Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
തലയിലേറ്റ ആ അടി!
വിജയത്തിലേക്കു കുറുക്കുവഴികൾ ഇല്ലെന്നും, ഒരിക്കലും പ്രതീക്ഷകൾ കൈവിടരുതെന്നും ഒന്നുകൂടി ഓർമിപ്പിക്കുകയാണ് ഗായകൻ കൈലാഷ് ഖേർ. ജീവിതം വഴിമുട്ടിയെന്നു സ്വയം ഉറപ്പിച്ച ഒരു നിമിഷം, തന്റെ ഇരുപതാം വയസിൽ ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. കൈലാഷിനെ ജീവന്റെ വില പഠിപ്പിച്ചത് തലയിലേറ്റ ഒരു അടിയാണ്.
നീന്താൻ അറിയില്ലെങ്കിൽ പിന്നെന്തിനാണ് ചാടിയത്?
ഗംഗാനദിയിൽനിന്നു ഇരുപതുകാരനായ കൈലാഷിനെ മുങ്ങിയെടുത്ത് കരയ്ക്കെത്തിച്ചയാൾ ആദ്യം ചോദിച്ച ചോദ്യം.
മരിക്കാൻ!
കൈലാഷിന്റെ ഉത്തരം.
അതുകേട്ടതും അയാൾ കൈവീശി തലയിൽ ഒറ്റയടിയാണ്. തന്നെ ജീവിതത്തിന്റെ മൂല്യം എന്തെന്നു പഠിപ്പിച്ചത് ആ അടിയാണെന്നു സമ്മതിക്കുന്നു അനന്യമായ ശബ്ദത്തിന്റെ ഉടമയായ ഇന്നത്തെ ജനപ്രിയ ഗായകൻ. കഴിഞ്ഞദിവസം ഒരു പോഡ്കാസ്റ്റിലാണ് കൈലാഷ് ഖേർ തന്റെ ജീവിതകഥ വെളിപ്പെടുത്തിയത്.
കഷ്ടപ്പാടുകളുടെ കാലം
""വിചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഒരുപാടു ജോലികൾ ഞാൻ ചെയ്തിട്ടുണ്ട്. ഇരുപതോ ഇരുപത്തൊന്നോ വയസുള്ളകാലത്താണ് ഡൽഹിയിൽ എക്സ്പോർട്ട് ബിസിനസ് തുടങ്ങിയത്. ജർമനിയിലേക്ക് കൗതുകവസ്തുക്കൾ കയറ്റി അയയ്ക്കുന്ന പരിപാടിയായിരുന്നു.
ഒരുദിവസം പെട്ടെന്നാണ് ആ ബിസിനസ് പൊളിഞ്ഞത്. എന്തുചെയ്യണമെന്നറിയാത്ത സമയം. ആത്മീയതയിലേക്കു തിരിയാമെന്നുറച്ച് ഋഷികേശിലേക്കു പോയി. അവിടെയും കാര്യങ്ങൾ അനുകൂലമായിരുന്നില്ല. ഞാനതിനു യോജിച്ചയാളല്ല എന്നു നിരന്തരം തോന്നിക്കൊണ്ടിരുന്നു. ഒപ്പമുണ്ടായിരുന്നവരെല്ലാം പ്രായത്തിൽ ചെറുപ്പം. അവരുടെ വീക്ഷണങ്ങൾ എന്റേതുമായി ചേരുന്നുമില്ല. എല്ലായിടത്തും തോൽവിയാണല്ലോ എന്ന നിരാശ മെല്ലെ മെല്ലെ എന്നെ മൂടി. അങ്ങനെ ഗംഗയിൽ ചാടി ജീവനൊടുക്കാമെന്നു തീരുമാനിച്ചു''- കൈലാഷ് പറയുന്നു. തുടർന്നു നടന്ന സംഭവമാണ് മുകളിൽ വായിച്ചത്.
ഉദിച്ചുയരാൻ ഒരു കാലം
പനിനീർപ്പൂവിതളുകൾ വിരിച്ച പാതയില്ലെങ്കിലും കൈലാഷ് ഖേറിനു മുന്നോട്ടുള്ള സഞ്ചാരം പിന്നീടത്ര ദുഷ്കരമായില്ല. ആ അടിയുടെ ചൂടു നൽകിയ ആത്മവിശ്വാസം എന്നും ഒപ്പമുണ്ടായിരുന്നു. ഇന്നു കൈലാഷിനു മാത്രം പാടി ഫലിപ്പിക്കാവുന്ന പാട്ടുകൾ സൃഷ്ടിക്കപ്പെടുന്നു. തേരീ ദീവാനി, ചാന്ദ് സിഫാരിഷ്, യുൻഹി ചലാ ചൽ രാഹി, യാ രബ്ബാ തുടങ്ങിയ പാട്ടുകൾ ഓർമയിൽ തെളിയുന്നത് കൈലാഷിന്റെ അനന്യമായ സ്വരത്തിലാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ഹിന്ദി സിനിമാ സംഗീതരംഗത്ത് കൈലാഷ് നിറഞ്ഞുനിൽക്കുന്നു. രാജ്യമെന്പാടും ആരാധകരെ നേടാനും അദ്ദേഹത്തിനു കഴിഞ്ഞു. നാടോടി, സൂഫി സംഗീതധാരകളാണ് അദ്ദേഹത്തിന്റെ ശക്തി.
ഉത്തർപ്രദേശിലെ മീററ്റിൽ ഒരു കാശ്മീരി കുടുംബത്തിൽ 1973ലാണ് കൈലാഷ് ജനിച്ചത്. പിതാവ് മെഹർ സിംഗ് ഖേർ പരന്പരാഗത നാടോടി ഗായകനായിരുന്നു. നാലാം വയസുമുതൽ കൈലാഷ് പാടിത്തുടങ്ങി. അന്നേ പവർഫുൾ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു ശബ്ദം!
ഗുരുവിനെത്തേടി...
സംഗീതം കൂടുതൽ പഠിക്കുക എന്ന ഒരേയൊരു ലക്ഷ്യവുമായി 14-ാം വയസിൽ കൈലാഷ് ഗുരുവിനെത്തേടി വീടുവിട്ടിറങ്ങി. പലയിടത്തുമായി സംഗീതം പഠിക്കുകയും ചെറിയ പ്രതിഫലത്തിന് കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. എന്നാൽ മനസിൽക്കണ്ടതുപോലെ ഒരു ഗുരുവിനെ കൈലാഷിനു കിട്ടിയില്ല. മഹാഗായകരെ കേട്ടു പഠിക്കാം എന്നു തീരുമാനിച്ചത് അങ്ങനെ. പണ്ഡിറ്റ് കുമാർ ഗന്ധർവ, പണ്ഡിറ്റ് ഗോകുലോത്സവ് ജി മഹാരാജ്, പണ്ഡിറ്റ് ഭീംസെൻ ജോഷി തുടങ്ങിയവരെയും പിന്നീട് നസ്രത് ഫത്തേഹ് അലി ഖാൻ, ലതാ മങ്കേഷ്കർ എന്നിവരെയും മാനസ ഗുരുക്കന്മാരാക്കി.
മനസുറപ്പില്ലാത്ത നിമിഷത്തിൽ നടത്തിയ ആത്മഹത്യാ ശ്രമത്തിൽനിന്നു രക്ഷിക്കപ്പെട്ടശേഷം കുറച്ചുകാലം സിംഗപ്പൂരിലും തായ്ലൻഡിലും ചെലവഴിച്ചു. പിന്നീടു തിരിച്ചെത്തി ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദം നേടി. മുംബൈയിലെ സംഗീതലോകം ലക്ഷ്യമിട്ട് 2001ൽ അവിടെയെത്തിയെങ്കിലും ഏറെ ശ്രമകരമായിരുന്നു തുടക്കകാലം. തീർത്തും മോശം സാഹചര്യങ്ങളിൽ ജീവിക്കേണ്ടിയും വന്നു. ചെറിയ സംഗീതപരിപാടികളും ജിംഗിളുകളും അന്നന്നത്തെ ആഹാരത്തിനു വഴികാണിച്ചുകൊണ്ടിരുന്നു.
അന്ദാസ് എന്ന ചിത്രത്തിൽ പാടാൻ അവസരം കിട്ടയതു വഴിത്തിരിവായി. റബ്ബാ ഇഷ്ഖ് ന ഹോവേ എന്ന ഗാനം ഹിറ്റാവുകയും ചെയ്തു. വൈസാ ഭീ ഹോതാ ഹേ- പാർട്ട് ടു വിലെ അല്ലാ കേ ബന്ദേ ഇറങ്ങിയതോടെ ഹിന്ദിയിലെ ഒഴിവാക്കാനാവാത്ത സ്വരങ്ങളിലൊന്നായി കൈലാഷ് ഖേർ.
എ.ആർ. റഹ്്മാൻ പറഞ്ഞതിങ്ങനെ:
ഖേറിന് സമാനതകളില്ലാത്ത, മിനുക്കമില്ലാത്ത, ഹൈ-പിച്ച് ശബ്ദമുണ്ട്. ആത്മാവുള്ള ശബ്ദം. അയാളെ ആദ്യം കേട്ടത് എനിക്ക് ഓർമയുണ്ട്. എനിക്കൊരു പുതിയ ശബ്ദം, ശക്തമായ ശബ്ദം വേണമെന്ന് ഒരിക്കൽ ഗാനരചയിതാവ് മെഹ്ബൂബിനോടു പറഞ്ഞിരുന്നു. താങ്കൾക്കുവേണ്ടയാളെ എനിക്കറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നിട്ട് കൈലാഷിനെ എന്റെയടുത്തേക്കു പറഞ്ഞയച്ചു. ആ സ്വരം കേട്ടനിമിഷം എനിക്കു തോന്നിയത് അതിന് അനന്യമായൊരു ഇടം ഉണ്ടെന്നാണ്. അല്ലാ കേ ബന്ദേ ആണ് എന്റെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ട്..
സിനിമാപ്പാട്ടുകളും, ഗസലുകളും, സൂഫി സംഗീതവും, ടെലിവിഷൻ, സ്റ്റേജ് പരിപാടികളുമെല്ലാമായി ആ സ്വരം ഒരുപാട് ആത്മാവുകളെ തൊട്ടുകൊണ്ടിരിക്കുന്നു.
ഹരിപ്രസാദ്
ടൈറ്റാനിക് ശേഷിപ്പുകളുടെ പുതിയ കാഴ്ചകൾ
1912 ഏപ്രിൽ 15ലെ ടൈറ്റാനിക് മഹാദുരന്തം 111 വർഷം പിന്നിടുന്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അക്കാലത്തെ ഏറ്റവും
പച്ചപ്പന്തലൊരുക്കി കോട്ടയത്തൊരാൾ
കോട്ടയം നഗരത്തിന് ഇക്കാലത്ത് തണൽ പരത്തുന്നത് ഒരാളുടെ പ്രകൃതിസ്നേഹവും തനിച്ചുള്ള അധ്വാനവുമാണ്. പല ഇനത്തിൽ മൂവാ
അക്ഷരനിധിയുടെ കാവലാൾ
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര
ചായയുടെ രസതന്ത്രം
നമുക്കൊരു ചായ കുടിക്കാം. ഈ വാക്ക് ആതിഥ്യമര്യാദയുടെയും സ്നേഹബന്ധങ്ങളുടെയും സൂചകമാണ്. രാവിലെ ഉണർന്നാലുടൻ ആറ്റിപ്
പഴമയുടെ പ്രൗഢിയിൽ താഴത്തങ്ങാടി
അക്ഷരത്തറവാടായ കോട്ടയം പട്ടണമായി ഭാവം മാറുന്പോഴും താഴത്തങ്ങാടി ചുറ്റുവട്ടം പഴമയുടെ പ്രൗഢി കൈയൊഴിയുന്നില്ല. അംബര
കുട്ടികളുടെ സിപ്പി പള്ളിപ്പുറം
“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
വളവര വള്ളം സൂപ്പർമാർക്കറ്റ്
ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ
പികെവിയുടെ സിനിമാലോകം
സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴി
പ്രളയാനുഭവവുമായി ജൂഡ് ആന്തണി ജോസഫ്
ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേ
കനക ഇപ്പോഴും തിരശീലയ്ക്കു പിന്നിൽ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയി
രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതി
നെയ്മറാണ് ഹീറോ
െനയ്മറിന്റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വ
സരയു തിരക്കിലാണ്
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സ
പാടുക പൂങ്കുയിലേ...
നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായി
നിള എന്ന സംസ്കൃതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുത
ഫാന്റസിയല്ല പാച്ചുവും അത്ഭുത വിളക്കും
നര്‍മത്തിലും മിസ്റ്ററിയിലും ആക്ഷനിലും പൊതിഞ്ഞ ഇമോഷണല്‍ കഥയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് സംവിധായകന് അഖില്‍
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ
ടൈറ്റാനിക് ശേഷിപ്പുകളുടെ പുതിയ കാഴ്ചകൾ
1912 ഏപ്രിൽ 15ലെ ടൈറ്റാനിക് മഹാദുരന്തം 111 വർഷം പിന്നിടുന്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അക്കാലത്തെ ഏറ്റവും
പച്ചപ്പന്തലൊരുക്കി കോട്ടയത്തൊരാൾ
കോട്ടയം നഗരത്തിന് ഇക്കാലത്ത് തണൽ പരത്തുന്നത് ഒരാളുടെ പ്രകൃതിസ്നേഹവും തനിച്ചുള്ള അധ്വാനവുമാണ്. പല ഇനത്തിൽ മൂവാ
അക്ഷരനിധിയുടെ കാവലാൾ
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര
ചായയുടെ രസതന്ത്രം
നമുക്കൊരു ചായ കുടിക്കാം. ഈ വാക്ക് ആതിഥ്യമര്യാദയുടെയും സ്നേഹബന്ധങ്ങളുടെയും സൂചകമാണ്. രാവിലെ ഉണർന്നാലുടൻ ആറ്റിപ്
പഴമയുടെ പ്രൗഢിയിൽ താഴത്തങ്ങാടി
അക്ഷരത്തറവാടായ കോട്ടയം പട്ടണമായി ഭാവം മാറുന്പോഴും താഴത്തങ്ങാടി ചുറ്റുവട്ടം പഴമയുടെ പ്രൗഢി കൈയൊഴിയുന്നില്ല. അംബര
കുട്ടികളുടെ സിപ്പി പള്ളിപ്പുറം
“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
വളവര വള്ളം സൂപ്പർമാർക്കറ്റ്
ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ
പികെവിയുടെ സിനിമാലോകം
സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴി
പ്രളയാനുഭവവുമായി ജൂഡ് ആന്തണി ജോസഫ്
ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേ
കനക ഇപ്പോഴും തിരശീലയ്ക്കു പിന്നിൽ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയി
രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതി
നെയ്മറാണ് ഹീറോ
െനയ്മറിന്റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വ
സരയു തിരക്കിലാണ്
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സ
പാടുക പൂങ്കുയിലേ...
നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായി
നിള എന്ന സംസ്കൃതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുത
ഫാന്റസിയല്ല പാച്ചുവും അത്ഭുത വിളക്കും
നര്‍മത്തിലും മിസ്റ്ററിയിലും ആക്ഷനിലും പൊതിഞ്ഞ ഇമോഷണല്‍ കഥയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് സംവിധായകന് അഖില്‍
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ
സംഗീത സാന്ദ്രമാണ് ഹിമുന
ഹിമുന വീട്ടിലെ അമ്മയും സംഗീത അധ്യാപികയുമായ പി. ബി മോഹനകുമാരി നാൽപതിനായിരം വിദ്യാർഥികളെ സംഗീതം പരിശീലിപ്പിച
മഴവില്ലിന്റെ സ്വരം!
പാട്ടുകൾ ലോകമെങ്ങും ചുറ്റി സഞ്ചരിക്കുന്നതുപോലെ ഗായകന്റെ സഞ്ചാരം. പ്രിയപ്പെട്ട പാട്ടുകാരാ, താങ്കൾ ഇവിടെ വേണമെന്ന
ആദ്യ ട്രെയിൻ ഓട്ടത്തിന് 170 വയസ്
ചിലരെങ്കിലും അതിശയത്തോടെയും ഭയത്തോടെയും കണ്ടിരുന്ന വാഹനമായ തീവണ്ടി ഇന്ത്യയിൽ ഓടിക്കാനുള്ള ഉദ്യമത്തിനു പിന്നി
മഹാകവി കുമാരനാശാന്റെ ജന്മഗ്രാമം
മലയാളനാട്ടിലെ നവോത്ഥാന നായകൻ, മഹാകവി എന്നീ നിലകളിൽ പ്രശസ്തനായ കുമാരനാശാന്റെ ജന്മനാടാണ് കായിക്കര. കാവ്യലേ
ഇങ്ങനെയും ഒരു റോക്ക്സ്റ്റാർ ഉണ്ടായിരുന്നു...
പഠിക്കാൻ മിടുക്കിയായിരുന്നിട്ടും സാഹചര്യങ്ങൾ അതിന് അനുവദിക്കാതിരിക്കുക. കുടുംബം പോറ്റാൻ വീട്ടുജോലികൾ ചെയ്യുക.
വരവായി ഈസ്റ്റർ ലില്ലിപ്പൂക്കൾ
‘വയലിലെ ലില്ലികളെ നോക്കുവിൻ അവ നൂൽനൂൽക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല, എങ്കിലും ഞാൻ നിങ്ങളോട് പറയുന്നു സോ
സമാനതകളില്ലാത്ത നടനവിസ്മയം
നർമത്തിൽ പൊതിഞ്ഞ ജീവിതകഥ തുറന്നു പറയാൻ ഇന്നസെന്റ് മടികാട്ടിയില്ല. അങ്ങനെ ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം
കരുണാമയമായ പിയത്ത
ലോകജനതയുടെ മനസിൽ ഇത്രത്തോളം ആഴത്തിൽ പതിഞ്ഞ മറ്റൊരു ശിൽപമുണ്ടോയെന്ന് സംശയമാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവ
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
Latest News
ഗതാഗത നിയമലംഘനം: പിഴ ഇന്നുമുതൽ
ഹോട്ട് ഡോഗിനുള്ളിൽ കൊക്കേയ്ൻ; റെസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിൽ
കാടിറങ്ങി; അരിക്കൊമ്പനെ മയക്കുവെടിവച്ച് തമിഴ്നാട്
മുംബൈ വിമാനത്താവളത്തിൽ ആറ് കോടി രൂപയുടെ സ്വർണം പിടികൂടി
മഹാരാഷ്ട്രയില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
Latest News
ഗതാഗത നിയമലംഘനം: പിഴ ഇന്നുമുതൽ
ഹോട്ട് ഡോഗിനുള്ളിൽ കൊക്കേയ്ൻ; റെസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിൽ
കാടിറങ്ങി; അരിക്കൊമ്പനെ മയക്കുവെടിവച്ച് തമിഴ്നാട്
മുംബൈ വിമാനത്താവളത്തിൽ ആറ് കോടി രൂപയുടെ സ്വർണം പിടികൂടി
മഹാരാഷ്ട്രയില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top