക്കുന്നത്. നിരവധി സെമിനാരികളിലും തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും വിസിറ്റിംഗ് പ്രഫസറാണ്. തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകൻ വാഴ്ത്തപ്പെട്ട കദളിക്കാട്ടിൽ മത്തായി അച്ചന്റെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റർ എന്ന നിലയിലും പ്രവർത്തിച്ചുവരുന്നു. ക്രിസ്ത്യൻ ഓറിയന്റ് ത്രൈമാസികയുടെ മാനേജിംഗ് എഡിറ്ററും ദുക്റാന, കതിരൊളി മാസികകളുടെ ചീഫ് എഡിറ്ററുമായിരുന്നു.
ഏബ്രഹാം തോമസ് (എണ്ണപ്പാറ, കാഞ്ഞങ്ങാട്), എം.പി.തോമസ് (അമേരിക്ക), തോമസ് ബേബി (കാനഡ), വൽസമ്മ (അമേരിക്ക), ഡോ. തോമസ് ജോണ്‍ (റോം), പരേതരായ ജോസഫ് തോമസ്, ജോർജ് എന്നിവരാണ് ഇദ്ദേഹത്തിന്റെ സഹോദരങ്ങൾ.
ടി.എ. ജോർജ്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ആ ബംപർകൊണ്ട് അവർ എന്തു ചെയ്യും?
ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. ബാങ്കില്‍നിന്നു
പ്രകൃതി പഠിപ്പിച്ച കവി!
ഗാനരചന നിർവഹിച്ച രണ്ടാം ചിത്രത്തിലെ പാട്ടുതന്നെ അതിഗംഭീരം. എന്നാൽ അടുത്തൊരു ഹിറ്റ് ലഭിക്കാൻ നീണ്ട പതിനെട്ടു വർഷ
വെളിച്ചമായി ഇടുക്കി
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിർമാണം പൂർത്തിയാക്കി 60 ചതുരശ്ര കിലോമീറ്റർ സംഭരണിയിൽ വെള്ളം നിറച്
ഹൃദയസരോ(ദ്)വരം!
പിതാവ്, മൂത്ത സഹോദരൻ, ഇരട്ടകളായ മക്കൾ എന്നിവർക്കൊപ്പം വേദികൾ പങ്കിടുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവ സരോദ് വാ
തെങ്ങോലക്കാലം
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴ
ഓണപ്പാട്ടിൻ വരികളെ വാരിപ്പുണർന്ന്..
ഓണക്കോടി എന്ന വാക്കുപോലെയാണ് ഓണപ്പാട്ട് എന്നതും. അതിസുന്ദരസന്ധി! ചലച്ചിത്രഗാനങ്ങളോ ലളിതഗാനങ്ങളോ ആയാലും ഓണക
ഓണസദ്യയിൽ കാട്ടിറച്ചിയും പുഴമീനും
നെല്ലിനങ്ങളുടെ ജീൻബാങ്കർ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ. കുറിച്യ ആദിവാസിയായ ഇദ്ദേഹം 55 നെല്ലിനങ്ങൾ കൃഷിചെ
സ്വര്‍ഗരാജ്യം ഇവര്ക്കുള്ളതല്ലേ!
ഇറാനിയന്‍ സിനിമാലോകം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു പ്രായേണ അപരിചിതമാണ്. പേര്‍ഷ്യന്‍ സംസ്കാരവുമായി അഗാധമായ ചരിത്രബന്
അങ്ങനെയൊരു ട്യൂട്ടോറിയല്‍ കാലത്ത് ശശിയും ശകുന്തളയും
ബിച്ചാള്‍ മുഹമ്മദ് സിനിമയിലെത്തിയ കഥയ്ക്ക് ഒരു സിനിമാക്കഥയേക്കാള്‍ കൗതുകമുണ്ടാവും. അടങ്ങാത്ത സിനിമാമോഹവുമായി സംവി
"മനസിലായോ സാറേ...’
ബോക്സ് ഓഫീസില്‍ ആയിരം കോടി ഡോളര്‍ ഹിറ്റ് ചെയ്യുന്ന ചിത്രം! ഓസ്ട്രേലിയന്‍ നടിയും നിര്‍മാതാവുമായ മാര്‍ഗോട്ട് റോബി അമേരിക
ഇറോമിന്റെ കണ്ണീര്, മണിപ്പുരിന്റെയും
മണിപ്പുരിലെ വംശീയ അരുംകൊലകളും നിലവിളിയും പ്രമേയമാക്കി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പകരാം സന്തോഷം, പാട്ടിലൂടെ...
പ്രിയഗായിക ചിത്രയുടെ ജന്മദിനത്തിൽ ആശംസയർപ്പിച്ച് ഒരു ഇന്‍സ്റ്റഗ്രാം റീൽ ഉണ്ടാക്കുക. അത് രണ്ടു മില്യണിലേറെ തവണ പ്ല
ചെങ്കോട്ടയിലെ കൊടിയേറ്റം
1638ൽ ഷാജഹാൻ മുഗൾ തലസ്ഥാനം ആഗ്രയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയതോടെയാണ് യമുനാതീരത്ത് പ്രതാപം വിളിച്ചറിയിക്കു
നെഹ്റു സമ്മാനിച്ചത് സൗഹാർദതയുടെ കൈയൊപ്പ്
71 വർഷം മുൻപ് കടലിരന്പലിന്റെ പ്രതീതിയായിരുന്നു ആലപ്പുഴ വേന്പനാട് കായലോരത്തുയർന്ന ആരവത്തിന്. ആഹ്ലാദത്തിൽ മതിമ
ചരിത്രമായി പെഡേഴ്സന്റെ ലോകയാത്ര
സ്വന്തമായി വാഹനമില്ലാതെ, വിമാനയാത്ര ഒഴിവാക്കി, പത്തുവർഷം കൊണ്ട് ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച് വീരഗാഥ രചി
റഫി ഫീൽ!
43 വർഷങ്ങൾ! മുഹമ്മദ് റഫിയുടെ ഓർമകൾ മങ്ങാതെ, വാടാതെ പൂക്കളായി വിടർന്നു നിൽക്കുന്നു.., ഋതുക്കളോരോന്നിലും ആ പാട്ട
പോകാം ഊട്ടിയിലേക്ക്, പൈതൃകവണ്ടിയിൽ
നാല് ചെറിയ ബോഗികൾ മാത്രമുള്ള കളിവണ്ടിപോലൊരു തീവണ്ടി. ഊട്ടിയിലെത്തുന്ന സഞ്ചാരികളാണ് ഈ ട്രെയിനിലെ ഏറെ യാത്രക്കാ
കണ്ണുനിറയ്ക്കുന്ന നന്ദി...
ചില പാട്ടുകൾ കേൾക്കുന്പോൾ കണ്ണുനിറയുന്നത് സ്വാഭാവികമാണ്. ആ പാട്ടുമായി ബന്ധപ്പെട്ട് നമുക്കുള്ള ഓർമകൾ, പാട്ടിന്റ
ചിത്രയ്ക്ക് 60ന്റെ യൗവ്വനം
എങ്കിലും രജനീ പറയൂ... എന്ന ആദ്യഗാനം പാടിയപ്പോഴുള്ള അതേ മുഖഭാവമാണ് 2023 ലും ചിത്രയ്ക്ക്. ഇളയരാജ, എ.ആർ.റഹ്മാൻ തു
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ആ ബംപർകൊണ്ട് അവർ എന്തു ചെയ്യും?
ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. ബാങ്കില്‍നിന്നു
പ്രകൃതി പഠിപ്പിച്ച കവി!
ഗാനരചന നിർവഹിച്ച രണ്ടാം ചിത്രത്തിലെ പാട്ടുതന്നെ അതിഗംഭീരം. എന്നാൽ അടുത്തൊരു ഹിറ്റ് ലഭിക്കാൻ നീണ്ട പതിനെട്ടു വർഷ
വെളിച്ചമായി ഇടുക്കി
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിർമാണം പൂർത്തിയാക്കി 60 ചതുരശ്ര കിലോമീറ്റർ സംഭരണിയിൽ വെള്ളം നിറച്
ഹൃദയസരോ(ദ്)വരം!
പിതാവ്, മൂത്ത സഹോദരൻ, ഇരട്ടകളായ മക്കൾ എന്നിവർക്കൊപ്പം വേദികൾ പങ്കിടുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവ സരോദ് വാ
തെങ്ങോലക്കാലം
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴ
ഓണപ്പാട്ടിൻ വരികളെ വാരിപ്പുണർന്ന്..
ഓണക്കോടി എന്ന വാക്കുപോലെയാണ് ഓണപ്പാട്ട് എന്നതും. അതിസുന്ദരസന്ധി! ചലച്ചിത്രഗാനങ്ങളോ ലളിതഗാനങ്ങളോ ആയാലും ഓണക
ഓണസദ്യയിൽ കാട്ടിറച്ചിയും പുഴമീനും
നെല്ലിനങ്ങളുടെ ജീൻബാങ്കർ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ. കുറിച്യ ആദിവാസിയായ ഇദ്ദേഹം 55 നെല്ലിനങ്ങൾ കൃഷിചെ
സ്വര്‍ഗരാജ്യം ഇവര്ക്കുള്ളതല്ലേ!
ഇറാനിയന്‍ സിനിമാലോകം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു പ്രായേണ അപരിചിതമാണ്. പേര്‍ഷ്യന്‍ സംസ്കാരവുമായി അഗാധമായ ചരിത്രബന്
അങ്ങനെയൊരു ട്യൂട്ടോറിയല്‍ കാലത്ത് ശശിയും ശകുന്തളയും
ബിച്ചാള്‍ മുഹമ്മദ് സിനിമയിലെത്തിയ കഥയ്ക്ക് ഒരു സിനിമാക്കഥയേക്കാള്‍ കൗതുകമുണ്ടാവും. അടങ്ങാത്ത സിനിമാമോഹവുമായി സംവി
"മനസിലായോ സാറേ...’
ബോക്സ് ഓഫീസില്‍ ആയിരം കോടി ഡോളര്‍ ഹിറ്റ് ചെയ്യുന്ന ചിത്രം! ഓസ്ട്രേലിയന്‍ നടിയും നിര്‍മാതാവുമായ മാര്‍ഗോട്ട് റോബി അമേരിക
ഇറോമിന്റെ കണ്ണീര്, മണിപ്പുരിന്റെയും
മണിപ്പുരിലെ വംശീയ അരുംകൊലകളും നിലവിളിയും പ്രമേയമാക്കി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പകരാം സന്തോഷം, പാട്ടിലൂടെ...
പ്രിയഗായിക ചിത്രയുടെ ജന്മദിനത്തിൽ ആശംസയർപ്പിച്ച് ഒരു ഇന്‍സ്റ്റഗ്രാം റീൽ ഉണ്ടാക്കുക. അത് രണ്ടു മില്യണിലേറെ തവണ പ്ല
ചെങ്കോട്ടയിലെ കൊടിയേറ്റം
1638ൽ ഷാജഹാൻ മുഗൾ തലസ്ഥാനം ആഗ്രയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയതോടെയാണ് യമുനാതീരത്ത് പ്രതാപം വിളിച്ചറിയിക്കു
നെഹ്റു സമ്മാനിച്ചത് സൗഹാർദതയുടെ കൈയൊപ്പ്
71 വർഷം മുൻപ് കടലിരന്പലിന്റെ പ്രതീതിയായിരുന്നു ആലപ്പുഴ വേന്പനാട് കായലോരത്തുയർന്ന ആരവത്തിന്. ആഹ്ലാദത്തിൽ മതിമ
ചരിത്രമായി പെഡേഴ്സന്റെ ലോകയാത്ര
സ്വന്തമായി വാഹനമില്ലാതെ, വിമാനയാത്ര ഒഴിവാക്കി, പത്തുവർഷം കൊണ്ട് ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച് വീരഗാഥ രചി
റഫി ഫീൽ!
43 വർഷങ്ങൾ! മുഹമ്മദ് റഫിയുടെ ഓർമകൾ മങ്ങാതെ, വാടാതെ പൂക്കളായി വിടർന്നു നിൽക്കുന്നു.., ഋതുക്കളോരോന്നിലും ആ പാട്ട
പോകാം ഊട്ടിയിലേക്ക്, പൈതൃകവണ്ടിയിൽ
നാല് ചെറിയ ബോഗികൾ മാത്രമുള്ള കളിവണ്ടിപോലൊരു തീവണ്ടി. ഊട്ടിയിലെത്തുന്ന സഞ്ചാരികളാണ് ഈ ട്രെയിനിലെ ഏറെ യാത്രക്കാ
കണ്ണുനിറയ്ക്കുന്ന നന്ദി...
ചില പാട്ടുകൾ കേൾക്കുന്പോൾ കണ്ണുനിറയുന്നത് സ്വാഭാവികമാണ്. ആ പാട്ടുമായി ബന്ധപ്പെട്ട് നമുക്കുള്ള ഓർമകൾ, പാട്ടിന്റ
ചിത്രയ്ക്ക് 60ന്റെ യൗവ്വനം
എങ്കിലും രജനീ പറയൂ... എന്ന ആദ്യഗാനം പാടിയപ്പോഴുള്ള അതേ മുഖഭാവമാണ് 2023 ലും ചിത്രയ്ക്ക്. ഇളയരാജ, എ.ആർ.റഹ്മാൻ തു
കള തന്ന പുര... കളപ്പുര
ടൊവിനോ തോമസ് നായകനായ കള എന്ന സിനിമ പ്രമോദിന്റെ കരിയറിൽ വലിയ വഴിത്തിരിവായി. പുതിയ വീടുവച്ച പ്രമോദിന്റെ വീട
ഭൂമിയെ സ്വർഗമാക്കിയ ഗസലുകൾ
ഓർമകൾപോലും കൈകൂപ്പി നിൽക്കുന്നു, ആ നാദത്തിനു മുന്നിൽ. സമാനതകളില്ലാത്ത ഒരനുഭവത്തിന്റെ പേരാണ് മെഹ്ദി ഹസൻ. രാജ്യ
എംടിയുടെ വെള്ളിത്തിര
പെരുന്തച്ചന്റെ മനസിൽ കൊത്തിയെടുത്ത സ്വപ്നങ്ങളും വേദനകളും നൊന്പരങ്ങളും എംടി വായിച്ചെടുത്തപ്പോൾ പെരുന്തച്ചന്റെ
കവിക്കു പനി, കഥാകാരന്റെ ഗാനരചന
ഗാനരചന: എം.ടി. വാസുദേവൻ നായർ
ഇങ്ങനെ കേൾക്കുന്പോൾ വലിയ കൗതുകം വിടരും. സത്യമാണ്- നോവലും കഥയും തിരക്കഥയും മാ
ഭാഷയുടെ പെരുന്തച്ചൻ
എംടിയുടെ മൗനം വാചാലമാവുന്നത് അക്ഷരങ്ങളെ വിസ്മയമാക്കുന്ന തൂലികയിലൂടെയാണ്. അനർഗളമായി ഒഴുകുന്ന നിളാനദിപോലെ
Voice of റാഫി
റിംഗ് മാസ്റ്ററിനുശേഷം ദിലീപിനെ നായകനാക്കി ഒരുക്കിയ വോയ്സ് ഓഫ് സത്യനാഥന് കോമഡി എന്റര്‍ടെയ്നറാണെന്ന് സംവിധായ
അപൂര്‍വം ഈ സ്വരസമന്വയം!
പല നൂറ്റാണ്ടുകളുടെ, പല സംസ്കാരങ്ങളുടെ സംഗീതസമന്വയമായിരുന്നു അത്. ഇന്ത്യയില്‍നിന്നുള്ള രണ്ടു പ്രഗത്ഭരായ സംഗീതജ്
കലാഷ് നിക്കോവിന്റെ വിലാപം
സൈബീരിയയിൽ കർഷക കുടുംബത്തിൽ ജനിച്ച കലാഷ് നിക്കോവ് 1941-ൽ നടന്ന യുദ്ധത്തിൽ നാസി പടയാളികളുടെ വെടിയേറ്റ് മാരകമാ
അരിക്കൊന്പനില്ല, ആശ്വാസം
‘അരിക്കൊന്പൻ ഇനി ഈ വഴി വരില്ല. പേടിക്കാതെ ജീവിക്കാമല്ലോ. ’ ചിന്നക്കനാലിലും ആനയിറങ്കലിലും ശാന്തൻപാറയിലുമൊക്കെ ഇത
റോസ് ഐലൻഡ് അഥവാ നേതാജി സുഭാഷ് ചന്ദ്രബോസ് ഐലൻഡ്
വശ്യമായ സൗന്ദര്യവും ഒപ്പം നിഗൂഢതകളും നിറഞ്ഞതാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. ജീവിതത്തിൽ ഒരിക്കലെങ്കിലും ആൻഡമാൻ
Latest News
മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണം; ചുമതല കോട്ടയം റേഞ്ച് എസ്പിക്ക്
പാലക്കയത്ത് കനത്ത മഴ; വനത്തിൽ ഉരുൾപൊട്ടി
"ഒരു ദിവസം കൂടി സുഖമായി ഉറങ്ങട്ടെ'; ചന്ദ്രയാനെ ഉണർത്തുന്നത് നീട്ടി
വിനോദയാത്രയ്ക്കിടെ കോളജ് വിദ്യാർഥികളുടെ മദ്യം കടത്ത്; എക്സൈസ് കേസെടുത്തു
ജെഡിഎസ് എൻഡിഎയിൽ; അമിത് ഷായെ കണ്ട് കുമാരസ്വാമി
Latest News
മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണം; ചുമതല കോട്ടയം റേഞ്ച് എസ്പിക്ക്
പാലക്കയത്ത് കനത്ത മഴ; വനത്തിൽ ഉരുൾപൊട്ടി
"ഒരു ദിവസം കൂടി സുഖമായി ഉറങ്ങട്ടെ'; ചന്ദ്രയാനെ ഉണർത്തുന്നത് നീട്ടി
വിനോദയാത്രയ്ക്കിടെ കോളജ് വിദ്യാർഥികളുടെ മദ്യം കടത്ത്; എക്സൈസ് കേസെടുത്തു
ജെഡിഎസ് എൻഡിഎയിൽ; അമിത് ഷായെ കണ്ട് കുമാരസ്വാമി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top